ഓഹരി വിപണിയിലെത്താന്‍ ഒരുങ്ങി റിലയന്‍സ് ജിയോ; ലോകത്തിലെ ആറാമത്തെ ടെലികോം കമ്പനിയാകും

ഇപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായുള്ള റിലയന്‍സ് ജിയോ സ്വതന്ത്രകമ്ബനിയായി മാറി ഓഹരി വിപണിയില്‍ എത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പക്ഷെ സമയമോ തീയതിയോ സംബന്ധിച്ച്‌ ഇനിയും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. റിലയന്‍സ് ജിയോ എത്തിയാല്‍ ഇപ്പോള്‍ 13500 കോടി ഡോളര്‍ ആസ്തിയുള്ള എയര്‍ടെല്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.

മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനി നയിക്കുന്ന റിലയന്‍സ് ജിയോയുടെ ആസ്തി 13600 കോടി ഡോളര്‍ ആയിരിക്കുമെന്നാണ് ആഗോള ധനകാര്യ സേവന കമ്ബനിയായ ഗോള്‍ഡ്മാന്‍ സാക്സ് കണക്കുകൂട്ടുന്നത്. 2016ല്‍ ആരംഭിച്ച ജിയോ മൊബൈല്‍ അതിന് ശേഷം വളര്‍ച്ചയുടെ പടവുകള്‍ കയറുകയായിരുന്നു. ആസ്തിയുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന റിലയന്‍സ് ജിയോ ലോകത്തിലെ തന്നെ ആറാമത്തെ ടെലികോം കമ്ബനിയായി മാറുമെന്നും ഗോള്‍ഡ്മാന്‍ സാക്സ് പറയുന്നു.

യുഎസിലെ ടി മൊബൈല്‍, ചൈന മൊബൈല്‍, എടി ആന്‍റ് ടി, വെരിസോണ്‍, ഡ്യൂഷേ ടെലകോം എന്നിവയാണ് യഥാര്‍ത്ഥത്തില്‍ ഒന്നു മുതല്‍ അഞ്ച് വരെയുള്ള ലോകത്തിലെ ടെലികോം കമ്ബനികള്‍. 30800 കോടി ഡോളര്‍ ആണ് ടി മൊബൈലിന്റെ ആസ്തി. ചൈന മൊബൈലിന്റെ ആസ്തി 22200 കോടി ഡോളര്‍ ആണ്. അമേരിക്കന്‍ ടെലികോം കമ്ബനിയായ എടിആന്‍റ് ടിയുടെ ആസ്തി 19200 കോടി ഡോളര്‍ ആണ്. അമേരിക്കന്‍ ടെലികോം കമ്ബനിയായ വെരിസോണ്‍ കമ്ബനിയുടെ ആസ്തി 18200 കോടി ഡോളര്‍ ഉണ്ട്. ജര്‍മ്മന്‍ ടെലികോം കമ്ബനിയായഡ്യൂഷേ ടെലികോമിന്റെ ആസ്തി 15200 കോടി ഡോളര്‍ ആണ്.

റിലയന്‍സ് ജിയോ പ്ലാറ്റ് ഫോം തന്നെ ഒട്ടേറെ ചെറിയ ഘടകബിസിനസുകള്‍ നിറഞ്ഞ ഒരു വന്‍ ബിസിനസ് പ്ലാറ്റ് ഫോമായി മാറിയിരിക്കുകയാണ്. റിലയന്‍സ് ജിയോ, ജിയോ സാറ്റലൈറ്റ്, സാവന്‍ മീഡിയ, ജിയോ ഹാപ് ടിക് ടെക് നോളജീസ്, ആസ്റ്റേറിയ എയ്റോസ്പേസ് എന്നിങ്ങനെ നിരവധി ബിസിനസുകള്‍ ജിയോയ്‌ക്ക് കീഴില്‍ ഇപ്പോഴുണ്ട്. നെറ്റ് വര്‍ക്ക് ഇന്‍റലിജന്‍സ് കമ്ബനിയായ ഊക് ലയുടെ കണക്ക് പ്രകാരം റിലയന്‍സ് ജിയോ ആണ് 5 ജിയില്‍ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ സേവനകമ്ബനി. ജിയോയുടെ 5ജി ഡൗണ്‍ലോഡ് സ്പീഡ് 258എംബിപിഎസ് ആണെങ്കില്‍ അപ് ലോഡ് സ്പീഡ് 14.54 എംബിപിഎസ് ആണ്. മൊബൈല്‍ കവറേജിന്റെ കാര്യത്തിലും ഇന്ത്യയിലെ നമ്ബര്‍ വണ്‍ കമ്ബനിയാണ് ജിയോ. എന്തായാലും റിലയന്‍സ് ഇന്‍സ്ട്രീസില്‍ നിന്നും വേര്‍പെട്ട് സ്വതന്ത്രകമ്ബനിയായി മാറുന്നതോടെ റിലയന്‍സിന്റെ ആസ്തിയില്‍ വന്‍കുതിച്ചുചാട്ടം ഉണ്ടാകും.

കടുവയെ തുരത്താനോ പിടികൂടാനോ കഴിഞ്ഞില്ലെങ്കിൽ മയക്കുവെടി വെക്കാൻ ഉത്തരവ്

പനമരം: പച്ചിലക്കാട് പടിക്കംവയൽ പ്രദേശത്തെ മനുഷ്യവാസമുള്ള മേഖലയിലിറങ്ങിയ കടുവയെ തിരികെ വനത്തിലേക്ക് തുരത്താൻ കഴിഞ്ഞില്ലെങ്കിൽ കൂട് വെച്ച് പിടിക്കാൻ ശ്രമിക്കണമെന്നും, അതിലും പരാജയപ്പെടുകയാണെ ങ്കിൽ മയക്കുവെടി വെച്ച് പിടികൂടണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ

മൂപ്പൻസ് മെഡിക്കൽ കോളേജിൽമൂപ്പൻസ് മെഡിക്കൽ കോളേജിൽ കുട്ടികൾക്ക് സൗജന്യമായി കിടത്തി ചികിത്സ

മേപ്പാടി ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിൽ കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സാ സൗകര്യം ഒരുക്കി. പുതുവത്സരത്തോടനുബന്ധിച്ച് ആണ് സൗജന്യ ചികിത്സ ഒരുക്കിയത്. 5 പ്രൊഫസർമാരടക്കമുള്ള 15 ഓളം വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന പീഡിയാട്രിക് വിഭാഗത്തിന്റെ

കടുവ ചീക്കല്ലൂരിൽ

പനമരം/ കണിയാമ്പറ്റ: പനമരം കണിയാമ്പറ്റ പഞ്ചായത്തുകളിലെ വിവിധ ജനവാസ മേഖലകളിൽ ആശങ്കയുയർത്തി കടുവയുടെ സഞ്ചാരം തുടരുന്നു. ഉച്ചയോടെ ചീക്കല്ലൂർ ഭാഗത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി വനം വകുപ്പ് അറിയിച്ചു. ഇതിൻ്റെ ഭാഗമായി ഈ പ്രദേശത്ത്

പച്ചിലക്കാട് പടിക്കംവയലിലെ കടുവാ ഭീതി; നിരോധനാജ്ഞ

പനമരം പടിക്കംവയലിൽ കാണപ്പെട്ട കടുവയെ പിടികൂടുന്ന തിന്റെ ഭാഗമായുള്ള ദൗത്യം പുരോഗമിക്കുന്നതിനാൽ പ്രദേശ ത്തും സമീപ പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പനമരം പഞ്ചായത്തിലെ നീർവാരം, അമ്മാനി, നടവയൽ, ചുണ്ടക്കുന്ന്, അരിഞ്ചേർമല എന്നിവിടങ്ങളിലും, കണിയാമ്പറ്റ പഞ്ചായത്തിലെ

തിരുവനന്തപുരത്ത് മേയർ: ചർച്ചയിലേക്ക് കൂടുതൽ പേരുകൾ; വി ജി ഗിരികുമാറും കരമന അജിത്തും പരിഗണനയിൽ

തിരുവനന്തപുരം: ബിജെപി വൻ വിജയം നേടിയ തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനത്തേക്ക് കൂടുതൽ പേരുകൾ പരിഗണനയിൽ. വ്യത്യസ്ത അഭിപ്രായങ്ങൾ വന്നതോടെയാണ് കൂടുതൽ ആലോചനയിലേക്ക് നേതൃത്വം നീങ്ങുന്നത്. സംസ്ഥാന സെക്രട്ടറി വി വി രാജേഷിനും മുൻ

പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ നിയന്ത്രണം, പന്നി മാംസം വിതരണം ചെയ്യുന്നതിന് വിലക്ക്

പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് പഞ്ചായത്തിലാണ് സ്ഥിരീകരിച്ചത്. തുടർന്ന് നാല് പഞ്ചായത്തുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒരു കിലോമീറ്ററോളം രോ​ഗബാധിത പ്രദേശമാണ്. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.