വെള്ളമുണ്ട: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ
കേസിൽ രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം, കരമന, പത്തുമുറി കോമ്പൗണ്ട്, സുനിൽകുമാർ (47), പണം വാങ്ങി സുനിലിന് ഒത്താശ ചെയ്‌ത തൊണ്ടർനാട്, മക്കിയാട്, കോമ്പി വീട്ടിൽ സജീർ കോമ്പി എന്നിവരെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. 2024 ഒക്ടോബറിലാണ് സംഭവം. സ്‌കൂൾ വിദ്യാർഥിനിക്ക് മൊബൈൽ ഫോൺ നൽകി വശീകരിച്ച് വാടക ക്വാർട്ടേസിൽ വെച്ചായിരുന്നു ലൈംഗിക അതിക്രമം നടത്തിയത്. പണം വാങ്ങിയാണ് സജീർ സുനിൽകുമാറിന് വേണ്ട സഹായങ്ങൾ ചെയ്‌ത് കൊടുത്തത്. സ്ഥിരമായി മേൽവിലാസമില്ലാത്ത സുനിൽകുമാറിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത് ഏറെ പണിപ്പെട്ടാ ണ്. മാനന്തവാടി എ.എസ്.പിയുടെ നിർദേശപ്രകാരം വെള്ളമുണ്ട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ എൽ.സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള എസ്.ഐ സാദീർ തലപ്പുഴ, എ.എസ്.ഐ ഷിദിയ ഐസക്, സി.പി.ഒമാരായ നിസാർ, റഹീസ്, റഹീം, ഷംസുദ്ദീൻ, വിപിൻ ദാസ്, പ്രതീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മകളുടെ ഫോണിലൂടെ ആണ്‍സുഹൃത്തിനെ ചാറ്റ് ചെയ്ത് പിതാവ്; കോതമംഗലത്ത് വീട്ടിൽനിന്ന് വിളിച്ചിറക്കി ക്രൂര മർദനം
കോതമംഗലം: എറണാകുളം കോതമംഗലത്ത് മകളുടെ ആൺസുഹൃത്തിനെ വിളിച്ചു വരുത്തി പിതാവും സുഹൃത്തുക്കളും ചേർന്ന് മർദിച്ചതായി പരാതി. മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്താണ് 17 കാരനായ ആൺസുഹൃത്തിനെ രാത്രിയിൽ വീട്ടിൽനിന്നും പുറത്തേക്ക് വിളിച്ചിറക്കിയത്. പിന്നാലെ കാറിൽ