തിരുവനന്തപുരം:
സർക്കാർ ഉദ്യോഗസ്ഥർ അർപ്പണബോധത്തോടെ കാര്യങ്ങള്‍ ചെയ്യണമെന്നും ഫയലുകള്‍ കെട്ടിക്കിടക്കുന്ന സ്ഥിതി ഉണ്ടാവരുതെന്നും ഇത് അവസാനിപ്പിക്കാൻ സർക്കാർ വലിയ ശ്രമം നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണത്തിന്റെ സ്വാദ് ശരിയായ തോതില്‍ അനുഭവിക്കാൻ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘കരുതലും കൈത്താങ്ങും’ കേരളത്തിലെ ജനങ്ങള്‍ക്ക് പുതുമയുള്ള കാര്യമല്ല. നേരത്തെയും സർക്കാർ ഈ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ ജില്ലയില്‍ നിന്നും മികച്ച സഹകരണമാണ് ലഭിച്ചത്. ഭരണത്തിന്റെ കൃത്യമായ സ്വാദ് ജനങ്ങള്‍ക്ക് അനുഭവിക്കാൻ കഴിയണം. ജനങ്ങള്‍ എന്നുപറയുമ്പോള്‍ പ്രത്യേകിച്ച് സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്നവരും പാവപ്പെട്ടവരും സാധാരണക്കാരെയായ ആളുകളെയാണ് പ്രത്യേക കരുതലോടെ കാണേണ്ടത്. അതിനാലാണ് എല്‍ഡിഎഫ് സർക്കാർ അധികാരത്തിലേറി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തപ്പോള്‍ ഓരോ ഫയലിന് പിന്നിലും ഓരോ ജീവിതമുണ്ടെന്ന് കണക്കാക്കണമെന്ന് പറഞ്ഞത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഓഫീസുകളില്‍ കയറിയിറങ്ങേണ്ടി വരുമായിരുന്നു. ഉദ്യോഗസ്ഥർക്ക് മുന്നില്‍ ഭവ്യതയോടെ നില്‍ക്കേണ്ട ഗതികേട് ജനങ്ങള്‍ക്കുണ്ടായിരുന്നു. ഇത് മാറേണ്ടതിനാണ് സർക്കാർ ഊന്നല്‍ നല്‍കിയത്. പ്രശ്നങ്ങള്‍ പരിഹരിക്കാൻ ജനങ്ങള്‍ ബുദ്ധിമുട്ടാൻ പാടില്ല. പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് സർക്കാരിന്റെ ബാദ്ധ്യതയാണ്. സർക്കാരിന്റെ ഭാഗമായാണ് വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടറിയേറ്റ് തലംവരെയുള്ള ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ടത്. കഴിഞ്ഞ എട്ടുവർഷവും നടപ്പാക്കിയ കാര്യങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്ന രീതി തുടരും. ഫയലുകള്‍ കെട്ടിക്കിടക്കുന്നത് അവസാനിപ്പിക്കുന്നതിനുള്ള വലിയ ശ്രമം തുടരും. സെക്രട്ടറിയേറ്റിലും മറ്റ് ഓഫീസുകളിലും ഇതിനായി ഇടപെടലുകളുണ്ടാവും. കരുതലും കൈത്താങ്ങും എന്ന പരിപാടിക്കായി ജനങ്ങള്‍ മുന്നോട്ട് വരുന്നു. പ്രശ്നങ്ങള്‍ നല്ല രീതിയില്‍ പരിഹരിക്കാൻ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
നിറം കുറവെന്ന പേരിൽ ഭർത്താവിന്റെ അവഹേളനം, ഇംഗ്ലീഷ് അറിയില്ലെന്ന് കുറ്റപ്പെടുത്തൽ; നവവധു ജീവനൊടുക്കി
മലപ്പുറം : നിറത്തിന്റെ പേരിൽ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്ക വയ്യാതെ മലപ്പുറത്ത് നവവധു