വിവാഹമോചനത്തിന് വിചിത്ര പ്രതികാരവുമായി ഭർത്താവ്

വിവാഹ മോചനങ്ങള്‍ ഇന്നത്തെ സമൂഹത്തില്‍ സാധാരണമായിക്കഴിഞ്ഞു. വിവാഹ ശേഷം ഒന്നിച്ച്‌ ജീവിക്കാൻ സാധിക്കുന്നില്ലെന്ന് തോന്നിയാല്‍ ഭാര്യയും ഭർത്താവും പരസ്പര ധാരണയോടെ പിരിയുന്നതാണ് ഇന്ന് സാധാരണമാകുകയാണ്. വീട്ടുകാരും ഇവർക്കൊപ്പം നില്‍ക്കുന്നു എന്നത് വേറൊരു വശം. ചുരുക്കം ചില ബന്ധങ്ങളില്‍ വിവാഹ മോചനമെന്നത് ഇരുകൂട്ടരും തമ്മിലുള്ള വഴക്കിലേക്കും കോടതിയിലെ പരസ്പരമുള്ള പോരിലേക്കുമെല്ലാം പോകാറുമുണ്ട്. എന്നാല്‍ തനിക്കെതിരെ വിവാഹ മോചന ഹർജി ഫയല്‍ ചെയ്ത ഭാര്യയെ ഉപദ്രവിക്കാൻ ഒരു വ്യക്തി സ്വീകരിച്ചത് തീർത്തും വിചിത്രമായ മാർഗ്ഗമാണ്. ഭാര്യയുടെ പേരില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ത്രീധനമായി ലഭിച്ച ബൈക്കില്‍ സ്ഥിരമായി ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാണ് ഇയാള്‍ ഭാര്യയെ വീണ്ടും ഉപദ്രവിക്കുന്നത്. വിവാഹത്തിന്റെ ഭാഗമായി, വധുവിന്റെ അച്ഛൻ വരന് ഒരു ബൈക്ക് സമ്മാനമായി നല്‍കി. പക്ഷേ അത് രജിസ്റ്റർ ചെയ്തത് മകളുടെ പേരിലായിരുന്നു. വിവാഹം കഴിഞ്ഞ് ഏകദേശം ഒന്നര മാസത്തിനുശേഷം, ദമ്പതികള്‍ക്കിടയില്‍ തർക്കങ്ങള്‍ ഉടലെടുത്തു. ബന്ധം വഷളായതോടെ ഭാര്യ ഭർത്താവിന്റെ വീട് വിട്ട് മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങി. വിവാഹ മോചനത്തിലായി യുവതി കോടതിയെ സമീപിക്കുകയും ചെയ്തു. ഇതോടെ ഭാര്യയോടുള്ള ദേഷ്യം തീർക്കാൻ ഇയാള്‍ വ്യത്യസ്തമായ ഒരു വഴി കണ്ടെത്തുകയായിരുന്നു. സ്ത്രീധനമായി ലഭിച്ച ബൈക്ക് ഉപയോഗിച്ച്‌ ഇയാള്‍ മനപ്പൂർവ്വം ഗതാഗത നിയമങ്ങള്‍ ലംഘിക്കാൻ തുടങ്ങി. ഇതോടെ ട്രാഫിക് ചലാൻ പോകുന്നത് ഭാര്യയുടെ പേർക്കായി. ഓണ്‍ലൈൻ ട്രാഫിക് ചലാൻ അറിയിപ്പുകളും ഭാര്യയുടെ ഫോണിലേക്കാണ് പോകുന്നത്. തുടക്കത്തില്‍ യുവതി പിഴ അടച്ചിരുന്നെങ്കിലും നിയലംഘനങ്ങള്‍ സ്ഥിരമായി ചലാനുകള്‍ പ്രവഹിക്കുന്നത് ആവർത്തിച്ചതോടെ അവർ പോലീസിനെ സമീപിക്കുകയായിരുന്നു. ഇയാളോട് ബൈക്ക് തിരികെ നല്‍കാൻ യുവതിയും കുടുംബവും ആവശ്യപ്പെട്ടിരുന്നെങ്കിലും വിവാഹ മോചന കേസില്‍ വിധി വരുന്നതുവരെ വാഹനം തിരികെ നല്‍കില്ലെന്നായിരുന്നു അയാളുടെ നിലപാട്. ബൈക്ക് തിരികെ നല്‍കുന്നില്ലെന്ന് മാത്രമല്ല അതുപയോഗിച്ച്‌ ഇയാൾ നിയമ ലംഘനങ്ങള്‍ നടത്തി ഭാര്യക്ക് എട്ടിന്റെ പണി കൊടുക്കുന്നത് തുടരുകയാണ്. ഇതോടെ ട്രാഫിക് പോലീസില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ് യുവതി.

മിനിമം സാലറി 69,000 രൂപ? കേന്ദ്ര ജീവനക്കാര്‍ പ്രതീക്ഷിക്കുന്നത് വന്‍ ശമ്പള വര്‍ധന

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവിധ സംഘടനകളുടെ കൂട്ടായ്മയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി എട്ടാം ശമ്പള കമ്മീഷന് മുന്നില്‍ തങ്ങളുടെ ആവശ്യങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. നിലവില്‍ ഏഴാം ശമ്പള കമ്മീഷന്‍

റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിയില്‍ ഇളവ് നീട്ടി നല്‍കി അമേരിക്ക; മെയ് 16വരെ എണ്ണ വാങ്ങാം

വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിക്ക് ഇളവ് നീട്ടി നല്‍കി അമേരിക്ക. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഉപരോധം ഉണ്ടാകാത്ത വിധം 30 ദിവസത്തെ പൊതുലൈസന്‍സ് നല്‍കുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം.

അനധികൃത എൽ.പി.ജി സിലിണ്ടർ സംഭരണം: അഞ്ച് സിലിണ്ടർ പിടിച്ചെടുത്തു.

വൈത്തിരി താലൂക്കിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന അഞ്ച് എൽ.പി.ജി സിലിണ്ടറുകൾ പിടിച്ചെടുത്തതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള വയനാട്–കോഴിക്കോട് സ്പെഷ്യൽ എൻഫോഴ്സ്മെന്റ് സംഘം നടത്തിയ പരിശോധനയിലാണ്

വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് മന്ത്രി കെ രാജൻ; ‘താമസം തുടങ്ങിയശേഷം പ്രശ്നം വന്നാൽ ഊരാളുങ്കൽ സമാധാനം പറയേണ്ടിവരും’

വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ എൽസ്റ്റണ്‍ എസ്റ്റേറ്റിൽ നിര്‍മിക്കുന്ന വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് റവന്യു മന്ത്രി കെ രാജൻ. സിപിഎം നേതാക്കള്‍ക്കൊപ്പമാണ് മന്ത്രി വീട് സന്ദര്‍ശിച്ചത്. വീട്ടിൽ വിള്ളൽ കണ്ടെത്തിയ

ടെൻഡർ ക്ഷണിച്ചു.

കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ഭാഗമായുള്ള റിസർവോയർ ഡാമിൽ അവശിഷ്ടങ്ങളും ചെളിയും നീക്കം ചെയ്യൽ പ്രവർത്തിക്ക് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും ഏജൻസികളിൽ ടെൻഡർ ക്ഷണിച്ചു. ടെൻഡറുക. ഏപ്രിൽ 23 രാവിലെ 11 നകം

ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു.

ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ് ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചത്. എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.