പുതിയ സിം കാര്‍ഡിന് ഇനി ഇതെല്ലാം വേണം

മൊബൈല്‍ ഫോണ്‍ കാലം വന്നതില്‍ പിന്നെ അവിഭാജ്യഘടകമാണ് സിം കാർഡ്. രണ്ട് സിം കാർഡുകള്‍ ഉപയോഗിക്കാൻ കഴിയുന്ന ഫോണുകളുടെ കടന്നുവരവോടെയാണ് സിം കാർഡുകള്‍ക്ക് ആവശ്യക്കാർ ഏറിവന്നത്. ആദ്യകാലത്ത് സർക്കാർ അംഗീകൃത ഐഡി കാർഡുണ്ടെങ്കില്‍ തന്നെ ഒരാള്‍ക്ക് സിം കാർഡ് ലഭിക്കുമായിരുന്നു. അതായത് 18 വയസ്സ് പൂർത്തിയായ ഒരാള്‍ക്ക് തന്റെ എസ്‌എസ്‌എല്‍സി സർട്ടിഫിക്കറ്റിന്റെ കോപ്പി ഉപയോഗിച്ച്‌ തന്നെ സിം കാർഡ് എടുക്കാമായിരുന്നു. പക്ഷെ അതിന്റെയൊക്കെ ബാക്കപത്രമായി തട്ടിപ്പുകളും വർധിച്ചു. അതോടെ നിയമങ്ങളും സർക്കാർ കടുപ്പിച്ചു. ഇപ്പോഴിതാ ആധാർ കാർഡ് ഉപയോഗിച്ച്‌ മാത്രമേ സിം കാർഡ് അനുവദിക്കാൻ പാടുള്ളൂ എന്നുള്ള നിയമം കൂടി പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ആധാർ കാർഡ് മാത്രം നല്‍കിയാല്‍ മതിയാവില്ല, ബയോമെട്രിക് പരിശോധന കൂടി ആവശ്യമായി വന്നിട്ടുണ്ട്. ഒരാളുടെ പേരില്‍ മറ്റൊരാള്‍ക്ക് ഇനി മൊബൈല്‍ കണക്ഷൻ എടുക്കാൻ കഴിയില്ലെന്ന് സാരം. പുതിയ മൊബൈല്‍ കണക്ഷൻ എടുക്കാൻ ബയോമെട്രിക് പരിശോധന പൂർത്തിയക്കണം. വോട്ടർ ഐഡി, പാസ്‌പോർട്ട് അല്ലെങ്കില്‍ സർക്കാർ നല്‍കിയ മറ്റ് രേഖകള്‍ നല്‍കുന്നതിന് പകരം ആധാർ കാർഡുകളാണ് ഇനി ആവശ്യമായി വരിക. വ്യാജ രേഖകള്‍ വഴി ലഭിക്കുന്ന സിം കാർഡുകളുടെ ദുരുപയോഗം തടയുന്നതിനും തട്ടിപ്പ് തടയുന്നതിനുമാണ് ഈ നീക്കം. അനധികൃത മൊബൈല്‍ കണക്ഷനുകളുമായി ബന്ധപ്പെട്ട സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടികള്‍ കർശനമാക്കിയത്. കൂടാതെ ഒന്നിലധികം സിം കാർഡുകള്‍ ഇപയോഗിക്കുന്നവരെ നിരീക്ഷിക്കാനും സർക്കാർ നീക്കമുണ്ട്. ഒന്നിലധികം കണക്ഷനുകള്‍ ലഭിക്കുന്നതിന് വ്യത്യസ്ത ഐഡന്റിറ്റികള്‍ ഉപയോഗിക്കുന്നത് തടയാനും കൂടെയാണ് ഈ തീരുമാനം. ഒരു വ്യക്തിയുടെ പേരില്‍ എത്ര സിം കാർഡുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അറിയാൻ ഒരു കേന്ദ്രീകൃത സംവിധാനത്തിലൂടെ ഇപ്പോള്‍ ട്രാക്ക് ചെയ്യും. കൂടാതെ ബയോമെട്രിക് പരിശോധനാ പ്രക്രിയ പൂർത്തിയാക്കാതെ സിം കാർഡുകള്‍ വില്‍ക്കുന്നതില്‍ നിന്ന് ടെലികോം റീട്ടെയിലർമാരെ വിലക്കിയിട്ടുണ്ട്. ഈ നിയമം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. ബയോമെട്രിക് പരിശോധനയില്‍ സംശയം തോന്നിയാല്‍ പത്ത് വ്യത്യസ്ത ഫോട്ടോകള്‍ നല്‍കേണ്ടി വരും. പത്ത് ഫോട്ടോകളും പത്ത് രീതിയില്‍ എടുത്തവ ആയിരിക്കണം. തട്ടിപ്പ് തടയാനാണിത്. വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ മൊബൈല്‍ കണക്ഷൻ എടുക്കുന്നത് തടയാനാണിത്. വ്യാജ സിം കാർഡുകളുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകളും സൈബർ കുറ്റകൃത്യങ്ങളും വർദ്ധിച്ചതായി കണ്ടെത്തിയ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) നടത്തിയ അവലോകനത്തെ തുടർന്നാണ് സിം രജിസ്‌ട്രേഷൻ നിയമങ്ങള്‍ കർശനമാക്കാൻ തീരുമാനിച്ചത്. ഒന്നിലധികം സിം കാർഡുകള്‍ ഒറ്റ ഉപകരണങ്ങളില്‍ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും അധികൃതർ കണ്ടെത്തിയിരുന്നു. മൊബൈല്‍ സംബന്ധമായ തട്ടിപ്പുകള്‍ കുറയ്ക്കുന്നതിനും ഇന്ത്യയില്‍ സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ കർശനമായ മാർഗ്ഗനിർദ്ദേശങ്ങള്‍. അതേസമയം സാങ്കേതിക വിദ്യയിലെ മാറ്റത്തിനൊപ്പം ഹാക്കർമാരുടെ രീതികളിലും മാറ്റം വന്നിട്ടുണ്ട്. ഉപഭോക്താവിന്റെ ഡാറ്റയും പണവും കൈക്കലാക്കാൻ ഹാക്കർമാർ ഇ-സിം പ്രൊഫൈലുകള്‍ ഉപയോഗിക്കുന്നുണ്ട്. ഹാക്കിങിനെക്കാള്‍ കുറച്ച്‌ കൂടി എളുപ്പത്തില്‍ ചെയ്യാവുന്ന തട്ടിപ്പാണ് സിം സ്വാപ്പിങ് സ്‌കാം. ഏറ്റവും സിമ്പിളായി പറഞ്ഞാല്‍ നിങ്ങളുടെ സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് സമ്പാദിച്ച്‌ തട്ടിപ്പിന് ഉപയോഗിക്കുന്ന രീതിയാണ് സിം സ്വാപ്പിങ്. തട്ടിപ്പുകാർ നിങ്ങളുടെ സിം കാർഡിന്റെ തന്നെ ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതാണ് സിം സ്വാപ്പിങ് രീതി.

സുപ്രധാനം, ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ എടുക്കുന്നതിലും ആവശ്യപ്പെടുന്നതിലും വിലക്ക് വരുന്നു, പകരം പുതിയ സംവിധാനം

തിരുവനന്തപുരം: വ്യക്തികളുടെ ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ പുതിയ നിയമം വരുന്നു. ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ സൂക്ഷിക്കുന്നത് തടയാനായി സർക്കാർ പുതിയ നിയമം കൊണ്ടുവരാനൊരുങ്ങുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ

വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ

വോട്ടെടുപ്പ് സമയം തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് സമയക്രമം സമ്മതിദായകർ ശ്രദ്ധിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. വൈകുന്നേരം 6 വരെ പോളിംഗ് സ്റ്റേഷനിൽ വോട്ട്

സമ്മതിദായകര്‍ കരുതേണ്ട തിരിച്ചറിയല്‍ രേഖള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ സുതാര്യമായി വോട്ട് രേഖപ്പെടുത്താന്‍ സമ്മതിദായകര്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും കൈവശം കരുതണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, വോട്ടര്‍ സ്ലിപ്പ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

തദ്ദേശ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത്- മാനന്തവാടി സെന്റ് പാട്രിക്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്പഞ്ചായത്ത്- സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് കല്‍പ്പറ്റ ബ്ലോക്ക്പഞ്ചായത്ത് –

‘എപ്പോഴും ലൊക്കേഷൻ ഓണായിരിക്കണം’! സ്മാർട്ട് ഫോൺ കമ്പനികളോട് കേന്ദ്രത്തിന്റെ നിർദേശം, എതിർത്ത് കമ്പനികൾ -റിപ്പോർട്ട്

സ്മാർട്ട്‌ ഫോൺ കമ്പനികൾ സാറ്റലൈറ്റ് ലൊക്കേഷൻ ട്രാക്കിംഗ് എപ്പോഴും പ്രവർത്തന ക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. അതേസമയം, സ്വകാര്യതാ ആശങ്കകൾ കാരണം ആപ്പിൾ, ഗൂഗിൾ, സാംസങ് എന്നീ രാജ്യങ്ങൾ ഈ നീക്കത്തെ എതിർത്തതായി റോയിട്ടേഴ്സ്

ഹൃദയത്തിന് ആരോഗ്യമുണ്ടോ എന്ന് അറിയാം; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണ്. നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം എത്രത്തോളമുണ്ടെന്ന് നിരീക്ഷിക്കാന്‍ ലളിതമായ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇവ മെഡിക്കല്‍ പരിശോധനകള്‍ക്ക് പകരമാവില്ലെങ്കിലും ഹൃദയത്തിന്റെ ആരോഗ്യം നിരീക്ഷിക്കാനുളള ലളിതമായ മാര്‍ഗങ്ങളാണ്. ടൈംസ് ഓഫ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.