‘വാടകയ്ക്ക് കാമുകനെ ആവശ്യമുണ്ട്’; വിയറ്റ്നാമില്‍ യുവാക്കള്‍ക്ക് ‘വന്‍ ഡിമാന്‍ഡ്’, കാരണം നിസാരമല്ല

റിലേഷന്‍ഷിപ്പുകളിലെ പല രീതികളും നാമിന്ന് കാണാറുണ്ട്. എന്നാല്‍ വളരെ വ്യത്യസ്തമായ ഒരു ബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് വിയറ്റ്‌നാമില്‍ നിന്നും ലഭിക്കുന്നത്. വിയറ്റ്‌നാമില്‍ വാടകയ്ക്ക് കാമുകന്മാരെ കണ്ടെത്തുന്ന പ്രവണത കൂടുകയാണെന്നാണ് വിവരം. വിവാഹിതരാകാന്‍ ആവശ്യപ്പെട്ട് കുടുംബം ചെലുത്തുന്ന സമ്മര്‍ദ്ദം താങ്ങാനാകാതെയാണ് യുവതികള്‍ ഇത്തരത്തില്‍ വാടകയ്ക്ക് കാമുകന്മാരെ തേടുന്നത്. കുടുംബത്തില്‍ നടക്കുന്ന പരിപാടികളില്‍ നേരിടേണ്ടിവരുന്ന സമ്മര്‍ദ്ദം ചെറുതല്ലെന്നാണ് യുവതികള്‍ പറയുന്നത്.
വളരെ കുറഞ്ഞ സമയത്തേക്ക് കാമുകനായി അഭിനയിക്കുന്നതിന് വേണ്ടി പുരുഷന്മാരെ നിയമിക്കുന്ന പുതിയ ട്രെന്‍ഡാണിത്. പാചകം ചെയ്യാനുള്ള അറിവ്, പാട്ടു പാടാനുള്ള കഴിവ്, മികച്ച സാമൂഹ്യ പെരുമാറ്റം തുടങ്ങിയവ കാമുകന്മാര്‍ക്ക് ഉണ്ടായിരിക്കണം. കുടുംബത്തെ ആകര്‍ഷിക്കുക, കല്യാണത്തെക്കുറിച്ചുള്ള സംഭാഷണങ്ങളെ മയപ്പെടുത്തുക എന്നിവയാണ് പ്രധാനമായും ഈ കാമുകന്മാരുടെ ജോലി, പരമ്പരാഗതമായ വിവാഹ സമ്മര്‍ദം മൂലം പല സ്ത്രീകളും കാമുകന്മാരെ വാടകയ്‌ക്കെടുക്കാന്‍ സമ്മര്‍ദത്തിലാകുകയാണെന്ന് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് (എസ്‌സിഎംപി) റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ പ്രവണത സ്ത്രീകളെ പോലെ തന്നെ പുരുഷന്മാര്‍ക്കും ഉപകാരപ്രദമാകുകയാണ്. പല പുരുഷന്മാരും ഇതിനെ മുഴുവന്‍ സമയ ജോലിയായി കണക്കാക്കുകയാണ്. ഹ്യു തുവാന്‍ എന്ന 25കാരന്‍ പ്രൊഫഷണല്‍ ബോയ്ഫ്രണ്ട് എന്ന നിലയില്‍ ഇതൊരു തൊഴിലായി സ്വീകരിച്ചവരിലൊരാളാണ്. സാധാരണ നിലയിലുള്ള കോഫി ഡേറ്റിനോ, ഷോപ്പിങ്ങിനോ 10 മുതല്‍ 20 ഡോളര്‍ വരെയും കുടുംബത്തെ സന്ദര്‍ശിക്കുന്നതിന് 40 ഡോളറുമാണ് ഇയാള്‍ ഈടാക്കുന്നത്. ഒരു മാസം മൂന്നോ നാലോ പേരുടെ കാമുകനായി തുവാന്‍ അഭിനയിക്കും. താന്‍ കാമുകന്‍ തന്നെയാണെന്ന് കുടുംബത്തെ ബോധിപ്പിക്കാന്‍ ചില വീട്ടുജോലികളിലും ഇയാള്‍ സഹായിക്കും.
ഇത്തരത്തില്‍ ചില നേട്ടങ്ങളുണ്ടെങ്കിലും വാടകയ്ക്ക് കാമുകനെയെടുക്കുന്ന പ്രവണതയ്ക്ക് നിരവധി ദോഷങ്ങളുമുണ്ട്. ഇതിന്റെ സത്യാവസ്ഥ കണ്ടെത്തിയാല്‍ കുടുംബത്തെ വൈകാരികമായി ബാധിക്കും. വിയറ്റ്‌നാമില്‍ ഈ പ്രവണത നിയമപരമല്ലാത്തതിനാല്‍ തന്നെ യുവതികളുടെ സുരക്ഷയെയും സാമ്പത്തിക ഭദ്രതയെയും ബാധിക്കാനും സാധ്യതയുണ്ട്. അതേസമയം വാടകയ്ക്ക് കാമുകനെയെടുക്കുന്ന പ്രവണത ആദ്യമായല്ല, ചൈനയിലും ജപ്പാനിലും ദക്ഷിണ കൊറിയയിലും ഇത്തരം പ്രവണത നേരത്തെയുള്ളതാണ്.

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും

ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, മാറ്റങ്ങളുമായി റെയിൽവേ; റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും

ചെന്നൈ: ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. ടിക്കറ്റ്

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ കുറഞ്ഞു.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.