ഒടിപി പോലും വേണ്ട ബാങ്ക് അക്കൗണ്ടുകള്‍ കാലിയാകും…?

സൈബർ ലോകത്ത് കുറ്റവാളികള്‍ ദിനംപ്രതി പുതിയ തന്ത്രങ്ങളുമായി രംഗത്ത് വരികയാണ്. ഒടിപി പോലുമില്ലാതെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടുന്ന പുതിയ രീതിയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ബാങ്കുകളില്‍ നിന്നാണെന്ന വ്യാജേന സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ പണം നഷ്ടപ്പെടുന്നതാണ് പുതിയ രീതി. വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച ശേഷം ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നു.

എങ്ങനെയാണ്
ഈ തട്ടിപ്പ് നടക്കുന്നത്..?

വ്യക്തികളുടെ ഫോണ്‍ നമ്പറുകള്‍ ലഭിക്കുന്ന ഉറവിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പ് സംഘം വിഷയം ആരംഭിക്കുന്നത്. ഇത്തരം വിവരങ്ങള്‍ ഉപയോഗിച്ച്‌ ഇവർ സന്ദേശങ്ങള്‍ അയക്കുന്നു. ഇതില്‍ വിവിധ ഓഫറുകളും സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാവുന്നു. ഡല്‍ഹിയില്‍ സമാന സംഭവം ഉണ്ടായി. ഒരു വനിത ക്രോമയില്‍ നിന്ന് ലാപ്ടോപ് വാങ്ങി. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഒരു സന്ദേശം ലഭിച്ചു. സമ്മാനം ലഭിച്ചിരിക്കുന്നു എന്നും അത് സ്വീകരിക്കാൻ ബാങ്ക് വിവരങ്ങള്‍ നല്‍കണം എന്നും ആവശ്യപ്പെട്ടു. എന്നാല്‍ സന്ദേശത്തില്‍ ഒരു പിശക് ഉണ്ടായിരുന്നു. ക്രോമയില്‍ നിന്ന് വാങ്ങിയ ലാപ്ടോപിന്റെ സമ്മാനം വിജയ് സെയില്‍സില്‍ നിന്നാണെന്ന് സന്ദേശത്തില്‍ പറഞ്ഞു. ഇതാണ് സംശയം ഉണർത്തിയത്.

എങ്ങനെ സുരക്ഷിതമായിരിക്കാം..?

ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷ നേടാൻ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആവശ്യമില്ലാത്ത കോളുകളും സന്ദേശങ്ങളും ശ്രദ്ധിക്കുക. അപരിചിതരുമായി ഒരിക്കലും സ്വകാര്യ വിവരങ്ങള്‍ പങ്കുവെയ്ക്കരുത്. സമ്മാനങ്ങള്‍, ഡിസ്കൗണ്ടുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. പരിശോധിക്കാത്ത ഉറവിടങ്ങളില്‍ നിന്ന് ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യരുത്. ഇവ ഹാക്കർമാർക്ക് നിങ്ങളുടെ ഉപകരണത്തിലേക്ക് പ്രവേശനം നല്‍കാനും ക്യാമറയും ഫോട്ടോ ഗാലറിയും ഉപയോഗിക്കാനും ഇടയാക്കും. അസാധാരണമായ കോളുകള്‍ ലഭിക്കുകയാണെങ്കില്‍ ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ പരിശോധിക്കുക.

മറ്റ് തട്ടിപ്പുകള്‍

ഫിഷിംഗ് ലിങ്കുകള്‍ക്ക് പുറമെ, കോള്‍ മെർജിംഗ്, കോള്‍ ഫോർവേഡിംഗ്, വോയിസ് മെയില്‍ തട്ടിപ്പുകള്‍, ക്യൂ.ആർ കോഡ് തട്ടിപ്പ്, സ്‌ക്രീൻ ഷെയറിംഗ് തട്ടിപ്പ് തുടങ്ങിയ വിവിധ തട്ടിപ്പുകളും നിലവിലുണ്ട്.

കോള്‍ മെർജിംഗ് തട്ടിപ്പ്

തട്ടിപ്പുകാരൻ ഒരു വ്യക്തിയെ വിളിച്ച്‌ പരിചിത ആളാണെന്ന് പറഞ്ഞ് ഒരു പരിപാടിയില്‍ പങ്കെടുക്കാൻ ക്ഷണിക്കുന്നു. അതേസമയം, മറ്റൊരു നമ്പറില്‍ നിന്നും വിളിവരും. തുടർന്ന് രണ്ട് കോളുകളും ഒന്നിപ്പിക്കാൻ ആവശ്യപ്പെടുന്നു. ഒന്നിച്ചു കഴിഞ്ഞാല്‍ ബാങ്കുകളില്‍ നിന്നും വരുന്ന ഒടിപി പോലുള്ള വിവരങ്ങള്‍ ചോർത്താൻ സാധിക്കും. ഓരോ ദിവസവും പുതിയ പുതിയ തട്ടിപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഓരോരുത്തരും സൈബർ ലോകത്ത് ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.

കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ നാളെ മുതൽ

മലബാറിലെ ആറു ജില്ലകളിൽ നിന്നും നീലഗിരി ജില്ലയിൽ നിന്നും പാസ്റ്റർമാരെയും വിശ്വാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവരുന്ന ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ വാർഷിക കൺവെൻഷൻ ഏപ്രിൽ 23 വൈകിട്ട് ആറു മുതൽ തുർക്കി റോഡിലുള്ള

എക്സൈസ് റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 30 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ G.ജിഷ്‌ണുവും സംഘവും വെങ്ങപള്ളി മലഞ്ചെരിപ്പ്കുന്ന് ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി 30 കുപ്പികളിലായി സൂക്ഷിച്ചുവച്ച 15 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. വെങ്ങപ്പള്ളി മലഞ്ചെരിപ്പ്കുന്ന് സ്വദേശി ചൂണ്ടപുഴൂർ വീട്ടിൽ

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.