750 കോടി രൂപ ചെലവിൽ ഉയരുന്നത് രണ്ട് ടൗൺഷിപ്പുകൾ; നിർമ്മാണ ചുമതല ഊരാളുങ്കലിന്

മുണ്ടക്കൈ ചുരല്‍മലയില്‍ ഉരുള്‍പൊട്ടലിനെ അതിജീവിച്ചവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു.ദുരന്തബാധിതര്‍ക്കായി രണ്ട് മോഡല്‍ ടൗണ്‍ഷിപ്പുകളാണ് നിര്‍മിക്കുക.എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലും നെടുമ്ബാല എസ്റ്റേറ്റിലുമായിരിക്കും ഈ ടൗണ്‍ഷിപ്പുകള്‍.

750 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് പദ്ധതിയുടെ വിശദാംശങ്ങള്‍ പങ്കുവെച്ചത്. പുനരധിവാസ മാതൃകയുടെ ദൃശ്യാവിഷ്‌കാരവും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

പുനരധിവാസ പദ്ധതികള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രധാന തടസ്സം നീങ്ങി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിക്കാണ് നിര്‍മ്മാണത്തിന്റെ ചുമതല. കിഫ്ബി കണ്‍സള്‍ട്ടന്‍സി കമ്ബനിയായ കിഫ്‌കോണ്‍ നിര്‍മ്മാണ മേല്‍നോട്ടം വഹിക്കും.കല്‍പ്പറ്റയില്‍ ടൗണിനോടു ചേര്‍ന്നു കിടക്കുന്ന ടൗണ്‍ഷിപ്പില്‍ അഞ്ച് സെന്റില്‍ 1000 സ്‌ക്വയര്‍ ഫീറ്റ് വീടുകളാണ് നിര്‍മ്മിക്കുന്നത്. റോഡ്, പാര്‍ക്ക് തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഉണ്ടായിരിക്കും. ഭൂകമ്ബത്തെ പ്രതിരോധിക്കുന്ന തരത്തിലുള്ള നിര്‍മ്മാണ രീതിയാണ് അവലംബിക്കുകയെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

നെടുമ്പാലയില്‍ കുന്നിന്‍പ്രദേശത്തിന് അനുയോജ്യമായ രീതിയിലുള്ള നിര്‍മ്മാണമാണ് നടത്തുക. ഇവിടെ പത്ത് സെന്റില്‍ 1000 ചതുരശ്ര അടി വീടുകളാണ് നിര്‍മ്മിക്കുന്നത്. രണ്ടുനില കെട്ടിടം നിര്‍മ്മിക്കാനുള്ള അടിത്തറയും ഇവിടെ ഒരുക്കും. കല്‍പ്പറ്റയില്‍ ക്ലസ്റ്റര്‍ മാതൃകയിലാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. ഇതിനിടയില്‍ കളിസ്ഥലവും പാര്‍ക്കിംഗ് ഏരിയയും സജ്ജീകരിക്കും. വീടുകള്‍ നിര്‍മ്മിക്കാനും മറ്റു നിര്‍മ്മാണ സാമഗ്രികള്‍ നല്‍കാനും വീട്ടുപകരണങ്ങള്‍ നല്‍കാനും സ്‌പോണ്‍സര്‍മാര്‍ മുന്നോട്ട് വന്നിട്ടുണ്ട്.

കല്‍പ്പറ്റയില്‍ കൂടുതല്‍ വീടുകളും നെടുമ്പാലയില്‍ ഭൂമിയുടെ ലഭ്യത അനുസരിച്ച്‌ കുറച്ച്‌ വീടുകളുമാണ് നിര്‍മ്മിക്കുന്നത്. രണ്ടിടത്തും നിലവില്‍ താമസിക്കുന്നവര്‍ക്കും ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നത് ശ്രദ്ധേയമാണ്. പുനരധിവാസവുമായി ബന്ധപ്പെട്ട് കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍വേ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ 10 ഗ്രൂപ്പുകളായി തിരിഞ്ഞാണ് സര്‍വ്വേ നടക്കുന്നത്. ഏകദേശം 600 കുടുംബങ്ങള്‍ക്ക് ഈ എസ്റ്റേറ്റില്‍ വീട് വെച്ച്‌ നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമയബന്ധിതമായ പൂര്‍ത്തീകരണം ലക്ഷ്യം

പുനരധിവാസ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ദുരന്തത്തിന്റെ കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ പദ്ധതി ഒരു കൈത്താങ്ങായി മാറും. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയുള്ള ടൗണ്‍ഷിപ്പുകള്‍ വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് പുതിയ അദ്ധ്യായം കുറിക്കും.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി

പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.