ക്രിസ്മസ് പുതുവത്സരം-ജില്ലയില്‍ സ്പെഷ്യല്‍ എന്‍ഫോഴ്സമെന്റ് ഡ്രൈവ് തുടങ്ങി

കണ്‍ട്രോള്‍ റും നമ്പര്‍ 04936 288215

കൽപ്പറ്റ :
ക്രിസ്മസ്, പുതുവത്സരത്തോടുബന്ധിച്ച് ജില്ലയില്‍ അബ്കാരി , എന്‍.ഡി.പി.എസ് കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്സൈസ് വകുപ്പ് സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് തുടങ്ങി. ജനവരി നാല് വരെയാണ് പ്രത്യേക സ്‌ക്വോഡുകള്‍ ജില്ലയില്‍ പരിശോധനകള്‍ നടത്തുക. വ്യാജവാറ്റ്, വ്യാജമദ്യ വ്യാപനം, സ്പിരിറ്റ് കടത്ത്, വ്യാജ മദ്യനിര്‍മ്മാണം, മായം ചേര്‍ത്ത കള്ള് വില്‍പ്പന, കഞ്ചാവ് മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റ കൃത്യങ്ങള്‍ ഉത്സവാഘോഷ വേളയില്‍ വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇവ തടയുന്നതിന് സ്പെഷ്യല്‍ ടീമുകളെ നിയോഗിച്ചത്. അന്യ സംസ്ഥാനത്ത് നിന്നും നിരോധിക്കപ്പെട്ട പുകയില ഉത്പന്നങ്ങളും മയക്കുമരുന്നുകളും മദ്യവും ജില്ലയിലെത്തുന്നത് തടയാന്‍ വിപുലമായ പരിശോധകള്‍ ചെക്ക് പോസ്റ്റുകളില്‍ ഏര്‍പ്പെടുത്തും. രഹസ്യ വിവരശേഖരണത്തിലൂടെയും പൊതുജനങ്ങളുടെയും ഇതര സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെയും കുറ്റ കൃത്യങ്ങള്‍ അമര്‍ച്ച ചെയ്യുകയെന്നതാണ് പ്രത്യേക എക്സൈസ് എന്‍ഫോഴ്സ് ടീമിന്റെ ലക്ഷ്യം. അതിര്‍ത്തി ഗ്രാമങ്ങള്‍, വനപ്രദേശങ്ങള്‍ തുടങ്ങിയ സ്ഥങ്ങളിലെല്ലാം വ്യാജമദ്യ ഉത്പാദനവും വിപണനവും നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ മേഖലയിലെല്ലാം പ്രത്യേക പരിശോധനയുണ്ടായിരിക്കും. അന്യ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് വരുന്ന വാഹനങ്ങള്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്തും. വിദ്യാലയങ്ങള്‍, കലാലയങ്ങള്‍ ലക്ഷ്യമാക്കി കഞ്ചാവ്, ലഹരി മരുന്നുകളുടെ വില്‍പ്പന നടത്തുന്നവരെ കണ്ടെത്താനും പ്രത്യേക ടീമുണ്ടാകും. സ്പെഷ്യല്‍ ഡ്രൈവ് കാലയളവില്‍ 24 മണിക്കൂറും കല്‍പ്പറ്റ മുണ്ടേരിയില്‍ എക്സൈസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. പ്രിവന്റീവ് ഓഫീസറെയും സിവില്‍ എക്സൈസ് ഓഫീസറെയും ഇതിനായി ഡ്യൂട്ടിക്ക് നിയോഗിച്ചു. സ്ട്രൈക്കിങ്ങ് പാര്‍ട്ടിയും സേവനത്തിലുണ്ടാകും. വിവരങ്ങള്‍ ലഭിക്കുന്ന പക്ഷം സംഭവ സ്ഥലത്ത് സംഘം ഉടനടി എത്തും. വാഹന പരിശോധന, രാത്രികാല പട്രോളിങ്ങ് തുടങ്ങിയവയെല്ലാം ശക്തമാക്കും. ജില്ലയില്‍ താമസിക്കുന്ന ഇതര ദേശ തൊഴിലാളികള്‍ക്കിടയില്‍ വ്യാജമദ്യം, കഞ്ചാവ്, മയക്കുമരുന്ന് ഉപയോഗം കൂടിവരുന്നുണ്ടെന്ന പരാതിയില്‍ ഇവരുടെ ക്യാമ്പുകളില്‍ പ്രത്യേക പരിശോധന നടത്തും. ആവശ്യുള്ള കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മായം ചേര്‍ത്ത കള്ള് വിതരണം നടത്തുന്നത് തടയാനും പരിശോധന നടത്തും. ചെക്ക് പോസ്റ്റില്ലാത്ത അതിര്‍ത്തി പ്രദേശങ്ങളില്‍ വാഹനപരിശോധന നടത്താനും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

മഴ പോയിട്ടില്ല, സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലിനും സാധ്യത ; ശ്രീലങ്കയിൽ ദുരിതം വിതച്ച് ഡിറ്റ്‌വ

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ ഇന്ന് മഴ മുന്നറിയിപ്പില്ലെങ്കിലും നാളെ നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി

ഭാര്യയെ കൊന്ന കേസിലെ പ്രതി ജയിലിൽ ആത്മഹത്യ ചെയ്‌തു

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കേണിച്ചിറ സ്വദേശി ജിൽസൺ (43) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിവു പോലെ ഭക്ഷണം കഴിച്ച ശേഷം കിടന്നതായിരുന്നു ജിൽസണെന്നും

പരീക്ഷയ്ക്ക് പോകുകയായിരുന്ന യുവാവിനെ കാട്ടാന ആക്രമിച്ചു.

നീർവാരം: പനമരം നീർവാരം അമ്മാനി കവലയ്ക്ക് സമീപം കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. നീർവാരം നെടുംകുന്നിൽ സത്യജ്യോതി (22) ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറ് മണിയോടെ യാണ് സംഭവം. മൈസൂരിൽ റെയിൽവേയുടെ പരീക്ഷക്കായി

രാഹുൽ കോയമ്പത്തൂരിൽ?; പൊള്ളാച്ചിയിൽ രണ്ട് ദിവസം തങ്ങിയെന്ന് സൂചന,ഫോണും സിമ്മും മാറ്റിമാറ്റി ഉപയോഗിക്കുന്നു.

ലൈംഗിക പീഡന പരാതിക്ക് പിന്നാലെ മുങ്ങിയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കോയമ്പത്തൂരിലെന്ന് സൂചന. പാലക്കാട്‌നിന്ന് പൊള്ളാച്ചി വഴി കോയമ്പത്തൂരിലേക്ക് പോയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെട്ട വഴിയെക്കുറിച്ച് സൂചന ലഭിച്ചു.

‘പരാതിക്കാരി രണ്ടുതവണ ജീവനൊടുക്കാന്‍ ശ്രമിച്ചു’; ഗര്‍ഭഛിദ്രം നടത്തിയത് അപകടകരമായി, ഡോക്ടറുടെ മൊഴി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലില്‍നിന്ന് നേരിട്ട ക്രൂരപീഡനവും ഭീഷണിയും കടുത്തമാനസിക സമ്മര്‍ദത്തിലാക്കിയതോടെ പരാതിക്കാരി രണ്ടുതവണ ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന് എസ്ഐടി. യുവതി നല്‍കിയ മൊഴിയില്‍ നടത്തിയ അന്വേഷണത്തിലാണ് എസ്ഐടിയുടെ നിര്‍ണായക കണ്ടെത്തല്‍. ഗര്‍ഭഛിദ്രത്തിനായി നിരന്തരം ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് അമിതമായി

സർക്കാർ ഓഫീസുകളിലെ പ്രവർത്തി ദിനങ്ങൾ അഞ്ചായി കുറച്ചേക്കും; യോഗം വിളിച്ച് ചീഫ് സെക്രട്ടറി

സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവർത്തി ദിനം കുറയ്ക്കുന്നതിൽ യോഗം വിളിച്ചു.സർക്കാർ ഓഫീസുകളിലെ പ്രവർത്തി ദിനം അഞ്ചായി കുറയ്ക്കുന്നത് ചർച്ച ചെയ്യാനാണ് യോഗം വിളിച്ചു. ചീഫ് സെക്രട്ടറി സർവീസ് സംഘടന നേതാക്കളുമായി ചർച്ച നടത്താൻ തീരുമാനം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.