ശ്രേയസ് സ്വാശ്രയ സംഘ വാർഷികം നടത്തി.
പാമ്പള :പാമ്പള യൂണിറ്റിലെ സ്നേഹിത സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ജിൻസി അധ്യക്ഷത വഹിച്ചു.ഷാർമിള വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് സാമുവേൽ അബ്രഹാം,സി ഡി ഒ സുനി ജോബി,സാബിറ,തങ്കമണി എന്നിവർ സംസാരിച്ചു.വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന സംഘ അംഗങ്ങളെ ആദരിച്ചു.വിവിധ കായിക മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിച്ചു.
ഫോൺ സ്റ്റോറേജ് ഫുൾ ആയോ? ഡാറ്റ ഡിലീറ്റ് ചെയ്യാതെ തന്നെ സ്പേസ് കൂട്ടാൻ ഇതാ മാർഗങ്ങൾ
സ്റ്റോറേജ് ഫുള്‍ അലേര്‍ട്ട്’ നോട്ടിഫിക്കേഷൻ ഫോൺ സ്ക്രീനിൽ കണ്ടാൽ പിന്നെ എന്ത് ഡിലീറ്റ് ചെയ്യും എന്നാണ് ആളുകൾ നോക്കുക. പുതിയ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനോ ഫോട്ടോകൾ എടുക്കാനോ സാധിക്കാത്ത വിധം സ്റ്റോറേജ് നിറയുന്നത് ഫോണിന്റെ സ്പീഡിനേയും ബാധിക്കും. ഫോണില്‍ ധാരാളം ആപ്പുകള്‍ ഉണ്ടാവും. അപൂര്‍വമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ എങ്കിലും അത് ഡിലീറ്റ് ചെയ്യാൻ സാധിക്കില്ലായിരിക്കും. അങ്ങനെ വരുമ്പോൾ എന്താ ചെയ്യുക ? ഒരു ഡാറ്റയും ഡിലീറ്റ് ചെയ്യാതെ തന്നെ ഇതിന് ഒരു പരിഹാരമാർഗം കണ്ടെത്തിയാലോ ?അപൂര്‍വമായി മാത്രമേ ഉപയോഗിക്കുന്ന ആപ്പുകൾക്കായി ‘ആര്‍ക്കൈവ് ഫീച്ചര്‍’ ഉപയോഗിക്കാവുന്നതാണ്. ഈ ഫീച്ചര്‍ ഫോണില്‍ നിന്ന് ആപ്പ് നീക്കം ചെയ്യുന്നുവെങ്കിലും അതിലെ ഡാറ്റയും വിവരങ്ങളും സുരക്ഷിതമായി വയ്ക്കുകയും ആവശ്യമുള്ളപ്പോഴെല്ലാം വീണ്ടും ഡൗണ്‍ലോഡ് ചെയ്ത് പഴയ ഡാറ്റ പുനഃസ്ഥാപിക്കാന്‍ സാധിക്കുകയും ചെയ്യും.ഗൂഗിള്‍ പ്ലേസ്റ്റോര്‍ തുറന്ന് വലതുവശത്തുള്ള പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക. പിന്നീട് സെറ്റിങ്സിൽ പോയി ജനറൽ എന്ന ഓപ്ഷന് തെരഞ്ഞെടുക്കുക. ഇതിൽ ഓട്ടോമാറ്റിക് ആര്‍ക്കൈവ് ആപ്പുകള്‍ ഓണാക്കാവുന്നതാണ്. പിന്നീട് എപ്പോഴൊക്കെ ഫോണിന്റെ സ്റ്റോറേജ് കുറയാന്‍ തുടങ്ങിയാലും വളരെക്കാലമായി ഉപയോഗിക്കാത്ത ആപ്പുകള്‍ ഫോണ്‍ ഓട്ടോമാറ്റിക്കായി ആര്‍ക്കൈവ് ചെയ്തുകൊണ്ടിരിക്കും. ഇത് കൂടുതല്‍ സ്റ്റോറേജ് സ്പേസ് നല്‍കും.ഫോണ്‍ സ്റ്റോറേജ് കുറയാനുള്ള ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് കാഷെ. ഇടയ്ക്കിടെ കാഷെ ക്ലിയര്‍ ചെയ്യുന്നത് ഗുണം ചെയ്യും. കാഷെ ക്ലിയര്‍ ചെയ്യാനായി ഫോണിന്റെ സെറ്റിങ്സിസ് എടുക്കുക. ആപ്പുകള്‍ തുറക്കുക. ഏത് ആപ്പിലാണോ കാഷെ ക്ലിയര്‍ ചെയ്യേണ്ടത് ആ ആപ്പ് തിരഞ്ഞെടുക്കുക. പിന്നീട് സ്റ്റോറേജിലേക്ക് പോയി കാഷെ ക്ലിയര്‍ എന്ന ഓപ്ഷൻ എടുക്കുക.വാട്സാപ്പിലെ മീഡിയാ ഫയലുകൾ ക്ലിയർ ചെയ്യാം. വാട്സാപ്പ് സെറ്റിംഗ്സിലെ ‘Storage and data’ എന്ന ഓപ്ഷനിൽ പോയി വലിയ ഫയലുകൾ കണ്ടെത്തി അനാവശ്യമായവ ഡിലീറ്റ് ചെയ്യുക. ഫോണിൽ ഉപയോഗിക്കാതെ കിടക്കുന്ന ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുകയോ ‘Offload’ ചെയ്യുകയോ ചെയ്യാം.ഫോണിലെ ഫോട്ടോകളും വീഡിയോകളും സുരക്ഷിതമായി സൂക്ഷിക്കാൻ ഗൂഗിൾ ഫോട്ടോസ്, ഐക്ലൗഡ് (iCloud) അല്ലെങ്കിൽ മറ്റ് ക്ലൗഡ് സ്റ്റോറേജുകൾ ഉപയോഗിക്കുക. ഫോണിൽ ബാക്കപ്പ് ചെയ്ത ശേഷം ഒറിജിനൽ ഫയലുകൾ ഒഴിവാക്കാം.
ട്രെയിന്‍ വൈകിയാല്‍ ചില സൗജന്യ സേവനങ്ങള്‍ റെയില്‍വേ വാഗ്ധാനം ചെയ്യുന്നുണ്ട്; അറിയാമോ?
പ്ലാറ്റ്ഫോമില്‍ ട്രെയിനിനായി കാത്തിരിക്കുകയും എന്തെങ്കിലും കാരണത്താല്‍ ട്രെയിന്‍ വൈകുകയും ചെയ്താല്‍ യാത്രക്കാര്‍ സ്റ്റേഷനില്‍ കാത്തിരുന്ന് മടുക്കുന്നത് സ്വാഭാവികമാണ്. എന്നിരുന്നാലും അത്തരം സാഹചര്യങ്ങളില്‍ യാത്രക്കാരുടെ സൗകര്യത്തിനായി ഇന്ത്യന്‍ റെയില്‍വേ നിരവധി അവശ്യ സേവനങ്ങള്‍ നല്‍കുന്നുണ്ട്. പതിവായി ട്രെയിനില്‍ യാത്ര ചെയ്യുന്നവരാണെങ്കില്‍ ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നുഒരു ട്രെയിന്‍ ആവശ്യത്തിലധികം സമയം വൈകിയാല്‍, യാത്രക്കാര്‍ക്കായി റെയില്‍വേ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കും. ആവശ്യമെങ്കില്‍ യാത്രക്കാര്‍ക്ക് ഒരു അസൗകര്യവും ഉണ്ടാകാതിരിക്കാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിനെപ്പോലും (ആര്‍പിഎഫ്) സ്റ്റേഷനില്‍ വിന്യസിക്കും.ട്രെയിന്‍ വൈകിയാല്‍ എന്തെല്ലാം സൗകര്യങ്ങള്‍ ലഭ്യമാണ്?ശതാബ്ദി, രാജധാനി, തുരന്തോ, വന്ദേ ഭാരത് തുടങ്ങിയ പ്രീമിയം ട്രെയിനുകളിലാണ് നിങ്ങള്‍ ടിക്കറ്റ് എടുത്തിരിക്കുന്നതെങ്കില്‍ ട്രെയിന്‍ 2 മണിക്കൂറോ അതില്‍ കൂടുതലോ വൈകിയാല്‍ IRCTC യാത്രക്കാര്‍ക്ക് അധിക നിരക്ക് ഈടാക്കാതെ ഭക്ഷണം നല്കുന്നു.ഭക്ഷണത്തിന് പുറമെ എന്തെല്ലാം സൗകര്യങ്ങള്‍ ലഭ്യമാണ്?ട്രെയിന്‍ എത്താന്‍ കൂടുതല്‍ സമയമെടുക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് റെയില്‍വേ സ്റ്റേഷനിലെ വെയിറ്റിംഗ് റൂമില്‍ തങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് എസി, നോണ്‍-എസി കാത്തിരിപ്പ് മുറികള്‍ ഉപയോഗിക്കാം. ഈ സൗകര്യം യാത്രക്കാര്‍ സ്റ്റേഷനില്‍ ട്രെയിനിനായി കാത്തിരിക്കേണ്ട ആവശ്യം ഇല്ലാതാക്കുന്നു.ഏതൊക്കെ സാഹചര്യങ്ങളിലാണ് പൂര്‍ണ്ണമായ റീഫണ്ട് ലഭ്യമാകുന്നത്?ട്രെയിന്‍ 3 മണിക്കൂറോ അതില്‍ കൂടുതലോ വൈകി ഓടുകയാണെങ്കിലോ റൂട്ട് മാറ്റിയിട്ടുണ്ടെങ്കിലോ യാത്രക്കാരന് ഇനി യാത്ര ചെയ്യാന്‍ താല്‍പ്പര്യമില്ലെങ്കില്‍ നിര്‍ദ്ദിഷ്ട നിയമങ്ങള്‍ അനുസരിച്ച് ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരികെ ലഭിക്കും.ട്രെയിന്‍ റദ്ദാക്കിയാല്ഏതെങ്കിലും കാരണത്താല്‍ നിങ്ങളുടെ ട്രെയിന്‍ റദ്ദാക്കപ്പെട്ടാല്‍ യാത്രക്കാര്‍ക്ക് ടിക്കറ്റിന്റെ മുഴുവന്‍ തുകയും റീഫണ്ട് ചെയ്യും.
മഴയത്ത് വാഹനമോടിക്കുമ്പോള്‍ ഒരിക്കലും ചെയ്യരുതാത്ത കാര്യം, ഒരു മാസത്തിനിടെ ഉണ്ടായത് 85 അപകടങ്ങള്‍
തിരുവനന്തപുരം: മഴക്കാലമാണ്. റോഡിലാകെ വെള്ളവും ഈർപ്പവുമുണ്ടാകും. റോഡിലെ വെള്ളത്തിലേക്ക് വണ്ടി ഓടിച്ചിറക്കി ഇരുവശത്തേക്കും വെള്ളം തെറിപ്പിച്ച് മിന്നിച്ചുപോകാൻ ശ്രമിക്കരുത്.അത് അപകടത്തെ ക്ഷണിച്ചുവരുത്തിയേക്കാം. ഒരു മാസത്തിനിടെ ഇത്തരത്തിലുള്ള 85 അപകടങ്ങള്‍ ഉണ്ടായതായി മോട്ടോർ വാഹനവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.ടയറിനും റോഡിനുമിടയില്‍ രൂപപ്പെടുന്ന ജലപാളി (ഹൈഡ്രോ പ്ലേനിംഗ്) കാരണം റോഡിലുള്ള പിടിത്തം വാഹനങ്ങള്‍ക്ക് നഷ്ടപ്പെടും. ഇതോടെ നിയന്ത്രണം പോകും. തെന്നി മറിയുകയോ മറ്റുവാഹനങ്ങളിലിടിക്കുകയോ ചെയ്തേക്കാം. ദേശീയപാതയില്‍ മിനുസമുള്ള പ്രതലം കൂടിയായതിനാല്‍ ഹൈഡ്രോ പ്ലേനിംഗിന് സാദ്ധ്യത കൂടുതലാണ്. ഈർപ്പമുള്ള പാതയില്‍ വേഗത്തില്‍ വാഹനമോടിക്കുമ്പോള്‍ ടയറുകള്‍ക്ക് കീഴില്‍ വെള്ളത്തിന്റെ പാളി ഉണ്ടാകുന്നതാണ് ഹ്രൈഡ്രോ പ്ലേനിംഗ്.ഇതോടെ വാഹനത്തിന്റെ മുന്നോട്ടുള്ള പോക്ക്, സ്റ്റിയറിംഗ്, ബ്രേക്കിംഗ് എന്നിവയുടെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടപ്പെടും. ജൂലായ് 26ന് മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയില്‍ സ്വകാര്യ ബസ് തെന്നിനീങ്ങി ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഒരാള്‍ മരിക്കാനിടയായ അപകടത്തിന്റെ കാരണങ്ങളിലൊന്ന് ഇതാണ്.സാധാരണ റോഡിലെ വെള്ളം ടയറിലെ ട്രെഡിന്റെ ചാലുകളിലൂടെ ഒഴുക്കിക്കളഞ്ഞ് ടയറും റോഡും തമ്മിലുള്ള ബന്ധം നിലനിറുത്തും. എന്നാല്‍, വേഗത കൂടുമ്പോള്‍ വെള്ളം ഇങ്ങനെ ഒഴുകിപ്പോകില്ല. വെള്ളത്തിന്റെ മർദ്ദം കാരണം ടയർ റോഡില്‍ നിന്നുയരും. 35- 45 കിലോമീറ്റർ വേഗതയിലാണെങ്കിലും അപകടത്തിന് സാദ്ധ്യതയുണ്ട്. വേഗത കൂടുന്നതിനുസരിച്ച് അപകടത്തിന്റെ തീവ്രതയും കൂടും.സുരക്ഷിതമാകാൻCity & Local Guidesറോഡിലൂടെ ശക്തമായി വെള്ളം ഒഴുകുകയാണെങ്കില്‍ അതു മുറിച്ച് വാഹനം ഓടിക്കാതിരിക്കുക.റോഡില്‍ വെള്ളമുണ്ടെങ്കില്‍ വേഗത കുറയ്ക്കുക.പെട്ടെന്നുള്ള ബ്രേക്കിംഗും വളയ്ക്കുന്നതും ഒഴിവാക്കുക.ടയറിന്റെ തേയ്മാനം ശ്രദ്ധിക്കുക, തേഞ്ഞവ മാറ്റുക.
വടകരയിലെ അധ്യാപികമാരുടെ അറസ്റ്റ്: അന്വേഷണം സംസ്ഥാനത്തിന് പുറത്തേയ്ക്ക്
കോഴിക്കോട്: വടകര അധ്യാപികമാര്‍ പ്രതികളായ ലഹരിക്കേസില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേയ്ക്ക് വ്യാപിപ്പിക്കാന്‍ പൊലീസ്. സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി പേരാണ് കേസുമായി ബന്ധപ്പെട്ട് പിടിയിലാവാനുള്ളതെന്നാണ് പുറത്ത് വരുന്ന വിവരം. തുടക്കത്തില്‍ മംഗളൂരു, ബെംഗളൂരു തുടങ്ങിയ സംസ്ഥാനങ്ങളിലായിരിക്കും അന്വേഷണം നടത്തുക. ഇവിടങ്ങളിലെ വന്‍ ലഹരി സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.റിമാൻഡിൽ കഴിയുന്ന കീര്‍ത്തനയുടെ ഫോണില്‍ നിന്നും അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ പ്രതികളെയും ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്യുമെന്നുമാണ് പൊലീസ് നല്കുന്ന വിവരം. കീര്‍ത്തനയുടെ അക്കൗണ്ടില്‍ നിന്നും അഞ്ചുമാസത്തിനിടെ 15 ലക്ഷം രൂപയുടെ ഇടപാട് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പൂര്‍ണ്ണ വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചു. ജില്ലയുടെ വിവിധ ഇടങ്ങളില്‍ പൊലീസും എക്സൈസും രജിസ്റ്റര്‍ ചെയ്ത വിവിധ എംഡിഎംഎ കേസുകളിലെ പ്രതികളുമായി ഇവര്‍ ഇടപാട് നടത്തിയതായും ലഹരി ഇടപാട് നടത്തുന്ന ആളുകള്‍ മൊബൈല്‍ ഓഫാക്കി ഒളിവില്‍ തുടരുകയാണെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ലോകകപ്പ് ഫൈനൽ വേദിയിലും അഴിമതി; ഇൻഫാന്റിനോയ്ക്കെതിരെ പുതിയ ആരോപണം
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്കെതിരെ തുടരെ തുടരെ ആരോപണങ്ങൾ. ഫിഫ പ്രസിഡന്റ് പ്രസിഡന്റ് കസേര സംരക്ഷിക്കുന്നതിനായുള്ള പിന്തുണയ്ക്കായി 2030 ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തിന്റെ വേദി മൊറോക്കോയ്ക്ക് വാഗ്ദാനം ചെയ്തെന്ന ആരോപണമാണ് ഏറ്റവും പുതിയത്.എന്നാൽ വാദങ്ങൾ ശക്തമായി നിഷേധിച്ച് ഫിഫ രംഗത്തെത്തിയിട്ടുണ്ട്. പ്രമുഖ ബ്രിട്ടീഷ് പത്രമായ 'ദി ടൈംസ്' പുറത്തുവിട്ട റിപ്പോർട്ടിന് പിന്നാലെയാണ് വിശദീകരണവുമായി ഫിഫ രംഗത്തെത്തിയത്.ലോകകപ്പിന്റെ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യവൽക്കരിക്കാൻ പദ്ധതിയിട്ട സംഭവം ഫിഫയിൽ വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. യുവേഫ, കോൺകാകാഫ്, ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ, മറ്റ് അംഗ രാജ്യങ്ങൾ എന്നിവരുടെ എതിർപ്പിന് പിന്നാലെ ഈ നീക്കത്തിൽ നിന്ന് ഫിഫ പിന്മാറുകയും ചെയ്തു.
രാജേഷിന്റെ മൃതദേഹം ഫ്രീസറില്ലാതെ കൊണ്ടുപോയ സംഭവം: പയ്യന്നൂർ തഹസിൽദാർക്ക് സസ്പെൻഷൻ
രാജേഷിന്റെ മൃതദേഹം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ കെ. പി. പോളിനെ സസ്പെൻഡ് ചെയ്തു.കണ്ണൂർ ജില്ലാ കളക്ടർ പി. വിഷ്ണു രാജ് നൽകിയ അന്വേഷണ റിപ്പോർട്ട് ലാൻഡ് റവന്യൂ കമ്മീഷണർ റവന്യൂ വകുപ്പ് മന്ത്രിക്ക് കൈമാറിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെതിരെ അടിയന്തര നടപടി സ്വീകരിച്ചത്.
നോ വെഹിക്കിൾ ഡേ സംഘടിപ്പിച്ചു
സിറോ കാർബൺ ഭാഗമായി വെങ്ങപ്പള്ളി കുടുംബശ്രീ സി.ഡി.എസ്സിൽ ബാലസഭ കുട്ടികളുടെ നോ വെഹിക്കിൾ ഡേ സംഘടിപ്പിച്ചു.ബാലസഭ ആർ പി സ്വാഗതം ആശംസിച്ചു CDS ചെയർപേഴ്സൺ ഷംന റഹ് മാൻ ഉദ്ഘാടനം ചെയ്തു. വാർഡുതല ആർ.പിമാർ, സി.ഡി എസ് അംഗങ്ങൾ എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്തു
അനുശോചന യോഗം ചേര്‍ന്നു
കോറോം: പനമരം ബ്ലോക്ക് കോണ്‍സ് കമ്മറ്റി വൈസ് പ്രസിഡന്റും, തൊണ്ടര്‍നാട് പഞ്ചായത്ത് യു ഡി എഫ് ചെയര്‍മാനുമായ, ഡോ. പി കെ സുനില്‍ മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചിച്ചു കൊണ്ട് പഞ്ചായത്ത് ആസ്ഥാനമായ കോറോം ടൗണില്‍ യോഗം ചേര്‍ന്നു. കോറോത്ത് നടന്ന മൗനജാഥക്ക് ശേഷം നടന്ന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് എം പ്രമോദിന്റെ അധ്യക്ഷനായിരുന്നു. ഡി.സി.സി. പ്രസിഡന്റ് അഡ്വ ടി.ജെ. ഐസക്ക് അനുശോചന പ്രഭാഷണം നടത്തി.
കെ.ജെ.ജോർജ് ഫ്രാൻസിസ് അനുസ്മരണം നടത്തി.
കൽപ്പറ്റ: പോലീസ് അസോസിയേഷൻ സ്ഥാപക നേതാവും ദീർഘകാലം കേരള പോലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായിരുന്ന കെ.ജെ. ജോർജ് ഫ്രാൻസിസ് അനുസ്മരണ ദിനം ആചരിച്ചു. കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റികൾ സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ യോഗം KPPA സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.ജെ. ജോർജ് ഫ്രാൻസിസ് ട്രസ്റ്റ് ബോർഡ് അംഗം സുദർശന കുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.പി.എ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക് അധ്യക്ഷനായ ചടങ്ങിൽ പി.കെ. അലവിക്കുട്ടി, KPA ജില്ലാ പ്രസിഡണ്ട് ബിപിൻ സണ്ണി, ട്രഷറർ എം.ബി. ബിഗേഷ് എന്നിവർ സംസാരിച്ചു. KPPA ജില്ലാ സെക്രട്ടറി സണ്ണി ജോസഫ് സ്വാഗതവും KPPA ജില്ലാ പ്രസിഡണ്ട് എം.സി. സുകുമാരൻ നന്ദിയും പറഞ്ഞു.
ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും യോഗ പരിശീലനവും സംഘടിപ്പിച്ചു
തൃശ്ശിലേരി :നാഷണൽ ആയുഷ് മിഷൻ - ആയുഷ്ഗ്രാമം പദ്ധതിയുടെ നേതൃത്വത്തിൽ ബേഗൂർ എഫ് എച്ച് സിയുടെ കീഴിലുള്ള ചേക്കോട്ട് ഉന്നതി ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വച്ച് ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും യോഗ പരിശീലനവും സംഘടിപ്പിച്ചു. എം.എൽ.എസ്.പി. റീനാ ജോസ് സ്വാഗതം ആശംസിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് മെമ്പർ എൽസി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആയുഷ്ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസ് ആരോഗ്യ ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി.യോഗ ഡെമോൺസ്ട്രേറ്റർ അശ്വതി വി യുടെ നേതൃത്വത്തിൽ യോഗ പരിശീലനം സംഘടിപ്പിച്ചു. ആയുഷ് ഗ്രാമം അറ്റൻഡർ ബിബിൻ പി.എഫ്. പരിപാടിക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകി.
'സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണം'; ഉത്തരവിറക്കി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. വന്ദേമാതരം നിർബന്ധമാക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെയാണ് നടപടി. എന്നാൽ വന്ദേമാതരം പൂർണമായും ആലപിക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി നൽകിയ കത്തിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.വന്ദേമാതരം ആലപിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിര്‍ദേശങ്ങൾ നേരത്തെ പുറത്തിറക്കിയിരുന്നു. സംസ്ഥാന ഗീതത്തിന് ശേഷം വന്ദേമാതരവും ദേശീയ ഗാനവും എന്ന ക്രമത്തില്‍ ആലപിക്കണമെന്നായിരുന്നു പുതിയ മാര്‍ഗനിര്‍ദേശം. സംസ്ഥാന ഗീതം ഇല്ലെങ്കില്‍ ആദ്യം വന്ദേമാതരം അതിന് ശേഷം ദേശീയ ഗാനം എന്ന ക്രമത്തിലാണ് ആലപിക്കേണ്ടത്.
യുദ്ധത്തിൽ നിന്നും പിന്മാറാനുള്ള വഴി കണ്ടെത്തേണ്ടതുണ്ട്: US സൈനിക മേധാവി നിലപാട് പറഞ്ഞതായി റിപ്പോർട്ട്
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ നിന്നും പിന്മാറാനുള്ള വഴി കണ്ടെത്തേണ്ടതുണ്ടെന്ന് അമേരിക്കൻ സൈനിക മേധാവി ജനറൽ ഡാൻ കെയ്ൻ ഡോണൾഡ് ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉപദേഷ്ടാക്കളോട് സ്വകാര്യമായി വ്യക്തമാക്കിയതായി റിപ്പോർട്ട്. നിലവിൽ പരിഗണിക്കുന്ന സൈനിക നടപടികൾ തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്നും വ്യോമാക്രമണങ്ങൾ മാത്രം കൊണ്ട് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ലക്ഷ്യങ്ങൾ കൈവരിക്കാനാകില്ലെന്നുമുള്ള വിലയിരുത്തൽ കെയ്ൻ മുന്നോട്ടുവെച്ചതായാണ് റിപ്പോർട്ട്. ഈ വിവരങ്ങൾ അറിയുന്ന പേര് വെളിപ്പെടുത്താത്ത മൂന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.യുദ്ധം നിർണായക ഘട്ടത്തിലെത്തിയെന്ന അഭിപ്രായം ജനറൽ ഡാൻ കെയ്ന്‍ മാത്രമല്ലെന്നാണ് സിഎൻഎൻ റിപ്പോർട്ട്. സംഘർഷം കൂടുതൽ രൂക്ഷമാക്കുന്ന സൈനിക നടപടികളെക്കുറിച്ചുള്ള ആശങ്കകളും യുദ്ധത്തിൽ നിന്ന് പിന്മാറാനുള്ള സാധ്യതയും സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് തുടങ്ങിയ പ്രധാന കാബിനറ്റ് അംഗങ്ങളുമായി കെയ്ൻ ചർച്ച ചെയ്തതായാണ് രണ്ട് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള സിഎൻഎൻ റിപ്പോർട്ട്. ട്രംപ് ഭരണകൂടത്തിലെ സമാന നിലപാടുള്ള ചില ഉന്നത ഉപദേഷ്ടാക്കളുമായി കെയ്ൻ അടുത്തിടെ പ്രത്യേക ചർച്ചകൾ നടത്തിയിരുന്നു. പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചകൾക്ക് മുമ്പ് വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുകയും എല്ലാവരും ഒരേ നിലപാടിലാണെന്ന് ഉറപ്പാക്കുകയുമായിരുന്നു ലക്ഷ്യം. അമേരിക്കൻ സൈനികരെ ഇറാനിലേക്ക് അയക്കാതെ നടപ്പാക്കാവുന്ന നടപടികൾ ഉൾപ്പെടെ നിലവിലുള്ള സൈനിക ഓപ്ഷനുകളുടെ പരിമിതികളും അതിൽനിന്നുണ്ടാകാവുന്ന തിരിച്ചടികളും വ്യക്തമാക്കാനായിരുന്നു ശ്രമമെന്നും വൃത്തങ്ങൾ പറഞ്ഞതായാണ് റിപ്പോർട്ട്.
അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ; 'ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ല
ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് കണ്ണൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനമൊട്ടാകെ അർജുൻ ആയങ്കിക്കായി പൊലീസ് വല വിരിച്ചിരിക്കുന്നതിനിടെയാണ് പിണറായിയുടെ പ്രതികരണം. പയ്യന്നൂരിൽ സ്ഥാനാർത്ഥിയെ മാറ്റുന്ന കാര്യത്തിൽ ആലോചന നടന്നെന്ന കെകെ രാഗേഷിന്റെ പ്രസംഗം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ മറുപടി.
ലോകകപ്പിനിടെ മെസിയെ ചാവേർ ബോംബാക്രമണത്തിലൂടെ വധിക്കാൻ നീക്കം?; കളിക്കളത്തെ നടുക്കിയ വൻ സുരക്ഷാ ഭീഷണി പുറത്ത്
2026 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കിടെ അർജന്റീന നായകൻ ലയണൽ മെസിയെ ബോംബാക്രമണത്തിലൂടെ വധിക്കാൻ പദ്ധിയിട്ടിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. യുഎസ് സുരക്ഷാ ഏജൻസികളും എഫ്.ബി.ഐയും മറ്റ് രാജ്യങ്ങളിലെ പൊലീസും ചേർന്ന് തയ്യാറാക്കിയ രഹസ്യ സുരക്ഷാ റിപ്പോർട്ടിനെ ഉദ്ധരിച്ച് സ്പാനിഷ് മാധ്യമമായ 'ഇൻഫോർമേഷൻ.എസ്' ആണ് വിവരങ്ങൾ പുറത്തുവിട്ടത്. ടൂർണമെന്റിലുടനീളം ഭീകരാക്രമണ ഭീഷണികളും വ്യക്തിപരമായ വധഭീഷഷണികളും ഏറ്റവും കൂടുതൽ ലഭിച്ച താരം മെസിയാണെന്ന് സുരക്ഷാ ഏജൻസികളുടെ രേഖകൾ വ്യക്തമാക്കുന്നു.അർജന്റീനയും ജോർദാനും തമ്മിൽ ഡാള്ളസിൽ നടന്ന മത്സരത്തിന് തൊട്ടുമുമ്പ് ഡാള്ളസ് വിമാനത്താവളത്തിലേക്ക് ലഭിച്ച ഒരു സന്ദേശമാണ് സുരക്ഷാ ഏജൻസികളെ ആദ്യ ഘട്ടത്തിൽ ഞെട്ടിച്ചത്. താനും മറ്റ് രണ്ടുപേരും നാടൻ ബോംബുകളും മാരകശേഷിയുള്ള 'എആര്‍ 15' തോക്കുകളുമായി സ്റ്റേഡിയത്തിലേക്ക് നീങ്ങുകയാണെന്നും മെസിയെയും ഇരു ടീമുകളിലെയും കളിക്കാരെയും ആക്രമിക്കുമെന്നുമായിരുന്നു വിളിച്ചയാൾ അവകാശപ്പെട്ടത്.
മാനന്തവാടി നഗരസഭ ഓഫീസ് സമുച്ചയം മെഡിക്കൽ കോളേജ് ആവശ്യങ്ങൾക്ക് വിട്ടു നൽകും
മാനന്തവാടി നഗരസഭ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്ന സാഹചര്യത്തിൽ വയനാട് മെഡിക്കൽ കോളേജ് റോഡിന് സമീപമുള്ള നഗരസഭ ഓഫീസ് സമുച്ചയം മെഡിക്കൽ കോളേജ് ആവശ്യങ്ങൾക്കായി വിട്ടു നൽകാൻ ഭരണസമിതി യോഗം തീരുമാനിച്ചു. മെഡിക്കൽ കോളേജ് അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. യോഗത്തിൽ നഗരസഭ ചെയർപോഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ, വൈസ് ചെയർപേഴ്സൺ അഡ്വ സിന്ധു സെബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യഷന്മാരായ പി.വി ജോർജ്, ലേഖാ രാജീവൻ, ഷിബു കെ ജോർജ്, പി.വി എസ് മൂസ, കൗൺസിലർ വി.യു ജോയി എന്നിവർ സംസാരിച്ചു.
ഇനി 8 ദിവസം മാത്രം; ഇ-കെവൈസി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഗ്യാസ് സിലിണ്ടര്‍ ലഭിക്കാന്‍ ബുദ്ധിമുട്ടിയേക്കും
എല്ലാ ഗാര്‍ഹിക LPG ഉപഭോക്താക്കളും ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനായി അവരുടെ ഐഡന്റിറ്റി പരിശോധിക്കേണ്ടത് സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ ഇപ്പോള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ഓഗസ്റ്റ് 15 വരെ സമയമുണ്ട്. നിങ്ങള്‍ കൃത്യസമയത്ത് e-KYC പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഗാര്‍ഹിക നിരക്കില്‍ ഗ്യാസ് സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. അതേസമയം നേരത്തെ തന്നെ ബയോമെട്രിക് ഇ-കെവൈസി പൂര്‍ത്തിയാക്കിയ ഉപഭോക്താക്കള്‍ വീണ്ടും ഈ നടപടിക്രമം ചെയ്യേണ്ടതില്ല എന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
ചുമ്മാ ആരെയെങ്കിലും വെടിവെക്കാനാകുമോ?;അർജുൻ ആയങ്കിയെ വെടിവെയ്ക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഒളിവില്‍ കഴിയുന്ന ക്രിമിനല്‍ കേസ് പ്രതി അര്ജുന് ആയങ്കിയെ വെടിവെയ്ക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. ചുമ്മാ ആരെയെങ്കിലും വെടിവെക്കാനാകുമോയെന്നും അത്തരമൊരു ഉത്തരവിനെക്കുറിച്ച് അറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.'പൊലീസിന് ഒരു രീതി ഉണ്ടല്ലോ. ചുമ്മാ ആരെയെങ്കിലും വെടിവെക്കാനാകുമോ? അങ്ങനെ ഒരു ഉത്തരവിനെക്കുറിച്ച് അറിയില്ല. ഗൗരവത്തില്‍ കാണുന്നില്ല. അതൊന്നും വലിയ കാര്യമല്ല', രമേശ് ചെന്നിത്തല പറഞ്ഞു.അര്ജുന് ആയങ്കി വലിയ കാര്യമല്ല. പൊലീസ് നോക്കിക്കോളുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കിയുള്ള സര്‍ക്കാര്‍ ഉത്തരവിനെക്കുറിച്ച് അറിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സി.കെ. രാഘവൻ മെമ്മോറിയൽ കോളേജിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
പുൽപ്പള്ളി: സി.കെ. രാഘവൻ മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2024–2026 ബി.എഡ്. ബാച്ചിന്റെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു.പ്രശസ്ത വിദ്യാഭ്യാസ ചിന്തകനും കാലിക്കറ്റ് സർവകലാശാല മുൻ ഡീനുമായ പ്രൊഫ. ഡോക്ടർ കെ. ശിവരാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അറിവിനൊപ്പം മൂല്യവിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകുന്ന അധ്യാപകരെയാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. സത്യസന്ധത, സഹാനുഭൂതി, സാമൂഹിക പ്രതിബദ്ധത, മാനവിക മൂല്യങ്ങൾ എന്നിവ വിദ്യാർഥികളിൽ വളർത്തിയെടുക്കുന്നതിൽ അധ്യാപകർ നിർണായക പങ്കുവഹിക്കണമെന്നും, സമൂഹത്തിന് മാതൃകയാകുന്ന അധ്യാപകരായി വിദ്യാർഥികൾ വളരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പി ടി രേഷ്മ അധ്യക്ഷത വഹിച്ചു. കോളേജ് ഐ ക്യു എ സി കോർഡിനേറ്റർ പി ബി നീതു സ്വാഗതം ആശംസിച്ചു.സി.കെ.ആർ.എം. എഡ്യൂക്കേഷണൽ ട്രസ്റ്റ് സെക്രട്ടറിയും ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായ കെ.ആർ. ജയരാജ്, കോളേജ് വൈസ് പ്രിൻസിപ്പൽ ഷീന ജയറാം എന്നിവർ സംസാരിച്ചു.തുടർന്ന് ബിരുദ സർട്ടിഫിക്കറ്റുകളും മെമന്റോകളും വിതരണം ചെയ്തു. ബിരുദം നേടിയ വിദ്യാർഥികൾ, അധ്യാപകരെന്ന നിലയിൽ സാമൂഹിക പ്രതിബദ്ധതയോടെയും ധാർമിക മൂല്യങ്ങളോടെയും പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തു.സ്റ്റാഫ് സെക്രട്ടറി ഇ.കെ മൈമൂനത്ത് നന്ദി രേഖപ്പെടുത്തി.നിരവധി രക്ഷിതാക്കളും പൂർവവിദ്യാർഥികളും ചടങ്ങിൽ എത്തിയിരുന്നു.
വീണ്ടും കുതിച്ച് കയറി സ്വർണ വില; 2 ദിവസത്തിനിടെ വില മാറിയത് 3 തവണ, ഇന്ന് പവന് 800 രൂപയുടെ വർധനവ്
തിരുവനന്തപുരം :സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഗ്രാമിന് 100 രൂപയാണ് വർധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 800 രൂപ വർധിച്ചിട്ടുണ്ട്. ഇതോടെ ഇന്ന് ഗ്രാമിന് 13,965 രൂപയിലും പവന് 1,11,720 രൂപയിലും തുടരുകയാണ് സ്വർണ വില. ഇന്നലെ രാവിലെയും വൈകുന്നേരവും സ്വർണ വിലയിൽ വർധനവുണ്ടായിരുന്നു. 1120 രൂപയാണ് പവന് ഇന്നലെ കൂടിയത്. രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയരുന്നതാണ് കേരളത്തിലെ വിലയിലും പ്രതിഫലിക്കുന്നത്. അതേ സമയം, ഇന്ന് കേരളത്തിൽ വെള്ളി വിലയിലും വർധനവുണ്ടായിട്ടുണ്ട്. ഇന്ന് ഗ്രാമിന് 245 രൂപയിലും 10 ഗ്രാമിന് 2,450 രൂപയിലുമാണ് സ്വർണ വ്യാപാരം നടക്കുന്നത്.

