താമരശ്ശേരി: താമരശ്ശേരി ചുരത്തിൻ്റെ എട്ടാം വളവിലും ഒമ്പതാം വളവിനു
മിടയിൽ കൊക്കയിൽ വീണയാളെ അഗ്‌നി രക്ഷാ സേനാംഗങ്ങൾ രക്ഷപ്പെ ടുത്തി. മലപ്പുറം മക്കരപറമ്പ് ഫായിസ് എന്നയാളാണ് ഏകദേശം 60 അടി യോളം താഴ്ചയിലേക്ക് വീണത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൽപ്പറ്റ ഫയർഫോഴ്സിലെ രണ്ട് യൂണിറ്റുകളിലെ സേനാംഗങ്ങൾ ഏറെ പരിശ്രമിച്ച് ഫായിസിനെ രക്ഷപ്പെടുത്തുകയായിരുന്നു. സീനിയർ ഫയർ ഓഫീസർ കെ.എം ഷിബു, ഫയർ ഓഫീസർമാരായ ബി.ഷറഫുദ്ദീൻ, കെ.പി ഷാഹുൽ ഹമീദ്, എൻ,വിഷ്ണു, എം.ആർ ജയപ്രസാദ് എന്നിവർ ഇറങ്ങിയാണ് സ്ട്രക്ചർ ഉപയോഗിച്ച് ആളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ഫയർ ഓഫീസർമാരായ വി.ആർ മധു, ഹെൻട്രി ജോർജ്, എം.ബി ബബിൻ, യൂ.സജിത്ത്, സി.റ്റി ഷിബിൻ, കെ.വി പ്രജീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

ഹൃദയം നല്കുന്ന ഈ സൂചനകള്‍ അവഗണിക്കല്ലേ… ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്
ഇക്കാലത്ത് എല്ലാ പ്രായക്കാര്‍ക്കും ഇടയില്‍ ഹൃദയാഘാതം ആശങ്കാജനകമാംവിധം കൂടിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഹൃദയാഘാതത്തിന്റെ അപകട സാധ്യതയും ആഘാതവും കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗം രോഗത്തിന്റെ നേരത്തെയുളള കണ്ടെത്തലാണ്. നേരത്തെ രോഗം കണ്ടെത്തുന്നത് സമയബന്ധിതമായ ഇടപെടല്‍ ലഭിക്കാനും







