ക്രിസ്മസ് പുതുവത്സരം-ജില്ലയില്‍ സ്പെഷ്യല്‍ എന്‍ഫോഴ്സമെന്റ് ഡ്രൈവ് തുടങ്ങി

കണ്‍ട്രോള്‍ റും നമ്പര്‍ 04936 288215

കൽപ്പറ്റ :
ക്രിസ്മസ്, പുതുവത്സരത്തോടുബന്ധിച്ച് ജില്ലയില്‍ അബ്കാരി , എന്‍.ഡി.പി.എസ് കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്സൈസ് വകുപ്പ് സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് തുടങ്ങി. ജനവരി നാല് വരെയാണ് പ്രത്യേക സ്‌ക്വോഡുകള്‍ ജില്ലയില്‍ പരിശോധനകള്‍ നടത്തുക. വ്യാജവാറ്റ്, വ്യാജമദ്യ വ്യാപനം, സ്പിരിറ്റ് കടത്ത്, വ്യാജ മദ്യനിര്‍മ്മാണം, മായം ചേര്‍ത്ത കള്ള് വില്‍പ്പന, കഞ്ചാവ് മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റ കൃത്യങ്ങള്‍ ഉത്സവാഘോഷ വേളയില്‍ വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇവ തടയുന്നതിന് സ്പെഷ്യല്‍ ടീമുകളെ നിയോഗിച്ചത്. അന്യ സംസ്ഥാനത്ത് നിന്നും നിരോധിക്കപ്പെട്ട പുകയില ഉത്പന്നങ്ങളും മയക്കുമരുന്നുകളും മദ്യവും ജില്ലയിലെത്തുന്നത് തടയാന്‍ വിപുലമായ പരിശോധകള്‍ ചെക്ക് പോസ്റ്റുകളില്‍ ഏര്‍പ്പെടുത്തും. രഹസ്യ വിവരശേഖരണത്തിലൂടെയും പൊതുജനങ്ങളുടെയും ഇതര സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെയും കുറ്റ കൃത്യങ്ങള്‍ അമര്‍ച്ച ചെയ്യുകയെന്നതാണ് പ്രത്യേക എക്സൈസ് എന്‍ഫോഴ്സ് ടീമിന്റെ ലക്ഷ്യം. അതിര്‍ത്തി ഗ്രാമങ്ങള്‍, വനപ്രദേശങ്ങള്‍ തുടങ്ങിയ സ്ഥങ്ങളിലെല്ലാം വ്യാജമദ്യ ഉത്പാദനവും വിപണനവും നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ മേഖലയിലെല്ലാം പ്രത്യേക പരിശോധനയുണ്ടായിരിക്കും. അന്യ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് വരുന്ന വാഹനങ്ങള്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്തും. വിദ്യാലയങ്ങള്‍, കലാലയങ്ങള്‍ ലക്ഷ്യമാക്കി കഞ്ചാവ്, ലഹരി മരുന്നുകളുടെ വില്‍പ്പന നടത്തുന്നവരെ കണ്ടെത്താനും പ്രത്യേക ടീമുണ്ടാകും. സ്പെഷ്യല്‍ ഡ്രൈവ് കാലയളവില്‍ 24 മണിക്കൂറും കല്‍പ്പറ്റ മുണ്ടേരിയില്‍ എക്സൈസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. പ്രിവന്റീവ് ഓഫീസറെയും സിവില്‍ എക്സൈസ് ഓഫീസറെയും ഇതിനായി ഡ്യൂട്ടിക്ക് നിയോഗിച്ചു. സ്ട്രൈക്കിങ്ങ് പാര്‍ട്ടിയും സേവനത്തിലുണ്ടാകും. വിവരങ്ങള്‍ ലഭിക്കുന്ന പക്ഷം സംഭവ സ്ഥലത്ത് സംഘം ഉടനടി എത്തും. വാഹന പരിശോധന, രാത്രികാല പട്രോളിങ്ങ് തുടങ്ങിയവയെല്ലാം ശക്തമാക്കും. ജില്ലയില്‍ താമസിക്കുന്ന ഇതര ദേശ തൊഴിലാളികള്‍ക്കിടയില്‍ വ്യാജമദ്യം, കഞ്ചാവ്, മയക്കുമരുന്ന് ഉപയോഗം കൂടിവരുന്നുണ്ടെന്ന പരാതിയില്‍ ഇവരുടെ ക്യാമ്പുകളില്‍ പ്രത്യേക പരിശോധന നടത്തും. ആവശ്യുള്ള കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മായം ചേര്‍ത്ത കള്ള് വിതരണം നടത്തുന്നത് തടയാനും പരിശോധന നടത്തും. ചെക്ക് പോസ്റ്റില്ലാത്ത അതിര്‍ത്തി പ്രദേശങ്ങളില്‍ വാഹനപരിശോധന നടത്താനും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

വയനാട് ഫ്ളവർ ഷോ 28 – ന് തുടങ്ങും : ഒരു മാസം കൽപ്പറ്റയിൽ പൂക്കാലം.

വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നൊരുക്കുന്ന 39-മത് വയനാട് ഫ്ളവർ ഷോയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. നവംബർ 28 മുതൽ ഡിസംബർ 31 വരെ കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർഷോഗ്രൗണ്ടിലാണ് പുഷ്പോത്സവം

കാപ്പ ചുമത്തി നാടു കടത്തി

പനമരം: നിരവധി കേസുകളിലുൾപ്പെട്ടയാളെ കാപ്പ ചുമത്തി നാട് കടത്തി. പനമരം പരക്കുനിപൊയിൽ വീട്ടിൽ കെ.പി മനോജ്‌(41) നെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്. ഇയാൾ ലഹരി ഉപയോഗം, ലഹരിക്കടത്ത്, അബ്കാരി, പ്രകൃതി വിരുദ്ധ പീഡനം

ബൈക്ക് യാത്രയ്ക്കിടെ തെരുവുനായയുടെ ആക്രമണം; മധുര സ്വദേശിക്ക് കടിയേറ്റു.

മീനങ്ങാടി: ബൈക്ക് യാത്രയ്ക്കിടെ തെരുവുനായയുടെ ആക്രമണത്തിൽ മധുര സ്വദേശിക്ക് പരിക്കേറ്റു. തമിഴ്‌നാട് മധുര സ്വദേശിയും നിലവിൽ മീനങ്ങാടി ചെണ്ടക്കുനിയിൽ താമസക്കാരനുമായ രാജേന്ദ്രനാണ് കടിയേറ്റത്.ഇരുളം വളാഞ്ചേരി – മോസ്കോകുന്ന് റോഡിന് സമീപം വെച്ചായിരുന്നു സംഭവം. ബൈക്കിൽ

ഗൂഗിള്‍ പേയുമായി ക്രെഡിറ്റ് കാര്‍ഡ് ബന്ധിപ്പിക്കണോ? എങ്ങനെയെന്ന് നോക്കാം

ഗൂഗിള്‍ പേ ഉള്‍പ്പെടെയുള്ള പല പ്ലാറ്റ്‌ഫോമുകളും ക്രെഡിറ്റ് കാര്‍ഡുകള്‍ കൂടി ബന്ധിപ്പിക്കാനുള്ള അവസരം ഉപയോക്തകള്‍ക്കായി ആരംഭിക്കുന്നു. റുപേ ക്രെഡിറ്റ് കാര്‍ഡിലൂടെയാണ് ഈ സേവനം അനുവദിക്കുക. എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, പിഎന്‍ബി, ആക്സിസ് ബാങ്ക് പോലുള്ള

നിങ്ങള്‍ ‘ഷുഗര്‍ അഡിക്ട്’ ആണോ? എങ്ങനെ തിരിച്ചറിയാം; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കൂ…

മധുര ആസക്തിയെ മധുരപലഹാരങ്ങളോടോ, മധുരമുള്ള ഭക്ഷ്യവസ്തുക്കളോടോ ഉള്ള അമിതമായ താല്പര്യമായി മാത്രമാണ് നാം കാണാറുള്ളത്. എന്നാല്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത് മധുരത്തോടുള്ള ആസക്തി നാം വിചാരിക്കുന്നതിലും ഗൗരവമേറിയതാണെന്നാണ്. മധുര ആസക്തി വ്യാപകമാണെങ്കിലും പലര്‍ക്കും തങ്ങള്‍ക്ക് മധുരത്തോട്

ആൺകുട്ടികൾക്ക് പ്രതിമാസം 2500 രൂപ, പെൺകുട്ടികൾക്ക് 3000; പി.എം സ്കീം സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

2025-26 വർഷത്തെ പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് സ്കീമിന് (പി.എം.എസ്.എസ്) ഇപ്പോൾ അപേക്ഷിക്കാം. പ്രഫഷനൽ കോഴ്സിന് പഠിക്കുന്ന വിമുക്തഭടൻമാരുടെ ആശ്രിതരായ മക്കൾ/ഭാര്യ എന്നിവർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. scholarships.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഡിസംബർ 15

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.