അംഗത്വ വിതരണ ക്യാമ്പയിൻ വിജയമാക്കുക: യൂത്ത് ലീഗ്

കൽപ്പറ്റ: മുസ്‌ലിം യൂത്ത് ലീഗ് അംഗത്വ വിതരണ ക്യാമ്പയിൻ വിജയകരമാക്കാൻ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാകമ്മിറ്റി തീരുമാനിച്ചു. “അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’എന്ന പ്രമേയം ഉയർത്തിപ്പിടിച്ചു നടക്കുന്ന അംഗത്വ വിതരണ കാമ്പയിൻ മെയ് ഒന്നിന് ആരംഭിക്കും. രാജ്യപുരോ ഗതിക്കും സാമൂഹ്യ നീതിക്കും രാഷ്ട്രശിൽപ്പികൾ രൂപപ്പെടുത്തിയ ഭരണഘടന നൽകുന്ന അവകാശങ്ങൾ പോലും ഭരണകൂടം പച്ചയായി നിഷേധിക്കപ്പെടുമ്പോൾ നീതിക്ക് വേണ്ടിയുള്ള പുതിയ പോരാട്ടങ്ങൾക്ക് വഴിതുറക്കുകയാണ് യൂത്ത് ലീഗ്. സാമൂഹ്യ നിതി എന്നത് ഓരോ വ്യക്തിക്കും അവരുടെ അർഹതപ്രകാരം അവകാശങ്ങളും അവസരങ്ങളും ഉറപ്പാക്കുന്നതാവണം.
സ്വതന്ത്ര ഭാരതം ഏഴര പതിറ്റാണ്ടു പിന്നിട്ടിട്ടും ന്യൂനപക്ഷ ജനത അവകാശ സ്വാതന്ത്ര്യ ത്തിനായുള്ള സമരത്തിലാണ്.സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ അടിസ്ഥാന തത്വങ്ങളിൽ വരെ
നീതിക്ക് വേണ്ടി രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗം നിരന്തരമായി നീതിന്യായ കോടതികൾ കേറിയിറങ്ങേണ്ടിവരുന്നു. മതപരവും
വിശ്വാസപരവുമായ അവകാശങ്ങളിൻ മേൽ മാത്രമല്ല മുസ്‌ലിംകളുടെ പവിത്രമായ വഖഫ്
സ്വത്തിൽപോലും ഭരണകൂടത്തിന്റെ അനാവശ്യ കടന്നുകയറ്റം തുടർച്ചയാകുന്ന രാജ്യത്തെ ഫാഷിസ്റ്റ് സർക്കാറിനെതിരെയും അവരുടെ കുഴലൂത്ത്
കാരായിമാറിയ
കപട രാഷ്ട്രീയ ത്തിനെതിരെയും യുവജനതയോട് സമരസജ്ജരാകുവാൻ യൂത്ത് ലീഗ് കാമ്പയിൻ
ആഹ്വാനം ചെയ്യുന്നു.. ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന അംഗത്വ വിതരണ കാമ്പയിൻ മെയ് 30ന് അവസാനിക്കും.

ഡിജിറ്റൽ സംവിധാനത്തി ലാണ് ഇത്തവണ മെമ്പർഷി പ്പ് കാമ്പയിൻ സജ്ജമാക്കിയിരിക്കുന്നത്. മെമ്പർഷിപ്പ് ഫോറത്തിൽ അപേക്ഷ സ്വീകരിച്ച് പ്രത്യേക ആപ്പിൽ എൻട്രി ചെയ്യുകയും ആയതിന് സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകുയും ചെയ്യും. പഞ്ചായത്ത് മുതൽ സംസ്ഥാനതലം വരെയുള്ള ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ കൗൺസിൽ അംഗങ്ങൾ തുടങ്ങിയ എല്ലാ
വിവരങ്ങളും സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ആപ്പിൽ ലഭ്യമാകും. 25 ന് കാമ്പയിൻ പ്രചാര ണത്തിന്റെ ഭാഗമായി പോസ്റ്റർ ഡേ ആചരിക്കും. 28,29 തിയ്യ തികളിൽ ശാഖതലത്തിൽ യോഗങ്ങൾ ചേർന്ന് മെമ്പർഷിപ്പ് ക്യാമ്പയിൻ വിജയപ്പി ക്കുന്നതിനായി സ്കോഡു കൾക്ക് രൂപം നൽകും.സംസ്ഥാന വൈസ് പ്രസിഡൻ്റ് മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു.
ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് എം പി നവാസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി എച്ച് ഫസൽ, ദേശിയ വൈസ് പ്രസിഡൻ്റ് മുഫീദ തസ്നി,
സീനിയർ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എ പി മുസ്തഫ,ഭാരവാഹികളായ ജാസർ പാലക്കൽ, ഷമീം പാറക്കണ്ടി, സമദ് കണ്ണിയൻ,പി കെ സലാം, ഷൗക്കത്തലി പി കെ, സി.കെ മുസ്ത, മണ്ഡലം ഭാരവാഹികളായ ഷാജികുന്നത്ത്,സി ശിഹാബ്, അസീസ് വേങ്ങുര്, ജലീൽ ഇ പി എന്നിവർ സംസാരിച്ചു

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന അമൃദില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ സര്‍ക്കാര്‍ സര്‍വീസിലെ വികസന വകുപ്പിലോ, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നോ ഗസറ്റഡ് റാങ്കില്‍ കുറയാത്ത

പ്രൊബേഷന്‍ അസിസ്റ്റന്റ് നിയമനം

സാമൂഹ്യനീതി വകുപ്പ് നേര്‍വഴി പദ്ധതിയുടെ ഭാഗമായി ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രൊബേഷന്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യൂ, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് യോഗ്യത. ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന. പ്രായ പരിധി 40 വയസ്സ്. താത്പര്യമുള്ള

ശ്രേയസ് പുരുഷ സ്വാശ്രയ സംഘം വാർഷികം നടത്തി.

മൂലങ്കാവ് യൂണിറ്റിലെ ഫ്രണ്ട്‌സ് പുരുഷ സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ് ഘാടനം ചെയ്തു.പ്രസിഡന്റ് യൂനുസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലതീഷ് വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു. സുൽത്താൻ ബത്തേരി

കളക്റ്ററേറ്റ് ജീവനക്കാര്‍ക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

കളക്ടറേറ്റ് റിക്രിയേഷന്‍ ക്ലബ്ബും കല്‍പ്പറ്റ കരുണ കണ്ണാശുപത്രിയും സംയുക്തമായി കളക്ടറേറ്റ് ജീവനക്കാര്‍ക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി 230 ഓളം ജീവനക്കാര്‍ നേത്ര പരിശോധനക്ക് വിധേയരായി. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ

വൈദ്യുതി മുടങ്ങും.

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ കാടന്‍കൊല്ലി പ്രദേശത്ത് നാളെ (ജനുവരി 15) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍

ടെന്‍ഡര്‍ ക്ഷണിച്ചു.

എന്‍ ഊര് ഗോത്രപൈതൃക ഗ്രാമത്തിലെ ബയോമെട്രിക് ആന്‍ഡ് സ്‌പെഷ്യല്‍ ഓതന്റിക്കേഷന്‍ സിസ്റ്റം വിതരണം, സ്ഥാപിക്കല്‍, പരിശോധന പ്രവര്‍ത്തനങ്ങള്‍ക്കായി താത്പര്യമുള്ള നിര്‍മാതാക്കള്‍/ അംഗീകൃത ഏജന്‍സികള്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി 26 ന് വൈകിട്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.