ഫയലുകള്‍ കെട്ടിക്കിടക്കുന്ന സ്ഥിതി ഉണ്ടാവരുത് ; മുഖ്യമന്ത്രി

തിരുവനന്തപുരം:
സർക്കാർ ഉദ്യോഗസ്ഥർ അർപ്പണബോധത്തോടെ കാര്യങ്ങള്‍ ചെയ്യണമെന്നും ഫയലുകള്‍ കെട്ടിക്കിടക്കുന്ന സ്ഥിതി ഉണ്ടാവരുതെന്നും ഇത് അവസാനിപ്പിക്കാൻ സർക്കാർ വലിയ ശ്രമം നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണത്തിന്റെ സ്വാദ് ശരിയായ തോതില്‍ അനുഭവിക്കാൻ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘കരുതലും കൈത്താങ്ങും’ കേരളത്തിലെ ജനങ്ങള്‍ക്ക് പുതുമയുള്ള കാര്യമല്ല. നേരത്തെയും സർക്കാർ ഈ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ ജില്ലയില്‍ നിന്നും മികച്ച സഹകരണമാണ് ലഭിച്ചത്. ഭരണത്തിന്റെ കൃത്യമായ സ്വാദ് ജനങ്ങള്‍ക്ക് അനുഭവിക്കാൻ കഴിയണം. ജനങ്ങള്‍ എന്നുപറയുമ്പോള്‍ പ്രത്യേകിച്ച്‌ സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്നവരും പാവപ്പെട്ടവരും സാധാരണക്കാരെയായ ആളുകളെയാണ് പ്രത്യേക കരുതലോടെ കാണേണ്ടത്. അതിനാലാണ് എല്‍ഡിഎഫ് സർക്കാർ അധികാരത്തിലേറി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തപ്പോള്‍ ഓരോ ഫയലിന് പിന്നിലും ഓരോ ജീവിതമുണ്ടെന്ന് കണക്കാക്കണമെന്ന് പറഞ്ഞത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഓഫീസുകളില്‍ കയറിയിറങ്ങേണ്ടി വരുമായിരുന്നു. ഉദ്യോഗസ്ഥർക്ക് മുന്നില്‍ ഭവ്യതയോടെ നില്‍ക്കേണ്ട ഗതികേട് ജനങ്ങള്‍ക്കുണ്ടായിരുന്നു. ഇത് മാറേണ്ടതിനാണ് സർക്കാർ ഊന്നല്‍ നല്‍കിയത്. പ്രശ്നങ്ങള്‍ പരിഹരിക്കാൻ ജനങ്ങള്‍ ബുദ്ധിമുട്ടാൻ പാടില്ല. പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് സർക്കാരിന്റെ ബാദ്ധ്യതയാണ്. സർക്കാരിന്റെ ഭാഗമായാണ് വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടറിയേറ്റ് തലംവരെയുള്ള ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ടത്. കഴിഞ്ഞ എട്ടുവർഷവും നടപ്പാക്കിയ കാര്യങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്ന രീതി തുടരും. ഫയലുകള്‍ കെട്ടിക്കിടക്കുന്നത് അവസാനിപ്പിക്കുന്നതിനുള്ള വലിയ ശ്രമം തുടരും. സെക്രട്ടറിയേറ്റിലും മറ്റ് ഓഫീസുകളിലും ഇതിനായി ഇടപെടലുകളുണ്ടാവും. കരുതലും കൈത്താങ്ങും എന്ന പരിപാടിക്കായി ജനങ്ങള്‍ മുന്നോട്ട് വരുന്നു. പ്രശ്നങ്ങള്‍ നല്ല രീതിയില്‍ പരിഹരിക്കാൻ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ക്രിസ്മസ് ആഘോഷിക്കാന്‍ കേരളത്തിലേക്ക് ടിക്കറ്റ് കിട്ടിയില്ലേ; ഇതാ നിങ്ങള്‍ക്കായി 10 സ്‌പെഷ്യല്‍ ട്രെയിനുകള്‍

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര അവധിക്കാലത്ത് കേരളത്തിലേക്ക് വരാന്‍ ട്രെയിന്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് സന്തോഷ വാര്‍ത്ത. കേരളത്തിലേക്ക് 10 സ്‌പെഷ്യല്‍ ട്രെയിനുകള്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുവദിച്ചു. ഈ ട്രെയിനുകള്‍ 38 സര്‍വീസുകള്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ്

ക്ഷേമവും വികസനവും ജനവിധിയെ സ്വാധീനിച്ചില്ല; ഒരു തെരഞ്ഞെടുപ്പുകൊണ്ട് എല്ലാം അവസാനിക്കുന്നില്ല: ദേശാഭിമാനി

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെന്നും എല്‍ഡിഎഫ് തിരിച്ചടിയും യുഡിഎഫ് മേല്‍ക്കൈയും നേടിയെന്നും ദേശാഭിമാനി എഡിറ്റോറിയല്‍. ജനവിധി അംഗീകരിക്കുന്നു. ഒരു തെരഞ്ഞെടുപ്പുകൊണ്ട് എല്ലാം അവസാനിക്കുന്നില്ല. കേരളം ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ ശുഭയാത്ര തുടരുക തന്നെ ചെയ്യുമെന്നും

കുതിച്ച് പൊന്ന്; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

റെക്കോർഡ് ഭേദിച്ച് സ്വർണവില. സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 600 രൂപ വർധിച്ച് ഒരു പവന് 98,800 രൂപയായി. ഗ്രാമിന് 12,350 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സ്വർണവില ഓരോ ദിവസവും

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് വിജയികളുടെസത്യപ്രതിജ്ഞ 21ന്

തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചവർ ഡിസംബർ 21ന് അധികാരമേൽക്കും. ഭരണസമിതിയുടെ കാലാവധി 20ന് അവസാനിക്കുന്ന എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും 21ന് പുതിയ അംഗങ്ങൾ ചുമതല ഏൽക്കണമെന്നാണ് സർക്കാർ ഉത്തരവ്. ആറ് പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്,

യുഡിഎഫ് തരംഗത്തില്‍ വിറച്ച് കണ്ണൂരിലെ ചെങ്കോട്ടകളും: ആകെ ഒന്ന് ഉലഞ്ഞു, വിയർത്തു; പിടിച്ച് നിന്ന് എല്‍ഡിഎഫ്

തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗത്തില്‍ ആടിയുലഞ്ഞ് ചെങ്കോട്ടകളും. ഇടതുകോട്ടയായ കണ്ണൂരിലും വലിയ വിളളലുണ്ടായി. യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഇത്തവണ തിരിച്ചുപിടിക്കുകയായിരുന്നു എല്‍ഡിഎഫിന്റെ ലക്ഷ്യം. എന്നാല്‍ കഴിഞ്ഞ തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച സീറ്റ്

ഇലക്ട്രോണിക്സ് ദേശീയ ശല്‍പശാല ഡിസംബര്‍ 15 മുതല്‍

മാനന്തവാടി ഗവ കോളേജില്‍ ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മൈക്രോ കണ്‍ട്രോളര്‍ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം ഡെവലപ്‌മെന്റില്‍ ദേശീയ ശില്‍പശാല സംഘടിപ്പിക്കുന്നു. ഡിസംബര്‍ 15 മുതല്‍ 19 വരെ നടക്കുന്ന സെപം 2025 ശില്‍പശാലയില്‍ ദേശീയതലത്തിലെ അധ്യാപകര്‍,

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.