യുഎഇ പ്രവാസിയാണോ..? ഈ നിയമങ്ങൾ അറിയണം

സ്വന്തം രാജ്യത്തായാലും വിദേശ രാജ്യത്തായാലും ആ നാട്ടിലെ നിയമങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. സ്വന്തം നാട്ടിലെ നിയമങ്ങള്‍ പലർക്കും ഏറെക്കുറെ അറിയാമായിരിക്കുമെങ്കിലും വിദേശ രാജ്യങ്ങളിലെ കാര്യം അങ്ങനെ ആയിരിക്കണമെന്നില്ല. യുഎഇ അടക്കമുള്ള പല രാജ്യങ്ങളും പുതുതുതായി നിരിവധി നിയമങ്ങള്‍ അവതരിപ്പിക്കാറുമുണ്ട്. അത്തരത്തില്‍ ദുബായ് ഒരു പുതിയ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ പോകുന്നുവെന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ദുബായ് എമിറേറ്റിന്റെയും ദുബായ് സർക്കാരിന്റെയും ചിഹ്നങ്ങളോ ലോഗോകളോ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിനായുള്ള നിയമമാണ് ഭരണാധികാരികള്‍ കൊണ്ടുവരാന്‍ പോകുന്നത്. നിയമം ലംഘിച്ചാല്‍ അഞ്ച് വർഷം വരെ തടവോ 100,000 മുതല്‍ 500,000 ദിർഹം വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കുന്ന തരത്തിലായിരിക്കും നിയമനിർമ്മാണമെന്നും റിപ്പോർട്ട് പറയുന്നു. ലോഗോയെ ഏതെങ്കിലും വിധത്തില്‍ മോശമായി ചിത്രീകരിക്കാന്‍ പാടില്ലെന്ന ക്ഷ്യത്തോടെയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. ലോഗോടെ വളച്ചൊടിക്കുന്നതോ അതിന്റെ മൂല്യത്തെയോ പദവിയെയോ ബാധിക്കുന്നതോ ആയ ഏതെങ്കിലും വിധത്തില്‍ ഉപയോഗിക്കുന്നതും പുതിയ നിയമം മൂലം നിരോധിക്കുന്നു. ദുബായ് എമിറേറ്റിന്റെ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമായതോ പൊതു ക്രമത്തിനും ധാർമ്മികതയ്ക്കും വിരുദ്ധമായതോ ആയ ഏതെങ്കിലും പ്രവർത്തനത്തിലോ പരിപാടിയിലോ ചിഹ്നം ഉപയോഗിക്കാനും പാടില്ല. ദുബായ് എമിറേറ്റ് ലോഗോ പ്രത്യേക അനുമതിയോടെ മാത്രമായിരിക്കും സ്ഥാപനങ്ങളിലും, പരിപാടികളിലും ഉപയോഗിക്കാന്‍ സാധിക്കുക. അതേസമയം ദുബായ് ഗവണ്‍മെന്റിന്റെയും സർക്കാർ ഏജൻസികളുടെയും കെട്ടിടങ്ങള്‍, സൈറ്റുകള്‍, പരിപാടികള്‍, പ്രവർത്തനങ്ങള്‍, രേഖകള്‍, സൈറ്റുകള്‍, ആപ്ലിക്കേഷനുകള്‍ എന്നിവയില്‍ സർക്കാറിന്റെ ലോഗോ ഉപയോഗിക്കാം. അതേസമയം, വിസാ നിയമ ലംഘകര്‍ക്കെതിരായ നടപടിയും യുഎഇ ശക്തമാക്കി വരികയാണ്. പൊതുമാപ്പ് കാലയളവിന് ശേഷം നടത്തിയ പരിശോധനയില്‍ 6000-ഓളം ആളുകളെ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. ഇവരെ സ്വന്തം രാജ്യത്തേക്ക് തിരിച്ച്‌ അയക്കുന്നത് ഉള്‍പ്പെടേയുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും താമസകുടിയേറ്റ വകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. ടു വേഡ്‌സ് എ സേഫര്‍ സൊസൈറ്റി എന്ന പേരില്‍ 270 പരിശോധന ക്യാമ്പയിനുകളാണ് പൊതുമാപ്പ് കാലയളവിന് ശേഷം നടത്തിയിരിക്കുന്നത്. പിടികൂടിയ 6000 നിയമലംഘകരില്‍ 93 ശതമാനം ആളുകളെയും നാടുകടത്താനാണ് നീക്കം. വരും ദിവസങ്ങളിലും പരിശോധനാ ക്യാമ്പയ്നുകള്‍ തുടരുമെന്ന ഇത്തരം ലംഘനങ്ങളെയോ നിയമലംഘകരെയോ നിസ്സാരമായി കാണരുതെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി പറഞ്ഞു.

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

ന്യൂ ഇയർ ഗിഫ്റ്റ്; വാട്‌സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ക്ലിക്ക് ചെയ്യല്ലേ

പുതുവര്‍ഷാഘോഷം മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വാട്‌സ്ആപ്പിലേക്ക് വ്യാജ സ്‌ക്രാച്ച് കാര്‍ഡ് ലിങ്കുകള്‍ അടച്ചുകൊടുത്ത് ആളുകളില്‍ നിന്ന് പണം തട്ടുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്‌ക്രാച്ച് കാര്‍ഡുകളില്‍ ക്ലിക്ക്

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ

ഭക്ഷണം ലഭിക്കാൻ വൈകിയതോടെ തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു. പോഗോ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് ആക്രമണം. ഫ്രൈഡ് ചിക്കൻ ആയിരുന്നു യുവാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രെഡ് ചിക്കന് കുറച്ചധികം സമയം വേണമെന്ന് ഹോട്ടൽ ജീവക്കാർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.