വിവാഹത്തിന് ഒമ്പത് ദിവസം മുമ്പ് വധുവിന്റെ അമ്മ പ്രതിശ്രുത വരനുമായി ഒളിച്ചോടി; ഇരുവരും മുങ്ങിയത് വിവാഹത്തിന് കരുതിവച്ച സ്വർണവും പണവും എടുത്ത്: അലിഗഡിൽ നിന്നുള്ള ഞെട്ടിക്കുന്ന വാർത്ത

പെൺകുട്ടിയുടെ വിവാഹത്തിന് മുന്നേ രണ്ടുപേരെ കാണാനില്ല. ഒന്ന് കല്യാണച്ചെക്കൻ, മറ്റൊന്ന് വധുവിന്റെ അമ്മ. അമ്മായിയമ്മയും മരുമകനും ഒരേസമയം അപ്രത്യക്ഷരായപ്പോള്‍ വീട്ടുകാരും നാട്ടുകാരും ഭയന്നു. സ്വർണാഭരണങ്ങളും പണവും സൂക്ഷിച്ച അലമാര ശൂന്യമായെന്ന് കൂടി ബോധ്യപ്പെട്ടതോടെ പെണ്‍കുട്ടിയും കുടുംബം ഞെട്ടി. അവർ സംശയിച്ചത് തന്നെ സംഭവിച്ചിരിക്കുന്നു.

ട്വിസ്റ്റുകളെ വെല്ലുന്ന ട്വിസ്റ്റ് നടന്നത് സിനിമയിലോ സീരിയലിലോ അല്ല!! ഇത് റീല്‍ അല്ല റിയല്‍ ആണെന്ന് വേദനയോടെ പറയുകയാണ് ഒരു കുടുംബം.മകളുടെ വിവാഹത്തിനായി കരുതിവച്ച സ്വർണാഭരണങ്ങളുമായി അമ്മ പ്രതിശ്രുത വരനൊപ്പം നാടുവിടുകയായിരുന്നു അമ്മ. യുപിയിലെ അലിഗഡിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. മദ്രക് പൊലീസ് സ്റ്റേഷൻ ഏരിയയിലാണ് ഈ വിചിത്രമായ കേസിനാസ്പദമായ സംഭവം.

മകളുടെ കല്യാണത്തിന് ഒമ്ബത് ദിവസം ബാക്കിനില്‍ക്കെ പ്രതിശ്രുതവരനൊപ്പം ഒളിച്ചോടുകയായിരുന്നു അമ്മ.ഭാവി അമ്മായിയമ്മയും, ഭാവി മരുമകനും ഒരുമിച്ച്‌ നാടുവിട്ടതോടെ പെണ്‍കുട്ടിയുടെ കുടുംബം അവതാളത്തിലായി. കല്യാണത്തിന് ഒരുക്കിവച്ച സ്വർണാഭരണങ്ങള്‍ കൂടി നഷ്ടപ്പെട്ട സാഹചര്യത്തില്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു കുടുംബം.അമ്മ തന്നെയായിരുന്നു വിവാഹം സംഘടിപ്പിച്ചത്. ഇതിനായി ഒരുക്കങ്ങള്‍ നടത്താൻ സഹായിക്കാമെന്ന പേരില്‍ പ്രതിശ്രുത വരൻ പെണ്‍വീട്ടിലേക്ക് പലതവണ എത്തിയിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് മറ്റൊരാളും അറിഞ്ഞില്ല.

ഏപ്രില്‍ 16ന് നിശ്ചയിച്ച വിവാഹത്തിനായി തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയും ചെയ്തു. നാടൊട്ടാകെ വിവാഹക്ഷണക്കത്ത് വിതരണം ചെയ്തതിന് പിന്നാലെ അമ്മായിയമ്മയെയും മരുമകനെയും കാണാതാവുകയായിരുന്നു. സംശയം തോന്നിയതോടെ പെണ്‍കുട്ടിയുടെ പിതാവ് അലമാര പരിശോധിച്ചപ്പോഴാണ് വിവാഹത്തിനായി വാങ്ങിയ സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. കാണാതായവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.