ഈ ലക്ഷണങ്ങള്‍ തിരിച്ചറിയാതെ പോകരുത്; കൊളസ്‌ട്രോള്‍ എന്ന നിശബ്ദനായ കൊലയാളി

നിശബ്ദ കൊലയാളിയെന്നാണ് കൊളസ്‌ട്രോളിനെ ഡോക്ടർമാർ വിശേഷിപ്പിക്കുന്നത്. കാരണം കൊളസ്‌ട്രോള്‍ ഉണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞാലും പലരും അതിന് വലിയ പ്രാധാന്യം കൊടുക്കാറില്ല എന്നത് തന്നെ പ്രധാന കാരണം.

എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കൊളസ്‌ട്രോള്‍ ജീവന് തന്നെ ഭീഷണിയായി മാറിയേക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് തുടർച്ചയായി ഉയർന്ന നിലയിലായാല്‍ അതിറോസ്‌ക്ലിറോസിസ് എന്ന അവസ്ഥയിലേക്ക് പോകാം. അതായത് രക്തക്കുഴലുകളില്‍ കൊഴുപ്പിന്റെ ഘടകങ്ങള്‍ അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്. പുകവലി, മദ്യപാനം, വ്യായാമമില്ലായ്മ എന്നിവയെല്ലാം കൊളസ്‌ട്രോള്‍ കൂടുന്നതിന് കാരണമാണ്.

ചീത്ത കൊളസ്‌ട്രോള്‍ അധികമായാല്‍ രക്തധമനികളില്‍ ബ്ലോക്ക് വരികയും, ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഹാർട്ട് അറ്റാക്കിനും, പക്ഷാഘാതത്തിനും ഇത് വഴി വച്ചേക്കാം. കൈകാലുകളിലെ രക്തധമനികളിലെ തടസം പെരിഫെറല്‍ വാസ്‌കുലാർ രോഗങ്ങള്‍ക്ക് കാരണമാകുന്നു. രക്തധമനികളിലെ ഇത്തരം തടസങ്ങള്‍ ശരീരത്തിന്റെ ഏത് ഭാഗത്തുള്ള അവയവങ്ങളിലും പ്രശ്‌നങ്ങളുണ്ടാക്കാൻ കാരണമാണ്.

കാലുകളിലെ വേദന, മരവിപ്പ്, മുട്ടുവേദന ഇതെല്ലാം കൊളസ്‌ട്രോളിന്റെ ചില ലക്ഷണങ്ങളാണ്. ചർമ്മത്തില്‍ മഞ്ഞനിറം കാണപ്പെടുന്നതും കൊളസ്‌ട്രോളിന്റെ സൂചനയാകാം. കണ്ണിന്റെ മൂലകളില്‍, കൈരേഖകളില്‍, കാലിന്റെ പുറകില്‍ ഒക്കെ കൊളസ്‌ട്രോള്‍ അടിയാം. ഇവിടങ്ങളില്‍ കാണുന്ന തിടപ്പും കൊളസ്‌ട്രോളിന്റെ ലക്ഷണമാണ്. കണ്ണിന്റെ കോർണിയയ്‌ക്ക് ചുറ്റും നേരിയ വെളുത്ത നിറത്തിലെ ആവരണം കാണപ്പെടുന്നതും കൊളസ്‌ട്രോള്‍ കൂടുന്നതിന്റെ സൂചനയാണ്.

കാലുകള്‍ തണുത്ത് ഇരിക്കുന്നത്. കഴുത്തിന് പുറകില്‍ ഉളുക്ക് വന്ന പോലത്തെ അവസ്ഥ, ശരീരത്തില്‍ പലയിടങ്ങളിലും കാണപ്പെടുന്ന അസാധാരണമായ മുഴ, ചർമ്മത്തിലെ നിറവ്യത്യാസം ഇതെല്ലാം കൊളസ്‌ട്രോള്‍ കൂടിയെന്നതിന്റെ ലക്ഷണങ്ങളായി പലരിലും കാണാറുണ്ട്.
ഹൃദയ രക്തക്കുഴലുകളിലാണ് തടസം വരുന്നതെങ്കില്‍ നെഞ്ചുവേദനയും പടി കയറുമ്ബോള്‍ കിതപ്പും ഉണ്ടാകുന്നു. ചീത്ത കൊളസ്‌ട്രോള്‍ അധികമായാല്‍ ദഹനക്കേടും വയറിളക്കവും ഉണ്ടാകാം. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിക്കുമ്ബോള്‍ തന്നെ കൃത്യമായ ചികിത്സ തേടുന്നതാണ് നല്ലത്.

പച്ചിലക്കാട് പടിക്കംവയലിലെ കടുവാ ഭീതി; നിരോധനാജ്ഞ

പനമരം പടിക്കംവയലിൽ കാണപ്പെട്ട കടുവയെ പിടികൂടുന്ന തിന്റെ ഭാഗമായുള്ള ദൗത്യം പുരോഗമിക്കുന്നതിനാൽ പ്രദേശ ത്തും സമീപ പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പനമരം പഞ്ചായത്തിലെ നീർവാരം, അമ്മാനി, നടവയൽ, ചുണ്ടക്കുന്ന്, അരിഞ്ചേർമല എന്നിവിടങ്ങളിലും, കണിയാമ്പറ്റ പഞ്ചായത്തിലെ

തിരുവനന്തപുരത്ത് മേയർ: ചർച്ചയിലേക്ക് കൂടുതൽ പേരുകൾ; വി ജി ഗിരികുമാറും കരമന അജിത്തും പരിഗണനയിൽ

തിരുവനന്തപുരം: ബിജെപി വൻ വിജയം നേടിയ തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനത്തേക്ക് കൂടുതൽ പേരുകൾ പരിഗണനയിൽ. വ്യത്യസ്ത അഭിപ്രായങ്ങൾ വന്നതോടെയാണ് കൂടുതൽ ആലോചനയിലേക്ക് നേതൃത്വം നീങ്ങുന്നത്. സംസ്ഥാന സെക്രട്ടറി വി വി രാജേഷിനും മുൻ

പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ നിയന്ത്രണം, പന്നി മാംസം വിതരണം ചെയ്യുന്നതിന് വിലക്ക്

പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് പഞ്ചായത്തിലാണ് സ്ഥിരീകരിച്ചത്. തുടർന്ന് നാല് പഞ്ചായത്തുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒരു കിലോമീറ്ററോളം രോ​ഗബാധിത പ്രദേശമാണ്. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.

ചിക്കന്‍ കഴിക്കുന്നവരാണോ? ഗ്യാസ്ട്രിക് കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിച്ചേക്കാമെന്ന് പഠനം

ഏറ്റവും കൂടുതല്‍ പേർ ആസ്വദിച്ചു കഴിക്കുന്ന വിഭവങ്ങളാണ് ചിക്കന്‍ കൊണ്ട് തയ്യാറാക്കുന്നത്. ചുവന്ന മാംസത്തേക്കാള്‍ ദഹിക്കാന്‍ എളുപ്പമുളളതും പ്രോട്ടീന്‍ ധാരാളം അടങ്ങിയതുമായ ഇറച്ചിയുംകൂടിയാണിത്. അതുകൊണ്ടുതന്നെ പലരും രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെ കോഴിയിറച്ചി ഉപയോഗിക്കുന്നുണ്ട്.

തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാഗാന്ധി ഔട്ട്: ഇനി വിബി ജി റാം ജി

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് (എംജിഎന്‍ആര്‍ഇജിഎ) മാറ്റാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍ എന്നാണ് പുതിയ പേര്.

കെ- ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന: ഡിസംബര്‍ 18 മുതല്‍ 20 വരെ

കെ- ടെറ്റ് പരീക്ഷ പാസായവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഡിസംബര്‍ 18 മുതല്‍ 20 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. 2025 ജൂണ്‍ വരെ നടന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.