പുതിയ സിം കാര്‍ഡിന് ഇനി ഇതെല്ലാം വേണം

മൊബൈല്‍ ഫോണ്‍ കാലം വന്നതില്‍ പിന്നെ അവിഭാജ്യഘടകമാണ് സിം കാർഡ്. രണ്ട് സിം കാർഡുകള്‍ ഉപയോഗിക്കാൻ കഴിയുന്ന ഫോണുകളുടെ കടന്നുവരവോടെയാണ് സിം കാർഡുകള്‍ക്ക് ആവശ്യക്കാർ ഏറിവന്നത്. ആദ്യകാലത്ത് സർക്കാർ അംഗീകൃത ഐഡി കാർഡുണ്ടെങ്കില്‍ തന്നെ ഒരാള്‍ക്ക് സിം കാർഡ് ലഭിക്കുമായിരുന്നു. അതായത് 18 വയസ്സ് പൂർത്തിയായ ഒരാള്‍ക്ക് തന്റെ എസ്‌എസ്‌എല്‍സി സർട്ടിഫിക്കറ്റിന്റെ കോപ്പി ഉപയോഗിച്ച്‌ തന്നെ സിം കാർഡ് എടുക്കാമായിരുന്നു. പക്ഷെ അതിന്റെയൊക്കെ ബാക്കപത്രമായി തട്ടിപ്പുകളും വർധിച്ചു. അതോടെ നിയമങ്ങളും സർക്കാർ കടുപ്പിച്ചു. ഇപ്പോഴിതാ ആധാർ കാർഡ് ഉപയോഗിച്ച്‌ മാത്രമേ സിം കാർഡ് അനുവദിക്കാൻ പാടുള്ളൂ എന്നുള്ള നിയമം കൂടി പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ആധാർ കാർഡ് മാത്രം നല്‍കിയാല്‍ മതിയാവില്ല, ബയോമെട്രിക് പരിശോധന കൂടി ആവശ്യമായി വന്നിട്ടുണ്ട്. ഒരാളുടെ പേരില്‍ മറ്റൊരാള്‍ക്ക് ഇനി മൊബൈല്‍ കണക്ഷൻ എടുക്കാൻ കഴിയില്ലെന്ന് സാരം. പുതിയ മൊബൈല്‍ കണക്ഷൻ എടുക്കാൻ ബയോമെട്രിക് പരിശോധന പൂർത്തിയക്കണം. വോട്ടർ ഐഡി, പാസ്‌പോർട്ട് അല്ലെങ്കില്‍ സർക്കാർ നല്‍കിയ മറ്റ് രേഖകള്‍ നല്‍കുന്നതിന് പകരം ആധാർ കാർഡുകളാണ് ഇനി ആവശ്യമായി വരിക. വ്യാജ രേഖകള്‍ വഴി ലഭിക്കുന്ന സിം കാർഡുകളുടെ ദുരുപയോഗം തടയുന്നതിനും തട്ടിപ്പ് തടയുന്നതിനുമാണ് ഈ നീക്കം. അനധികൃത മൊബൈല്‍ കണക്ഷനുകളുമായി ബന്ധപ്പെട്ട സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടികള്‍ കർശനമാക്കിയത്. കൂടാതെ ഒന്നിലധികം സിം കാർഡുകള്‍ ഇപയോഗിക്കുന്നവരെ നിരീക്ഷിക്കാനും സർക്കാർ നീക്കമുണ്ട്. ഒന്നിലധികം കണക്ഷനുകള്‍ ലഭിക്കുന്നതിന് വ്യത്യസ്ത ഐഡന്റിറ്റികള്‍ ഉപയോഗിക്കുന്നത് തടയാനും കൂടെയാണ് ഈ തീരുമാനം. ഒരു വ്യക്തിയുടെ പേരില്‍ എത്ര സിം കാർഡുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അറിയാൻ ഒരു കേന്ദ്രീകൃത സംവിധാനത്തിലൂടെ ഇപ്പോള്‍ ട്രാക്ക് ചെയ്യും. കൂടാതെ ബയോമെട്രിക് പരിശോധനാ പ്രക്രിയ പൂർത്തിയാക്കാതെ സിം കാർഡുകള്‍ വില്‍ക്കുന്നതില്‍ നിന്ന് ടെലികോം റീട്ടെയിലർമാരെ വിലക്കിയിട്ടുണ്ട്. ഈ നിയമം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. ബയോമെട്രിക് പരിശോധനയില്‍ സംശയം തോന്നിയാല്‍ പത്ത് വ്യത്യസ്ത ഫോട്ടോകള്‍ നല്‍കേണ്ടി വരും. പത്ത് ഫോട്ടോകളും പത്ത് രീതിയില്‍ എടുത്തവ ആയിരിക്കണം. തട്ടിപ്പ് തടയാനാണിത്. വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ മൊബൈല്‍ കണക്ഷൻ എടുക്കുന്നത് തടയാനാണിത്. വ്യാജ സിം കാർഡുകളുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകളും സൈബർ കുറ്റകൃത്യങ്ങളും വർദ്ധിച്ചതായി കണ്ടെത്തിയ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) നടത്തിയ അവലോകനത്തെ തുടർന്നാണ് സിം രജിസ്‌ട്രേഷൻ നിയമങ്ങള്‍ കർശനമാക്കാൻ തീരുമാനിച്ചത്. ഒന്നിലധികം സിം കാർഡുകള്‍ ഒറ്റ ഉപകരണങ്ങളില്‍ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും അധികൃതർ കണ്ടെത്തിയിരുന്നു. മൊബൈല്‍ സംബന്ധമായ തട്ടിപ്പുകള്‍ കുറയ്ക്കുന്നതിനും ഇന്ത്യയില്‍ സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ കർശനമായ മാർഗ്ഗനിർദ്ദേശങ്ങള്‍. അതേസമയം സാങ്കേതിക വിദ്യയിലെ മാറ്റത്തിനൊപ്പം ഹാക്കർമാരുടെ രീതികളിലും മാറ്റം വന്നിട്ടുണ്ട്. ഉപഭോക്താവിന്റെ ഡാറ്റയും പണവും കൈക്കലാക്കാൻ ഹാക്കർമാർ ഇ-സിം പ്രൊഫൈലുകള്‍ ഉപയോഗിക്കുന്നുണ്ട്. ഹാക്കിങിനെക്കാള്‍ കുറച്ച്‌ കൂടി എളുപ്പത്തില്‍ ചെയ്യാവുന്ന തട്ടിപ്പാണ് സിം സ്വാപ്പിങ് സ്‌കാം. ഏറ്റവും സിമ്പിളായി പറഞ്ഞാല്‍ നിങ്ങളുടെ സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് സമ്പാദിച്ച്‌ തട്ടിപ്പിന് ഉപയോഗിക്കുന്ന രീതിയാണ് സിം സ്വാപ്പിങ്. തട്ടിപ്പുകാർ നിങ്ങളുടെ സിം കാർഡിന്റെ തന്നെ ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതാണ് സിം സ്വാപ്പിങ് രീതി.

ഫെസിലിറ്റേറ്റര്‍ നിയമനം

ആത്മ ദേശി പ്രോഗ്രാമിന്റെ ഭാഗമായി കരാറടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കും കൃഷി വകുപ്പിലോ കൃഷി വിജ്ഞാന കേന്ദ്രത്തിലോ 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കാര്‍ഷിക

വിള പരിപാലന സംവിധാനങ്ങള്‍ക്ക് ധനസഹായം

ഹോര്‍ട്ടികള്‍ച്ചര്‍ വിളകളുടെ പരിപാലന – വിപണന മാര്‍ഗങ്ങള്‍ മെച്ചപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ധനസഹായം നല്‍കുന്നു. പഴം, പച്ചക്കറികള്‍, പുഷ്പങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, തോട്ടവിളകള്‍ എന്നിവയുടെ വിളവെടുപ്പാനന്തര പരിപാലനം, വിപണന അടിസ്ഥാന

12-ാമത് ബാച്ച് മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണവും ഒറിയന്റേഷൻ പ്രോഗ്രാമും നടന്നു

മേപ്പാടി: ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ 2025 – 26 അധ്യയന വർഷത്തിൽ അഡ്മിഷൻ നേടിയ പന്ത്രണ്ടാമത് ബാച്ചിലെ 150 മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണത്തിന്റെയും ഓറിയന്റേഷൻ പ്രോഗ്രാമിന്റെയും ഉദ്ഘാടനം ആസ്റ്റർ ഡി എം

മാനന്തവാടി ഉപജില്ലാ ശാസ്‌ത്രോത്സവം സമാപിച്ചു

ഒക്ടോബര്‍ 9, 10 തീയ്യതികളിലായി പനമരത്ത് നടന്ന മാനന്തവാടി ഉപജില്ല ശാസ്‌ത്രോത്സവം സമാപിച്ചു. വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി സമാപനം ഉദ്ഘാടനം ചെയ്തു. പനമരം ഗവ. ഹയര്‍ സെക്കൻഡറി

ബിജെപി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തി.

ശബരിമല സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അഴിമതിക്കെതിരെ ബിജെപി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്തു ശബരിമല ഭക്തരുടെ മനസ്സിലേറ്റ മുറിവിന്

ശബരിമല സ്വർണ്ണപ്പാളി വിവാദം ബ്ലാക്ക് മാർച്ചുമായി യൂത്ത് കോൺഗ്രസ്

മാനന്തവാടി:ശബരിമലയിലെ സ്വർണ്ണപ്പാളികൾ കാണാതായ സംഭവം “കല്ലും മുള്ളും അയ്യപ്പന് സ്വർണ്ണവും പണവും പിണറായിക്ക് ”എന്ന മുദ്രാവാക്യം ഉയർത്തി മാനന്തവാടിയിൽ ബ്ലാക് മാർച്ച് സംഘടിപ്പിച്ചു.ശബരിമലയിൽ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്ന വിവരങ്ങൾ ഏറെ ആശങ്കാജനകമാണെന്നും ശബരിമലയും വിശ്വാസങ്ങളെയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.