‘വാടകയ്ക്ക് കാമുകനെ ആവശ്യമുണ്ട്’; വിയറ്റ്നാമില്‍ യുവാക്കള്‍ക്ക് ‘വന്‍ ഡിമാന്‍ഡ്’, കാരണം നിസാരമല്ല

റിലേഷന്‍ഷിപ്പുകളിലെ പല രീതികളും നാമിന്ന് കാണാറുണ്ട്. എന്നാല്‍ വളരെ വ്യത്യസ്തമായ ഒരു ബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് വിയറ്റ്‌നാമില്‍ നിന്നും ലഭിക്കുന്നത്. വിയറ്റ്‌നാമില്‍ വാടകയ്ക്ക് കാമുകന്മാരെ കണ്ടെത്തുന്ന പ്രവണത കൂടുകയാണെന്നാണ് വിവരം. വിവാഹിതരാകാന്‍ ആവശ്യപ്പെട്ട് കുടുംബം ചെലുത്തുന്ന സമ്മര്‍ദ്ദം താങ്ങാനാകാതെയാണ് യുവതികള്‍ ഇത്തരത്തില്‍ വാടകയ്ക്ക് കാമുകന്മാരെ തേടുന്നത്. കുടുംബത്തില്‍ നടക്കുന്ന പരിപാടികളില്‍ നേരിടേണ്ടിവരുന്ന സമ്മര്‍ദ്ദം ചെറുതല്ലെന്നാണ് യുവതികള്‍ പറയുന്നത്.
വളരെ കുറഞ്ഞ സമയത്തേക്ക് കാമുകനായി അഭിനയിക്കുന്നതിന് വേണ്ടി പുരുഷന്മാരെ നിയമിക്കുന്ന പുതിയ ട്രെന്‍ഡാണിത്. പാചകം ചെയ്യാനുള്ള അറിവ്, പാട്ടു പാടാനുള്ള കഴിവ്, മികച്ച സാമൂഹ്യ പെരുമാറ്റം തുടങ്ങിയവ കാമുകന്മാര്‍ക്ക് ഉണ്ടായിരിക്കണം. കുടുംബത്തെ ആകര്‍ഷിക്കുക, കല്യാണത്തെക്കുറിച്ചുള്ള സംഭാഷണങ്ങളെ മയപ്പെടുത്തുക എന്നിവയാണ് പ്രധാനമായും ഈ കാമുകന്മാരുടെ ജോലി, പരമ്പരാഗതമായ വിവാഹ സമ്മര്‍ദം മൂലം പല സ്ത്രീകളും കാമുകന്മാരെ വാടകയ്‌ക്കെടുക്കാന്‍ സമ്മര്‍ദത്തിലാകുകയാണെന്ന് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് (എസ്‌സിഎംപി) റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ പ്രവണത സ്ത്രീകളെ പോലെ തന്നെ പുരുഷന്മാര്‍ക്കും ഉപകാരപ്രദമാകുകയാണ്. പല പുരുഷന്മാരും ഇതിനെ മുഴുവന്‍ സമയ ജോലിയായി കണക്കാക്കുകയാണ്. ഹ്യു തുവാന്‍ എന്ന 25കാരന്‍ പ്രൊഫഷണല്‍ ബോയ്ഫ്രണ്ട് എന്ന നിലയില്‍ ഇതൊരു തൊഴിലായി സ്വീകരിച്ചവരിലൊരാളാണ്. സാധാരണ നിലയിലുള്ള കോഫി ഡേറ്റിനോ, ഷോപ്പിങ്ങിനോ 10 മുതല്‍ 20 ഡോളര്‍ വരെയും കുടുംബത്തെ സന്ദര്‍ശിക്കുന്നതിന് 40 ഡോളറുമാണ് ഇയാള്‍ ഈടാക്കുന്നത്. ഒരു മാസം മൂന്നോ നാലോ പേരുടെ കാമുകനായി തുവാന്‍ അഭിനയിക്കും. താന്‍ കാമുകന്‍ തന്നെയാണെന്ന് കുടുംബത്തെ ബോധിപ്പിക്കാന്‍ ചില വീട്ടുജോലികളിലും ഇയാള്‍ സഹായിക്കും.
ഇത്തരത്തില്‍ ചില നേട്ടങ്ങളുണ്ടെങ്കിലും വാടകയ്ക്ക് കാമുകനെയെടുക്കുന്ന പ്രവണതയ്ക്ക് നിരവധി ദോഷങ്ങളുമുണ്ട്. ഇതിന്റെ സത്യാവസ്ഥ കണ്ടെത്തിയാല്‍ കുടുംബത്തെ വൈകാരികമായി ബാധിക്കും. വിയറ്റ്‌നാമില്‍ ഈ പ്രവണത നിയമപരമല്ലാത്തതിനാല്‍ തന്നെ യുവതികളുടെ സുരക്ഷയെയും സാമ്പത്തിക ഭദ്രതയെയും ബാധിക്കാനും സാധ്യതയുണ്ട്. അതേസമയം വാടകയ്ക്ക് കാമുകനെയെടുക്കുന്ന പ്രവണത ആദ്യമായല്ല, ചൈനയിലും ജപ്പാനിലും ദക്ഷിണ കൊറിയയിലും ഇത്തരം പ്രവണത നേരത്തെയുള്ളതാണ്.

മാനന്തവാടിയില്‍ വന്‍ എം.ഡി.എം.എ വേട്ട – ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 245 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികളെയാണ് പിടികൂടിയത്

മാനന്തവാടി: ടൂറിസ്റ്റ് ബസില്‍ കൊമേഴ്ഷ്യല്‍ അളവില്‍ മാരകമയക്കുമരുന്നായ എം.ഡി.എം.എ കടത്താനുള്ള യുവാക്കളുടെ ശ്രമം പൊളിച്ചടുക്കി വയനാട് പോലീസ്. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരി

സംസ്ഥാനത്ത് മഴ തുടരും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം കൂട്ടുന്ന കാര്യം ആലോചിക്കണം-ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയ കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി. ക്യൂ സംവിധാനത്തിൽ ശാസ്ത്രീയമായ പരിഷ്‌കാരങ്ങൾ വരുത്തണം. നിലവിലെ രീതി സ്ത്രീകൾക്കും പ്രായമായവർക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നത്. ആഴ്‌ചയിൽ രണ്ട് ദിവസം ഓൺലൈൻ ബുക്കിങ് വഴി

പുരുഷന്മാർക്ക് ശ്രേയസിന്റെ സ്നേഹാദരം

ശ്രേയസ് കൊളഗപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പുരുഷ ദിനാഘോഷത്തിന്റെ ഭാഗമായി സ്വാശ്രയ സംഘങ്ങളിലെ പുരുഷന്മാരെ ആദരിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി സിനി ഷാജി അധ്യക്ഷത വഹിച്ചു.സോഫി ഷിജു,സന്തോഷ്‌,ബേബി,അബ്ദുറഹ്മാൻ,ലിസി

ഗതാഗത നിയന്ത്രണം

പുതുശ്ശേരിക്കടവ് ബാങ്കുന്ന് റോഡിൽ പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നതിനാൽ താത്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അസിസ്റ്റന്റ്‌ എൻജിനിയർ അറിയിച്ചു. Facebook Twitter WhatsApp

ജില്ലാ സ്കൂൾ കലോത്സവം നാളെ(നവംബർ 22) സമാപിക്കും

മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി  സ്കൂളിൽ നടക്കുന്ന 44-ാമത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നാളെ (നവംബർ 22) സമാപിക്കും. വൈകിട്ട് 4.30ന് നടക്കുന്ന സമാപന പരിപാടി  ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.