യുഎഇ പ്രവാസിയാണോ..? ഈ നിയമങ്ങൾ അറിയണം

സ്വന്തം രാജ്യത്തായാലും വിദേശ രാജ്യത്തായാലും ആ നാട്ടിലെ നിയമങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. സ്വന്തം നാട്ടിലെ നിയമങ്ങള്‍ പലർക്കും ഏറെക്കുറെ അറിയാമായിരിക്കുമെങ്കിലും വിദേശ രാജ്യങ്ങളിലെ കാര്യം അങ്ങനെ ആയിരിക്കണമെന്നില്ല. യുഎഇ അടക്കമുള്ള പല രാജ്യങ്ങളും പുതുതുതായി നിരിവധി നിയമങ്ങള്‍ അവതരിപ്പിക്കാറുമുണ്ട്. അത്തരത്തില്‍ ദുബായ് ഒരു പുതിയ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ പോകുന്നുവെന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ദുബായ് എമിറേറ്റിന്റെയും ദുബായ് സർക്കാരിന്റെയും ചിഹ്നങ്ങളോ ലോഗോകളോ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിനായുള്ള നിയമമാണ് ഭരണാധികാരികള്‍ കൊണ്ടുവരാന്‍ പോകുന്നത്. നിയമം ലംഘിച്ചാല്‍ അഞ്ച് വർഷം വരെ തടവോ 100,000 മുതല്‍ 500,000 ദിർഹം വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കുന്ന തരത്തിലായിരിക്കും നിയമനിർമ്മാണമെന്നും റിപ്പോർട്ട് പറയുന്നു. ലോഗോയെ ഏതെങ്കിലും വിധത്തില്‍ മോശമായി ചിത്രീകരിക്കാന്‍ പാടില്ലെന്ന ക്ഷ്യത്തോടെയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. ലോഗോടെ വളച്ചൊടിക്കുന്നതോ അതിന്റെ മൂല്യത്തെയോ പദവിയെയോ ബാധിക്കുന്നതോ ആയ ഏതെങ്കിലും വിധത്തില്‍ ഉപയോഗിക്കുന്നതും പുതിയ നിയമം മൂലം നിരോധിക്കുന്നു. ദുബായ് എമിറേറ്റിന്റെ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമായതോ പൊതു ക്രമത്തിനും ധാർമ്മികതയ്ക്കും വിരുദ്ധമായതോ ആയ ഏതെങ്കിലും പ്രവർത്തനത്തിലോ പരിപാടിയിലോ ചിഹ്നം ഉപയോഗിക്കാനും പാടില്ല. ദുബായ് എമിറേറ്റ് ലോഗോ പ്രത്യേക അനുമതിയോടെ മാത്രമായിരിക്കും സ്ഥാപനങ്ങളിലും, പരിപാടികളിലും ഉപയോഗിക്കാന്‍ സാധിക്കുക. അതേസമയം ദുബായ് ഗവണ്‍മെന്റിന്റെയും സർക്കാർ ഏജൻസികളുടെയും കെട്ടിടങ്ങള്‍, സൈറ്റുകള്‍, പരിപാടികള്‍, പ്രവർത്തനങ്ങള്‍, രേഖകള്‍, സൈറ്റുകള്‍, ആപ്ലിക്കേഷനുകള്‍ എന്നിവയില്‍ സർക്കാറിന്റെ ലോഗോ ഉപയോഗിക്കാം. അതേസമയം, വിസാ നിയമ ലംഘകര്‍ക്കെതിരായ നടപടിയും യുഎഇ ശക്തമാക്കി വരികയാണ്. പൊതുമാപ്പ് കാലയളവിന് ശേഷം നടത്തിയ പരിശോധനയില്‍ 6000-ഓളം ആളുകളെ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. ഇവരെ സ്വന്തം രാജ്യത്തേക്ക് തിരിച്ച്‌ അയക്കുന്നത് ഉള്‍പ്പെടേയുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും താമസകുടിയേറ്റ വകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. ടു വേഡ്‌സ് എ സേഫര്‍ സൊസൈറ്റി എന്ന പേരില്‍ 270 പരിശോധന ക്യാമ്പയിനുകളാണ് പൊതുമാപ്പ് കാലയളവിന് ശേഷം നടത്തിയിരിക്കുന്നത്. പിടികൂടിയ 6000 നിയമലംഘകരില്‍ 93 ശതമാനം ആളുകളെയും നാടുകടത്താനാണ് നീക്കം. വരും ദിവസങ്ങളിലും പരിശോധനാ ക്യാമ്പയ്നുകള്‍ തുടരുമെന്ന ഇത്തരം ലംഘനങ്ങളെയോ നിയമലംഘകരെയോ നിസ്സാരമായി കാണരുതെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി പറഞ്ഞു.

മിനിമം സാലറി 69,000 രൂപ? കേന്ദ്ര ജീവനക്കാര്‍ പ്രതീക്ഷിക്കുന്നത് വന്‍ ശമ്പള വര്‍ധന

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവിധ സംഘടനകളുടെ കൂട്ടായ്മയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി എട്ടാം ശമ്പള കമ്മീഷന് മുന്നില്‍ തങ്ങളുടെ ആവശ്യങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. നിലവില്‍ ഏഴാം ശമ്പള കമ്മീഷന്‍

റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിയില്‍ ഇളവ് നീട്ടി നല്‍കി അമേരിക്ക; മെയ് 16വരെ എണ്ണ വാങ്ങാം

വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിക്ക് ഇളവ് നീട്ടി നല്‍കി അമേരിക്ക. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഉപരോധം ഉണ്ടാകാത്ത വിധം 30 ദിവസത്തെ പൊതുലൈസന്‍സ് നല്‍കുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം.

അനധികൃത എൽ.പി.ജി സിലിണ്ടർ സംഭരണം: അഞ്ച് സിലിണ്ടർ പിടിച്ചെടുത്തു.

വൈത്തിരി താലൂക്കിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന അഞ്ച് എൽ.പി.ജി സിലിണ്ടറുകൾ പിടിച്ചെടുത്തതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള വയനാട്–കോഴിക്കോട് സ്പെഷ്യൽ എൻഫോഴ്സ്മെന്റ് സംഘം നടത്തിയ പരിശോധനയിലാണ്

വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് മന്ത്രി കെ രാജൻ; ‘താമസം തുടങ്ങിയശേഷം പ്രശ്നം വന്നാൽ ഊരാളുങ്കൽ സമാധാനം പറയേണ്ടിവരും’

വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ എൽസ്റ്റണ്‍ എസ്റ്റേറ്റിൽ നിര്‍മിക്കുന്ന വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് റവന്യു മന്ത്രി കെ രാജൻ. സിപിഎം നേതാക്കള്‍ക്കൊപ്പമാണ് മന്ത്രി വീട് സന്ദര്‍ശിച്ചത്. വീട്ടിൽ വിള്ളൽ കണ്ടെത്തിയ

ടെൻഡർ ക്ഷണിച്ചു.

കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ഭാഗമായുള്ള റിസർവോയർ ഡാമിൽ അവശിഷ്ടങ്ങളും ചെളിയും നീക്കം ചെയ്യൽ പ്രവർത്തിക്ക് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും ഏജൻസികളിൽ ടെൻഡർ ക്ഷണിച്ചു. ടെൻഡറുക. ഏപ്രിൽ 23 രാവിലെ 11 നകം

ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു.

ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ് ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചത്. എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.