സർക്കാർ സ്ഥാപനങ്ങള്‍ക്ക് പുറമെ സ്വകാര്യ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ക്കും ആധാർ പ്രാമാണീകരണത്തിന് (ഓതന്റിക്കേഷൻ) അനുമതി നല്‍കി കേന്ദ്രം വിജ്ഞാപനമിറക്കി. 2025-ലെ ആധാർ ഓതന്റിക്കേഷൻ ഫോർ ഗുഡ് ഗവേണൻസ് ഭേദഗതി നിയമങ്ങള്‍ ഇലക്‌ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം കഴിഞ്ഞ ദിവസം വിജ്ഞാപനം ചെയ്തു. ഇതോടെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പ്ലാറ്റ്ഫോമില്‍ പ്രാമാണീകരണം നടത്താൻ അവസരം ലഭിക്കും. നിലവില്‍ സർക്കാർ വകുപ്പുകള്‍, മന്ത്രാലയങ്ങള്‍, ടെലികോം, ബാങ്കിങ് സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കാണ് അനുമതിയുള്ളത്. ഇത് ഏത് സ്വകാര്യ സ്ഥാപനത്തിനും ഉപയോഗിക്കാമെന്നാക്കിയാണ് മാറ്റിയിരിക്കുന്നത്. ആധാർ നമ്പറോ ബയോമെട്രിക് വിവരങ്ങളോ ഓണ്‍ലൈനായി നല്‍കി അതിന്റെ ആധികാരികത ആധാർ സെൻട്രല്‍ ഐഡന്റിറ്റീസ് ഡേറ്റ റിപ്പോസിറ്ററിയുടെ സഹായത്തോടെ ഉറപ്പുവരുത്തുന്നതിനെയാണ് ആധാർ പ്രാമാണീകരണം എന്നുവിളിക്കുന്നത്.

കർണാടകയിൽ കെഎസ്ആർടിസി ഡ്രൈവർക്കുനേരെ ആക്രമണം; ബസിൽനിന്ന് വലിച്ചിറക്കി മർദിച്ചു.
കർണാടകയിൽ വെച്ച് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ആക്രമണം. മൈസൂർ – കൽപ്പറ്റ ഫാസ്റ്റ് പാസഞ്ചറിലെ ഡ്രൈവറെയാണ് ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെ നഞ്ചൻഗോഡ് വെച്ചാണ് സംഭവം. കൽപ്പറ്റ ഡിപ്പോയിലെ







