വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം:അഫാൻ കുഞ്ഞനുജനെ കൊലപ്പെടുത്തിയത് ഏറെ ഇഷ്ടമുള്ള കുഴിമന്തി വാങ്ങി നല്‍കിയ ശേഷം

മകനെ പോലെ സ്‌നേഹിച്ച അഫ്‌സാനെ അഫാൻ കൊലപ്പെടുത്തിയത് അതിക്രൂരമായി. തിരിച്ചറിയാൻ പോലും സാധിക്കാത്ത തരത്തില്‍ വികൃതമായ നിലയില്‍ ആയിരുന്നു അഫ്‌സാന്റെ മുഖം.കൊലപാതക പരമ്ബരയില്‍ അഫാൻ ഏറ്റവും അവസാനം എടുത്തത് കാമുകിയുടെ ജീവൻ ആയിരുന്നു.

കൊലപ്പെടുത്തുന്നതിന് മുൻപായി അഫ്‌സാന് അഫാൻ കുഴിമന്തി വാങ്ങിക്കൊടുത്തിരുന്നു. അഫ്‌സാനുമായി ഹോട്ടലില്‍ എത്തിയായിരുന്നു മന്തി വാങ്ങി നല്‍കിയത്. ഇവിടെ നിന്നും ബാക്കിയുള്ള ഭക്ഷണം മാതാവ് ഷമിയ്ക്കായി പാഴ്‌സല്‍ വാങ്ങിയിരുന്നു. ഈ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ വീടിന് പുറത്തുള്ള ചെയറില്‍ ഉണ്ട്. ബൈക്കില്‍ ആയിരുന്നു ഇരുവരും ഭക്ഷണം കഴിക്കാൻ പുറത്തുപോയത്. ഇത് നാട്ടുകാരില്‍ ചിലർ കണ്ടിരുന്നു.

അഫ്‌സാനും അഫാനും തമ്മില്‍ 10 വയസ്സ് പ്രായവ്യത്യാസം ഉണ്ട്. പിതാവ് വിദേശത്ത് ആയതുകൊണ്ട് തന്നെ പിതാവിന്റെ കരുതല്‍ നല്‍കി അഫാൻ ആയിരുന്നു അഫ്‌സാനെ വളർത്തിയിരുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടിയുടെ പഠനത്തില്‍ ഉള്‍പ്പെടെ അഫാൻ ശ്രദ്ധ നല്‍കിയിരുന്നു. അമ്മയുടെ അസുഖം അഫ്‌സാന്റെ പഠനത്തെ ബാധിക്കാതിരിക്കാനും ഇയാള്‍ ശ്രദ്ധിച്ചിരുന്നു.

മൂന്ന് കൊലപാതങ്ങള്‍ കഴിഞ്ഞ് വീട്ടില്‍ എത്തിയ അഫാൻ അഫ്‌സാനെ ആയിരുന്നു ആദ്യം കൊലപ്പെടുത്തിയത്. ഇത് കണ്ട ഷമി തടയാൻ ശ്രമിക്കുന്നതിനിടെ വെട്ടേല്‍ക്കുകയായിരുന്നു. കാമുകി ഫർസാനയെ ആണ് അവസാനം കൊലപ്പെടുത്തിയത്. ഫർസാനയുടെ മൃതദേഹം മുകളിലത്തെ നിലയില്‍ ചെയറിയില്‍ ഇരിക്കുന്ന നിലയില്‍ ആയിരുന്നു. സ്വീകരണ മുറിയില്‍ നിലത്ത് കിടക്കുന്ന നിലയില്‍ ആയിരുന്നു അഫ്‌സാന്റെ മൃതദേഹം. ഇതിന് ചുറ്റുമായി 500 രൂപയുടെ നോട്ടുകള്‍ വിതറിയിരുന്നു.

വിവരം അറിഞ്ഞ് വീട്ടില്‍ എത്തിയ പോലീസ് കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഷമിയെ ആയിരുന്നു. കണ്ണുകള്‍ അടയ്ക്കുകയും തുറക്കുകയും ചെയ്തിരുന്ന ഷെമിയെ വസ്ത്രം മാറ്റിയതിന് ശേഷം ആയിരുന്നു ആശുപത്രിയില്‍ എത്തിച്ചത്. അർബുദബാധിതയായിരുന്നു ഷമി. അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നതും മരുന്ന് നല്‍കിയിരുന്നതും അഫാൻ ആയിരുന്നു.

വൈകീട്ടോടെയായിരുന്നു പെണ്‍സുഹൃത്തിനെ അഫാൻ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്. ട്യൂഷനെന്ന് പറഞ്ഞാണ് മൂന്ന് മണിയോടെ മകള്‍ വീട്ടില്‍ നിന്നും പോയത് എന്ന് ഫർസാനയുടെ വീട്ടുകാർ പറയുന്നു . താൻ ജയിലില്‍ ആകുകയോ മരിക്കുകയോ ചെയ്താല്‍ ഫർസാന ഒറ്റയ്ക്കാകും. ഇതേ തുടർന്നാണ് ഫർസാനയെ കൊല്ലാൻ അഫാൻ തീരുമാനിച്ചത് എന്നാണ് വിവരം. ഇത്രയും പേരെ അഫാൻ എന്തിന് കൊലപ്പെടുത്തി എന്നതിനെക്കുറിച്ച്‌ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.