സിപിഐഎം വയനാട്‌ മാർച്ച്‌ മെയ്‌ 18 മുതൽ 27 വരെ

ജില്ലയുടെ വികസന ആവശ്യമുയർത്തിയും കേന്ദ്രാവഗണനക്കെതിരെയും സിപിഐ എം ജില്ലാ കമ്മിറ്റി മെയ്‌ 18 മുതൽ 27 വരെ കാൽനടയായി ‘വയനാട്‌ മാർച്ച്‌’ നടത്തും. ജില്ലാ സെക്രട്ടറി കെ റഫീഖ്‌ ക്യാപ്‌റ്റനും ബീനാ വിജയൻ വൈസ്‌ ക്യാപ്‌റ്റനും പി കെ സുരേഷ്‌ മാനേജറുമായ മാർച്ച്‌
18ന്‌ വൈകിട്ട്‌ നാലിന്‌ കാട്ടിക്കുളത്ത്‌ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും. പത്തുദിവസം നീളുന്ന കാൽനട ജാഥയിലൂടെ ജില്ലയുടെ നീറുന്ന പ്രശ്‌നങ്ങൾ അധികൃതരുടെ മുമ്പിലെത്തിക്കും. എട്ട്‌ ഏരിയകളിൽ പര്യടനം നടത്തും. ജാഥയിൽ 150 സ്ഥിരാഗംങ്ങളുണ്ടാകും. പുറമേ ഓരോ ഏരിയയിലും അഞ്ഞൂറിലധികം പേർ മാർച്ചിൽ അണിനിരക്കും.
മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരോടുൾപ്പെടെയുള്ള കേന്ദ്രത്തിന്റെ അവഗണന, ജില്ലയിലെ യുഡിഎഫ്‌ ജനപ്രതിനിധികളുടെ വഞ്ചന, നവകേരള സൃഷ്‌ടി ലക്ഷ്യമാക്കിയുള്ള എൽഡിഎഫ്‌ സർക്കാരിന്റെ വികസന നേട്ടങ്ങൾ തുടങ്ങിയവ ബഹുജനങ്ങളിലേക്കെത്തിച്ചാണ്‌ പര്യടനം നടത്തുക.
ദുരന്ത പുനരധിവാസത്തിനും വന്യമൃഗശല്യ പ്രതിരോധത്തിനും സംസ്ഥാനം കേന്ദ്രത്തിന്‌ സമർപ്പിച്ച പ്രത്യേക പാക്കേജുകൾ അംഗീകരിക്കുക, വനം–-വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക, കോഴിക്കോട്‌–-കൊല്ലഗൽ ദേശീയപാതയിലെയും ബാവലി–-മൈസൂരു പാതയിലെയും രാത്രിയാത്രാ നിരോധം നീക്കാൻ കേന്ദ്ര, കർണാടകം സർക്കാരുകൾ ഇടപെടുക, ചുരം ബദൽപാതകൾക്ക്‌ കേന്ദ്രാനുമതി നൽകുക, വയനാട്‌ റെയിൽവേ പദ്ധതി യാഥാർഥ്യമാക്കുക, കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തും. വയനാട്ടിലെ യു.ഡി.എഫ് ജനപ്രതിനിധികൾ വയനാട്ടുകാരെ വഞ്ചിക്കുന്ന നിലപാടാണ് തുടരുന്നത്. ചൂരൽമല ദുരന്തബാധിതർക്ക് എം.പി ഫണ്ടിൽ നിന്നും ഒരു നയാ പൈസ പോലും അനുവദിക്കാൻ തയ്യാറായില്ല എന്നത് വയനാട് എം പി ഉൾപ്പെടെയുള്ള ജനപ്രതിധികൾ തുടരുന്ന ജനവഞ്ചനയ്ക്ക് തെളിവാണ്.
ജാഥയുടെ ഭാഗമായി വിപുലുമായ മുന്നൊരുക്കൾ പൂർത്തിയാക്കി. ചുവരുകളും പ്രചാരണ ബോർഡുകളും ജില്ലായകെ നിറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലും വ്യത്യസ്ഥ ക്യാമ്പയിനുകൾ നടക്കുന്നു. ജില്ലയിലെ 821 ബ്രാഞ്ചുകളിലും ലഘുലേഖകളുമായി ഗൃഹസന്ദർശനവും അനുഭാവിസദസുകളും നടത്തി. ആഘോഷപൂർവം ബഹുജനങ്ങളാകെ പ്രചാരണം ഏറ്റെടുത്തു. 17ന്‌ ലോക്കൽ കേന്ദ്രങ്ങളിൽ വിളംബര റാലിയും നടത്തും.
ഓരോ ദിവസത്തെ ജാഥാ സമാപനത്തിലും സംസ്ഥാന നേതാക്കൾ പങ്കെടുക്കും. 19ന്‌- തലപ്പുഴയിൽ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം- എം വി ജയരാജൻ, 21ന്‌ -വെള്ളമുണ്ട എട്ടേനാലിൽ -സംസ്ഥാന കമ്മിറ്റി അംഗം വി വസീഫ്, 22ന്‌ – പടിഞ്ഞാറത്തറയിൽ മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി- കെ ടി ജലീൽ, 23ന്‌ -ചുണ്ടേലിൽ സംസ്ഥാന കമ്മിറ്റി അംഗം -എം മെഹബൂബ്, 24ന്‌ – മുട്ടിലിൽ സംസ്ഥാന കമ്മിറ്റി അംഗം എ എ റഹീം എംപി, 25ന്‌ – മീനങ്ങാടിയിൽ സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ, 26ന്‌ -കേണിച്ചിറയിൽ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം സ്വരാജ് എന്നിവർ സമാപനം ഉദ്‌ഘാടനം ചെയ്യും. 27ന്‌ ബത്തേരിയിൽ നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.