അതിഥി സംസ്ഥാന തൊഴിലാളികളുടെ രേഖകളിൽ കൃത്യതയില്ല

* സംസ്ഥാനത്ത് അതിഥി സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ വർദ്ധിക്കുമ്പോഴും അതാത് പോലീസ് സ്റ്റേഷനുകളില്‍ ഇവരുടെ വിവരശേഖരണത്തില്‍ കൃത്യതയില്ല. കൃത്യമായ വിവരശേഖരണത്തിനായുള്ള തീവ്രയജ്ഞവുമായി തൊഴില്‍ വകുപ്പ് 2013 മുതല്‍ രംഗത്തുണ്ടെങ്കിലും അതിഥി പോർട്ടല്‍ വഴിയുള്ള രജിസ്‌ട്രേഷൻ നടപടികള്‍ ഇപ്പോഴും പൂർത്തിയായിട്ടില്ല. കരാറുകാർ, തൊഴിലുടമകള്‍ എന്നിവർ കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതാണ് കാരണമെന്നാണ് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. അതിഥി സംസ്ഥാന തൊഴിലാളി രജിസ്ട്രേഷൻ സമ്പൂർണമാക്കാൻ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥർ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവർത്തിക്കണമെന്ന് തൊഴില്‍വകുപ്പ് നിർദേശിച്ചിരുന്നു. ആവശ്യമെങ്കില്‍ മറ്റുവകുപ്പുകളുടെ കൂടെ സഹകരണത്തോടെ കൂടുതല്‍ ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവർത്തകരെയും ഉള്‍പ്പെടുത്തി രജിസ്‌ട്രേഷൻ നടപടികള്‍ സമയബന്ധിതമായി പൂർത്തിയാക്കണമെന്നായിരുന്നു തൊഴില്‍വകുപ്പ് മന്ത്രി നല്‍കിയ നിർദ്ദേശം. എന്നാല്‍ മന്ത്രിയുടെ നിർദ്ദേശം ഉദ്യോഗസ്ഥ തലത്തില്‍ വേണ്ടത്ര ഏശിയില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തൊട്ടാകെയുള്ള തൊഴില്‍ വകുപ്പ് ഓഫീസുകളിലും വർക്ക് സൈറ്റുകളിലും ലേബർ ക്യാമ്പുകളിലും ആവശ്യമായ സൗകര്യമൊരുക്കി രജിസ്‌ട്രേഷൻ നടപടികള്‍ ഊർജ്ജിതമാക്കണമെന്ന നിർദേശം ലക്ഷ്യം കണ്ടില്ല. കാസർഗോഡ് ജില്ലയില്‍ ഇതുവരെ 12000-ഓളം പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കാസർഗോഡ്, ഹോസ്ദുർഗ് അസിസ്റ്റന്റ് ലേബർ ഓഫീസർമാർ, രജിസ്ട്രേഷനായി നിയോഗിച്ച ഏജൻസിയായ ചിയാക് എന്നിവരാണ് രജിസ്ട്രേഷൻ നടത്തുന്നത്. ലേബർ ഓഫീസുകള്‍ വഴി ആറായിരത്തോളം രജിസ്ട്രേഷൻ നടത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാല്‍ ജില്ലയില്‍ ഇതിലും എത്രയോ ഇരട്ടി അതിഥി സംസ്ഥാന തൊഴിലാളികൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. നിരോധിത പുകയില ഉല്പന്നങ്ങള്‍ മുതല്‍ മയക്കുമരുന്ന് കടത്തു വരെ നടത്തുന്നതില്‍ ഒരുവിഭാഗം അതിഥി സംസ്ഥാനത്തു നിന്ന് എത്തുന്നവരാണെന്ന് എക്സൈസ് വകുപ്പിന്റെ കണക്ക് സൂചിപ്പിക്കുന്നു. നുഴഞ്ഞുകയറ്റക്കാരെ സ്വീകരിക്കാൻ ഏജൻസികളും അതിഥി സംസ്ഥാന തൊഴിലാളികളെ പൊതുവില്‍ ബംഗാളി എന്ന് പറയാറുണ്ടെങ്കിലും ഇവരില്‍ പലരും ബംഗ്ലാദേശില്‍ നിന്ന് ബംഗാളിലേക്ക് നുഴഞ്ഞ് കയറിയവരാണ്. ഇങ്ങിനെ നുഴഞ്ഞ് കയറുന്നവരെ ബംഗാളില്‍ സ്വീകരിക്കാൻ പ്രത്യേക ഏജന്റുമാരുണ്ട്. ഇതേ ഏജന്റുമാരാണ് നുഴഞ്ഞ് കയറുന്നവർക്ക് വ്യാജ ആധാർ കാർഡും മറ്റ് രേഖകളും സംഘടിപ്പിച്ചു കൊടുത്ത് ഒരു മാസത്തോളം ബംഗാളില്‍ താമസിപ്പിച്ച്‌ പിന്നീട് കേരളത്തിലേക്ക് കയറ്റി വിടുന്നത്. കേരളത്തിലെത്തിയാലും ഇവരെ തൊഴില്‍ മേഖലകളിലേക്ക് പറഞ്ഞു വിടാൻ പ്രത്യേക ഏജന്റുമാരുണ്ട്. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് സ്ഥലം വിട്ടു കഴിയുമ്പോഴാണ് ഇത്തരക്കാരെക്കുറിച്ച്‌ പോലീസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിക്കുന്നത്. ഈ സമയംകൊണ്ട് ഇവർ തിരിച്ച്‌ ബംഗ്ലാദേശിലേക്ക് കടക്കാറാണ് പതിവ്.

മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടം’; പുരസ്‌കാര നേട്ടത്തിൽ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം

ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓരോ മലയാളിക്കും

കള്ള കേസിൽ കുടുക്കാൻ കാർ പോർച്ചിൽ തോട്ടയും കർണാടക മദ്യവും കൊണ്ടു വച്ച സംഭവം; ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയിൽ

പുൽപ്പള്ളി: കാർ പോർച്ചിൽ മദ്യവും സ്ഫോടകവസ്തുവായ 15 ഓളം തോട്ടകളും കണ്ടെത്തിയ സംഭവത്തിലാണ് ഒന്നാം പ്രതിയായ പുൽപള്ളി പാടിച്ചിറ മാമ്പള്ളയിൽ വീട്ടിൽ അനീഷിനെ (38)പുൽപള്ളി പോലീസ് അറസ്റ്റ് ചെയ്തത്.കേസിൽ ആദ്യം അറസ്റ്റിലായ പുൽപ്പള്ളി, മരക്കടവ്,

ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് നിയമനം

വയനാട് ഗവ. മെഡിക്കല്‍ കോളജില്‍ വിവിധ വിഭാഗങ്ങളില്‍ ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. എംബിബിഎസ്, ടിസിഎംസി/സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ഡോക്ടര്‍മാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 15

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ

കേസ് വർക്കർ അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന വനിത ശിശുവികസന വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന കാവൽ പ്ലസ് പദ്ധതിയിൽ കേസ് വർക്കർ (സിഎസ്എ) തസ്തികയിലേക്ക് അപേക്ഷിക്കാം. സാമൂഹ്യ പ്രവർത്തനത്തിൽ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് ഒഴികെയുള്ള സ്പെഷലൈസേഷനുകളിൽ റെഗുലർ ബിരുദാനന്തര ബിരുദവും കുട്ടികളുടെ

പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു

കൽപറ്റ ഐസിഡിഎസ് പ്രൊജക്ടിന് കീഴിലെ അങ്കണവാടികളിലേക്ക് പാല്‍, മുട്ട വിതരണം ചെയ്യാൻ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഒക്ടോബർ 13 ഉച്ച 12 നകം കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കൽപറ്റ ഐസിഡിഎസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.