അതിഥി സംസ്ഥാന തൊഴിലാളികളുടെ രേഖകളിൽ കൃത്യതയില്ല

* സംസ്ഥാനത്ത് അതിഥി സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ വർദ്ധിക്കുമ്പോഴും അതാത് പോലീസ് സ്റ്റേഷനുകളില്‍ ഇവരുടെ വിവരശേഖരണത്തില്‍ കൃത്യതയില്ല. കൃത്യമായ വിവരശേഖരണത്തിനായുള്ള തീവ്രയജ്ഞവുമായി തൊഴില്‍ വകുപ്പ് 2013 മുതല്‍ രംഗത്തുണ്ടെങ്കിലും അതിഥി പോർട്ടല്‍ വഴിയുള്ള രജിസ്‌ട്രേഷൻ നടപടികള്‍ ഇപ്പോഴും പൂർത്തിയായിട്ടില്ല. കരാറുകാർ, തൊഴിലുടമകള്‍ എന്നിവർ കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതാണ് കാരണമെന്നാണ് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. അതിഥി സംസ്ഥാന തൊഴിലാളി രജിസ്ട്രേഷൻ സമ്പൂർണമാക്കാൻ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥർ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവർത്തിക്കണമെന്ന് തൊഴില്‍വകുപ്പ് നിർദേശിച്ചിരുന്നു. ആവശ്യമെങ്കില്‍ മറ്റുവകുപ്പുകളുടെ കൂടെ സഹകരണത്തോടെ കൂടുതല്‍ ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവർത്തകരെയും ഉള്‍പ്പെടുത്തി രജിസ്‌ട്രേഷൻ നടപടികള്‍ സമയബന്ധിതമായി പൂർത്തിയാക്കണമെന്നായിരുന്നു തൊഴില്‍വകുപ്പ് മന്ത്രി നല്‍കിയ നിർദ്ദേശം. എന്നാല്‍ മന്ത്രിയുടെ നിർദ്ദേശം ഉദ്യോഗസ്ഥ തലത്തില്‍ വേണ്ടത്ര ഏശിയില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തൊട്ടാകെയുള്ള തൊഴില്‍ വകുപ്പ് ഓഫീസുകളിലും വർക്ക് സൈറ്റുകളിലും ലേബർ ക്യാമ്പുകളിലും ആവശ്യമായ സൗകര്യമൊരുക്കി രജിസ്‌ട്രേഷൻ നടപടികള്‍ ഊർജ്ജിതമാക്കണമെന്ന നിർദേശം ലക്ഷ്യം കണ്ടില്ല. കാസർഗോഡ് ജില്ലയില്‍ ഇതുവരെ 12000-ഓളം പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കാസർഗോഡ്, ഹോസ്ദുർഗ് അസിസ്റ്റന്റ് ലേബർ ഓഫീസർമാർ, രജിസ്ട്രേഷനായി നിയോഗിച്ച ഏജൻസിയായ ചിയാക് എന്നിവരാണ് രജിസ്ട്രേഷൻ നടത്തുന്നത്. ലേബർ ഓഫീസുകള്‍ വഴി ആറായിരത്തോളം രജിസ്ട്രേഷൻ നടത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാല്‍ ജില്ലയില്‍ ഇതിലും എത്രയോ ഇരട്ടി അതിഥി സംസ്ഥാന തൊഴിലാളികൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. നിരോധിത പുകയില ഉല്പന്നങ്ങള്‍ മുതല്‍ മയക്കുമരുന്ന് കടത്തു വരെ നടത്തുന്നതില്‍ ഒരുവിഭാഗം അതിഥി സംസ്ഥാനത്തു നിന്ന് എത്തുന്നവരാണെന്ന് എക്സൈസ് വകുപ്പിന്റെ കണക്ക് സൂചിപ്പിക്കുന്നു. നുഴഞ്ഞുകയറ്റക്കാരെ സ്വീകരിക്കാൻ ഏജൻസികളും അതിഥി സംസ്ഥാന തൊഴിലാളികളെ പൊതുവില്‍ ബംഗാളി എന്ന് പറയാറുണ്ടെങ്കിലും ഇവരില്‍ പലരും ബംഗ്ലാദേശില്‍ നിന്ന് ബംഗാളിലേക്ക് നുഴഞ്ഞ് കയറിയവരാണ്. ഇങ്ങിനെ നുഴഞ്ഞ് കയറുന്നവരെ ബംഗാളില്‍ സ്വീകരിക്കാൻ പ്രത്യേക ഏജന്റുമാരുണ്ട്. ഇതേ ഏജന്റുമാരാണ് നുഴഞ്ഞ് കയറുന്നവർക്ക് വ്യാജ ആധാർ കാർഡും മറ്റ് രേഖകളും സംഘടിപ്പിച്ചു കൊടുത്ത് ഒരു മാസത്തോളം ബംഗാളില്‍ താമസിപ്പിച്ച്‌ പിന്നീട് കേരളത്തിലേക്ക് കയറ്റി വിടുന്നത്. കേരളത്തിലെത്തിയാലും ഇവരെ തൊഴില്‍ മേഖലകളിലേക്ക് പറഞ്ഞു വിടാൻ പ്രത്യേക ഏജന്റുമാരുണ്ട്. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് സ്ഥലം വിട്ടു കഴിയുമ്പോഴാണ് ഇത്തരക്കാരെക്കുറിച്ച്‌ പോലീസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിക്കുന്നത്. ഈ സമയംകൊണ്ട് ഇവർ തിരിച്ച്‌ ബംഗ്ലാദേശിലേക്ക് കടക്കാറാണ് പതിവ്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.