പഹല്‍ഗാം ഭീകരാക്രമണം നടത്തിയത് ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ അഥവാ TRF: ഇന്ത്യയിൽ അരക്ഷിതാവസ്ഥ വിതയ്ക്കാൻ രൂപീകൃതമായ തീവ്രവാദ സംഘടനയുടെ ചരിത്രവും, ലക്ഷ്യങ്ങളും, അവർ ഇതുവരെ നടത്തിയ ആക്രമങ്ങളുടെയും വിശദാംശങ്ങൾ…

2019 ഫെബ്രുവരിയില്‍ പുല്‍വാമയില്‍ നടന്ന ചാവേർ ആക്രമണത്തിന് ശേഷം കശ്മീരിലെ ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് രാജ്യം സാക്ഷിയായിരിക്കുന്നത്. 27 ലധികം പേർ ഇതിനകം കൊല്ലപ്പെട്ടതായി വാർത്തകള്‍ വന്നു. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഇതിനോടകം തന്നെ തീവ്രവാദ സംഘടനയായ ടിആർഎഫ്(ദി റെസിസ്റ്റൻസ് ഫ്രണ്ട്) ഏറ്റെടുത്തിരിക്കുകയാണ്. വിനോദ സഞ്ചാരികളെ ഉള്‍പ്പടെ ലക്ഷ്യം വെച്ച്‌ ഇത്രയും ഹീനമായ ആക്രമണം നടത്തിയ ടിആർഎഫ് എന്ന തീവ്രവാദ സംഘടനയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ചുവടെ വായിക്കാം

ആരാണ് ടിആർഎഫ് ?

കശ്മീരിനെ ലക്ഷ്യം വെച്ച്‌ പാക്കിസ്ഥാനിലെ ഭീകര സംഘടനകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു തീവ്രവാദ സംഘടനയാണ് ദി റെസിസ്റ്റൻസ് ഫ്രണ്ട് അഥവാ ടിആർഎഫ്. ജമ്മു കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ഒരു തദ്ദേശീയ കശ്മീരി പ്രതിരോധ പ്രസ്ഥാനമായിട്ടാണ് ടിആർഎഫ് സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്. 2019 ഓഗസ്റ്റില്‍ കശ്മീരിൻ്റെ പ്രത്യേക പദവി നഷ്ടപ്പെടുത്തികൊണ്ട് ആർട്ടിക്കിള്‍ 370 റദ്ദാക്കിയതാണ് റെസിസ്റ്റൻസ് ഫ്രണ്ട് സ്ഥാപിതമാകാനുള്ള കാരണം.

2023 ജനുവരിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ടിആർഎഫിനെയും അനുബന്ധ ഗ്രൂപ്പുകളെയും നിരോധിച്ചിരുന്നു. പിന്നാലെ ടിആർഎഫ് നേതാവായ ഷെയ്ഖ് സജ്ജാദ് ഗുലിനെ തീവ്രവാദിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പാക്കിസ്ഥാൻ ആസ്ഥാനമായ ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയാണ് ഈ സംഘടന സ്ഥാപിച്ചതെന്നും അതിന്റെ ഒരു ശാഖയാണ് ടിആർഎഫ് എന്നുമാണ് കേന്ദ്ര സർക്കാറിന്റെ കണ്ടെത്തല്‍. ടെലിഗ്രാം, വാട്ട്‌സ്‌ആപ്പ്, ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇവരുടെ ആശയപ്രചാരണവും സംഘാടനവും. ജമ്മു കശ്മീരിലെ സംഘർഷങ്ങളില്‍ സജീവമായി ഏർപ്പെട്ടിരുന്ന ടിആർഎഫ് 2024 ഏപ്രിലിലാണ് അവസാനമായി ആക്രമണം നടത്തിയത്.

ടിആർഎഫിൻ്റെ ലക്ഷ്യം

കശ്മീരിൻ്റെ പ്രത്യേക പദവി വീണ്ടെടുക്കുകയെന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്നാണ് നിരീക്ഷണം. പ്രധാനമായും കശ്മീരിലെ അധികാര സംവിധാനങ്ങളെയാണ് ടിആർഎഫ് ലക്ഷ്യം വെക്കുന്നതെങ്കിലും സ്ഥലത്തെ വിനോദ സഞ്ചാരികളും കച്ചവടകാരുമുള്‍പ്പടെയുള്ള സിവിലിയന്‌സും ഇവരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിരോധിത തീവ്രവാദ ഗ്രൂപ്പുകള്‍ക്കായി ആയുധങ്ങള്‍ കൊണ്ടുപോകുന്നത് ഏകോപിപ്പിക്കുക, തീവ്രവാദികളെ റിക്രൂട്ട് ചെയ്യുക, അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം, ആയുധങ്ങളുടെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്ത് നടത്തുക, സിവിലിയന്മാർക്ക് നേരെയുള്ള ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുക എന്നിവയുള്‍പ്പെടെ വിവിധ പ്രവർത്തനങ്ങളുമായി ടിആർഎഫിന് ബന്ധമുണ്ടെന്നാണ് കേന്ദ്ര സർക്കാ‍ർ സംഘടനയ്ക്കെതിരെ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍. കശ്മീരില്‍ നടന്നിട്ടുള്ള നിരവധി ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്വം ടിആർഎഫ് ഏറ്റെടുത്തിട്ടുണ്ട്. 2020 ല്‍ ആണ് ഈ സംഘം ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തുടങ്ങിയത്. 2024 ഒക്ടോബർ 20-ന് ഗാൻഡർബലില്‍ നടന്ന ഇസഡ്-മോർ ടണല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ടിആർഎഫ് അടുത്തിടെ ഏറ്റെടുത്തിരുന്നു.

ടിആര്‍എഫ് ഉത്തരവാദിത്തം ഏറ്റെടുത്ത ആക്രമണങ്ങൾ

2020: കുല്‍ഗ്രാമില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ വെടിവെച്ച്‌ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
2021: ശ്രീനഗറില്‍ ഒരു സര്‍പഞ്ചിനെ വെടിവെച്ച്‌ കൊന്നു.
2023: പുല്‍വാമയില്‍ കശ്മീര്‍ പണ്ഡിറ്റ് വിഭാഗത്തില്‍ പെട്ട സഞ്ജയ് ശര്‍മയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
2024: ഒക്ടോബര്‍ മാസത്തില്‍ ഗന്ദര്‍ബാല്‍ ജില്ലയിലെ ഒരു നിര്‍മാണ സൈറ്റില്‍ നടത്തിയ വെടിവെപ്പില്‍ ഒരു കശ്മീരി ഡോക്ടര്‍, ഒരു കരാറുകാരന്‍, ഏതാനും തൊഴിലാളികള്‍ ഉള്‍പ്പെടെ ഏഴ് പേരെ കൊലപ്പെടുത്തി.
2024: ജൂണ്‍ മാസത്തില്‍ റിയാസി ജില്ലയിലെ ശിവ്‌ഖോരി ക്ഷേത്രത്തില്‍ നിന്ന്മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിന്റെ ബേസ് ക്യാമ്ബായ കത്രയിലേക്ക് പോകുകയായിരുന്ന തീര്‍ഥാടകരുടെ ബസിന് നേരെ ആക്രമണം നടത്തിയതായി അവകാശപ്പെട്ടു. ഭീകരര്‍ ബസിന് നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ബസ് കൊക്കയിലേക്ക് മറിഞ്ഞു, ഒമ്ബത് പേര്‍ മരിക്കുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ടിആര്‍എഫ് ഇതുവരെ നടത്തിയതില്‍ ഏറ്റവും തീവ്രമേറിയ ആക്രമണമാണ് ഇപ്പോള്‍ പഹല്‍ഗാമില്‍ നടന്നിട്ടുള്ളത്. കശ്മീരിലെത്തുന്ന പ്രദേശവാസികളല്ലാത്ത വിനോദ സഞ്ചാരികളെയും തീര്‍ത്ഥാടകരെയും തങ്ങള്‍ ആക്രമിക്കുമെന്ന് ടിആര്‍എഫ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീര്‍ ശാന്തമായെന്നും, ക്രമസമാധാന പ്രശ്‌നങ്ങളൊന്നും നിലവില്‍ ഇല്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. കശ്മീരിലേക്ക് പുതുതായി ഒഴുകിയെത്തുന്ന സഞ്ചാരികള്‍ ഇതിന്റെ തെളിവാണെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. അതുകൊണ്ട് കൂടിയാണ് വിനോദ സഞ്ചാരികളുടെ വരവിനെ തടയാന്‍ ടിആര്‍എഫ് പദ്ധതിയിടുന്നതെന്നാണ് ഉയരുന്ന നിരീക്ഷണങ്ങള്‍.

ടിആർഎഫിന്റെ മേധാവി?

കശ്മീരീലെ ഭീകരാക്രമണങ്ങള്‍ക്കെതിരെ ഇന്ത്യയുടെ തിരിച്ചടിയും അന്താരാഷ്ട്ര സമ്മർദ്ദവും വർദ്ധിച്ചതോടെ അതുവരെ കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീൻ തുടങ്ങിയ സംഘടനകളുടെ പ്രവർത്തനങ്ങള്‍ കാര്യക്ഷമവും സുഗമവും അല്ലാതെയായി. ഈ സംഘടനകള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും നല്‍കിയിരുന്ന സഹായങ്ങള്‍ തുടരുന്നതില്‍ നിന്ന് പിന്തിരിയാൻ പാകിസ്താന് മേല്‍ സമ്മർദ്ദങ്ങളും ശക്തമായിരുന്നു. ഈ ഘട്ടത്തിലാണ് ഈ രണ്ട് തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കും പുറമെ പുതിയൊരു സംഘടന രൂപം കൊടുക്കുക എന്ന ആലോചന ഉണ്ടാകുന്നത്. അത്തരമൊരു സാഹചര്യത്തിലാണ് പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയും ലഷ്‌കർ-ഇ തൊയ്ബയും ചേർന്ന് ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ എന്ന പുതിയ ഭീകര സംഘടനയ്ക്ക് അടിത്തറയിട്ടത്.

ഫിനാൻഷ്യല്‍ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്‌എടിഎഫ്) നടപടികളിലെ മറികടക്കുന്നതിനായാണ് ടിആർഎഫ് എന്ന ഭീകരസംഘടന പ്രത്യേകമായി സൃഷ്ടിച്ചത്. ലഷ്‌കർ-ഇ-തൊയ്ബയുടെയും, ഹിസ്ബുള്‍ മുജാഹിദീൻ്റെയും കാശ്മീർ താഴ്വരയിലെ സ്വാധീനം നഷ്ടമാകുന്നത് തിരിച്ചറിഞ്ഞ് ഈ രണ്ട് സംഘടനകളുടെയും ലക്ഷ്യങ്ങള്‍ പൂർത്തീകരിക്കാനുള്ള ദൗത്യമാണ് ടിആർഎഫിന് ഉണ്ടായിരുന്നത്. കാശ്മീർ താഴ്‌വരയില്‍ 1990കളിലെ രക്തരൂക്ഷിതമായ കാലഘട്ടം തിരികെ കൊണ്ടുവരിക എന്നതായിരുന്നു ടിആർഎഫിൻ്റെ പ്രധാനലക്ഷ്യം.കശ്മീരില്‍ അടുത്തിടെ നടന്ന നിരവധി കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ടിആർഎഫ് ആയിരുന്നെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ സൂക്ഷമമായി കൈകാര്യം ചെയ്യുകയും സോഷ്യല്‍ മീഡിയ ഇടപെടലില്‍ വളരെ സജീവമായിക്കും ചെയ്യുന്ന പ്രവർത്തന രീതിയും ടിആർഎഫ് പിന്തുടർന്നിരുന്നു. കശ്മീരിനുള്ളില്‍ നടക്കുന്ന എല്ലാ രാഷ്ട്രീയ, ഭരണ, സാമൂഹിക പ്രവർത്തനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും ടിആർഎഫിനുണ്ട്.

തങ്ങളുടെ ആശയങ്ങളുടെ സ്വാധീനം വർ‌ദ്ധിപ്പിക്കുന്നതിന് ലഷ്‌കർ-ഇ-തൊയ്ബയും ഹിസ്ബുള്‍ മുജാഹിദീനും സ്വീകരിച്ചതില്‍ നിന്നും വ്യത്യസ്തമായ തന്ത്രങ്ങളാണ് ടിആർഎഫ് സ്വീകരിച്ച്‌ വരുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍ തന്നെ പഹല്‍ഗാമിലെ ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ദി റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുക്കുമ്ബോള്‍ സുരക്ഷാ സംവിധാനങ്ങളെ സംബന്ധിച്ച്‌ കശ്മീരില്‍ നിന്ന് പുതിയൊരു വെല്ലുവിളി കൂടിയാണ് ഉദയം ചെയ്തിരിക്കുന്നതെന്നാണ് വിലയിരുത്തേണ്ടത്.

പച്ചത്തുരുത്ത്:അതിജീവനത്തിനായി ചെറുവനങ്ങള്‍ ചോലപ്പുറം ജില്ലയിലെ മികച്ച പച്ചത്തുരുത്ത്

വെങ്ങപ്പള്ളി: കാലാവസ്ഥ സന്തുലിതമാക്കി ജൈവവൈവിധ്യങ്ങളുടെ അതിജീവനത്തിനായി പച്ചത്തുരുത്ത് ചെറുവനങ്ങള്‍. സ്വാഭാവിക വനങ്ങളുടെ ചെറുമാതൃകകള്‍ സൃഷ്ടിക്കുകയാണ് പച്ചത്തുരുത്തിലൂടെ.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട്പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 24/05/2025:

WAYANAD EDITOR'S PICK

TOP NEWS

ഡ്രൈവര്‍മാര്‍ക്ക് ഏകദിന പരിശീലനം

മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വൈത്തിരി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസുകളുടെ പരിശോധനയും ഡ്രൈവര്‍മാര്‍ക്ക് ഏകദിന പരിശീലനവും നല്‍കുന്നു. മെയ് 28 ന് ജില്ലാ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട്…
Ariyippukal

പച്ചത്തുരുത്ത്:അതിജീവനത്തിനായി ചെറുവനങ്ങള്‍ ചോലപ്പുറം ജില്ലയിലെ മികച്ച പച്ചത്തുരുത്ത്

വെങ്ങപ്പള്ളി: കാലാവസ്ഥ സന്തുലിതമാക്കി ജൈവവൈവിധ്യങ്ങളുടെ അതിജീവനത്തിനായി പച്ചത്തുരുത്ത് ചെറുവനങ്ങള്‍. സ്വാഭാവിക വനങ്ങളുടെ ചെറുമാതൃകകള്‍ സൃഷ്ടിക്കുകയാണ് പച്ചത്തുരുത്തിലൂടെ. ഹരിതകേരള മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും തൊഴിലുറപ്പ് പദ്ധതിയുടെയും സഹകരണത്തോടെയാണ്…
Kalpetta

തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ കൺട്രോൾ റൂം തുറന്നു.

ജില്ലയിൽ മഴ ശക്തമായതിനാൽ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. വില്ലേജ്തല കൺട്രോൾ റൂമുകളിൽ നിന്നും തത്സമയ…
Ariyippukal

അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റണം

സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അപകടകരമായ നിലയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍ മരം മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം…
Ariyippukal

അതിതീവ്ര മഴ: ടൂറിസം കേന്ദ്രങ്ങൾ അടയ്ക്കാൻ ഉത്തരവ്

ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ലഭിച്ചതിനാൽ റെഡ് സോണിനോട് ചേർന്ന പ്രദേശങ്ങളിലെയും ദുരന്ത ഭീഷണിയുള്ള മറ്റ് പ്രദേശങ്ങളിലെയും അഡ്വഞ്ചർ ടൂറിസം കേന്ദ്രങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ട്രക്കിംഗ് കേന്ദ്രങ്ങൾ, എടക്കൽ…
Ariyippukal

RECOMMENDED

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട്പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 24/05/2025: കണ്ണൂർ, കാസറഗോഡ് 25/05/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 26/05/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,…

സംസ്ഥാനത്ത് 65 അധ്യാപകര്‍ പോക്‌സോ കേസ് പ്രതികള്‍

സംസ്ഥാനത്ത് സ്‌കൂള്‍ അധ്യാപകര്‍ക്കെതിരായ പോക്‌സോ കേസുകളില്‍ അച്ചടക്ക നടപടി കര്‍ശനമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഇതിനകം അച്ചടക്ക നടപടികള്‍ സ്വീകരിച്ച കേസുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ഇതുവരെ അച്ചടക്ക നടപടി എടുക്കാത്ത കേസുകളില്‍ പുതുതായി…

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കാലവർഷം അടുത്ത മണിക്കൂറുകളിൽ കേരള തീരം തൊട്ടേക്കും. കാലവർഷത്തിന്‍റെ വരവിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 9 ജില്ലകളിൽ ഓറഞ്ച്…

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80-ാം പിറന്നാൾ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ 80-ാം പിറന്നാളാണ് ഇന്ന്. പതിവു പോലെ വലിയ ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഈ ജന്മദിനവും കടന്നു പോകുകയെന്നാണ് കരുതുന്നത്. ഇന്നലെയാണ് രണ്ടാം പിണറായി സ‍‌‍ർക്കാരിന്റെ നാലാം വാ‍‌ർഷികാഘോഷ പരിപാടികൾ സമാപിച്ചത്. ഇന്ന്…

കോഴിക്കോടേക്ക് പുതിയ രണ്ട് വന്ദേ ഭാരതും മെമുവും; കണ്ണൂർ – മംഗലാപുരം റൂട്ടിൽ കൂടുതൽ ട്രെയിൻ സർവീസുകൾക്ക് സാധ്യത

ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിന് പിന്നാലെ കൂടുതൽ ട്രെയിനുകൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ വടക്കൻ കേരളം. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് കാസർകോട് – മംഗലാപുരം ഭാഗത്തേക്ക് വന്ദേ ഭാരതും…

സ്‌കൂൾ വിടുന്നതിന് മുമ്പ് നിശ്ചിത സമയം ഇനി മുതൽ കളിക്കാനുള്ള സമയം; സൗകര്യങ്ങൾ ഒരുക്കണമെന്ന് മുഖ്യമന്ത്രി

കുട്ടികളിൽ സമ്മർദ്ദം ലഘൂകരിക്കാനും ഉല്ലാസത്തിനുമായി സ്‌കൂളുകളിൽ പ്രത്യേക സമയം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ജില്ലാതല യോഗത്തിൽ മറുപടി…

മൺസൂൺ തൊട്ടടുത്ത്; കാലവർഷം 3 ദിവസത്തിനകം കേരളാ തീരം തൊടും, സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കാലവർഷം മൂന്ന് ദിവസത്തിനകം കേരളാ തീരം തൊടും. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനും ഇന്ന് വിലക്കുണ്ട്. മധ്യ…

3 വയസുകാരിയുടെ കൊലപാതകം; പീഡന വിവരം അമ്മയ്ക്ക് അറിയാമായിരുന്നോ എന്ന് അന്വേഷിക്കും, ഉടൻ കസ്റ്റഡിയിൽ വാങ്ങും

കൊച്ചി: എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞുകൊന്ന മൂന്ന് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിന് നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലാണ്…

വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പ് ഇനി മണിക്കൂറുകൾ മാത്രം; പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം നാളെ (മെയ് 22) പ്രഖ്യാപിക്കും. ഉച്ചക്ക് ശേഷം 3 മണിക്കായിരിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കുക. ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണ്ണയം…

അരൂരിൽ സ്കൂട്ടറും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം; നവ വധുവിനെ ദിരുണാന്ത്യം

ദേശീയപാതയില്‍ അരൂർ ക്ഷേത്രം കവലയില്‍ സ്കൂട്ടറില്‍ ട്രെയിലർ ലോറിയിടിച്ച്‌ യുവതിക്ക് ദാരുണാന്ത്യം. ഭർത്താവുമൊത്ത് സ്കൂട്ടറില്‍ പള്ളിയിലേക്ക് പോകുന്നതിനിടെ തച്ചാറ കന്നുകളങ്ങര വീട്ടില്‍ ജോമോന്റെ ഭാര്യ എസ്തേർ (27) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.30ഓടെയായിരുന്നു…

മഴയാണ്, കുടയെടുക്കാം; ഇടിവെട്ടിപ്പെയ്യുമെന്ന് മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: ചൂടിനെ ശമിപ്പിക്കാൻ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.…

വീഡിയോഗ്രാഫര്‍-വീഡിയോ എഡിറ്റര്‍ നിയമനം

സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയുടെ സ്‌പെഷല്‍ സ്ട്രാറ്റജി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടീമിന്റെ എന്റെ കേരളം പദ്ധതിയിലേക്ക് താത്ക്കാലികമായി വീഡിയോഗ്രാഫര്‍, വീഡിയോ എഡിറ്റര്‍ നിയമനം നടത്തുന്നു. പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവയുടെ വിശദാംശങ്ങള്‍…

കോട്ടയം ചങ്ങനാശ്ശേരിയിൽ ബൈക്കില്‍ സഞ്ചരിക്കവെ ടോറ‌സ് ലോറി കയറി വീട്ടമ്മ മരിച്ചു.

ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം ബൈക്കില്‍ വീട്ടിലേക്കു മടങ്ങുന്നതിനിടെ വീട്ടമ്മ ടോറസ് ലോറി കയറി മരിച്ചു. വാകത്താനം നാലുന്നാക്കല്‍ കിഴക്കേക്കര സുജ (49) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴു മണിയോടെ ചങ്ങനാശ്ശേരി എസ്.എച്ച്‌. ജംങ്ഷനിലായിരുന്നു…

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.