ക്രിസ്മസ് പുതുവത്സരം-ജില്ലയില്‍ സ്പെഷ്യല്‍ എന്‍ഫോഴ്സമെന്റ് ഡ്രൈവ് തുടങ്ങി

കണ്‍ട്രോള്‍ റും നമ്പര്‍ 04936 288215

കൽപ്പറ്റ :
ക്രിസ്മസ്, പുതുവത്സരത്തോടുബന്ധിച്ച് ജില്ലയില്‍ അബ്കാരി , എന്‍.ഡി.പി.എസ് കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്സൈസ് വകുപ്പ് സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് തുടങ്ങി. ജനവരി നാല് വരെയാണ് പ്രത്യേക സ്‌ക്വോഡുകള്‍ ജില്ലയില്‍ പരിശോധനകള്‍ നടത്തുക. വ്യാജവാറ്റ്, വ്യാജമദ്യ വ്യാപനം, സ്പിരിറ്റ് കടത്ത്, വ്യാജ മദ്യനിര്‍മ്മാണം, മായം ചേര്‍ത്ത കള്ള് വില്‍പ്പന, കഞ്ചാവ് മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റ കൃത്യങ്ങള്‍ ഉത്സവാഘോഷ വേളയില്‍ വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇവ തടയുന്നതിന് സ്പെഷ്യല്‍ ടീമുകളെ നിയോഗിച്ചത്. അന്യ സംസ്ഥാനത്ത് നിന്നും നിരോധിക്കപ്പെട്ട പുകയില ഉത്പന്നങ്ങളും മയക്കുമരുന്നുകളും മദ്യവും ജില്ലയിലെത്തുന്നത് തടയാന്‍ വിപുലമായ പരിശോധകള്‍ ചെക്ക് പോസ്റ്റുകളില്‍ ഏര്‍പ്പെടുത്തും. രഹസ്യ വിവരശേഖരണത്തിലൂടെയും പൊതുജനങ്ങളുടെയും ഇതര സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെയും കുറ്റ കൃത്യങ്ങള്‍ അമര്‍ച്ച ചെയ്യുകയെന്നതാണ് പ്രത്യേക എക്സൈസ് എന്‍ഫോഴ്സ് ടീമിന്റെ ലക്ഷ്യം. അതിര്‍ത്തി ഗ്രാമങ്ങള്‍, വനപ്രദേശങ്ങള്‍ തുടങ്ങിയ സ്ഥങ്ങളിലെല്ലാം വ്യാജമദ്യ ഉത്പാദനവും വിപണനവും നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ മേഖലയിലെല്ലാം പ്രത്യേക പരിശോധനയുണ്ടായിരിക്കും. അന്യ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് വരുന്ന വാഹനങ്ങള്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്തും. വിദ്യാലയങ്ങള്‍, കലാലയങ്ങള്‍ ലക്ഷ്യമാക്കി കഞ്ചാവ്, ലഹരി മരുന്നുകളുടെ വില്‍പ്പന നടത്തുന്നവരെ കണ്ടെത്താനും പ്രത്യേക ടീമുണ്ടാകും. സ്പെഷ്യല്‍ ഡ്രൈവ് കാലയളവില്‍ 24 മണിക്കൂറും കല്‍പ്പറ്റ മുണ്ടേരിയില്‍ എക്സൈസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. പ്രിവന്റീവ് ഓഫീസറെയും സിവില്‍ എക്സൈസ് ഓഫീസറെയും ഇതിനായി ഡ്യൂട്ടിക്ക് നിയോഗിച്ചു. സ്ട്രൈക്കിങ്ങ് പാര്‍ട്ടിയും സേവനത്തിലുണ്ടാകും. വിവരങ്ങള്‍ ലഭിക്കുന്ന പക്ഷം സംഭവ സ്ഥലത്ത് സംഘം ഉടനടി എത്തും. വാഹന പരിശോധന, രാത്രികാല പട്രോളിങ്ങ് തുടങ്ങിയവയെല്ലാം ശക്തമാക്കും. ജില്ലയില്‍ താമസിക്കുന്ന ഇതര ദേശ തൊഴിലാളികള്‍ക്കിടയില്‍ വ്യാജമദ്യം, കഞ്ചാവ്, മയക്കുമരുന്ന് ഉപയോഗം കൂടിവരുന്നുണ്ടെന്ന പരാതിയില്‍ ഇവരുടെ ക്യാമ്പുകളില്‍ പ്രത്യേക പരിശോധന നടത്തും. ആവശ്യുള്ള കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മായം ചേര്‍ത്ത കള്ള് വിതരണം നടത്തുന്നത് തടയാനും പരിശോധന നടത്തും. ചെക്ക് പോസ്റ്റില്ലാത്ത അതിര്‍ത്തി പ്രദേശങ്ങളില്‍ വാഹനപരിശോധന നടത്താനും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

യുഡിഎഫ് തരംഗത്തില്‍ വിറച്ച് കണ്ണൂരിലെ ചെങ്കോട്ടകളും: ആകെ ഒന്ന് ഉലഞ്ഞു, വിയർത്തു; പിടിച്ച് നിന്ന് എല്‍ഡിഎഫ്

തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗത്തില്‍ ആടിയുലഞ്ഞ് ചെങ്കോട്ടകളും. ഇടതുകോട്ടയായ കണ്ണൂരിലും വലിയ വിളളലുണ്ടായി. യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഇത്തവണ തിരിച്ചുപിടിക്കുകയായിരുന്നു എല്‍ഡിഎഫിന്റെ ലക്ഷ്യം. എന്നാല്‍ കഴിഞ്ഞ തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച സീറ്റ്

ഇലക്ട്രോണിക്സ് ദേശീയ ശല്‍പശാല ഡിസംബര്‍ 15 മുതല്‍

മാനന്തവാടി ഗവ കോളേജില്‍ ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മൈക്രോ കണ്‍ട്രോളര്‍ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം ഡെവലപ്‌മെന്റില്‍ ദേശീയ ശില്‍പശാല സംഘടിപ്പിക്കുന്നു. ഡിസംബര്‍ 15 മുതല്‍ 19 വരെ നടക്കുന്ന സെപം 2025 ശില്‍പശാലയില്‍ ദേശീയതലത്തിലെ അധ്യാപകര്‍,

വാട്‌സ്ആപ്പ് ഓൺ ഹോളിഡേ മൂഡ്; ഇനി ഒരു കോളും മിസ്സാവില്ല, ന്യൂ അപ്പ്‌ഡേറ്റ്‌സ് ഓൺ ദ വേ!

തിരുവനന്തപുരം: ഈ വർഷം ഉപയോക്താക്കൾക്കായി നിരവധി അപ്പ്‌ഡേറ്റുകളാണ് വാട്‌സ്ആപ്പ് പുറത്തിറക്കിയത്. ഇത്തവണ വർഷം അവസാനിക്കുന്നതിനൊപ്പം അവധിദിനങ്ങൾ കൂടി പരിഗണിച്ച് അപ്പ്‌ഡേറ്റുകളുടെ ഒരു നിര തന്നെയാണ് വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുറത്തിറക്കാൻ പോകുന്നത്. കോളുകൾ, ചാറ്റുകൾ, AI

കാമ്പസിൽ പൂന്തോട്ടമൊരുക്കി മുട്ടിൽ എൻഎസ്‌എസ്‌ യൂണിറ്റ്

മുട്ടിൽ: മുട്ടിൽ WOVHSS, NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കാമ്പസിൽ പൂന്തോട്ടം നിർമ്മിച്ചു. കാമ്പസ് ബ്യൂട്ടിഫിക്കേഷൻ്റെ ഭാഗമായാണ് പൂന്തോട്ട നിർമ്മാണം നടത്തിയത്. ലാബ് അസിസ്റ്റൻ്റ് പി.കെ ബഷീറിൻ്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ കാമ്പസ് മനോഹരമാക്കിയത്. അധ്യാപകരായ സീനത്ത്,

ഓൾ കേരള ടൂറിസം അസോസിയേഷൻ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു.

കൽപ്പറ്റ: ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) സംസ്ഥാന പ്രസിഡണ്ടായി അഡ്വ: ശിവശങ്കരൻ (എറണാകുളം) ജനറൽ സെക്രട്ടറി യായി അലി ബ്രാനെയും തെരഞ്ഞെടുത്തു. ബാംഗ്ലൂർ വയനാട് എറ ണാകുളം എന്നിവിടങ്ങളിൽ ട്രാവൽമാർട്ട് നടത്താനും വയനാട്ടിൽ

വൈദ്യുതി മുടങ്ങും

കെഎസ്ഇബി വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (15.12.2025 തിങ്കളാഴ്‌ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5 മണി വരെ വെള്ളമുണ്ട മംഗലശേരിമല റോഡിൽ വൈദ്യുതി വിതരണം പൂർണ്ണമായി തടസ്സപ്പെടും. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.