അനധികൃതമായി പണം വായ്പ നല്‍കിയാൽ ഏഴ് വര്‍ഷംവരെ ശിക്ഷ

രാജ്യത്ത് മോദി ഭരണത്തിന് പിന്നാലെ വിപ്ലവകരമായ നിരവധി നിയമങ്ങളാണ് നടപ്പിലാക്കുന്നത്. ഇപ്പോഴിതാ, അനധികൃത വായ്പ വിതരണം തടയുന്നതിന് വേണ്ടി കേന്ദ്രസർക്കാർ പുതിയനിയമം കൊണ്ടുവരുന്നുവെന്ന് റിപ്പോർട്ടുകള്‍. നിലവില്‍ ഇപ്പോള്‍ അനധികൃത നിക്ഷേപം സ്വീകരിക്കുന്നതും കള്ളപ്പണ ഇടപാടും തടയാനും വേണ്ടി പ്രത്യേക നിയമമുണ്ട്. സമാനമാതൃകയില്‍ വായ്പ വിതരണത്തിനും അംഗീകൃതരീതി നിർണയിക്കുന്നതാണ് ഈ നിയമം. ആർബിഐയുടേയോ മറ്റു ഏജൻസികളുടെയോ അംഗീകാരമില്ലാതെയുള്ള പണയവായ്പ നല്‍കുന്നതും പലിശയ്ക്ക് പണം കൊടുക്കുന്നതും നിരോധിത ഇടപാടായി മാറും. പുതിയ നിയമത്തെക്കുറിച്ചുള്ള നിർദേശം സമർപ്പിക്കാനായി കരട് ബില്ല് സഹിതം കേന്ദ്രസർക്കാർ സംസ്ഥാനങ്ങള്‍ക്കായി നല്‍കുകയും ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ കമ്പനിനിയമത്തില്‍ നിർവ്വചിച്ച പ്രകാരമുള്ള ബന്ധുക്കള്‍ക്കല്ലാതെ വായ്പ നല്‍കുന്നതിന് വ്യക്തികള്‍ക്ക് വിലക്കും ഉണ്ട്. ഇതിനിടെ, പലിശ ഈടാക്കി പണം കടമായി നല്‍കുന്നതു മാത്രമാണ് വായ്പയുടെ നിർവചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അനധികൃത വായ്പ വിതരണം ഏതൊക്കെയാണെന്ന് നിയമം പ്രാബല്യത്തില്‍ വരുന്നതിനൊപ്പം കേന്ദ്രം വിജ്ഞാപനം ചെയ്യും. അംഗീകൃത ധനകാര്യ സ്ഥാപനങ്ങളും ഓണ്‍ലൈൻ സേവനങ്ങളുമെല്ലാം കേന്ദ്രത്തിന്റെ ഒരു ഡേറ്റാ സെന്ററില്‍ രജിസ്റ്റർ ചെയ്യുന്ന വിധത്തിലാണ് നിയമത്തിലെ വ്യവസ്ഥ. വായ്പ നല്‍കുന്ന സ്ഥാപനമോ, സംഘമോ അംഗീകൃതമാണോയെന്ന് ഇതിലൂടെ പൊതുജനങ്ങള്‍ക്ക് ഉറപ്പാക്കാനാകും. എല്ലാ സംസ്ഥാനത്തും ഇത്തരം കേസുകള്‍ പരിശോധിക്കുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും കരട് നിയമത്തില്‍ വ്യവസ്ഥ ഉണ്ട്. പ്രത്യേകകോടതിയും നിലവില്‍വരും. പരാതികളില്‍ ഗൗരവമുള്ളതാണെങ്കില്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന് നേരിട്ട് സിബിഐക്ക് കൈമാറുകയും ചെയ്യാം. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെത്തന്നെ സിബിഐക്ക് അന്വേഷിക്കുകയും ചെയ്യാം.

*വായ്പ നല്‍കിയാൽ* *ശിക്ഷാവിധി ഇങ്ങനെ*

നിയമവിരുദ്ധമായി വായ്പനല്‍കുന്നത് രണ്ട് വർഷം മുതല്‍ ഏഴ് വർഷംവരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് അധികൃതർ പറഞ്ഞു. രണ്ടുലക്ഷംമുതല്‍ ഒരുകോടി രൂപവരെ പിഴയും ലഭിക്കാം. ഇങ്ങനെ നല്‍കിയ വായ്പ തിരിച്ചുപിടിക്കാൻ സമ്മർദ്ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സ്ഥിതിയുണ്ടായാല്‍ പത്തുവർഷംവരെ തടവുലഭിക്കും. അഞ്ച് ലക്ഷം രൂപയോ വായ്പയുടെ രണ്ടിരട്ടിയോ പിഴയായും നല്‍കേണ്ടിവരും. കേന്ദ്രത്തില്‍ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങള്‍ വായ്പവിതരണം ചെയ്താലോ, അത്തരത്തിലുള്ള പരസ്യങ്ങള്‍ നല്‍കിയാലോ ഏഴ് വർഷംവരെ തടവുലഭിക്കാവുന്ന കുറ്റമെന്നും അധികൃതർ പറയുന്നു. എന്തായാലും ഇത് ഇനി പൊതുജനങ്ങളെ എങ്ങനെ ബാധിക്കുമെന്നും നോക്കി കാണേണ്ടതുണ്ട്. പുതിയ കേന്ദ്രനിയമം സാധാരണകാരെ എങ്ങനെ ബാധിക്കുമെന്നും വരും നാളുകളില്‍ അറിയാം.

പൊതുജന പരാതി പരിഹാരം

ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ

ഓണം സ്പെഷ്യൽ ഡ്രൈവ് ; കഞ്ചാവും എം.ഡി.എം.എ യും ഹാഷിഷും പിടികൂടി

കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും അതിർത്തി പ്രദേശങ്ങളിലും പോലീസ് ലഹരി പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ജില്ലയിലെ വിവിധ ഇടങ്ങളിലായി കഞ്ചാവും എം.ഡി.എം.എയും ഹാഷിഷുമായി മൂന്ന് പേരെ പിടികൂടി.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി

പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.