750 കോടി രൂപ ചെലവിൽ ഉയരുന്നത് രണ്ട് ടൗൺഷിപ്പുകൾ; നിർമ്മാണ ചുമതല ഊരാളുങ്കലിന്

മുണ്ടക്കൈ ചുരല്‍മലയില്‍ ഉരുള്‍പൊട്ടലിനെ അതിജീവിച്ചവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു.ദുരന്തബാധിതര്‍ക്കായി രണ്ട് മോഡല്‍ ടൗണ്‍ഷിപ്പുകളാണ് നിര്‍മിക്കുക.എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലും നെടുമ്ബാല എസ്റ്റേറ്റിലുമായിരിക്കും ഈ ടൗണ്‍ഷിപ്പുകള്‍.

750 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് പദ്ധതിയുടെ വിശദാംശങ്ങള്‍ പങ്കുവെച്ചത്. പുനരധിവാസ മാതൃകയുടെ ദൃശ്യാവിഷ്‌കാരവും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

പുനരധിവാസ പദ്ധതികള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രധാന തടസ്സം നീങ്ങി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിക്കാണ് നിര്‍മ്മാണത്തിന്റെ ചുമതല. കിഫ്ബി കണ്‍സള്‍ട്ടന്‍സി കമ്ബനിയായ കിഫ്‌കോണ്‍ നിര്‍മ്മാണ മേല്‍നോട്ടം വഹിക്കും.കല്‍പ്പറ്റയില്‍ ടൗണിനോടു ചേര്‍ന്നു കിടക്കുന്ന ടൗണ്‍ഷിപ്പില്‍ അഞ്ച് സെന്റില്‍ 1000 സ്‌ക്വയര്‍ ഫീറ്റ് വീടുകളാണ് നിര്‍മ്മിക്കുന്നത്. റോഡ്, പാര്‍ക്ക് തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഉണ്ടായിരിക്കും. ഭൂകമ്ബത്തെ പ്രതിരോധിക്കുന്ന തരത്തിലുള്ള നിര്‍മ്മാണ രീതിയാണ് അവലംബിക്കുകയെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

നെടുമ്പാലയില്‍ കുന്നിന്‍പ്രദേശത്തിന് അനുയോജ്യമായ രീതിയിലുള്ള നിര്‍മ്മാണമാണ് നടത്തുക. ഇവിടെ പത്ത് സെന്റില്‍ 1000 ചതുരശ്ര അടി വീടുകളാണ് നിര്‍മ്മിക്കുന്നത്. രണ്ടുനില കെട്ടിടം നിര്‍മ്മിക്കാനുള്ള അടിത്തറയും ഇവിടെ ഒരുക്കും. കല്‍പ്പറ്റയില്‍ ക്ലസ്റ്റര്‍ മാതൃകയിലാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. ഇതിനിടയില്‍ കളിസ്ഥലവും പാര്‍ക്കിംഗ് ഏരിയയും സജ്ജീകരിക്കും. വീടുകള്‍ നിര്‍മ്മിക്കാനും മറ്റു നിര്‍മ്മാണ സാമഗ്രികള്‍ നല്‍കാനും വീട്ടുപകരണങ്ങള്‍ നല്‍കാനും സ്‌പോണ്‍സര്‍മാര്‍ മുന്നോട്ട് വന്നിട്ടുണ്ട്.

കല്‍പ്പറ്റയില്‍ കൂടുതല്‍ വീടുകളും നെടുമ്പാലയില്‍ ഭൂമിയുടെ ലഭ്യത അനുസരിച്ച്‌ കുറച്ച്‌ വീടുകളുമാണ് നിര്‍മ്മിക്കുന്നത്. രണ്ടിടത്തും നിലവില്‍ താമസിക്കുന്നവര്‍ക്കും ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നത് ശ്രദ്ധേയമാണ്. പുനരധിവാസവുമായി ബന്ധപ്പെട്ട് കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍വേ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ 10 ഗ്രൂപ്പുകളായി തിരിഞ്ഞാണ് സര്‍വ്വേ നടക്കുന്നത്. ഏകദേശം 600 കുടുംബങ്ങള്‍ക്ക് ഈ എസ്റ്റേറ്റില്‍ വീട് വെച്ച്‌ നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമയബന്ധിതമായ പൂര്‍ത്തീകരണം ലക്ഷ്യം

പുനരധിവാസ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ദുരന്തത്തിന്റെ കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ പദ്ധതി ഒരു കൈത്താങ്ങായി മാറും. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയുള്ള ടൗണ്‍ഷിപ്പുകള്‍ വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് പുതിയ അദ്ധ്യായം കുറിക്കും.

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.