ശ്രീനഗര്‍: കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹരിയാന സ്വദേശിയായ നേവി ഉദ്യോഗസ്ഥനും നവവധുവും മധുവിധുവിന് കശ്മീരിലെത്തിയത് ആകസ്മികമായി. യൂറോപ്പിലേക്ക് പോകാനായി തയ്യാറെടുത്തിരുന്ന നേവല്‍ ഓഫീസര്‍ വിനയ് നര്‍വാളും നവവധു ഹിമാന്‍ഷിയും വിസ ശരിയാകാതെ വന്നതോടെയാണ് മധുവിധു കശ്മീരിലേക്ക് മാറ്റിയത്.
ഇക്കഴിഞ്ഞ ഏപ്രിൽ 16 നായിരുന്നു വിനയ് നർവാളിന്റെയും ഹിമാൻഷിയുടേയും വിവാഹം. സ്വിറ്റ്സർലൻഡിലോ മറ്റേതെങ്കിലും യൂറോപ്യൻ രാജ്യത്തോ മധുവിധു ആഘോഷിക്കണമെന്നായിരുന്നു ഇരുവരുടെയും ആഗ്രഹം. എന്നാൽ അവസാനം എത്തിച്ചേർന്നത് മിനി സ്വിറ്റ്സർലൻഡായ പഹൽഗാമിലാണ്. കശ്മീരിൻ്റെ വശ്യ ഭംഗി ആസ്വദിച്ച് ബൈസരന്‍ താഴ്വരയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇരുവർക്കും നേരെ ഭീകരർ ചാടി വീഴുകയായിരുന്നു. ഒരു നിമിഷം തൻ്റെ ചുറ്റും എന്താണ് നടക്കുന്നതെന്ന് മനസ്സിലാകാതെ നിന്ന ഹിമാൻഷിയുടെ മുൻപിൽ വിനയ് വെടിയേറ്റ് വീഴുകയായിരുന്നു. ചേതനയറ്റ വിനയ്‌യുടെ ശരീരത്തിന് മുന്നിൽ നിർവികാരയായി ഇരിക്കുന്ന ഹിമാൻഷിയുടെ ചിത്രം പിന്നീട് രാജ്യത്തിന് തന്നെ വേദനയായി മാറി. രണ്ട് വർഷം മുൻപായിരുന്നു വിനയ് നർവാൾ നാവികസേനയിൽ ചേർന്നത്. ആദ്യ പോസ്റ്റിംഗ് കൊച്ചിയിലായിരുന്നു. പിന്നീട് ഇവിടെ തന്നെ സേവനം തുടരുകയായിരുന്നു.

ഹൃദയാഘാതത്തിന് 30 മിനിറ്റ് മുന്‍പ് പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍
ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദയാഘാതം വര്‍ധിച്ചുവരികയാണ്. പെട്ടെന്നുള്ള മരണങ്ങളില്‍ 85 ശതമാനവും ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണെന്ന് പഠനങ്ങള്‍ പറയുന്നു. ഹൃദയാഘാതത്തെ തിരിച്ചറിയാതെ പോകുന്നതിന് കാരണം അതിന്റെ ലക്ഷണങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. ഹൃദയാഘാതം പെട്ടെന്ന് സംഭവിക്കുന്ന ഒന്നായി തോന്നാറുണ്ടെങ്കിലും അതിന്







