സിപിഐഎം വയനാട്‌ മാർച്ച്‌ മെയ്‌ 18 മുതൽ 27 വരെ

ജില്ലയുടെ വികസന ആവശ്യമുയർത്തിയും കേന്ദ്രാവഗണനക്കെതിരെയും സിപിഐ എം ജില്ലാ കമ്മിറ്റി മെയ്‌ 18 മുതൽ 27 വരെ കാൽനടയായി ‘വയനാട്‌ മാർച്ച്‌’ നടത്തും. ജില്ലാ സെക്രട്ടറി കെ റഫീഖ്‌ ക്യാപ്‌റ്റനും ബീനാ വിജയൻ വൈസ്‌ ക്യാപ്‌റ്റനും പി കെ സുരേഷ്‌ മാനേജറുമായ മാർച്ച്‌
18ന്‌ വൈകിട്ട്‌ നാലിന്‌ കാട്ടിക്കുളത്ത്‌ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും. പത്തുദിവസം നീളുന്ന കാൽനട ജാഥയിലൂടെ ജില്ലയുടെ നീറുന്ന പ്രശ്‌നങ്ങൾ അധികൃതരുടെ മുമ്പിലെത്തിക്കും. എട്ട്‌ ഏരിയകളിൽ പര്യടനം നടത്തും. ജാഥയിൽ 150 സ്ഥിരാഗംങ്ങളുണ്ടാകും. പുറമേ ഓരോ ഏരിയയിലും അഞ്ഞൂറിലധികം പേർ മാർച്ചിൽ അണിനിരക്കും.
മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരോടുൾപ്പെടെയുള്ള കേന്ദ്രത്തിന്റെ അവഗണന, ജില്ലയിലെ യുഡിഎഫ്‌ ജനപ്രതിനിധികളുടെ വഞ്ചന, നവകേരള സൃഷ്‌ടി ലക്ഷ്യമാക്കിയുള്ള എൽഡിഎഫ്‌ സർക്കാരിന്റെ വികസന നേട്ടങ്ങൾ തുടങ്ങിയവ ബഹുജനങ്ങളിലേക്കെത്തിച്ചാണ്‌ പര്യടനം നടത്തുക.
ദുരന്ത പുനരധിവാസത്തിനും വന്യമൃഗശല്യ പ്രതിരോധത്തിനും സംസ്ഥാനം കേന്ദ്രത്തിന്‌ സമർപ്പിച്ച പ്രത്യേക പാക്കേജുകൾ അംഗീകരിക്കുക, വനം–-വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക, കോഴിക്കോട്‌–-കൊല്ലഗൽ ദേശീയപാതയിലെയും ബാവലി–-മൈസൂരു പാതയിലെയും രാത്രിയാത്രാ നിരോധം നീക്കാൻ കേന്ദ്ര, കർണാടകം സർക്കാരുകൾ ഇടപെടുക, ചുരം ബദൽപാതകൾക്ക്‌ കേന്ദ്രാനുമതി നൽകുക, വയനാട്‌ റെയിൽവേ പദ്ധതി യാഥാർഥ്യമാക്കുക, കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തും. വയനാട്ടിലെ യു.ഡി.എഫ് ജനപ്രതിനിധികൾ വയനാട്ടുകാരെ വഞ്ചിക്കുന്ന നിലപാടാണ് തുടരുന്നത്. ചൂരൽമല ദുരന്തബാധിതർക്ക് എം.പി ഫണ്ടിൽ നിന്നും ഒരു നയാ പൈസ പോലും അനുവദിക്കാൻ തയ്യാറായില്ല എന്നത് വയനാട് എം പി ഉൾപ്പെടെയുള്ള ജനപ്രതിധികൾ തുടരുന്ന ജനവഞ്ചനയ്ക്ക് തെളിവാണ്.
ജാഥയുടെ ഭാഗമായി വിപുലുമായ മുന്നൊരുക്കൾ പൂർത്തിയാക്കി. ചുവരുകളും പ്രചാരണ ബോർഡുകളും ജില്ലായകെ നിറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലും വ്യത്യസ്ഥ ക്യാമ്പയിനുകൾ നടക്കുന്നു. ജില്ലയിലെ 821 ബ്രാഞ്ചുകളിലും ലഘുലേഖകളുമായി ഗൃഹസന്ദർശനവും അനുഭാവിസദസുകളും നടത്തി. ആഘോഷപൂർവം ബഹുജനങ്ങളാകെ പ്രചാരണം ഏറ്റെടുത്തു. 17ന്‌ ലോക്കൽ കേന്ദ്രങ്ങളിൽ വിളംബര റാലിയും നടത്തും.
ഓരോ ദിവസത്തെ ജാഥാ സമാപനത്തിലും സംസ്ഥാന നേതാക്കൾ പങ്കെടുക്കും. 19ന്‌- തലപ്പുഴയിൽ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം- എം വി ജയരാജൻ, 21ന്‌ -വെള്ളമുണ്ട എട്ടേനാലിൽ -സംസ്ഥാന കമ്മിറ്റി അംഗം വി വസീഫ്, 22ന്‌ – പടിഞ്ഞാറത്തറയിൽ മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി- കെ ടി ജലീൽ, 23ന്‌ -ചുണ്ടേലിൽ സംസ്ഥാന കമ്മിറ്റി അംഗം -എം മെഹബൂബ്, 24ന്‌ – മുട്ടിലിൽ സംസ്ഥാന കമ്മിറ്റി അംഗം എ എ റഹീം എംപി, 25ന്‌ – മീനങ്ങാടിയിൽ സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ, 26ന്‌ -കേണിച്ചിറയിൽ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം സ്വരാജ് എന്നിവർ സമാപനം ഉദ്‌ഘാടനം ചെയ്യും. 27ന്‌ ബത്തേരിയിൽ നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.