വിഷാദം ഒരു രോഗമാണോ..?

ജീവിതത്തില്‍ പലതരം പ്രതിസന്ധികള്‍ ഉണ്ടാവാം. പ്രതിസന്ധികളില്‍ വിഷമം ഉണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ വിഷാദം എന്നത് മറ്റൊന്നാണ്. നമ്മുടെ മാനസികാവസ്ഥയില്‍ വരുന്ന വ്യാത്യാസങ്ങളാണ് വിഷാദം. ഒരു വ്യക്തിയുടെ ചിന്താഗതി, പ്രവർത്തികള്‍, അനുഭവങ്ങള്‍ തുടങ്ങിയവയെല്ലാം വിഷാദം ബാധിക്കാറുണ്ട്. സ്ത്രീകളില്‍ ഉണ്ടാകുന്ന വിഷാദവും അവയെ തരണം ചെയ്യേണ്ടത് എങ്ങനെയെന്നും അറിയാം.

വിഷാദം ഒരു രോഗാവസ്ഥയാണ്

വിഷാദം സാധാരണമാണെങ്കിലും വളരെ ഗൗരവമുള്ള രോഗാവസ്ഥയാണ്. ജനിതക, ജൈവ, പാരിസ്ഥിക, മാനസിക ഘടനകളില്‍ വരുന്ന വ്യത്യാസങ്ങള്‍ കൊണ്ടാണ് വിഷാദം ഉണ്ടാകുന്നത്. എല്ലാ മനുഷ്യരിലും വിഷാദം ഉണ്ടാകാറുണ്ട്. എന്നാല്‍ സ്ത്രീകളില്‍ സാധാരണമായി കണ്ടുവരുന്ന രോഗാവസ്ഥയാണ് ഇത്. വിഷാദ രോഗത്തിന്റെ ഒരു ഭാഗം മാത്രമാണ് ദുഃഖം.

മറ്റ് ലക്ഷണങ്ങൾ

1) ഉൽകണ്ഠ അല്ലെങ്കില്‍ മുൻകോപം

2) നിരാശ, വിലയില്ലായ്മ, അല്ലെങ്കില്‍ നിസ്സഹായത അനുഭവപ്പെടുക.

3) പണ്ട് ഇഷ്ടത്തോടെ ചെയ്തിരുന്ന കാര്യങ്ങളില്‍ താല്പര്യമോ ആനന്ദമോ നഷ്ടപ്പെടല്‍.

4) ക്ഷീണം, ഊർജ്ജക്കുറവ്, അല്ലെങ്കില്‍ മന്ദത അനുഭവപ്പെടല്‍.

5) ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോ ഓർമ്മിക്കുന്നതിനോ തീരുമാനങ്ങള്‍ എടുക്കുന്നതിനോ ഉള്ള ബുദ്ധിമുട്ട്.

6) ഉറക്കത്തിലോ വിശപ്പിലോ ഉണ്ടാകുന്ന മാറ്റങ്ങള്‍

7) വ്യക്തമായ ശാരീരിക കാരണങ്ങളില്ലാത്ത ശാരീരിക വേദനകള്‍ അനുഭവപ്പെടുക

8) മരണത്തെക്കുറിച്ചുള്ള ചിന്തകള്‍, ആത്മഹത്യ അല്ലെങ്കില്‍ ആത്മഹത്യാ ശ്രമങ്ങള്‍

ഇത്തരം ലക്ഷണങ്ങള്‍ നിങ്ങളുടെ ജോലിയെയും പഠനത്തിനെയും ഉറക്കത്തെയുമൊക്കെ ബാധിക്കും. ഈ ലക്ഷണങ്ങള്‍ നിങ്ങളില്‍ നിരന്തരമായി കാണുകയാണെങ്കില്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്. എല്ലാ സ്ത്രീകളിലും ഒരുപോലെ ആയിരിക്കില്ല ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. ചിലരില്‍ അധികമായും മറ്റ് ചിലരില്‍ വളരെ ചെറിയ രീതിയിലുള്ള ലക്ഷണങ്ങളും ആയിരിക്കും കാണുന്നത്.

വിഷാദ രോഗങ്ങള്‍

ഒരു സ്ത്രീയുടെ ജീവിതത്തിലെ ചില പ്രത്യേക ഘട്ടങ്ങളിലാണ് ചിലതരം വിഷാദരോഗങ്ങള്‍ ഉണ്ടാകുന്നത്. ഗർഭധാരണം, പ്രസവാനന്തര കാലയളവ്, ആർത്തവചക്രം, പെരിമെനോപോസ് എന്നിവ ശാരീരികവും ഹോർമോണ്‍ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ചില സ്ത്രീകളില്‍ വിഷാദരോഗത്തിന് കാരണമാകും.

1) ആർത്തവത്തിന് മുമ്പുള്ള ആഴ്ചകളില്‍ സംഭവിക്കുന്ന പ്രീമെൻസ്ട്രല്‍ സിൻഡ്രോമിന്റെ അഥവാ പിഎംഎസിന്റെ കൂടുതല്‍ തീവ്രമായ ഒരു രൂപമാണ് പ്രീമെൻസ്ട്രല്‍ ഡിസ്ഫോറിക് ഡിസോർഡർ . വിഷാദരോഗം, കോപം, ആത്മഹത്യാ ചിന്തകള്‍, വിശപ്പിലെ മാറ്റങ്ങള്‍, വയറ് വീർക്കല്‍, സ്തനങ്ങളുടെ മൃദുത്വം, പേശി വേദന തുടങ്ങിയ ഗൗരവമുള്ള ലക്ഷണങ്ങളാണ്.

2) ഗർഭകാലത്തോ പ്രസവത്തിന് ശേഷമോ പ്രസവാനന്തര വിഷാദം ഉണ്ടാകാറുണ്ട്. പ്രസവശേഷം പല പുതിയ അമ്മമാരും അനുഭവിക്കുന്ന “ബേബി ബ്ലൂസ്” എന്നതിനേക്കാള്‍ അമിതമായി വിഷാദം വരാറുണ്ട്. പ്രസവാനന്തര വിഷാദമുള്ള സ്ത്രീകള്‍ക്ക് അമിതമായ ദുഃഖം, ഉത്കണ്ഠ, ക്ഷീണം എന്നിവ അനുഭവപ്പെടുന്നു. ഇത് സ്വയം പരിപാലിക്കുന്നതിനോ മറ്റുള്ളവരെ പരിപാലിക്കുന്നതിനോ ഉള്‍പ്പെടെയുള്ള ദൈനംദിന ജോലികള്‍ ചെയ്യുന്നത് ബുദ്ധിമുട്ടുണ്ടാക്കാം.

3) ആർത്തവ വിരാമത്തിലേക്കുള്ള സമയത്ത് ചില സ്ത്രീകളെ പെരിമെനോപോസല്‍ വിഷാദം ബാധിക്കാറുണ്ട്. അസാധാരണമായ ആർത്തവം, ഉറക്ക പ്രശ്നങ്ങള്‍, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ എന്നിവ ആർത്തവവിരാമ സമയത്ത് സാധാരണമാണ്. എന്നാല്‍ ഈ സമയത്ത് ദേഷ്യം, ഉൽകണ്ഠ, സങ്കടം അല്ലെങ്കില്‍ ആസ്വാദന നഷ്ടം തുടങ്ങിയ തീവ്രമായ വികാരങ്ങള്‍ ഉണ്ടാകുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങളായിരിക്കാം.

ചികിത്സ

ഏറ്റവും കഠിനമായ വിഷാദരോഗം പോലും ചികിത്സിക്കാൻ കഴിയും. സാധാരണ ചികിത്സകളില്‍ ആന്റീഡിപ്രസന്റ് മരുന്നുകള്‍, ടോക്ക് തെറാപ്പി (വെർച്വല്‍ അല്ലെങ്കില്‍ നേരിട്ടുള്ള) അല്ലെങ്കില്‍ മരുന്നുകള്‍ക്കൊപ്പം തെറാപ്പിയും നല്‍കുന്ന ചികിത്സകളുണ്ട്. എല്ലാവർക്കും ഒരുപോലെ അനുയോജ്യമായ ചികിത്സ എന്നൊന്നില്ല. നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായത് കണ്ടെത്താൻ ചിലപ്പോള്‍ പരീക്ഷണങ്ങള്‍ വേണ്ടിവന്നേക്കാം. ഒരു ഡോക്ടറിന് നിങ്ങളുടെ രോഗ ലക്ഷണങ്ങളെ മനസിലാക്കി മികച്ച ചികിത്സ രീതികളിലൂടെ നിങ്ങളുടെ രോഗം ഭേദമാക്കാൻ സഹായിക്കും.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്

ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം

മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവം; ലഹരി നൽകിയയാൾ പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവ ത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ.അനസ് (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.