കോഴിക്കോടേക്ക് പുതിയ രണ്ട് വന്ദേ ഭാരതും മെമുവും; കണ്ണൂർ – മംഗലാപുരം റൂട്ടിൽ കൂടുതൽ ട്രെയിൻ സർവീസുകൾക്ക് സാധ്യത

ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിന് പിന്നാലെ കൂടുതൽ ട്രെയിനുകൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ വടക്കൻ കേരളം. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് കാസർകോട് – മംഗലാപുരം ഭാഗത്തേക്ക് വന്ദേ ഭാരതും മെമു ട്രെയിനുകളും ഉൾപ്പെടെ കൂടുതൽ ട്രെയിൻ സർവീസുകൾ എംപിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യങ്ങളോട് അനുകൂലമായാണ് റെയിൽവേ അധികൃതർ പ്രതികരിച്ചത്. ഇതോടെ ട്രെയിൻ യാത്ര ദുരിതത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ തീരുമാനങ്ങൾ യാഥാർഥ്യമായാൽ കോഴിക്കോടിന് രണ്ട് വന്ദേ ഭാരത് സർവീസാണ് അധികമായി ലഭിക്കുക. നിലവിൽ ഓടുന്ന ഗോവ മംഗലാപുരം വന്ദേ ഭാരത് ട്രെയിൻ കോഴിക്കോട് വരെ നീട്ടാനും. പുതിയ വന്ദേ ഭാരത് ട്രെയിൻ കോയമ്പത്തൂർ മംഗലാപുരം റൂട്ടിൽ ആരംഭിക്കാനും ശുപാർശ ചെയ്യുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ഉറപ്പ് നൽകിയിട്ടുണ്ട്. ഇവയ്ക്ക് പുറമെയാണ് മെമു സർവീസുകൾ.

കോഴിക്കോട് നിന്ന് മംഗലാപുരത്തേക്കോ കണ്ണൂർ നിന്ന് മംഗലാപുരത്തേക്കോ മെമു ട്രെയിൻ ആരംഭിക്കുകയോ കണ്ണൂർ മഞ്ചേശ്വരം മെമു ചെയിൻ സർവീസ് ആരംഭിക്കുകയോ ചെയ്യണമെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. മംഗലാപുരം – രാമേശ്വരം ട്രെയിൻ യഥാർഥ്യമാക്കുക എന്ന ആവശ്യത്തോട് വൈകാതെ തന്നെ ഈ സർവീസ് ആരംഭിക്കുമെന്ന മറുപടിയാണ് റെയിൽവേ മാനേജർ നൽകിയത്.

രാത്രി യാത്രയ്ക്ക് കോയമ്പത്തൂർ – മംഗളൂരു ഇൻ്റർസിറ്റി ആരംഭിക്കുമെന്നും റെയിൽവേ ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിനുപുറമെ വരുന്ന ജൂൺ ജൂലൈ മാസത്തോടെ മൂകാംബിക രാമേശ്വരം എന്നീ സുപ്രധാന തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതും നേരെത്തെ ഓടിക്കൊണ്ടിരുന്നതുമായ ബൈൻദൂർ എക്സ്പ്രസ്സ്‌ പുനഃരാരംഭിക്കുമെന്നാണ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ഉറപ്പ് നൽകിയത്. കോയമ്പത്തൂർ മുതൽ കണ്ണൂർ വരെ ഓടുന്ന ട്രെയിൻ ഉടനടി മംഗലാപുരം വരെ നീട്ടുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.

കൊവിഡിനു ശേഷം നിർത്തലാക്കിയ ട്രെയിനുകൾ പുനഃസ്ഥാപിക്കാനും ഏറ്റവും അടിയന്തിരമായി ആവശ്യമുള്ള സ്ഥലങ്ങളിൽ പുതുതായി സ്റ്റോപ്പുകൾ അനുവദിക്കാനും ആവശ്യമായ രീതിയിൽ റെയിൽവേ ബോഡിലേക്ക് ശുപാർശ അയക്കുമെന്ന ഉറപ്പും യോഗത്തിൽ ലഭിച്ചു.അന്ദ്യോദയ എക്സ്പ്രസ് ദിവസേനെ ആരംഭിക്കുക, വൈകിട്ട് പരശുരാം എക്സ്പ്രസ് കോഴിക്കോട് നിർത്തിയിടുന്നത് ഒഴിവാക്കുക. കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന വിവിധ ട്രെയിനുകൾ മംഗലാപുരം വരെ നീട്ടുക തുടങ്ങിയ ആവശ്യങ്ങളും റെയിൽവേയ്ക്ക് മുന്നിലുണ്ട്.

ഉന്നയിച്ച പല കാര്യങ്ങളിലും തികച്ചും അനുകൂലമായ തീരുമാനങ്ങൾ ഉണ്ടായത് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. കാഞ്ഞങ്ങാട് നീലേശ്വരം സ്റ്റേഷനുകൾ അമൃത് ഭാരത് സ്റ്റേഷൻ നിലവാരത്തിൽ എത്തുന്ന നിർമാണ നവീകരണ പ്രവർത്തി ആരംഭിക്കും. കാസർകോട് മണ്ഡലത്തിലെ വിവിധ സ്റ്റേഷനുകളിലെ എസ്‌കേലേറ്റർ ലിഫ്റ്റ് എന്നിവ സ്ഥാപിക്കുന്ന പ്രവർത്തി ഉടനടി പൂർത്തിയാക്കും തുടങ്ങിയ ഉറപ്പുകളും ലഭിച്ചിട്ടുണ്ട്.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.