ഓണാവധി: കേരളത്തിലേക്ക് കര്‍ണ്ണാടകയുടെ 150 ബസ് സര്‍വീസ് നടത്തും, തീരുമാനം കെ സി വേണുഗോപാലിന്റെ ആവശ്യം പരിഗണിച്ച്
തിരുവനന്തപുരം :ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ ബസ്സ് സര്‍വീസ് നടത്തണമെന്ന കെ സി വേണുഗോപാല്‍ എംപിയുടെ നിര്‍ദ്ദേശം അനുസരിച്ച് 150 സര്‍വീസ് നടത്താന്‍ ഉത്തരവ് നല്‍കി ഗതാഗത മന്ത്രി ബിഎസ് ബൈരതി സുരേഷ്. ബാംഗ്ലൂരില്‍ നിന്ന് 60 ബസുകളാണ് ആദ്യം ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ ട്രെയിനില്‍ ടിക്കറ്റ് കിട്ടാത്ത സാഹചര്യവും സ്വകാര്യബസ്സുകളുടെ അമിത ടിക്കറ്റ് നിരക്കും കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നത് തിരിച്ചറിഞ്ഞാണ് ബസ് സര്‍വീസിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടത്.കോഴിക്കോട്,കോട്ടയം, പാലക്കാട്,തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ,കൊല്ലം, തിരുവനന്തപുരം, കാസര്‍ഗോഡ് എന്നീ ജില്ലകളിലേക്ക് ബസ് സര്‍വീസ് നടത്തുക. ഓണം ആഘോഷിക്കാനെത്തുന്നവര്‍ക്ക് ഈ സര്‍വീസുകള്‍ ഏറെ ഗുണം ചെയ്യും. ഈ മാസം 21 മുതല്‍ 25 വരെയാണ് അവിടെ നിന്ന് കേരളത്തിലേക്കുള്ള ബസ് സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇവിടെ നിന്ന് കര്‍ണ്ണാടകയിലേക്കുള്ള മടക്ക സര്‍വീസുകള്‍ 27 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്.
സ്വാതന്ത്ര്യ ദിനത്തിൽ വിഭിന്നശേഷിക്കാർ പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിച്ചു
വിഭിന്നശേഷിക്കാർ അടക്കമുള്ളവരുടെ ക്ഷേമ പെൻഷൻ വീടുകളിൽ എത്തിച്ചു നൽകുന്ന സംവിധാനം തുടരണമെന്നും ക്ഷേമപെൻഷൻ വിതരണം അട്ടിമറിക്കാനുള്ള സർക്കാർ ഗൂഢാലോചനക്കെതിരെ പ്രതിഷേധിച്ചു കൊണ്ടും ഭിന്നശേഷിക്കാരുടെ ക്ഷേമ സംഘടനയായ DAWF വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം സംസ്ഥാന ജോയിന്റ് സെക്രട്ടറി കെവി മോഹനൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ടി യു ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ വി മത്തായി, കെ യു ഐസക് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ എൻ ഇന്ദ്രൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി കെ നൗഫൽ നന്ദിയും പറഞ്ഞു. കെ പി ജോർജ്ജ്,കെ ഡി കുരിയാച്ചൻ, വർഗ്ഗീസ് എം വി, ബാവ കമ്പളക്കാട്, സേവിയർ ഇ വി ,ഗിരീഷ് കുമാർ,ജിജി വി എം രാമൻ വൈത്തിരി തുടങ്ങിയവർ നേതൃത്വം നൽകി.
ഹാഷിഖ് കമ്പ്രത്തിനെ കേരള കർഷക സംഘം ആദരിച്ചു
കേരളത്തിലെ മികച്ച യുവ കർഷക അവാർഡ് നേടിയ ഹാഷിഖ് കമ്പ്രത്തിനെ കേരള കർഷക സംഘം വൈത്തിരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.കേരള കർഷക സംഘം വയനാട് ജില്ലാ സെക്രട്ടറി സി ജി പ്രത്യുഷ് ഉദ്ഘാടനം നിർവ്വഹിച്ചു.ഏരിയ പ്രസിഡന്റ് കെ എൻ ഗോപിനാഥൻ അധ്യക്ഷനായി.എം സെയ്‌ദ്,സി എം ശിവരാമൻ,സി എച്ച് മമ്മി,എൻ സി പ്രസാദ്,വി എൻ അപ്പുക്കുട്ടൻ നായർ,കെ പി രാമചന്ദ്രൻ,വി വിനോദ് എന്നിവർ സംസാരിച്ചു.ഏരിയ സെക്രട്ടറി എ.ഗഫൂർ സ്വാഗതവും ഒ.വി സുധീർ നന്ദിയും പറഞ്ഞു
കോഫീ ടോക്ക് ഫോട്ടോഗ്രഫി ജേതാക്കളെ പ്രഖ്യാപിച്ചു
കൽപ്പറ്റ: വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിദ്ധീകരണമായ കോഫി ടോക്ക് നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 342 ആളുകൾ പങ്കെടുത്തു.. "ന്നാ ഒരു കാപ്പി കുടിച്ചാ ലോ" എന്നതായിരുന്നു മത്സരത്തിൻ്റെ തീം. ഇതിൽ മനു വി ഒന്നാം സമ്മാനം, ഐഷ സെൻഹ രണ്ടാം സമ്മാനം, ദിവ്യ ആർ മൂന്നാം സമ്മാനവും കരസ്ഥമാക്കി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും അസോസിയേഷൻ്റെ അഭിനന്ദനങ്ങൾ അറിയിച്ചു.വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ ജില്ലാ ഓഫീസ് കൽപറ്റയിലെ പാലുകുന്ന് ബിൽഡിംഗിൽ അടുത്തമാസം ഉത്‌ഘാടനം ചെയ്യും. സെപ്തംബർ ഒന്നിന് അസോസിയേഷൻ്റെ ഓണാഘോഷ പരിപാടികൾ വിപുലമായി നടത്തും. കൽപറ്റയിൽ കൂടിയ ഡയറക്ടർബോഡ് മീറ്റിംഗിൽ അനൂപ് പാലുകുന്ന് അദ്ധ്യക്ഷത വഹിച്ചു.അലി ബ്രാൻ സ്വാഗതവും മോഹൻരവി നന്ദിയും പറഞ്ഞു. സെക്രട്ടറി ബൊപ്പയ്യ കൊട്ടനാട് റിപ്പോർട്ട് അവതരിപ്പിച്ചു.
മഴയും കാറ്റും താപനിലയും ഇനി കൃത്യതയിൽ അറിയാം, കേരളത്തിൽ 51 ഓട്ടോമാറ്റിക് വെതെർ സ്റ്റേഷനുകൾ കൂടി സ്ഥാപിച്ചു
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഐഐറ്റി റോപാറുമായി സഹകരിച്ചു കൊണ്ട് കേരളത്തിൽ 51 ഓട്ടോമാറ്റിക് കാലാവസ്ഥ മാപിനികൾ സ്ഥാപിച്ചു. സംസ്ഥാനത്തെ ദുരന്ത സാധ്യത നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി മുഖ്യമന്ത്രിയുടെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്. പൊതുവിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള തിരഞ്ഞെടുത്ത സ്കൂളുകളിലാണ് പ്രധാനമായും ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചത്. ദുരന്ത സാധ്യത കൂടിയ പ്രദേശങ്ങൾ, നിലവിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണ സംവിധാനങ്ങൾ കുറവുള്ള മേഖലകൾ എന്നിവിടങ്ങളിലെ സ്കൂളുകളിലാണ് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചത്. ഐഐറ്റി റോപലെ കൃഷിയുമായി ബന്ധപ്പെട്ട സെന്റർ ഫോർ എക്‌സെലെൻസ് ഇൻ AI (Annam.ai) യുടെ നേതൃത്വത്തിലാണ് പദ്ധതി പൂർത്തീകരിച്ചത്.ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ വഴി മഴ, കാറ്റ്, താപനില, ഹ്യൂമിഡിറ്റി തുടങ്ങിയവ സംബന്ധിച്ചുള്ള തത്സമയ വിവരങ്ങൾ ലഭ്യമാക്കാൻ സാധിക്കും. പ്രസ്തുത വിവരങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ദുരന്ത സാധ്യത മുന്നറിയിപ്പ് സംവിധാനത്തിൽ ഉൾചേർക്കുകയും പ്രദേശത്തെ തത്സമയ ദിനാവസ്ഥ വിവരങ്ങൾ സർക്കാരിന്റെ എല്ലാ സംവിധാനങ്ങളിലും എത്തുന്നതിനു സഹായകവുമാകും. കേന്ദ്ര കാലാവസ്ഥ വകുപ്പിനും വിവരങ്ങൾ തത്സമയം കൈമാറും. കൂടാതെ സ്കൂളിനും തദ്ദേശ സ്ഥാപനങ്ങൾക്കും രക്ഷാസേനകളായ പോലീസ്, ഫയർ സംവിധാനങ്ങൾക്കും ലഭ്യമാക്കുന്നതാണ്. സ്കൂളിന് പഠന പ്രവർത്തനങ്ങൾക്ക് ഡാറ്റ ഉപയോഗപ്പെടുത്താവുന്നതുമാണ്.
സംസ്ഥാനത്ത് പിടിമുറുക്കി 'കോസ്‌മെറ്റിക്ക് മാഫിയ'; മറ്റു രാജ്യങ്ങളിൽ നിരോധിച്ച വസ്തുക്കളും വിൽപ്പനയ്ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് പിടിമുറുക്കി കോസ്‌മെറ്റിക്ക് മാഫിയ. സംസ്ഥാനത്ത് വ്യാജ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ സുലഭമെന്ന് പരിശോധനയില്‍ കണ്ടെത്തി. ലിപ്സ്റ്റിക്കിലും ഫേസ്‌ക്രീമുകളിലും അനുവദനീയമായ അളവില്‍ കൂടുതല്‍ മെര്‍ക്കുറിയുടെ സാന്നിധ്യവും പരിശോധനയിൽ വ്യക്തമായി. മറ്റ് രാജ്യങ്ങളില്‍ നിരോധിച്ച കോസ്‌മെറ്റിക്ക് വസ്തുക്കളും കേരളത്തില്‍ വില്‍പന നടത്തുന്നുണ്ട്. വ്യാജ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഗുരുതരമായ ത്വക്ക് രോഗങ്ങള്‍ക്ക് ഇടയാക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കേരളം കേന്ദ്രീകരിച്ച് നിര്‍മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ഒരു ദിവസം എത്ര മണിക്കൂർ നിങ്ങൾ തലകുനിച്ച് ഫോൺ നോക്കുന്നു? ഫോൺ പതുക്കെ കഴുത്തിനെ തകർക്കുകയാണോ?
നമ്മുടെ കൈയിലെ ഫോൺ പതുക്കെ നമ്മുടെ കഴുത്തിനെ തകർക്കുകയാണോ? എന്താണ് ഈ ‘ടെക്സ്റ്റ് നെക്ക് സിൻഡ്രോം’ (Text Neck Syndrome) എന്നറിയാമോ? ന്യൂറോ സർജൻ ഡോ. അരുൺ ഉമ്മൻ എഴുതുന്നു.ഒരു ദിവസം നിങ്ങൾ എത്ര മണിക്കൂർ തല കുനിച്ച് ഫോൺ നോക്കുന്നു? രാവിലെ കണ്ണുതുറന്ന ഉടൻ ഫോൺ. പ്രഭാതഭക്ഷണത്തിനിടെ ഫോൺ. യാത്രയിൽ ഫോൺ. ജോലിക്കിടയിൽ ഫോൺ. കിടക്കയിൽ കിടന്നും ഫോൺ. നമ്മുടെ കൈകളിൽ ഫോൺ വളർന്നു. പക്ഷേ അതിനൊപ്പം നമ്മുടെ കഴുത്തിന്റെ വേദനയും വളരുകയാണോ?ഇന്ന് കുട്ടികളിലും യുവാക്കളിലും തെറ്റായ ശരീരനിലയും (Posture) ഉദാസീനമായ ജീവിതശൈലിയും വർധിച്ചുവരികയാണ്. ദീർഘനേരം തല കുനിച്ച് ഇരുന്ന് മൊബൈൽ ഫോൺ, ലാപ്‌ടോപ്പ്, കമ്പ്യൂട്ടർ, ടാബ്‌ലെറ്റ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് കഴുത്തിലെ പേശികൾക്കും സന്ധികൾക്കും അമിതമായ സമ്മർദ്ദം ഉണ്ടാക്കാം. കാലക്രമേണ ഇത് കഴുത്തുവേദന, കഴുത്തിലെ മരവിപ്പ്, പേശികളുടെ വലിവ്, തോളിലും മുകൾഭാഗത്തെ പുറകിലും വേദന തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കാം.ഈ പ്രശ്നങ്ങളെ പൊതുവെ വിളിക്കുന്ന പേരാണ് ‘ടെക്സ്റ്റ് നെക്ക് സിൻഡ്രോം’ (Text Neck Syndrome). കുട്ടികളിലും യുവാക്കളിലും മാത്രമല്ല, മണിക്കൂറുകളോളം കമ്പ്യൂട്ടറിന് മുന്നിൽ ജോലി ചെയ്യുന്ന ഓഫീസ് ജീവനക്കാരിലും ഈ പ്രശ്നം വ്യാപകമായി കണ്ടുവരുന്നു.*നമ്മുടെ തലച്ചോറിന് ഫോൺ ഇഷ്ടമാണ്… പക്ഷേ കഴുത്തിന് അത്ര ഇഷ്ടമല്ല!*നമ്മുടെ തലയുടെ ഭാരം താങ്ങാൻ കഴുത്ത് സ്വാഭാവികമായി രൂപകൽപ്പന ചെയ്തതാണ്. എന്നാൽ തല മുന്നോട്ടും താഴേക്കും കുനിച്ച് ദീർഘനേരം ഫോൺ നോക്കുമ്പോൾ, കഴുത്തിലെ പേശികൾക്കും സന്ധികൾക്കും അധിക സമ്മർദ്ദം ഉണ്ടാകുന്നു.പ്രശ്നം ഫോൺ നോക്കുന്നതല്ല, ഫോൺ നോക്കുന്ന രീതിയാണ്ഒരേ തെറ്റായ ശരീരനിലയിൽ (Abnormal posture) ദീർഘനേരം തുടരുന്നതാണ് കഴുത്തിന് യഥാർഥ പ്രശ്നമാകുന്നത്.കഴുത്തിന്റെ സ്വാഭാവിക വളവ് നഷ്ടപ്പെടുമ്പോൾനമ്മുടെ കഴുത്തിന് സ്വാഭാവികമായി മുന്നോട്ട് വളഞ്ഞിരിക്കുന്ന ‘C’ ആകൃതിയിലുള്ള വളവ് ( Cervical Lordosis) ഉണ്ട്. ഇത് തലയുടെ ഭാരം ശരിയായി താങ്ങാനും കഴുത്തിന്റെ സ്വാഭാവിക ചലനവും സന്തുലിതാവസ്ഥയും നിലനിർത്താനും സഹായിക്കുന്നു. തെറ്റായ ശരീരനില ദീർഘകാലം തുടരുമ്പോൾ ചിലരിൽ കഴുത്തിന്റെ സ്വാഭാവിക വളവ് നേരെയാകുകയും (Cervical Straightening) മറ്റു തേയ്മാന മാറ്റങ്ങളോടൊപ്പം വളവ് പിന്നോട്ടായി മാറുകയും ചെയ്യാം (Cervical Kyphosis). തല കൂടുതൽ മുന്നോട്ട് വരുന്നതോടെ കഴുത്തിലെ സമ്മർദ്ദം വർധിച്ച് തീവ്രമായ വേദന, കൈകളിലേക്ക് പടരുന്ന വേദന, മരവിപ്പ്, ബലക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.കഴുത്ത് നൽകുന്ന മുന്നറിയിപ്പ് ലക്ഷണങ്ങൾ അവഗണിക്കരുത്• കഴുത്തിൽ തുടർച്ചയായ വേദനയോ മുറുക്കമോ• തോളിലും മുകൾഭാഗത്തെ പുറകിലും വേദന•കഴുത്ത് തിരിക്കാനോ ചലിപ്പിക്കാനോ ബുദ്ധിമുട്ട്• ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദന• കഴുത്തിലെ പേശികളിൽ വലിവോ മുറുക്കമോ• കഴുത്തിൽ നിന്ന് കൈകളിലേക്ക് പടരുന്ന വേദന• കൈകളിൽ മരവിപ്പ്, തരിപ്പ്, സൂചികുത്തുന്നതുപോലുള്ള അനുഭവം• മൂർച്ചയുള്ളതോ കുത്തിപ്പിടിക്കുന്നതോ ആയ വേദന• ദീർഘനേരം ഫോൺ ഉപയോഗിച്ചതിനുശേഷം വേദന വർധിക്കുകമൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നതും കഴുത്തുവേദനയും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ തെറ്റായ ശരീരനില മാത്രമല്ല കാരണം. ശാരീരിക പ്രവർത്തനക്കുറവ്, ഉറക്കക്കുറവ്, മാനസിക സമ്മർദ്ദം തുടങ്ങിയ ഘടകങ്ങളും കഴുത്തുവേദനയ്ക്ക് കാരണമാകാം.ഫോൺ ഉപേക്ഷിക്കേണ്ടകഴുത്തുവേദന ഒഴിവാക്കാൻ ഫോൺ ഉപേക്ഷിക്കേണ്ടതില്ല, ഫോൺ ഉപയോഗിക്കുന്ന രീതി മാറ്റിയാൽ മതി.1.ഫോൺ കണ്ണിന്റെ ഉയരത്തിൽ പിടിക്കുക. തല കുനിക്കുന്നതിന് പകരം ഫോൺ ഉയർത്തുക.2.ഒരേ ശരീരനിലയിൽ ദീർഘനേരം ഇരിക്കരുത്. ഇടയ്ക്കിടെ എഴുന്നേൽക്കുക. നടക്കുക. കഴുത്തും തോളുകളും ചലിപ്പിക്കുക.3.കൃത്യമായ ഇടവേളകൾ” ശീലമാക്കുക. തുടർച്ചയായി ദീർഘനേരം ഫോൺ നോക്കാതെ ഇടയ്ക്കിടെ കണ്ണിനും ശരീരത്തിനും വിശ്രമം നൽകുക.4.പുറത്തിന് മതിയായ താങ്ങ് ( Support) ലഭിക്കുന്ന വിധത്തിൽ ഇരിക്കുക. തോളുകൾ സ്വാഭാവികമായി അയഞ്ഞ നിലയിൽ വയ്ക്കുക. മുന്നോട്ട് തള്ളിയുള്ള ഇരിപ്പ് ഒഴിവാക്കുക. കഴുത്തും നട്ടെല്ലും സ്വാഭാവികമായ നേരായ നിലയിൽ (Erect) നിലനിർത്താൻ ശ്രദ്ധിക്കുക.5.കിടന്നുകൊണ്ട് ഫോൺ ഉപയോഗിക്കരുത്. പ്രത്യേകിച്ച് വലിയ തലയിണയിൽ തല ഉയർത്തിവെച്ച് കഴുത്ത് വളച്ചുള്ള ഫോൺ ഉപയോഗം ഒഴിവാക്കുക.6.പതിവായി വ്യായാമം ചെയ്യുക. കഴുത്ത്, തോളുകൾ, മുകൾഭാഗത്തെ പുറം എന്നിവയ്ക്കുള്ള വലിച്ചുനീട്ടൽ-ശക്തിവർധക വ്യായാമങ്ങൾ സഹായകരമാണ്. വ്യക്തിഗത പ്രശ്നങ്ങളുണ്ടെങ്കിൽ വിദഗ്ധരുടെ നിർദേശം തേടുക.7.വേദനയെ നിസാരമായി കാണരുത്. കൈകളിൽ മരവിപ്പ്, തരിപ്പ്, ബലക്കുറവ്, ശക്തമായി പടരുന്ന വേദന, നടക്കുമ്പോൾ സന്തുലിതാവസ്ഥ നഷ്ടപ്പെടൽ തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ വൈദ്യപരിശോധന ആവശ്യമാണ്.ഒരു ചെറിയ ശീലം… വലിയൊരു മാറ്റംഭാവിയിലെ കഴുത്ത് വേദന കുറയ്ക്കുന്നതിന് ആവശ്യമായ ജീവിതശൈലി പരിഷ്കരണങ്ങളും ശീലങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.മനുഷ്യശരീരം രൂപകൽപ്പന ചെയ്തിരിക്കുന്നത് നിവർന്നുനിൽക്കുന്ന ശരീരനില നിലനിർത്തുന്നതിനാണ്, അതിനാൽ എല്ലായ്പ്പോഴും ശരിയായ ശരീരനില നിലനിർത്തുക. ശരിയായ മെത്തയിൽ ഉറങ്ങുക, ചെറിയ തലയിണ അല്ലെങ്കിൽ സെർവിക്കൽ തലയിണ ഉപയോഗിക്കുക. ഇരുന്ന് ഒരിക്കലും ഉറങ്ങരുത്. ചലിക്കുന്ന വാഹനത്തിൽ ഒരിക്കലും ഉറങ്ങരുത്.കഴുത്ത് വളയാതിരിക്കാൻ കമ്പ്യൂട്ടർ / ലാപ്‌ടോപ്പ് കണ്ണ് തലത്തിൽ വയ്ക്കുക. കമ്പ്യൂട്ടർ ജോലി, ഡ്രൈവിംഗ് അല്ലെങ്കിൽ മറ്റേതെങ്കിലും ജോലി എന്നിവയ്ക്കിടയിൽ ഇടയ്ക്കിടെ കഴുത്ത് ചലിപ്പിക്കാ൯ മറക്കരുത്. പേശികളെ ശക്തിപ്പെടുത്തുന്നതിന് കഴുത്തിലെ വ്യായാമങ്ങൾ പതിവായി പരിശീലിക്കുക. ഭാരം വളരെ ശ്രദ്ധാപൂർവ്വം പൊക്കുക. കഴിയുന്നത്ര ഹെഡ്‌ലോഡിംഗ് ഒഴിവാക്കുക.കഴുത്തുവേദനയ്ക്ക് ചികിത്സ എങ്ങനെ?കഴുത്തുവേദനയുടെ യഥാർത്ഥ കാരണം കണ്ടെത്തുകയാണ് ചികിത്സയിലെ ആദ്യത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ ഘട്ടം. തെറ്റായ ശരീരനില, പേശിവലിവ്, ഡിസ്ക് പ്രശ്നങ്ങൾ, സന്ധികളുടെ തേയ്മാനം, നാഡീസമ്മർദ്ദം തുടങ്ങിയ കാരണങ്ങൾക്കനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. ലഘുവായ വേദന പലപ്പോഴും വിശ്രമം, ചൂടുപ്രയോഗം, ശരിയായ ശരീരനില, ലളിതമായ വേദനസംഹാരികൾ എന്നിവയിലൂടെ മെച്ചപ്പെടാം. ആവശ്യാനുസരണം ഡോക്ടറുടെ നിർദ്ദേശപ്രകാരം മസിൽ റിലാക്സന്റുകൾ, ഫിസിയോതെറാപ്പി, വലിച്ചുനീട്ടൽ-ശക്തിവർധക വ്യായാമങ്ങൾ തുടങ്ങിയവയും ഉപയോഗിക്കാം.കൃത്യമായ രോഗനിർണയം നടത്താതെ തിരുമ്മലോ ശക്തമായ ചികിത്സകളോ ചെയ്യുന്നത് ഒഴിവാക്കണം. പ്രത്യേകിച്ച് കൈകളിൽ മരവിപ്പ്, തരിപ്പ്, ബലക്കുറവ്, കൈകളിലേക്ക് പടരുന്ന വേദന തുടങ്ങിയവയുണ്ടെങ്കിൽ വിദഗ്ധ പരിശോധന അനിവാര്യമാണ്. തുടർച്ചയായോ ആവർത്തിച്ചോ വരുന്ന വേദനയിൽ ആവശ്യാനുസരണം എക്‌സ്-റേ, എം.ആർ.ഐ., സി.ടി. സ്കാൻ, നാഡീപരിശോധനകൾ ( Nerve conduction study) തുടങ്ങിയവ ഉപയോഗിച്ച് കാരണം കണ്ടെത്താം. അപൂർവമായി നാഡീസമ്മർദ്ദം പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾ കണ്ടെത്തിയാൽ മാത്രമാണ് ശസ്ത്രക്രിയ പരിഗണിക്കുന്നത്. ആധുനിക ശസ്ത്രക്രിയാ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഇത്തരം ചികിത്സകൾ സുരക്ഷിതമായി നടത്താൻ ഇന്ന് സാധിക്കുന്നു. അപ്പോൾ സുഹൃത്തുക്കളേ, വീണ്ടും ഓർമ്മിപ്പിക്കുന്നു ഫോൺ താഴെയല്ല, കണ്ണിന് മുന്നിൽ.
ക്ഷേമപദ്ധതികൾ പൗരന്റെ അവകാശം; യുവതലമുറയാണ് രാജ്യത്തിന്റെ കരുത്തെന്ന് മുഖ്യമന്ത്രി
ക്ഷേമപദ്ധതികൾ ആരുടെയും ഔദാര്യമല്ല, മറിച്ച് ഓരോ പൗരന്റെയും അവകാശമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.ദുരന്തങ്ങളെ അതിജീവിച്ച് കേരളം മുന്നേറുകയാണെന്നും, ദുരിതബാധിത കുടുംബങ്ങൾക്കൊപ്പം സർക്കാർ എന്നും ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജാതി, മതം, ലിംഗവിവേചനം, വിദ്വേഷം എന്നിവ മറന്ന് എല്ലാവരും ഐക്യത്തോടെ മുന്നേറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.മതേതരത്വവും ജനാധിപത്യ ബോധവും തുല്യതയുമാണ് കേരളത്തിന്റെ യഥാർഥ ശക്തിയെന്നും, യുവതലമുറയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോട്ടെ ചോകോ പൈയുടെ ഒരു ബാച്ച് തിരികെ വിളിച്ചു; NM10DC2 ബാച്ച് നമ്പറിൻ്റെ വില്‍പ്പനയ്ക്ക് നിരോധനം
സുരക്ഷാ പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിപണിയിലെത്തിയ ലോട്ടെ ചോകോ പൈയുടെ ഒരു ബാച്ച് തിരികെ വിളിച്ചു. ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയില്‍ ഈ ബാച്ചിൻ്റെ വില്‍പ്പനയും സംഭരണവും വിതരണവും നിരോധിച്ചു. ലാബ് പരിശോധനയില്‍ അനുവദനീയമായ പരിധിയേക്കാള്‍ അധികം പ്രിസര്‍വേറ്റീവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഉല്‍പ്പന്നം വിപണിയില്‍ നിന്ന് തിരിച്ചുവിളിക്കാനുള്ള നടപടികളും ആരംഭിച്ചു.നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് 672 ഗ്രാം പാക്കറ്റിലുള്ള ലോട്ട ചോക്കോ പൈ, ബാച്ച് നമ്പര്‍ NM10DC2 എന്ന ഉല്‍പ്പന്നത്തിനാണ്. 2026 ഏപ്രില്‍ 10നാണ് ഈ ബാച്ച് നിര്‍മിച്ചത്. കാലാവധി 2027 ഏപ്രില്‍ 9 വരെയാണ്. ദുര്‍ഗ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനിലെ ഫുഡ് സേഫ്റ്റി ഓഫീസര്‍ ശേഖരിച്ച സാമ്പിള്‍ പരിശോധനയിലാണ് ഉത്പന്നം ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയത്. വിതരണക്കാര്‍, മൊത്തവ്യാപാരികള്‍, റീട്ടെയിലര്‍മാര്‍ എന്നിവര്‍ സ്റ്റോക്ക് വില്‍ക്കുന്നത് നിര്‍ത്തുകയും നിലവിലുള്ള ഉല്‍പ്പന്നങ്ങള്‍ പ്രത്യേകം മാറ്റിവയ്ക്കുകയും വേണമെന്ന് അറിയിച്ചിട്ടുണ്ട്. സ്റ്റോക്ക് ശേഷിക്കുന്നിടത്ത് ഉല്‍പ്പന്നം തിരിച്ചുവിളിച്ച് ബന്ധപ്പെട്ട ഭക്ഷ്യസുരക്ഷാ അധികാരികളെ അറിയിക്കാനും നിര്‍ദേശം നല്‍കി.
നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ച; തുടർ അന്വേഷണം നടത്താൻ സിബിഐക്ക് അനുമതി
നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ തുടർ അന്വേഷണം നടത്താൻ സിബിഐയ്ക്ക് അനുമതി. ഡൽഹി റൗസ് അവന്യു കോടതിയാണ് അനുമതി നൽകിയത് . കേസിൽ 13 പേർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നുതുടർച്ചയായുള്ള നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നാലെ പരീക്ഷാ നടത്തിപ്പിലെ സുരക്ഷ വർധിപ്പിക്കാൻ നാഷണൽ ടെസ്റ്റിങ് ഏജൻസി നടപടികൾ സ്വീകരിച്ചിരുന്നു. പ്രത്യേക വിഭാഗങ്ങളിലേക്ക് ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കും. സൈബർ സുരക്ഷ, പരീക്ഷാ കേന്ദ്രങ്ങളുടെ പ്രവർത്തനം, ഫോറൻസിക്സ് എന്നീ പ്രധാന വിഭാഗങ്ങളിലാണ് പുതിയ നിയമനങ്ങൾ നടത്തുക. GM–Vigilance, Investigation & Forensics തസ്തികൾ ഇതിനായി സൃഷ്ടിച്ചു. പേപ്പർ ചോർച്ച, ആൾമാറാട്ടം, പരീക്ഷാ തട്ടിപ്പ് എന്നിവ തടയുകയാണ് ലക്ഷ്യം.സിബിഐ,ഐ ബി, ഇ ഡി,സൈബർ ക്രൈം വിഭാഗങ്ങൾ, സംസ്ഥാന പൊലീസ് തുടങ്ങിയ അന്വേഷണ ഏജൻസികളുമായി ഏകോപനവും പുതിയ വിഭാഗത്തിന്റെ ചുമതലയാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ സംവിധാനവും ശക്തിപ്പെടുത്തും.
ഓണം സൂപ്പറാക്കാം: ജീവനക്കാര്‍ക്കും അധ്യാപകര്ക്കും 4500 രൂപ ബോണസ്; 3000 ഉത്സവബത്ത
ഓണം പ്രമാണിച്ച് സര്ക്കാര് ജീവനക്കാര്ക്കും അധ്യാപകര്ക്കും 4500 രൂപ ബോണസ് അനുവദിച്ച് സംസ്ഥാന സര്ക്കാര്.ബോണസിന് അര്ഹത ഇല്ലാത്തവര്ക്ക് പ്രത്യേക ഉത്സവബത്ത 3000 രൂപ ലഭിക്കും.സര്വീസ് പെന്ഷന്കാരുടെ പ്രത്യേക ഉത്സവബത്ത 1250 രൂപയാണ്. പങ്കാളിത്ത പെന്ഷന് പദ്ധതി പ്രകാരം വിരമിച്ച പെന്ഷന്കാര്ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.ഓഗസ്റ്റ് 17 മുതല് ഇവയുടെ വിതരണം ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ സര്ക്കാര് ജീവനക്കാര്ക്കും ഓണം അഡ്വാന്സായി 20,000 രൂപ അനുവദിച്ചു. പാര്ട്ട് ടൈം, കണ്ടിന്ജന്റ് ഉള്പ്പെടെയുള്ള മറ്റു ജീവനക്കാര്ക്ക് അഡ്വാന്സ് 6000 രൂപയാണ്
സംസ്ഥാനത്ത് ഗര്‍ഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോം പരിഷ്‌കരിച്ചു; ഇനി ചുരിദാറും ചെരിപ്പും ധരിക്കാം
ഗര്‍ഭിണികളായ വനിതാ പൊലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സല്‍വാര്‍ കമ്മീസ്, ഷാള്‍, സാന്‍ഡല്‍ എന്നിവ ധരിക്കാനാണ് അനുമതി. പൊലീസ് ആസ്ഥാന ഐജി ഹര്‍ഷിത അത്തല്ലൂരിയാണ് ഉത്തരവിറക്കിയത്.സംസ്ഥാനത്ത് എല്ലാ പൊലീസുകാര്‍ക്കും നിലവില്‍ പൊതുവായ ഒരു യൂണിഫോം കോഡ് ആണ് ഉള്ളത്. ഗര്‍ഭാകാലത്ത് പാന്റ്‌സും ഷര്‍ട്ടും ധരിക്കുന്നതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് യൂണിഫോം പരിഷ്‌കരിച്ച് ഉത്തരവായത്.പുതിയ ഉത്തരവോടെ ഗര്‍ഭകാലത്ത് ജോലിക്കെത്തുമ്പോള്‍ പൊലീസുകാരികള്‍ക്ക് കാക്കി സല്‍വാര്‍ കമ്മീസും ഷാളും ഷൂസിന് പകരം സാന്‍ഡലുകളും ധരിക്കാമെന്നാണ് ഉത്തരവ്.
2047-ൽ രാജ്യം വികസിത ഭാരതം ആകും; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു’; പ്രധാനമന്ത്രി
2047ൽ രാജ്യം വികസിത ഭാരതമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 12 വര്‍ഷത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. കഴിഞ്ഞ 12 വർഷം രാജ്യത്തിന്റെ എല്ലാ വിഭാഗങ്ങളും രാജ്യത്തെ പുതിയ ഉയരങ്ങളിൽ എത്താൻ പ്രയത്നിച്ചു. 140 കോടി ജനതയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നു. ലോകം ഇന്ത്യയെയും ഇന്ത്യയുടെ നേട്ടങ്ങളെയും നോക്കിക്കാണുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രിചെറിയ സ്വപ്നങ്ങളല്ല, വലിയ സ്വപ്നങ്ങൾ കാണണം. സ്വാതന്ത്ര്യത്തിന്‍റെ നൂറാം വര്‍ഷത്തില്‍ വികസിത രാജ്യമാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 140 കോടി ജനങ്ങള്‍ ഇതിനായി പ്രയത്നിക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. 25 കോടി ആളുകളെ ദാരിദ്ര്യത്തില്‍നിന്ന് കൈപിടിച്ചുയര്‍ത്തി. വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുകയാണ്. ശക്തമായ ഇന്ത്യയെയാണ് ഇന്ന് ലോകം കാണുന്നത്. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഭരണകാലത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. പ്രതിരോധ മേഖലയിലും ഇന്ത്യയ്ക്കു വൻ വളർച്ചയുണ്ടായി. ഡിജിറ്റൽ മേഖലയിലും ഇന്ത്യയുടെ മുഖമുദ്ര പതിപ്പിച്ചുകഴിഞ്ഞു. വികസിതഭാരതം എന്ന ലക്ഷ്യത്തെ തടയാൻ ആർക്കും സാധിക്കില്ല. കഴിഞ്ഞ 12 വര്‍ഷത്തില്‍ പ്രതിരോധ ഉല്‍പ്പാദനം കുതിക്കുകയാണ്. ഇലക്ട്രോണിക്, മൊബൈല്‍ഫോണ്‍ നിര്‍മാണം, റയില്‍വേ കോച്ചുകള്‍ എന്നിവയുടെ നിര്‍മാണത്തില്‍ കുതിച്ചുചാട്ടമാണുണ്ടായത്. ഡിജിറ്റല്‍ ഇടപാടുകളിലെല്ലാം വന്‍ വളര്‍ച്ചയുണ്ടായെന്ന് പ്രധാമന്ത്രി ചൂണ്ടിക്കാട്ടി.രാജ്യം പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. ആത്മനിര്‍ഭര്‍ ഭാരതം എല്ലാ അര്‍ഥത്തിലും യാഥാര്‍ഥ്യമാകണമെന്ന് പ്രധാമന്ത്രി പറഞ്ഞു. ഒന്നുമില്ലായ്മ എന്നതില്‍നിന്ന് വികസനത്തേലേക്ക് രാജ്യം മാറുന്നു. മറ്റു രാജ്യങ്ങളെ ആശ്രയിച്ച് ഇന്ത്യ ജീവിക്കേണ്ട സാഹചര്യമില്ല. സ്വയം പര്യാപ്തത ഉറപ്പാക്കണം.നമ്മുടെ കഴിവില്‍ വിശ്വസിക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. സെമികണ്ടക്ടർ നിർമാണത്തിൽ ഇന്ത്യ വലിയ കുതിപ്പ് നടത്തുകയാണ്. വരാൻ പോകുന്ന എട്ട് വർഷം കൊണ്ട് കൂടുതൽ സെമി കണ്ടക്ടർ പ്ലാന്റുകൾ നിർമ്മിക്കും. കഴിഞ്ഞ 12 വര്‍ഷത്തില്‍ ചരിത്രപരമായ വളര്‍ച്ചയാണ് രാജ്യത്ത് നടന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഊര്‍ജരംഗത്ത് ആഗോള തലത്തില്‍ വെല്ലുവിളികളുണ്ട്. ഊര്‍ജസുരക്ഷ രാജ്യവികസനത്തിന് പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 2047 മുതല്‍ 100 ജിഗാവാട്ട് ആണവ ഊര്‍ജം ഉല്‍പ്പാദിപ്പിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. പുതിയ 5 ആണവ റിയാക്ടറുകള്‍ രാജ്യത്ത് സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബദല്‍ ഊര്‍ജ മാര്‍ഗങ്ങളെക്കുറിച്ചും ചിന്തകള്‍ നടക്കുന്നുണ്ട്. അസംസ്കൃത എണ്ണയുടെ ഇറക്കുമതി മാത്രമല്ല. രാജ്യത്തെ ആഴക്കടലിലില്‍ ഉല്‍പ്പാദനം സാധ്യമാകുമോ എന്ന് പരിശോധിക്കുന്നു. പുതിയ പര്യവേഷണങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് അദേഹം കൂട്ടിച്ചേർത്തു.
ഓണപ്പരീക്ഷയില്‍ മാറ്റം; 21ലെ 8-ാം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ അവധിക്ക് ശേഷം
സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍ മാറ്റം. ഓണാഘോഷ ദിവസത്തെ പരീക്ഷയാണ് മാറ്റിയത്. 21-ാം തിയതിയില്‍ നടക്കേണ്ട 8-ാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടത്താനാണ് തീരുമാനം. സ്കൂളുകളിലെ ഓണാഘോഷ ദിവസം പരീക്ഷ നടത്തുന്നതിൽ വിദ്യാർത്ഥികളും അധ്യാപകരും വ്യാപകമായി പരാതി ഉന്നയിച്ചിരുന്നു. പരീക്ഷ മാറ്റിയതോടെ വിദ്യാർത്ഥികൾക്ക് ഓണം അടിച്ച് പൊളിച്ചാഘോഷിക്കാം. 21 ന് ഓണാഘോഷം നടത്തി അന്ന് സ്കൂളുകൾ അടയ്ക്കും. ഓഗസ്റ്റ് 31 നാണ് ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുക. മാറ്റിയ പരീക്ഷ സെപ്റ്റംബർ ഒന്നിന് നടത്താനാണ് തീരുമാനം.
സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും
തിരുവനന്തപുരം; സംസ്ഥാനത്ത് കാലവർഷ മഴയിൽ 22ശതമാനം കുറവ്. ജൂണ്‍ ഒന്നു മുതല്‍ ഒാഗസ്റ്റ് 15 വരെയുള്ള കണക്കുകള്‍ കാലാവസ്ഥാ വകുപ്പ് പ്രസിദ്ധീകരിച്ചു. 1213.1 മില്ലിമീറ്റർ മഴയാണ് കേരളത്തിന് കാലവർഷത്തിൽ ലഭിച്ചത്. 1556.2 മില്ലിമീറ്റർ മഴയായിരുന്നു ലഭിക്കേണ്ടിയിരുന്നത്. ഏഴു ജില്ലകളിലാണ് ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ കുറഞ്ഞത് വയനാടും ഇടുക്കിയിലുമാണ്.തിരുവനന്തപുരത്തും പത്തനംതിട്ടയിലും 2% അധികമഴ ലഭിച്ചു. വയനാട് ജില്ലയിൽ 51% മഴ കുറവുണ്ടായി. ഇടുക്കിയിൽ 44 ശതമാനം മഴ കുറഞ്ഞു. എറണാകുളത്ത് 22% കൊല്ലത്ത് 27% പാലക്കാട് 24% തൃശ്ശൂര് 25% മഴക്കുറവ് രേഖപ്പെടുത്തി. കണ്ണൂർ കാസർഗോഡ് കോട്ടയം കോഴിക്കോട് മലപ്പുറം ജില്ലകളിൽ അധികമഴ ലഭിച്ചില്ലെങ്കിലും മഴയിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല.
അന്ന് 1000 രൂപയ്ക്ക് സ്വർണം വാങ്ങിയിരുന്നെങ്കില്‍ ഇന്ന് 17 ലക്ഷം രൂപയ്ക്ക് വില്‍ക്കാമായിരുന്നു;വിലയുടെ ചരിത്രം
റെക്കോർഡ് നിരക്കില്‍ നിന്നും താഴേക്ക് വന്നെങ്കിലും സംസ്ഥാനത്ത ഉയർന്ന നിലയില്‍ തന്നെയാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി സ്വർണവില മുന്നോട്ട് പോകുന്നത്. സ്വാതന്ത്രദിനമായ ഇന്നും സ്വർണവിലയില്‍ വർധനവുണ്ടായി. ഗ്രാമിന് 65 രൂപയാണ് ഇന്ന് കൂടിയത്. 14,220 രൂപയാണ് വിപണിവില. ഒരു പവന് 520 രൂപ വർധിച്ച് 1,13,760 രൂപയുമായി. എന്നാല്‍ നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചുണ്ടോ ഇന്ത്യ സ്വാതന്ത്ര്യം നേടിയ 1947-ൽ ഒരു പവന്‍ സ്വർണത്തിന്റെ വില എത്രയായിരിക്കുമെന്ന്.1947 ല്‍ രാജ്യത്ത് ഒരു ഗ്രാം സ്വർണത്തിന്റെ വില 8.86 രൂപമാത്രമായിരുന്നു. അതായത് പവന് 70 രൂപയോളം. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെയും റിസർവ് ബാങ്കിന്റെയും കണക്കുകൾ പ്രകാരം 1947-ൽ 88.62 രൂപയായിരുന്ന 10 ഗ്രാം സ്വർണവില 2026 ഓഗസ്റ്റ് 14-ഓടെ 1,51,594.68 രൂപയായി ഉയർന്നു. അതായത് സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള 79 വർഷങ്ങൾക്കിടയിൽ സ്വർണവിലയിൽ ഉണ്ടായത് ഏകദേശം 1,711 മടങ്ങിന്റെ വളർച്ചയാണ്.1947-ൽ ഒരാൾ 1,000 രൂപയ്ക്ക് സ്വർണം വാങ്ങിയിരുന്നെങ്കില്‍ ഇന്നതിന്റെ മൂല്യം ഏകദേശം 17.1 ലക്ഷം രൂപയായി മാറുമായിരുന്നു പ്രതിവർഷം ശരാശരി 9.9 ശതമാനം നിരക്കിലാണ് സ്വർണവില ഉയർന്നത്. എന്നാൽ സ്വർണവിലയുടെ ഈ വളർച്ച എല്ലായ്പ്പോഴും ഒരേ നിരക്കിലായിരുന്നില്ല. 1950-ൽ 10 ഗ്രാമിന് 99.18 രൂപയായിരുന്ന വില 1964 ആയപ്പോഴേക്കും 63.25 രൂപയായി ഇടിഞ്ഞിരുന്നു. പിന്നീട് ഘട്ടംഘട്ടമായി ഉയർന്ന വില 1970-ൽ 184.50 രൂപയിലും 1980-ൽ 1,330 രൂപയിലുമെത്തി.2000-01 സാമ്പത്തിക വർഷത്തിൽ ശരാശരി 4,473.60 രൂപയായിരുന്ന സ്വർണം 2010-11-ൽ 19,227.08 രൂപയിലേക്കും 2020-21-ൽ 48,723.22 രൂപയിലേക്കും കുതിച്ചു. 2024-25-ൽ ശരാശരി 75,841.87 രൂപയിലെത്തിയ ശേഷമാണ് 2026-ൽ ഒന്നര ലക്ഷം രൂപയെന്ന ചരിത്രനേട്ടം കൈവരിച്ചത്.
'പോസ്റ്റുകൾ നീക്കിയത് ആരും ആവശ്യപ്പെട്ടിട്ടല്ല'; വിശദീകരണവുമായി മെറ്റ
മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്തത് ആരും ആവശ്യപ്പെട്ടിട്ടല്ലെന്നും സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും മെറ്റ. മുഖ്യമന്ത്രിയെ വിമർശിക്കുന്നതടക്കമുള്ള പോസ്‌റ്റുകൾ സോഷ്യൽമീഡിയിൽ നിന്നും നീക്കം ചെയ്തിൽ കേരള പൊലീസ് വിശദീകരണം തേടിയിരുന്നു. മെറ്റയുടെ ഇന്ത്യൻ നോഡൽ ഓഫീസറാണ് സൈബർ ഡിവിഷനെ വിവരം അറിയിച്ചത്. പോസ്‌റ്റുകൾ നീക്കം ചെയ്യാനുള്ള സാഹചര്യമാണ് പൊലീസ് മെറ്റയോട് ചോദിച്ചത്. നീക്കം ചെയ്ത പോസ്‌റ്റുകൾ പുനഃസ്ഥാപിക്കുമെന്നും മെറ്റ അറിയിച്ചു. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ എന്നിവരുടെ ചിത്രം ഉപയോഗിച്ചുളള സാമ്പത്തിക തട്ടിപ്പ് തടയാൻ മെറ്റ എഐ ടൂൾ ഉപയോഗിച്ചിരുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിലും വീഡിയോയും ചിത്രങ്ങളും നീക്കം ചെയ്തിരുന്നു. എഐ സോഫ്‌റ്റ് വെയർ അപ്ഗ്രഡേഷൻ്റെ ഭാഗമായാണ് സംഭവിച്ചതെന്നും വിശദീകരണം.
ശാന്തി പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
ചീരാൽ:ശാന്തി പബ്ലിക് സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ മാനേജർ ഫാ.മാത്യു കാരുവള്ളിൽ കോർ എപ്പിസ്കോപ്പ ദേശീയ പതാക ഉയർത്തി.പി ടി.എ. പ്രസിഡന്റ് പോൾ പുലിക്കോട്ടിൽ അധ്യക്ഷത വഹിച്ചു.ആർമി ജവാൻ രാജേഷ്കുമാർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.നെന്മേനി ഗ്രാമപഞ്ചായത്ത് മെമ്പർ രമണി,ശിവാത്മിക എന്നിവർ ആശംസകൾ അറിയിച്ചു.സ്കൂൾ പ്രിൻസിപ്പാൾ സന്ധ്യ ടീച്ചർ സ്വാഗതവും,എം.പി. ടി.എ. പ്രസിഡന്റ് സുനന്ദ നന്ദിയും രേഖപ്പെടുത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾക്ക് ശേഷം പായസ വിതരണത്തോടെ സമാപിച്ചു.
സ്വാതന്ത്ര്യം ഉത്തരവാദിത്തമാണ് - പി സി മജീദ്
പറളിക്കുന്ന് :സ്വാതന്ത്ര്യം ഒരു അവകാശം മാത്രമല്ല; അത് ഉത്തരവാദിത്വം കൂടിയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ സമർപ്പിച്ച ധീരരുടെ ത്യാഗങ്ങളെ ഓർത്തെടുക്കാനും, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനുള്ള പ്രതിജ്ഞ പുതുക്കാനുമുള്ള അവസരമാണ് സ്വാതന്ത്ര്യദിനാഘോഷമെന്ന് എൽ എസ് ജി ഡി ജോയിൻ്റ് ഡയറക്ടർ പി സി മജീദ് പറഞ്ഞു മത–ജാതി–ഭാഷാ വൈവിധ്യങ്ങൾക്കിടയിലും ഒരുമയോടെ മുന്നേറുന്ന ഇന്ത്യയാണ് നമ്മുടെ സ്വപ്നം. നീതിയും സമത്വവും സാഹോദര്യവും പുലരുന്ന ഒരു രാജ്യനിർമാണത്തിൽ ഓരോ പൗരനും തന്റെ ഉത്തരവാദിത്വം നിർവഹിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്റസയിൽ എസ് കെ എസ് ബി വി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഫ്രീഡം കണക്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം സ്വാതന്ത്ര്യ സമര സേനാനികളെ പരിചയപ്പെടുത്തിയതും സന്ദേശം നൽകിയതും പ്രതിജ്ഞ , ദേശീയോദ്ഗ്രഥന , ദേശീയ ഗാനാലാപനം തുടങ്ങി മുഴുവൻ കാര്യങ്ങളും വിദ്യാർഥികൾ ചെയ്തത് പരിപാടി ഏറെ ശ്രദ്ധേയമാക്കിസ്വദ്ർ മുഅല്ലിം ഹാരിസ് ബാഖവി , ഗ്രാമ പഞ്ചായത്ത് മെമ്പർ ഷാജഹാൻ, മഹല്ല് ഭാരവാഹികളായ പി സൈനുദ്ദീൻ , ഒ.കെ മൊയ്തീൻ ഹാജി , എം കെ ജലീൽ , എൻ എച്ച് സിദ്ദീഖ് , കെ ഫൈസൽ , ശുഐബ് യമാനി , പി നാസർ മൗലവി നേതൃത്വം നൽകി
സ്വാതന്ത്ര്യം ഉത്തരവാദിത്തമാണ് - പി സി മജീദ്
പറളിക്കുന്ന് :സ്വാതന്ത്ര്യം ഒരു അവകാശം മാത്രമല്ല; അത് ഉത്തരവാദിത്വം കൂടിയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ സമർപ്പിച്ച ധീരരുടെ ത്യാഗങ്ങളെ ഓർത്തെടുക്കാനും, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനുള്ള പ്രതിജ്ഞ പുതുക്കാനുമുള്ള അവസരമാണ് സ്വാതന്ത്ര്യദിനാഘോഷമെന്ന് എൽ എസ് ജി ഡി ജോയിൻ്റ് ഡയറക്ടർ പി സി മജീദ് പറഞ്ഞു മത–ജാതി–ഭാഷാ വൈവിധ്യങ്ങൾക്കിടയിലും ഒരുമയോടെ മുന്നേറുന്ന ഇന്ത്യയാണ് നമ്മുടെ സ്വപ്നം. നീതിയും സമത്വവും സാഹോദര്യവും പുലരുന്ന ഒരു രാജ്യനിർമാണത്തിൽ ഓരോ പൗരനും തന്റെ ഉത്തരവാദിത്വം നിർവഹിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്റസയിൽ എസ് കെ എസ് ബി വി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഫ്രീഡം കണക്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം സ്വാതന്ത്ര്യ സമര സേനാനികളെ പരിചയപ്പെടുത്തിയതും സന്ദേശം നൽകിയതും പ്രതിജ്ഞ , ദേശീയോദ്ഗ്രഥന , ദേശീയ ഗാനാലാപനം തുടങ്ങി മുഴുവൻ കാര്യങ്ങളും വിദ്യാർഥികൾ ചെയ്തത് പരിപാടി ഏറെ ശ്രദ്ധേയമാക്കിസ്വദ്ർ മുഅല്ലിം ഹാരിസ് ബാഖവി , ഗ്രാമ പഞ്ചായത്ത് മെമ്പർ ഷാജഹാൻ, മഹല്ല് ഭാരവാഹികളായ പി സൈനുദ്ദീൻ , ഒ.കെ മൊയ്തീൻ ഹാജി , എം കെ ജലീൽ , എൻ എച്ച് സിദ്ദീഖ് , കെ ഫൈസൽ , ശുഐബ് യമാനി , പി നാസർ മൗലവി നേതൃത്വം നൽകി

