ആഗോള ഭീതിപരത്തി ബ്ലീഡിംഗ് ഐ വൈറസ്

ആഗോള ഭീതിപരത്തി മാർബർഗ് അഥവാ ബ്ലീഡിങ് ഐ വൈറസ് നിലവില്‍ 17 രാജ്യങ്ങളില്‍ ബ്ലീഡിംഗ് ഐ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെതുടർന്ന് കൂടുതല്‍ ജാഗ്രത പാലിക്കാൻ യാത്രക്കാർക്ക് അധികൃതർ നിർദ്ദേശം നല്‍കിയിട്ടുണ്ട്. 17 രാജ്യങ്ങളിലും എംപോക്‌സ്, ഒറോപൗഷെ വൈറസ് ഫീവർ എന്നിവയ്ക്കൊപ്പമാണ് ബ്ലീഡിങ് ഐ പടർന്നുപിടിക്കുന്നത്. റുവാണ്ടയില്‍ ഇതിനകം 15-ലധികം പേർ ഈ രോഗം ബാധിച്ച്‌ മരിച്ചിട്ടുള്ളതായാണ് റിപ്പോർട്ട്. നൂറിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചതായും കരുതപ്പെടുന്നു. ലോകാരോഗ്യ സംഘടന (WHO) രോഗം മാരകമാണെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മനുഷ്യരില്‍ മാരകമായ രോഗാവസ്ഥയിലേക്ക് ഈ വൈറസ് ബാധ കാരണമാകുമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. ശരാശരി വൈറസ് ബാധ മൂലമുള്ള മരണനിരക്ക് ഏകദേശം 50 ശതമാനം ആണ്. മുമ്പും ആഫ്രിക്കയില്‍ ഈ രോഗം മാരകമായി പടർന്നുപിടിച്ചിരുന്നു.

എന്താണ് ബ്ലീഡിംഗ് ഐ വൈറസ്..?

വൈറല്‍ ഹെമറാജിക് പനി ഉണ്ടാക്കുകയും ചിലപ്പോള്‍ രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും അതിലൂടെ രക്തസ്രാവത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ഗുരുതര രോഗമാണ് മാർബർഗ് വൈറസ് അഥവാ ബ്ലീഡിങ് ഐ. എബോള കുടുംബത്തില്‍ പെടുന്നതാണ് ഈ വൈറസ്. രോഗബാധിതനായ വ്യക്തിയുടെ രക്തം, ഉമിനീർ, മൂത്രം എന്നിവയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മനുഷ്യരിലേക്ക് പടരുന്നു. ക്രിമിയൻ കോങ്ഗോ ഹെമറാജിക് ഫീവർ എന്നാണ് ബ്ലീഡിംഗ് ഐ ഫീവറിന്റെ ശാസ്ത്ര നാമം.

ബ്ലീഡിങ് ഐ വൈറസിൻ്റെ രോഗലക്ഷണം

കടുത്ത പനിക്കൊപ്പം കണ്ണില്‍ നിന്നും മറ്റ് സ്വകാര്യ ഭാഗങ്ങളില്‍ നിന്നും രക്തം വാർന്നുപോകുന്നതാണ് ഇതിൻ്റെ രോഗലക്ഷണം. അതുകൊണ്ടുതന്നെയാണ് ബ്ലീഡിംഗ് ഐ ഫീവർ എന്ന പേരും ഈ രോഗത്തിനുള്ളത്. കൊതുകുകള്‍ അല്ല ചെള്ളില്‍ നിന്നാണ് രോഗം പടരുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. സാധാരണ പനിക്കൊപ്പം ശരീര വേദന, തലവേദന, ഛർദി, വയറിളക്കം തുടങ്ങിയവയാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ചില സാഹചര്യങ്ങളില്‍ മലേറിയക്കും എബോളയ്ക്കും സമാനമായ ലക്ഷണങ്ങളാണ് ആദ്യഘട്ടത്തില്‍ പ്രകടമാകുക.

ചികിത്സ

മാർബർഗ് വൈറസിന് പ്രത്യേക ആന്റിവൈറല്‍ ചികിത്സയോ വാക്‌സിനോ നിലവില്‍ കണ്ടുപിടിച്ചിട്ടില്ല. റീഹൈഡ്രേഷൻ, രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കല്‍ തുടങ്ങിയ ജാഗ്രതാ നിർദ്ദേശങ്ങള്‍ പാലിച്ചാല്‍ മാത്രമെ രോഗത്തെ നിയന്ത്രിക്കാൻ കഴിയു. പരീക്ഷണാത്മക വാക്‌സിനുകള്‍ ഇപ്പോഴും ക്ലിനിക്കല്‍ പഠനങ്ങളുടെ പ്രാരംഭ ഘട്ടത്തിലാണ്. ഈ രോഗത്തിനെതിരെ ഫലപ്രദമായ ചികിത്സകള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആഗോളതലത്തില്‍ നടക്കുന്നുണ്ട്.

‘മെസ്സി വരും ട്ടാ’; മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് ഔദ്യോഗിക അറിയിപ്പ്

തിരുവനന്തപുരം: മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തും. അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം നവംബറില്‍ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു. ഫിഫയുടെ സൗഹ്യദ മത്സരങ്ങള്‍ക്കായാണ് കേരളത്തിലെത്തുക. നവംബ‌ർ 10നും 18നും

ശ്രേഷ്ഠ കാതോലിക്കാ ബാവാ വയനാട്ടിൽ എത്തി : സ്വീകരണം ഇന്ന് മൂലങ്കാവിൽ

ബത്തേരി : യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ സ്ഥാനാരോഹണത്തിന് ശേഷം ആദ്യമായി വയനാട്ടിൽ എത്തി. കണ്ണൂർ വിമാനത്താവളത്തിൽ ഭദ്രാസന മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ബാവയെ

*’ദ റവല്യൂഷണറി റാപ്പര്‍’; വേടനെക്കുറിച്ചുള്ള ലേഖനം സിലബസില്‍ ഉള്‍പ്പെടുത്തി കേരള സര്‍വകലാശാല

തിരുവനന്തപുരം: റാപ്പര്‍ വേടനെക്കുറിച്ചുള്ള ലേഖനം സിലബസില്‍ ഉള്‍പ്പെടുത്തി കേരള സര്‍വകലാശാല. നാലാം വര്‍ഷ ബിരുദ സിലബസില്‍ ‘വേടന്‍ ദ റവല്യൂഷണറി റാപ്പര്‍’ എന്ന തലക്കെട്ടിലാണ് ലേഖനം. മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സ് ആയ കേരള സ്റ്റഡീസ്

കാർഷിക തൊഴിൽ സേന സജ്ജം; പിന്തുണയുമായി സുൽത്താൻ ബത്തേരി ബ്ലോക്ക്

ബത്തേരി: ദിവസേനയുള്ള കാർഷിക പ്രവൃത്തികൾക്ക് തൊഴിലാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയും ഉപകരണങ്ങൾക്ക് അമിത വാടക നൽകി നടുവൊടിയുകയും ചെയ്യുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാൻ സജീവമാവുകയാണ് സുൽത്താൻ ബത്തേരി ബ്ലോക്കിലെ കൃഷ്ണഗിരിയിൽ രൂപീകരിച്ച കാർഷിക തൊഴിൽ സേന. കൃഷിക്ക്

വ്ളോഗർമാരുടെയും ഇൻഫ്ലുവൻസര്‍മാരുടെയും പാനലിൽ അംഗമാകാം

കേരളത്തിന്റെ പുരോഗതി അടയാളപ്പെടുത്താൻ താല്പര്യമുള്ള വ്‌ളോഗർമാർക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പാനലിൽ അംഗമാകാം. മൂന്നു ലക്ഷമെങ്കിലും ഫോളോവർമാരുള്ള വ്‌ളോഗർമാർക്കും യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ നൽകിയിട്ടുള്ള വീഡിയോ കണ്ടന്റുകൾക്ക്

സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സർക്കാർ/എയ്‌ഡഡ്/അംഗീകൃത അൺ എയ്‌ഡഡ് സ്കൂളുകളിൽ 9,10 ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ കൂടരുത്. സാക്ഷ്യപത്രം നൽകുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.