കോഴിക്കോടേക്ക് പുതിയ രണ്ട് വന്ദേ ഭാരതും മെമുവും; കണ്ണൂർ – മംഗലാപുരം റൂട്ടിൽ കൂടുതൽ ട്രെയിൻ സർവീസുകൾക്ക് സാധ്യത

ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിന് പിന്നാലെ കൂടുതൽ ട്രെയിനുകൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ വടക്കൻ കേരളം. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് കാസർകോട് – മംഗലാപുരം ഭാഗത്തേക്ക് വന്ദേ ഭാരതും മെമു ട്രെയിനുകളും ഉൾപ്പെടെ കൂടുതൽ ട്രെയിൻ സർവീസുകൾ എംപിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യങ്ങളോട് അനുകൂലമായാണ് റെയിൽവേ അധികൃതർ പ്രതികരിച്ചത്. ഇതോടെ ട്രെയിൻ യാത്ര ദുരിതത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ തീരുമാനങ്ങൾ യാഥാർഥ്യമായാൽ കോഴിക്കോടിന് രണ്ട് വന്ദേ ഭാരത് സർവീസാണ് അധികമായി ലഭിക്കുക. നിലവിൽ ഓടുന്ന ഗോവ മംഗലാപുരം വന്ദേ ഭാരത് ട്രെയിൻ കോഴിക്കോട് വരെ നീട്ടാനും. പുതിയ വന്ദേ ഭാരത് ട്രെയിൻ കോയമ്പത്തൂർ മംഗലാപുരം റൂട്ടിൽ ആരംഭിക്കാനും ശുപാർശ ചെയ്യുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ഉറപ്പ് നൽകിയിട്ടുണ്ട്. ഇവയ്ക്ക് പുറമെയാണ് മെമു സർവീസുകൾ.

കോഴിക്കോട് നിന്ന് മംഗലാപുരത്തേക്കോ കണ്ണൂർ നിന്ന് മംഗലാപുരത്തേക്കോ മെമു ട്രെയിൻ ആരംഭിക്കുകയോ കണ്ണൂർ മഞ്ചേശ്വരം മെമു ചെയിൻ സർവീസ് ആരംഭിക്കുകയോ ചെയ്യണമെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. മംഗലാപുരം – രാമേശ്വരം ട്രെയിൻ യഥാർഥ്യമാക്കുക എന്ന ആവശ്യത്തോട് വൈകാതെ തന്നെ ഈ സർവീസ് ആരംഭിക്കുമെന്ന മറുപടിയാണ് റെയിൽവേ മാനേജർ നൽകിയത്.

രാത്രി യാത്രയ്ക്ക് കോയമ്പത്തൂർ – മംഗളൂരു ഇൻ്റർസിറ്റി ആരംഭിക്കുമെന്നും റെയിൽവേ ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിനുപുറമെ വരുന്ന ജൂൺ ജൂലൈ മാസത്തോടെ മൂകാംബിക രാമേശ്വരം എന്നീ സുപ്രധാന തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതും നേരെത്തെ ഓടിക്കൊണ്ടിരുന്നതുമായ ബൈൻദൂർ എക്സ്പ്രസ്സ്‌ പുനഃരാരംഭിക്കുമെന്നാണ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ഉറപ്പ് നൽകിയത്. കോയമ്പത്തൂർ മുതൽ കണ്ണൂർ വരെ ഓടുന്ന ട്രെയിൻ ഉടനടി മംഗലാപുരം വരെ നീട്ടുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.

കൊവിഡിനു ശേഷം നിർത്തലാക്കിയ ട്രെയിനുകൾ പുനഃസ്ഥാപിക്കാനും ഏറ്റവും അടിയന്തിരമായി ആവശ്യമുള്ള സ്ഥലങ്ങളിൽ പുതുതായി സ്റ്റോപ്പുകൾ അനുവദിക്കാനും ആവശ്യമായ രീതിയിൽ റെയിൽവേ ബോഡിലേക്ക് ശുപാർശ അയക്കുമെന്ന ഉറപ്പും യോഗത്തിൽ ലഭിച്ചു.അന്ദ്യോദയ എക്സ്പ്രസ് ദിവസേനെ ആരംഭിക്കുക, വൈകിട്ട് പരശുരാം എക്സ്പ്രസ് കോഴിക്കോട് നിർത്തിയിടുന്നത് ഒഴിവാക്കുക. കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന വിവിധ ട്രെയിനുകൾ മംഗലാപുരം വരെ നീട്ടുക തുടങ്ങിയ ആവശ്യങ്ങളും റെയിൽവേയ്ക്ക് മുന്നിലുണ്ട്.

ഉന്നയിച്ച പല കാര്യങ്ങളിലും തികച്ചും അനുകൂലമായ തീരുമാനങ്ങൾ ഉണ്ടായത് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. കാഞ്ഞങ്ങാട് നീലേശ്വരം സ്റ്റേഷനുകൾ അമൃത് ഭാരത് സ്റ്റേഷൻ നിലവാരത്തിൽ എത്തുന്ന നിർമാണ നവീകരണ പ്രവർത്തി ആരംഭിക്കും. കാസർകോട് മണ്ഡലത്തിലെ വിവിധ സ്റ്റേഷനുകളിലെ എസ്‌കേലേറ്റർ ലിഫ്റ്റ് എന്നിവ സ്ഥാപിക്കുന്ന പ്രവർത്തി ഉടനടി പൂർത്തിയാക്കും തുടങ്ങിയ ഉറപ്പുകളും ലഭിച്ചിട്ടുണ്ട്.

ഇ.സി.ജി ടെക്‌നിഷ്യൻ നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് താത്ക്കാലിക ഇ.സി.ജി ടെക്‌നിഷ്യൻ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി ഇ.സി.ജി ടെക്‌നീഷ്യൻ/ ഉപരി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം

ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ്

കേരള ഖാദിഗ്രാമവ്യവസായ ബോര്‍ഡിന് കീഴിലെ കല്‍പ്പറ്റ, പനമരം, മാനന്തവാടി ഖാദിഗ്രാമസൗഭാഗ്യ ഷോറൂമുകളില്‍ റംസാൻ റിബേറ്റ് മേള ആരംഭിച്ചു. മാർച്ച് 23 വരെ 30 ശതമാനം റിബേറ്റോടെ ഖാദി തുണിത്തരങ്ങള്‍, ബെഡ് ഷീറ്റുകള്‍, ഉന്നക്കിടക്കകള്‍, വിവിധ

സൈക്യാട്രിസ്റ്റ് നിയമനം

സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ്‌ സെന്റർ കേരളയുടെ ഐ.സി.എം.ആർ പ്രോജെക്ടിലെ പ്രൊജക്റ്റ് റിസർച്ച് സൈയൻറ്റിസ്റ്റ്-2 തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ സൈക്യാട്രിസ്റ്റ് നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ മാർച്ച് 18 നകം അപേക്ഷ ഗൂഗിൾ ഫോം മുഖേനെ

ലേലം

പേരിയ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കാലപ്പഴക്കം വന്ന വാഹന ഷെഡ് പൊളിച്ചു നീക്കുന്നതിനായി ലേലം ചെയുന്നു. ലേലത്തിനായുള്ള ക്വട്ടേഷനുകൾ മാർച്ച് 13 രാവിലെ 11 വരെ സ്വീകരിക്കും. മാർച്ച് 13 ഉച്ചയ്ക്ക് 12 പേരിയ

ടെക്നിക്കല്‍ സ്‌കൂള്‍ പ്രവേശനം

സുല്‍ത്താന്‍ ബത്തേരി ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ 2026-27 വര്‍ഷം എട്ടാം ക്ലാസ് പ്രവേശനത്തിന് (ഇംഗ്ലീഷ് മീഡിയം) അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 6 ന് രാവിലെ പത്തിനകം സ്‌കൂളില്‍ നേരിട്ടോ www.polyadmission.org/ths എന്ന വെബ് സൈറ്റ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കണ്ടത്തുവയൽ പ്രദേശത്ത് നാളെ (മാർച്ച് 12) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഒണ്ടയങ്ങാടി പ്രദേശത്ത് നാളെ (മാർച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.