വിമാനയാത്രയിൽ ലെഗ്ഗിൻസ് ധരിക്കുന്നത് ഒഴിവാക്കണമെന്ന് പറയുന്നത് എന്തുകൊണ്ട്?

യാത്ര ചെയ്യുന്നത് എല്ലാവർക്കും ഇഷ്ടമാണ്. അത് വിമാനത്തില്‍ ആണെങ്കില്‍ പിന്നെ പറയുകയും വേണ്ടാ… ഒരു യാത്രയ്ക്ക് ഇറങ്ങുമ്ബോള്‍ കൂടെ കൊണ്ട് പോകുന്ന സാധനങ്ങളുടെ തെരഞ്ഞെടുപ്പ് പോലെ തന്നെ പലരും പ്രാധാന്യം നല്‍കുന്ന ഒന്നാണ് ധരിക്കുന്ന വസ്ത്രങ്ങള്‍.പോകുന്ന സ്ഥലത്തിനും യാത്ര ചെയ്യുന്ന രീതിയ്ക്കും അനുസരിച്ച്‌ ധരിക്കുന്ന വസ്ത്രത്തിലും എല്ലാവരും മാറ്റങ്ങള്‍ കൊണ്ട് വരാറുണ്ട്. സ്റ്റൈലിഷ് ആയി കാണപ്പെടാൻ ആഗ്രഹിക്കുമ്ബോള്‍ തന്നെ, എപ്പോഴും സുഖമായിരിക്കാനും ആണ് എല്ലാവരും നോക്കുന്നത്.

പെണ്‍കുട്ടികള്‍ അധികവും ലെഗ്ഗിങ്‌സ് ധരിച്ചാണ് വിമാനത്തില്‍ യാത്ര ചെയ്യാറുള്ളത്. എന്നാല്‍ വിമാനത്തില്‍ ലെഗ്ഗിംഗ്സ് ധരിക്കുന്നത് അപകടകരമാണെന്ന് നിങ്ങള്‍ക്കറിയാമോ?

ലെഗ്ഗിങ്‌സും വിമാന യാത്രയും തമ്മില്‍ വളരെയേറെ ബന്ധപ്പെട്ടിട്ടുണ്ട്. 2017-ല്‍ കൗമാരക്കാരായ രണ്ട് പെണ്‍കുട്ടികളെ ലെഗ്ഗിങ്‌സ് ധരിച്ചതിനെ തുടര്‍ന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് വിലക്കിയിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തു. 2022-ല്‍, വ്യോമ ദുരന്തങ്ങളെക്കുറിച്ച്‌ ഒരു പുസ്തകം എഴുതിയ എഴുത്തുകാരി ക്രിസ്റ്റീൻ നെഗ്രോണി, വിമാനത്തില്‍ തീപിടുത്തമുണ്ടായാല്‍ അപകടമുണ്ടാക്കുന്ന സിന്തറ്റിക് വസ്തുക്കള്‍ കൊണ്ടാണ് ലെഗ്ഗിംഗ്സ് നിർമ്മിച്ചിരിക്കുന്നതെന്നും അതിനാല്‍ ആളുകള്‍ ലെഗ്ഗിംഗ്സ് ധരിക്കരുതെന്നും ദി സണിനോട് പറഞ്ഞു.

‘എല്ലാവരും ഇപ്പോള്‍ വിമാനയാത്രകളില്‍ യോഗ പാന്റ്‌സാണ് ധരിക്കാറുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഫൈബറുകള്‍ കൊണ്ടുണ്ടാക്കിയ ഈ പാന്റ്‌സ് തീപ്പിടിത്തമുണ്ടായാല്‍ കൂടുതല്‍ അപകടങ്ങളുണ്ടാക്കും. ഇത് കത്തിയിട്ട് നിങ്ങളുടെ ശരീരത്തില്‍ പറ്റിപ്പിടിക്കാനുള്ള സാധ്യത കൂടുതലാണ്.

വിമാനാപകടങ്ങള്‍ അത്ര സാധാരണമല്ലെങ്കിലും സ്വയം സുരക്ഷിതരായിരിക്കേണ്ടത് എല്ലായ്‌പ്പോഴും പ്രധാനമാണ്. സ്പാന്‍ഡെക്‌സ്, ലൈക്ര പോലുള്ള സിന്തറ്റിക് വസ്തുക്കള്‍ കൊണ്ടാണ് യോഗ പാന്റുകള്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന് മനസിലാക്കേണ്ടതുണ്ട്. നാച്ചുറല്‍ ഫൈബറുകള്‍ പോലെയല്ല സിന്തറ്റിക് മെറ്റീരയിലുകള്‍ കൊണ്ടുള്ള വസ്ത്രങ്ങള്‍. അത് കത്തിപ്പോയാല്‍ ഉരുകി ശരീരത്തില്‍ ഒട്ടിപ്പിടിക്കും. അടിയന്തര ഘട്ടങ്ങളില്‍ ഇറുകിയ ലെഗ്ഗിങ്‌സ് ഊരിമാറ്റാനും പ്രയാസമാകും.’-നെഗ്രോണി അഭിമുഖത്തില്‍ പറയുന്നു.

മറ്റൊരു കാരണം, നമ്മള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ നമ്മുടെ രക്തചംക്രമണത്തെ ബാധിക്കും എന്നതാണ്. ലെഗ്ഗിംഗ്സും മറ്റും ധരിക്കുന്നത് കാലുകളിലേക്കും പുറത്തേക്കും ഉള്ള രക്തയോട്ടം കുറയ്ക്കും. ഇത് വീക്കം, വേദന, വെരിക്കോസ് വെയിനുകള്‍ എന്നിവയിലേക്ക് നയിച്ചേക്കാം. യാത്ര ചെയ്യുന്ന സമയത്, പ്രത്യേകിച്ച്‌ വിമാനത്തിലാകുമ്ബോള്‍ ഇത് അപകടത്തിന്റെ തോത് കൂട്ടും.

ട്രേഡ്‌സ്മാന്‍ നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ഓട്ടോമൊബൈല്‍, ഫിറ്റര്‍, കാര്‍പെന്ററി, മേഷനിസ്റ്റ്, പ്ലംബര്‍ ട്രേഡുകളില്‍ ട്രേഡ്സ്മാനെ നിയമിക്കുന്നു. ഡിപ്ലോമ, ഐ.ടി.ഐ, എന്‍.സി.വി.റ്റി, എസ്.സി.വി.റ്റി, കെ.ജി.സി.ഇ, ടി.എച്ച്.എസ്.എല്‍.സിയാണ് യോഗ്യത. പി.എസ്.സി അനുശാസിക്കുന്ന പ്രായ

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളെജില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജി. എസ്. ടി കോംപ്ലിയന്‍സ് ആന്‍ഡ് ഇ-ഫിലിങ്, സര്‍ട്ടിഫിക്കറ്റ്

ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II തസ്തികയില്‍ താത്ക്കാാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ

വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.

ജില്ലാതല ഐ.സി.ഡി.എസ് സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസ് ഉപയോഗത്തിന് കരാറടിസ്ഥാനത്തില്‍ വാഹനം (കാര്‍) നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഒന്‍പത് ഉച്ചയ്ക്ക് രണ്ട് വരെ ജില്ലാ പ്രോഗ്രാം

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ്

ബാണസുര ഡാമിൻ്റെ മൂന്നാം നമ്പർ സ്പിൽവെ ഷട്ടർ ഉയർത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ ഡാമിലെ മൂന്നാം നമ്പർ സ്‌പിൽവെ ഷട്ടർ ഇന്ന് രാവിലെ 10.30തോടെ ഉയർത്തി. ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി സെക്കൻ്റിൽ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.