കാര്‍ റെൻ്റിന് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വാർത്തകളിലും സോഷ്യല്‍ മീഡിയയിലും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് വിദ്യാർത്ഥികളുടെ അപകടവാർത്തയാണ് നിറഞ്ഞു നില്‍ക്കുന്നത്. കേരളത്തെ അക്ഷരാർത്ഥത്തില്‍ നടുക്കിയ സംഭവം തന്നെയായിരുന്നു അത്. വിദ്യാർത്ഥികള്‍ സഞ്ചരിച്ച ഷെവർലെ ടവേര കെഎസ്‌ആർടിസി ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ടവേര കുട്ടികള്‍ റെൻ്റിന് എടുത്തതാണ് എന്നാണ് വാർത്തകള്‍ പുറത്ത് വരുന്നത്. എന്നാല്‍ പരിചയത്തിൻ്റെ പേരിലാണ് താൻ വാഹനം നല്‍കിയതെന്നാണ് ഉടമസ്ഥൻ്റെ വാദം. വാഹനത്തിൻ്റെ ഫിറ്റ്നസ് കുറവും അപകടത്തിന് കാരണമായിട്ടുണ്ട്. അതോടൊപ്പം തന്നെ കനത്ത മഴയും. പരിചയത്തിൻ്റെ പേരിലാണെങ്കിലും റെൻ്റിന് വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട കുറച്ച്‌ കാര്യങ്ങളുണ്ട്. പരിചയത്തിൻ്റെ പേരില്‍ കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ വാഹനങ്ങള്‍ എടുക്കുമ്പോള്‍ പോലും ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആദ്യം തന്നെ വാഹനത്തിൻ്റെ എക്സ്റ്റീരിയർ പരിശോധിക്കുക. ബോഡിക്ക് തുരുമ്പോ തകരാറോ എന്തെങ്കിലും ഉണ്ടോ എന്ന് വ്യക്തമായി നോക്കുക. ഡോറുകളെല്ലാം തുറന്ന് നോക്കുക, കാരണം ചിലപ്പോള്‍ അകത്ത് നിന്ന് തുറക്കാൻ മാത്രമേ സാധിക്കു ചില തകരാറുളള വാഹനങ്ങള്‍ക്ക്. ഒരു അപകടത്തില്‍പ്പെട്ടാല്‍ നിങ്ങളെ രക്ഷപ്പെടുത്താൻ പോലും സാധിക്കാതെ വന്നേക്കാം. വാഹനത്തിൻ്റെ അകത്തേക്ക് കയറിയാല്‍ എല്ലാ വാഹനങ്ങളും ഒരുപോലെ ആയിരിക്കില്ല. നിങ്ങള്‍ക്ക് മാരുതിയോ ആള്‍ട്ടോ ഓടിച്ചായിരിക്കും പരിചയമുളളത്. പക്ഷേ ചോദിച്ചാല്‍ നിങ്ങള്‍ക്ക് ഡ്രൈവിംഗ് അറിയാം എന്നല്ലേ പറയാൻ സാധിക്കൂ. ആള്‍ട്ടോ ഓടിച്ച്‌ പരിചയമുളള ഒരു വ്യക്തിയെ സംബന്ധിച്ച്‌ പെട്ടെന്ന് ഒരു ഇന്നോവ ഓടിക്കേണ്ടി വന്നാല്‍ കുറച്ച്‌ ബുദ്ധിമുട്ടായിരിക്കും. ആദ്യമായി വാഹനത്തിൻ്റെ വലിപ്പം തന്നെ ഒരു പ്രശ്നമാണ്. അതുകൊണ്ട് റെൻ്റ് വാഹനം കിട്ടുമ്പോള്‍ അകത്ത് കയറി എല്ലാ പരിചയപ്പെടുക എന്നതാണ് പ്രധാനം. സീറ്റ് ഉയരം ക്രമീകരിക്കുക, സൈഡ് മീറ്റർ എല്ലാം നിങ്ങള്‍ക്ക് യോജിക്കുന്ന രീതിയില്‍ ക്രമീകരിക്കാൻ ഒരിക്കലും മറക്കരുതേ. എയർ കണ്ടീഷനിംഗ്, ലൈറ്റുകള്‍, വിൻഡ്‌ഷീല്‍ഡ് വൈപ്പറുകള്‍, ഹാൻഡ്‌ബ്രേക്ക് എന്നിവ പോലുള്ള കാറിൻ്റെ ഫംഗ്ഷനുകളെ കുറിച്ച്‌ നിങ്ങള്‍ തീർച്ചയായും പരിശോധിക്കേണ്ടതുണ്ട്. വാഹനവുമായി നിങ്ങള്‍ ഇണങ്ങി കഴിഞ്ഞാല്‍ ധൈര്യമായി വാഹനം ഓടിക്കാൻ തുടങ്ങാം. പല റെൻ്റ് എ കാർ കമ്പനികളും ഫുള്‍ ടാങ്ക് ഇന്ധനവുമായിട്ടാണ് വാഹനം നല്‍കാറുളളത്. തിരികെ വാഹനം ഏല്പിക്കുമ്പോള്‍ ഫുള്‍ടാങ്കില്‍ തന്നെ കൊടുക്കേണ്ടതുണ്ട്. അത് പോലെ തന്നെ നിങ്ങള്‍ കമ്പനിയുടെ നിബന്ധനകളും വ്യവസ്ഥകളും വിശദമായി പരിശോധിക്കുകയം അവയുടെ താരിഫുകള്‍ വിശകലനം ചെയ്ത് വാഹനം വാടകയ്ക്ക് എടുക്കുക എന്നതാണ്. കുറച്ച്‌ കമ്പനികള്‍ ജാഗ്രതയോ സെക്യൂരിറ്റി ഡെപ്പോസിറ്റോ ആവശ്യപ്പെട്ടേക്കാം, നിങ്ങള്‍ തിരഞ്ഞെടുക്കുന്ന കാർ, അതുപോലെ തന്നെ വാടകയ്‌ക്കെടുക്കുന്ന കമ്പനിയെ ആശ്രയിച്ച്‌ ഇതെല്ലാം വ്യത്യാസപ്പെട്ടിരിക്കും എന്ന കാര്യം ഓർക്കുക. റെൻ്റ് എ കാർ എടുക്കുന്നതിൻ്റെ മറ്റൊരു ദോഷവശം എന്ന് പറയുന്നത് വാഹനം നിങ്ങള്‍ തന്നെ ഓടിക്കണം എന്നതാണ്. ഡ്രൈവറെ ഉള്‍പ്പെടുത്തിയാല്‍ നിരക്ക് വർധിച്ചേക്കാം പക്ഷേ വാഹനം ഓടിച്ച്‌ നിങ്ങള്‍ ക്ഷീണിതനാവില്ല എന്നതാണ് ഗുണം. ഒരു കാറിന്റെ ഉടമയാകാതെ മുതലാളിയെ പോലെ അത് കൊണ്ടുനടക്കാന്‍ സാധിക്കുന്ന സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ പല വാഹന നിർമാതാക്കളും നല്‍കുന്നുണ്ട്. കാറിന്റെ രജിസ്‌ട്രേഷന്‍ ഫീസോ ഇന്‍ഷുറന്‍സുകളോ ഒന്നും നല്‍കാതെ കമ്പനിക്ക് ഒരു നിശ്ചിത പ്രതിമാസ തുക അടച്ച്‌ കമ്പനിയുടെ കാര്‍ സ്വന്തം കാറായി ഉപയോഗിക്കാനാണ് സബ്‌സ്‌ക്രിപ്ഷന്‍ പരിപാടി ഉപഭോക്താവിനെ അനുവദിക്കുന്നത്. പരിമിത കാലം ഉപയോഗിച്ച ശേഷം കാര്‍ കമ്പനിക്ക് തിരികെ നല്‍കണം. ഇങ്ങനെ ഉപയോഗിക്കുമ്പോള്‍ പെട്രോളിന് പ്രതിമാസ ഫീസ് ഈടാക്കും. എന്നാല്‍ കാറിന്റെ അറ്റകുറ്റപ്പണികളുടെ എല്ലാ ചെലവുകളും രജിസ്‌ട്രേഷന്‍ ഫീസും ഇന്‍ഷുറന്‍സുമെല്ലാം കാര്‍ നിര്‍മ്മാതാവ് അടക്കും.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്

വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്

മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു; സാമ്പത്തിക പ്രശ്‌നം മൂലമെന്ന് പൊലീസ്

കാസര്‍കോട്: മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു. കടമ്പാര്‍ സ്വദേശികളായ അജിത്ത്, ഭാര്യ അശ്വതി എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഇരുവരും വിഷം കഴിച്ചത്. തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്, ഫെലോഷിപ്പുകൾ വിതരണം ചെയ്തു

മേപ്പാടി : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, എന്നാൽ പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി സുപ്രധാനമായ ഒരു ചുവടുവെപ്പിന് തുടക്കമിട്ടിരിക്കുകയാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ പത്മശ്രീ ഡോ.

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ  കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കളിക്കളം 2025  സംസ്ഥാനതല കായിക മേളയിലേക്ക് കൊണ്ട് പോകുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിനും മത്സരാർത്ഥികൾക്ക് ജഴ്‌സി, ഷൂ, സ്‌പൈക്ക് മുതലായവ

ലേലം

വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ തേക്ക്, വീട്ടി , മറ്റിനം തടികൾ, ബില്ലറ്റ്, ഫയർവുഡ്, ഉരുപ്പടി തുടങ്ങിയവ ഇ -ലേലം ചെയുന്നു. ഒക്ടോബർ 10ന് നടക്കുന്ന ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.mstcecommerce.com എന്ന വെബ്സൈറ്റിൽ

ചുമ മാറാന്‍ കുട്ടികൾക്ക് കഫ്‌സിറപ്പ് നൽകാറുണ്ടോ? പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് ആരോഗ്യ വിദഗ്ധൻ

രാജ്യത്ത് 14 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ‘കോള്‍ഡ്രിഫ്’ എന്ന കഫ്‌സിറപ്പിന്റെ വാര്‍ത്തകള്‍ നമ്മളെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു. പനിക്കും ചുമയ്ക്കും കുട്ടികള്‍ക്ക് കഫ്‌സിറപ്പ് നല്‍കുന്നത് സാധാരണമായിരുന്നുവെങ്കിലും ഈ വാര്‍ത്ത വലിയ ആശങ്കയാണ് മാതാപിതാക്കൾക്കിടയിൽ ഉയര്‍ത്തിയിരിക്കുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.