കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നത് അറിഞ്ഞാല്‍ എന്തുചെയ്യണം..?

കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നത് അറിഞ്ഞാല്‍ എന്താണ് ചെയ്യേണ്ടതെന്ന് രക്ഷിതാക്കള്‍ക്ക് പലര്‍ക്കും അറിയില്ല. എന്നാൽ അത്തരം സാഹചര്യങ്ങളില്‍ ഭയപ്പെടാതെ ആത്മധൈര്യത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നു എന്ന സംശയം തോന്നിയാല്‍ ഉടൻ അന്വേഷണ ഏജൻസികളെ ബന്ധപ്പെടാൻ രക്ഷിതാക്കള്‍ ഭയക്കരുത്. രക്ഷിതാക്കള്‍ ആത്മധൈര്യം കൈവിടാതെ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. പോലീസിനെയും എക്സൈസിനെയും സമീപിക്കാൻ പേടിച്ചിട്ട് മുമ്പ് ഒരു രക്ഷിതാവ് കസ്റ്റംസിനെ സമീപിച്ചിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് സംഭവം. ഏഴാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ ബാഗില്‍ നിന്ന് പിതാവ് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. അത് അന്വേഷിച്ചു പോയപ്പോള്‍ ഒൻപതാം ക്ലാസില്‍ പഠിക്കുന്ന സഹോദരനില്‍ നിന്നാണ് ഏഴാം ക്ലാസുകാരന് കഞ്ചാവ് കിട്ടിയതെന്ന് മനസിലായി. ഷോപ്പിങ് കോംപ്ലക്സിന് സമീപത്തുവെച്ച്‌ മറ്റൊരാളാണ് ഒൻപതാം ക്ലാസുകാരന് കഞ്ചാവ് കൊടുത്തതെന്നും കണ്ടെത്തുകയും ചെയ്തിരുന്നുവെന്നും കസ്റ്റംസ് പറഞ്ഞു. അന്വേഷണ ഏജന്‍സികളെ അറിയിച്ചാല്‍ കുട്ടികളെ ലഹരിയില്‍ നിന്ന് മോചിപ്പിക്കാനുള്ള പല മാര്‍ഗങ്ങളുമുണ്ട്. ആശുപത്രികളുമായി ചേര്‍ന്നുകൊണ്ട് അവരെ ലഹരിയില്‍ നിന്ന് മോചിപ്പിക്കാനുള്ള പദ്ധതികളുണ്ട്. അതിനാല്‍ തന്നെ തളരാതെ കാര്യങ്ങള്‍ സംയമനത്തോടെ കൈകാര്യം ചെയ്യണം. പുറത്തറിഞ്ഞാല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന രീതിയില്‍ മക്കളെ ബ്രാന്‍ഡ് ചെയ്യപ്പെടുമോയെന്ന ഭയമാണ് രക്ഷിതാക്കള്‍ക്കുള്ളത്. എന്നാല്‍, കുട്ടികളുടെ പേരുവിവരങ്ങള്‍ അടക്കം രഹസ്യമാക്കിയായിരിക്കും അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക. സ്പോർട്സിന് രക്ഷിതാക്കളും അധ്യാപകരും കാര്യമായ പരിഗണന കൊടുക്കാത്തതും ലഹരി വ്യാപനത്തിന് കാരണമാകുന്നുണ്ട്. സ്കൂളുകളില്‍ പഠനം മാത്രമാകുകയാണ്. സ്പോര്‍ട്സിന് പ്രധാന്യം നല്‍കണം. കുട്ടികള്‍ ലഹരിയിലേക്ക് തിരിയാതിരിക്കാൻ അവര്‍ സ്കൂളില്‍ നിന്ന് വീട്ടിലെത്തിയാല്‍ അവര്‍ക്ക് എന്തെങ്കിലും ചെയ്യാൻ കാര്യങ്ങള്‍ വേണം. അതിന് സ്പോര്‍ട്സ് ഏറ്റവും മികച്ച ഒരു ആക്ടീവിറ്റിയാണ്. ലഹരിയ്ക്ക് എതിരായി മാരത്തണ്‍ നടത്തുന്നത് എന്തിനാണെന്ന് ഇതുവരെ മനസിലായിട്ടില്ല. മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒരാള്‍ മാരത്തണ്‍ ഓടുകയുമില്ല. മാരത്തണില്‍ പങ്കെടുക്കുന്ന ആള്‍ മയക്കുമരുന്ന് ഉപയോഗിക്കുകയുമില്ല.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.