അരമ്പറ്റക്കുന്ന് വൈപ്പടി:കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ഷറഫുദ്ദീനും
സംഘവും അരമ്പറ്റക്കുന്ന് വൈപ്പടി ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയിൽ 4 ലിറ്റർ ചാരായവുമായി ഒരാളെ അറസ്റ്റ് ചെയ്‌തു. അരമ്പറ്റക്കുന്ന്, വൈപ്പടി ഭാഗങ്ങളിൽ ചാരായം വിൽപ്പന നടത്തി വന്നിരുന്ന അരമ്പറ്റക്കുന്ന് വൈപ്പടി സ്വദേശി വൈപ്പടി വീട്ടിൽ ജയചന്ദ്രൻ വി എം (45) എന്നയാളെയാണ് അറസ്റ്റ് ചെയ്‌തത്. ഇയാൾ ഇതിനു മുമ്പും സമാന കേസിൽ അറസ്റ്റിലായിട്ടുണ്ട്. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി.പി, ലത്തീഫ് കെ.എം, സിവിൽ എക്സൈസ് ഓഫീസർമാരായ സജി പോൾ, സജിത്ത്, അനീഷ് ഇ.ബി, ബിന്ദു കെ.കെ എന്നിവർ പങ്കെടുത്തു. 10 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.പ്രതിയെ ജെഎഫ്‌സിഎം കൽപ്പറ്റ കോടതി മുമ്പാകെ ഹാജറാക്കുന്നതാണ്.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







