‘വാടകയ്ക്ക് കാമുകനെ ആവശ്യമുണ്ട്’; വിയറ്റ്നാമില്‍ യുവാക്കള്‍ക്ക് ‘വന്‍ ഡിമാന്‍ഡ്’, കാരണം നിസാരമല്ല

റിലേഷന്‍ഷിപ്പുകളിലെ പല രീതികളും നാമിന്ന് കാണാറുണ്ട്. എന്നാല്‍ വളരെ വ്യത്യസ്തമായ ഒരു ബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് വിയറ്റ്‌നാമില്‍ നിന്നും ലഭിക്കുന്നത്. വിയറ്റ്‌നാമില്‍ വാടകയ്ക്ക് കാമുകന്മാരെ കണ്ടെത്തുന്ന പ്രവണത കൂടുകയാണെന്നാണ് വിവരം. വിവാഹിതരാകാന്‍ ആവശ്യപ്പെട്ട് കുടുംബം ചെലുത്തുന്ന സമ്മര്‍ദ്ദം താങ്ങാനാകാതെയാണ് യുവതികള്‍ ഇത്തരത്തില്‍ വാടകയ്ക്ക് കാമുകന്മാരെ തേടുന്നത്. കുടുംബത്തില്‍ നടക്കുന്ന പരിപാടികളില്‍ നേരിടേണ്ടിവരുന്ന സമ്മര്‍ദ്ദം ചെറുതല്ലെന്നാണ് യുവതികള്‍ പറയുന്നത്.
വളരെ കുറഞ്ഞ സമയത്തേക്ക് കാമുകനായി അഭിനയിക്കുന്നതിന് വേണ്ടി പുരുഷന്മാരെ നിയമിക്കുന്ന പുതിയ ട്രെന്‍ഡാണിത്. പാചകം ചെയ്യാനുള്ള അറിവ്, പാട്ടു പാടാനുള്ള കഴിവ്, മികച്ച സാമൂഹ്യ പെരുമാറ്റം തുടങ്ങിയവ കാമുകന്മാര്‍ക്ക് ഉണ്ടായിരിക്കണം. കുടുംബത്തെ ആകര്‍ഷിക്കുക, കല്യാണത്തെക്കുറിച്ചുള്ള സംഭാഷണങ്ങളെ മയപ്പെടുത്തുക എന്നിവയാണ് പ്രധാനമായും ഈ കാമുകന്മാരുടെ ജോലി, പരമ്പരാഗതമായ വിവാഹ സമ്മര്‍ദം മൂലം പല സ്ത്രീകളും കാമുകന്മാരെ വാടകയ്‌ക്കെടുക്കാന്‍ സമ്മര്‍ദത്തിലാകുകയാണെന്ന് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് (എസ്‌സിഎംപി) റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ പ്രവണത സ്ത്രീകളെ പോലെ തന്നെ പുരുഷന്മാര്‍ക്കും ഉപകാരപ്രദമാകുകയാണ്. പല പുരുഷന്മാരും ഇതിനെ മുഴുവന്‍ സമയ ജോലിയായി കണക്കാക്കുകയാണ്. ഹ്യു തുവാന്‍ എന്ന 25കാരന്‍ പ്രൊഫഷണല്‍ ബോയ്ഫ്രണ്ട് എന്ന നിലയില്‍ ഇതൊരു തൊഴിലായി സ്വീകരിച്ചവരിലൊരാളാണ്. സാധാരണ നിലയിലുള്ള കോഫി ഡേറ്റിനോ, ഷോപ്പിങ്ങിനോ 10 മുതല്‍ 20 ഡോളര്‍ വരെയും കുടുംബത്തെ സന്ദര്‍ശിക്കുന്നതിന് 40 ഡോളറുമാണ് ഇയാള്‍ ഈടാക്കുന്നത്. ഒരു മാസം മൂന്നോ നാലോ പേരുടെ കാമുകനായി തുവാന്‍ അഭിനയിക്കും. താന്‍ കാമുകന്‍ തന്നെയാണെന്ന് കുടുംബത്തെ ബോധിപ്പിക്കാന്‍ ചില വീട്ടുജോലികളിലും ഇയാള്‍ സഹായിക്കും.
ഇത്തരത്തില്‍ ചില നേട്ടങ്ങളുണ്ടെങ്കിലും വാടകയ്ക്ക് കാമുകനെയെടുക്കുന്ന പ്രവണതയ്ക്ക് നിരവധി ദോഷങ്ങളുമുണ്ട്. ഇതിന്റെ സത്യാവസ്ഥ കണ്ടെത്തിയാല്‍ കുടുംബത്തെ വൈകാരികമായി ബാധിക്കും. വിയറ്റ്‌നാമില്‍ ഈ പ്രവണത നിയമപരമല്ലാത്തതിനാല്‍ തന്നെ യുവതികളുടെ സുരക്ഷയെയും സാമ്പത്തിക ഭദ്രതയെയും ബാധിക്കാനും സാധ്യതയുണ്ട്. അതേസമയം വാടകയ്ക്ക് കാമുകനെയെടുക്കുന്ന പ്രവണത ആദ്യമായല്ല, ചൈനയിലും ജപ്പാനിലും ദക്ഷിണ കൊറിയയിലും ഇത്തരം പ്രവണത നേരത്തെയുള്ളതാണ്.

ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ഡോണ ബെന്നി

മദ്രാസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ഡോണ ബെന്നി. 2016-2021 കാലയളവിൽ കേന്ദ്ര സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസത്തിനുള്ള INSPIRE അവാർഡ് ജേതാവ് കൂടിയായ ഡോണ, നിലവിൽ

ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി

ജനുവരി 20 ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതിനായി ജില്ലാതല മൗണ്ടൻ സെലക്ഷൻ ട്രയൽ പെരുന്തട്ട എൽസ്റ്റൺ ടീ എസ്റ്റേറ്റിൽ വെച്ച്

വിദ്യാർത്ഥികൾ  വൃദ്ധസദനം സന്ദർശിച്ചു

തലശ്ശേരി വടക്കുമ്പാട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളുടെ സോഷ്യൽ വർക്ക് പഠനയാത്രയുടെ ഭാഗമായി കണിയാമ്പറ്റ ഗവ വൃദ്ധസദനം സന്ദർശിച്ചു. വിദ്യാർഥികൾക്ക് വിവിധ വിഷയങ്ങളിൽ നിയമ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. 70 വിദ്യാർത്ഥികളാണ്

ഐ.എഫ്.എഫ് യൂത്ത് ഫാഷൻ ഐക്കൺ അവാർഡ് അൻഷാദ് അയ്യൂബ് ഖാന്

ഐ.എഫ്.എഫ് അവാർഡ് നൈറ്റ് 2026-ൽ യൂത്ത് ഫാഷൻ ഐക്കൺ അവാർഡ് അൻഷാദ് അയ്യൂബ് ഖാന്.ഐ.എഫ്.എഫ് ഫാഷൻ എക്സ്പോയുടെ ഭാഗമായി അങ്കമാലി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ഐ.എഫ്.എഫ് അവാർഡ് നൈറ്റ് 2026-ൽ യെസ്

മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും പരിശുദ്ധ മറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ  ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇടവക വികാരി റവ.ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടർന്നുള്ള വിശുദ്ധ

സ്വയം തൊഴില്‍ പദ്ധതിക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ മില്‍മയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാത്തില്‍പ്പെട്ട, സംരംഭകരായ 18 നും 60 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പാലിനും അനുബന്ധ ഉത്പന്നങ്ങള്‍ക്കും വിപണന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.