പുൽപ്പള്ളി: കഴിഞ്ഞ ദിവസം പാതയോരത്ത് അവശനിലയിൽ കണ്ടെത്തിയ ആദിവാസി യുവാവിൻ്റെ മരണം മർദ്ദനം മൂലമാന്നെന്ന് സംശയം. കാപ്പിസെറ്റ് ആചനഹള്ളി പണിയ ഉന്നതിയിലെ ബാബുവിന് വ്യാഴാഴ്ച തുപ്ര കോളനിക്ക് സമീപമുള്ള റോഡ് അരികിൽ അവശനിലയിൽ കണ്ടെ ത്തിയതിനെ തുടർന്ന് നാട്ടുകാർ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മർദ്ദനമേറ്റതാണെന്നാണ് മരണത്തിന് കാരണമെന്നാണ് സൂചന. ശരീരത്തിന്റെ പല് ഭാഗങ്ങളിലും പരുക്ക് കണ്ടെത്തിയിട്ടുണ്ട്. ബാബുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയ ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. ആച്ചനഹള്ളി ഉന്നതിയി ലെ പരേതനായ കൂകിരിയുടെയും ജാനകിയുടെയും മകനാണ് ബാബു

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ജിം സന്തോഷ് വധക്കേസ് പ്രതിയെ വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ
ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു അക്രമം ഉണ്ടായത്. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ജിം സന്തോഷ്







