കുഞ്ഞുങ്ങളുടെ തല എവിടെയെങ്കിലും മുട്ടിയാല്‍…

കുഞ്ഞുങ്ങളുടേയും കുട്ടികളുടേയുമെല്ലാം തല മുട്ടുന്നത് സാധാരണയാണ്. കളിക്കുന്നതിനിടയിലും നടക്കുന്നതിനിടയിലുമെല്ലാം വീഴുകയും തല നിലത്തോ ഭിത്തിയിലോ ഇടിക്കുകയും ചെയ്യാറുണ്ട്. നാം ചിലപ്പോള്‍ ഇത് കാര്യമായി എടുക്കാറില്ല. എന്നാല്‍ ചിലപ്പോള്‍ ഇത് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാം. ബ്രെയിനിന് ചുറ്റും തലയോട്ടിയുണ്ടാകും. ഇതിനാല്‍ ബ്രെയിനിനുള്ളില്‍ ഏന്തെങ്കിലും ബ്ലീഡിംഗോ മറ്റോ ഉണ്ടായാല്‍ പുറത്തേയ്ക്ക് പോകാനാകില്ല. ഇത് കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കാം. കൂടുതല്‍ ബ്ലീഡിംഗായാല്‍ ജീവിതകാലം മൊത്തം ശരീരം തളർന്ന് പോകുക പോലെയുള്ള പല പ്രശ്‌നങ്ങളുമുണ്ടാകാം. നിരവധി ലക്ഷണങ്ങളാണ് കുട്ടികള്‍ വീണാല്‍ അപകടസൂചനയായി കാണാവുന്നത്. ഇങ്ങനെ വീണാല്‍ 24 മണിക്കൂർ പ്രത്യേക ശ്രദ്ധവേണം. തല മുട്ടിയ ശേഷം കുട്ടികള്‍ക്ക് ക്ഷീണം, തലചുറ്റല്‍, മയങ്ങിപ്പോകുക തുടങ്ങിയവ ഉണ്ടെങ്കില്‍ അടിയന്തിര ശ്രദ്ധ വേണം. കുട്ടിക്ക് അപസ്മാരമുണ്ടായാല്‍ ശ്രദ്ധ വേണം. ചെവിയില്‍ നിന്നോ മൂക്കില്‍ നിന്നോ ബ്ലീഡിംഗോ വെള്ളം പോലെ എന്തെങ്കിലുമോ പുറത്തു വവരുന്നുവെങ്കില്‍ ശ്രദ്ധവേണം. ഇതുപോലെ അബോധാവസ്ഥയിലായാല്‍ അതും ശ്രദ്ധിക്കാം. വീണതിന് ശേഷം കുട്ടി തുടർച്ചയായി ഛർദ്ദിയ്ക്കുന്നുവെങ്കില്‍ ശ്രദ്ധ വേണം. ഇതുപോലെ പെട്ടെന്ന് തന്നെ കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റമുണ്ടാകുക, തലവേദന വീണ്ടും വീണ്ടുമുണ്ടാകുക, ബാലൻസ് പ്രശ്‌നം എല്ലാം അപകടസൂചനയാണ്. ഇതുപോലെ എപ്പോഴും ഉറങ്ങിയുറങ്ങിപ്പോകുക, അതായത് സാധാരണ ഉറങ്ങാത്ത സമയത്ത് ഉറങ്ങിയാല്‍ ശ്രദ്ധ വേണം. കുട്ടികള്‍ക്ക് പലപ്പോഴും വീണിട്ടുണ്ടാകുന്ന അപകടങ്ങളാണ്. തലയില്‍ ചെറിയ വീക്കമോ മറ്റോ ഉണ്ടെങ്കില്‍ ഐസ് പാക്ക് വയ്ക്കാം. കുട്ടികള്‍ക്ക് പാരസെറ്റമോള്‍ പോലുള്ളവ കൊടുക്കാനും സാധിയ്ക്കും. എന്നാല്‍ ഇത് ഡോക്ടറുടെ നിർദേശപ്രകാരം ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. കുട്ടികളാണെങ്കിലും കുഞ്ഞുങ്ങളാണെങ്കിലും തലയിടിച്ച്‌ വീണാല്‍ അത് നിസാരമായി എടുക്കരുത്. ചിലപ്പോള്‍ നിസാരമായിരിക്കാം. എങ്കില്‍ പോലും ഇത് പ്രശ്‌നമായി നമുക്ക് തോന്നുന്നുവെങ്കില്‍, കുഞ്ഞിന് എന്തെങ്കിലും അസ്വസ്ഥതകളെങ്കില്‍ മെഡിക്കല്‍ സഹായം തേടുന്നത് നല്ലതാണ്. ആവശ്യമെങ്കില്‍ സിടി സ്‌കാൻ പോലുള്ളവ ചെയ്ത് കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പുവരുത്താം.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.