പാരസെറ്റമോളിന്റെ സുരക്ഷിതമായ അളവ് എത്ര? കൂടുതൽ ഉള്ളിൽ ചെന്നാൽ പ്രതിവിധി എന്ത്?

ശരീര വേദനയും പനിയും ഉണ്ടാകുമ്ബോള്‍ മിക്ക ആളുകളും കഴിക്കുന്ന ഒരു സാധാരണ മരുന്നാണ് പാരസെറ്റമോള്‍. കഴിഞ്ഞ ദിവസം ‘ ഇന്ത്യക്കാര്‍ ഡോളോ – 650 കഴിയ്ക്കുന്നത് ജെംസ് മിഠായി കഴിക്കുന്നതുപോലെയെന്നാണ് ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റും ആരോഗ്യ വിദഗ്ധനുമായ ഡോ.പളനിയപ്പന്‍ മാണിക്കം പറഞ്ഞത്. ഇത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.

ഇന്ത്യക്കാര്‍ക്കിടയില്‍ പാരസെറ്റാമോള്‍ ഉപയോഗം വലിയ രീതിയില്‍ കൂടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയും ഡോക്ടറെ കാണാതെയുമാണ് പലരും ഈ മരുന്ന് സ്വന്തം ഇഷ്ട പ്രകാരം കഴിക്കുന്നത്.

പാരസെറ്റമോള്‍ അമിതമായി കഴിക്കുന്നത് കരളിന് ഹാനികരമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പാരസെറ്റമോള്‍ എന്ന വേദന സംഹാരി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എത്രത്തോളം ഹാനികരമാണെന്നും അത് അമിതമായി കഴിച്ചാല്‍ എന്തുചെയ്യണമെന്നും അറിയാം.

എന്താണ് പാരസെറ്റമോള്‍

1878 ലാണ് ആദ്യമായി പാരസെറ്റമോള്‍ നിര്‍മിക്കുന്നത്. ഇത് ഒരു വേദന സംഹാരിയും ആന്റിസെപ്റ്റിക് മരുന്നുമാണ്. നേരിയതോ മിതമായതോ ആയ വേദനയും പനിയും കുറയ്ക്കാന്‍ ഇത് ഉപയോഗിക്കുന്നു. തലവേദന, മൈഗ്രെയ്ന്‍, നടുവേദന, റുമാറ്റിക്, പേശി വേദന, ആര്‍ത്രൈറ്റിസ് വേദനയും വീക്കവും, പല്ലുവേദന, ആര്‍ത്തവ വേദന, ജലദോഷത്തിന്റെയും പനിയുടെയും ലക്ഷണങ്ങള്‍, തൊണ്ടവേദന,സൈനസ് വേദന, ശസ്ത്രക്രിയയ്ക്കു ശേഷമുള്ള വേദനകള്‍, പനി എന്നീ അവസ്ഥകള്‍ക്ക് പാരസെറ്റാമോള്‍ ഉപയോഗിക്കാം.

പാരസെറ്റമോളിന്റെ സുരക്ഷിതമായ അളവ്

വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ ഈ മരുന്ന് ശരിയായി ഉപയോഗിക്കുമ്ബോള്‍ സുരക്ഷിതമാണെന്ന് കരുതുന്നുണ്ടെങ്കിലും പാരസെറ്റമോള്‍ അതീവ ജാഗ്രതയോടെവേണം കഴിക്കാന്‍. ഇത് ഒരു ആന്റി-ഇന്‍ഫ്‌ളമേറ്ററി മരുന്നല്ല. മെഡിക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌, മുതിര്‍ന്നവര്‍ക്ക് അനുവദനീയമായ പരമാവധി ഡോസ് പ്രതിദിനം 4 ഗ്രാം ആണ്. ഡോസുകള്‍ക്കിടയില്‍ കുറഞ്ഞത് നാല് മണിക്കൂര്‍ ഇടവേള വേണം. ചെറിയ കുട്ടികള്‍ക്ക് ശരിയായ ഡോസാണ് നല്‍കുന്നതെന്ന് ഉറപ്പുവരുത്താന്‍ മരുന്നിനൊപ്പം ലഭിക്കുന്ന ഓറല്‍ സിറിഞ്ചോ, അളക്കുന്ന സ്പൂണോ ഉപയോഗിക്കാം.

പാരസെറ്റമോള്‍ അമിതമായി കഴിച്ചാല്‍ എന്ത് ചെയ്യാം

നിങ്ങളോ നിങ്ങളുടെ കുട്ടിയോ അമിതമായി പാരസെറ്റമോള്‍ കഴിച്ചാല്‍ അത് കുഴപ്പമില്ല എന്ന ധാരണയോടെ വച്ചുകൊണ്ടിരിക്കരുത്. ഉടനടി വൈദ്യ സഹായം തേടണം. പാരസെറ്റമോള്‍ ഗുരുതരമായ കരള്‍ രോഗത്തിന് കാരണമാകുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആദ്യ 24 മണിക്കൂറില്‍ അമിതമായി കഴിച്ചതിന്റെ ലക്ഷണങ്ങളൊന്നും കാണപ്പെടുന്നില്ല എങ്കിലും വിളര്‍ച്ച, ഓക്കാനം,വിയര്‍ക്കല്‍, ഛര്‍ദ്ദി, വിശപ്പില്ലായ്മ, വയറുവേദന എന്നിവ അനുഭവപ്പെടാം.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.