ഒടിപി പോലും വേണ്ട ബാങ്ക് അക്കൗണ്ടുകള്‍ കാലിയാകും…?

സൈബർ ലോകത്ത് കുറ്റവാളികള്‍ ദിനംപ്രതി പുതിയ തന്ത്രങ്ങളുമായി രംഗത്ത് വരികയാണ്. ഒടിപി പോലുമില്ലാതെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടുന്ന പുതിയ രീതിയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ബാങ്കുകളില്‍ നിന്നാണെന്ന വ്യാജേന സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ പണം നഷ്ടപ്പെടുന്നതാണ് പുതിയ രീതി. വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച ശേഷം ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നു.

എങ്ങനെയാണ്
ഈ തട്ടിപ്പ് നടക്കുന്നത്..?

വ്യക്തികളുടെ ഫോണ്‍ നമ്പറുകള്‍ ലഭിക്കുന്ന ഉറവിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പ് സംഘം വിഷയം ആരംഭിക്കുന്നത്. ഇത്തരം വിവരങ്ങള്‍ ഉപയോഗിച്ച്‌ ഇവർ സന്ദേശങ്ങള്‍ അയക്കുന്നു. ഇതില്‍ വിവിധ ഓഫറുകളും സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാവുന്നു. ഡല്‍ഹിയില്‍ സമാന സംഭവം ഉണ്ടായി. ഒരു വനിത ക്രോമയില്‍ നിന്ന് ലാപ്ടോപ് വാങ്ങി. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഒരു സന്ദേശം ലഭിച്ചു. സമ്മാനം ലഭിച്ചിരിക്കുന്നു എന്നും അത് സ്വീകരിക്കാൻ ബാങ്ക് വിവരങ്ങള്‍ നല്‍കണം എന്നും ആവശ്യപ്പെട്ടു. എന്നാല്‍ സന്ദേശത്തില്‍ ഒരു പിശക് ഉണ്ടായിരുന്നു. ക്രോമയില്‍ നിന്ന് വാങ്ങിയ ലാപ്ടോപിന്റെ സമ്മാനം വിജയ് സെയില്‍സില്‍ നിന്നാണെന്ന് സന്ദേശത്തില്‍ പറഞ്ഞു. ഇതാണ് സംശയം ഉണർത്തിയത്.

എങ്ങനെ സുരക്ഷിതമായിരിക്കാം..?

ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷ നേടാൻ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആവശ്യമില്ലാത്ത കോളുകളും സന്ദേശങ്ങളും ശ്രദ്ധിക്കുക. അപരിചിതരുമായി ഒരിക്കലും സ്വകാര്യ വിവരങ്ങള്‍ പങ്കുവെയ്ക്കരുത്. സമ്മാനങ്ങള്‍, ഡിസ്കൗണ്ടുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. പരിശോധിക്കാത്ത ഉറവിടങ്ങളില്‍ നിന്ന് ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യരുത്. ഇവ ഹാക്കർമാർക്ക് നിങ്ങളുടെ ഉപകരണത്തിലേക്ക് പ്രവേശനം നല്‍കാനും ക്യാമറയും ഫോട്ടോ ഗാലറിയും ഉപയോഗിക്കാനും ഇടയാക്കും. അസാധാരണമായ കോളുകള്‍ ലഭിക്കുകയാണെങ്കില്‍ ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ പരിശോധിക്കുക.

മറ്റ് തട്ടിപ്പുകള്‍

ഫിഷിംഗ് ലിങ്കുകള്‍ക്ക് പുറമെ, കോള്‍ മെർജിംഗ്, കോള്‍ ഫോർവേഡിംഗ്, വോയിസ് മെയില്‍ തട്ടിപ്പുകള്‍, ക്യൂ.ആർ കോഡ് തട്ടിപ്പ്, സ്‌ക്രീൻ ഷെയറിംഗ് തട്ടിപ്പ് തുടങ്ങിയ വിവിധ തട്ടിപ്പുകളും നിലവിലുണ്ട്.

കോള്‍ മെർജിംഗ് തട്ടിപ്പ്

തട്ടിപ്പുകാരൻ ഒരു വ്യക്തിയെ വിളിച്ച്‌ പരിചിത ആളാണെന്ന് പറഞ്ഞ് ഒരു പരിപാടിയില്‍ പങ്കെടുക്കാൻ ക്ഷണിക്കുന്നു. അതേസമയം, മറ്റൊരു നമ്പറില്‍ നിന്നും വിളിവരും. തുടർന്ന് രണ്ട് കോളുകളും ഒന്നിപ്പിക്കാൻ ആവശ്യപ്പെടുന്നു. ഒന്നിച്ചു കഴിഞ്ഞാല്‍ ബാങ്കുകളില്‍ നിന്നും വരുന്ന ഒടിപി പോലുള്ള വിവരങ്ങള്‍ ചോർത്താൻ സാധിക്കും. ഓരോ ദിവസവും പുതിയ പുതിയ തട്ടിപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഓരോരുത്തരും സൈബർ ലോകത്ത് ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്

സീറ്റൊഴിവ്

വെള്ളമുണ്ട ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ജനറൽ/എസ് സി വിഭാഗം സീറ്റൊഴിവുണ്ട്. വിദ്യാർത്ഥികൾ (നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും) ഓഗസ്റ്റ് 21 വൈകിട്ട് നാലിനകം വെള്ളമുണ്ട ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 04935 294001,

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ അപ്പപാറ, അരണപാറ, വെള്ളറ, നരിക്കൽ, തോൽപ്പെട്ടി ഭാഗങ്ങളില്‍ ഓഗസ്റ്റ് 20ന് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം പൂർണമായോ ഭാഗികമായോ തടസ്സപ്പെടും.

ചീരാലിലെ പുലിശല്യം; നിസ്സഹായരായി വനംവകുപ്പ്

സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ ചീരാൽ മേഖലയിൽ പുലി ശല്യം രൂക്ഷമായിട്ടും ഒന്നും ചെയ്യാനാ കാതെ വനം വകുപ്പ്. കൂടുവെച്ച് മേഖലയിലെ പുലിപ്പേടി ഒഴിവാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഒടുവിൽ, വെള്ളച്ചാൽ എടപ്പരത്തി പാലക്കൽ അരവിന്ദന്റെ

വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ത്ത കേസ്; പ്രധാനാധ്യാപകനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

കാസര്‍കോട്: വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ത്ത സംഭവത്തില്‍ പ്രധാനാധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എം അശോകനെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്. അന്യായമായി തടഞ്ഞുവെക്കല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക്

റൂസ മോഡൽ കോളജ് കെട്ടിട നിര്‍മാണം ഉടൻ തുടങ്ങും

റൂസ മോഡൽ കോളജ് കെട്ടിട നിര്‍മാണം ഉടൻ തുടങ്ങും വയനാടിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത്കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന്പ്രതീക്ഷിക്കപ്പെടുന്ന റൂസ ഗവ. മോഡൽ ഡിഗ്രി കോളജിന് തൃശ്ശിലേരിയിലെ അഞ്ച് ഏക്കര്‍ സ്ഥലത്ത് കെട്ടിടമൊരുങ്ങുംപൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ തൃശ്ശിലേരി

സ്വകാര്യ ബസ് സമരമെങ്കിൽ KSRTC-യുടെ മുഴുവൻ ബസുകളും ഇറങ്ങും. 500 സ്പെയർ ബസുകൾ കെഎസ്ആർടിസിക്കുണ്ട്

തിരുവനന്തപുരം: സ്വകാര്യബസ് സമരത്തിനെതിരെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. സമരം ചെയ്യുകയാണെങ്കിൽ കെഎസ്ആർടിസിയുടെ ബസ്സുകൾ മുഴുവൻ നിരത്തിലിറങ്ങുമെന്നും 500 ബസ്സുകൾ കോർപ്പറേഷന്റെ കൈവശമുണ്ടെന്നും മന്ത്രി പറഞ്ഞു പറയുന്നതിനൊരു ന്യായമൊക്കെ വേണ്ടേ? അവര് പറയുന്നതൊക്കെ അനുസരിക്കണോ?

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *