കോഴിക്കോടേക്ക് പുതിയ രണ്ട് വന്ദേ ഭാരതും മെമുവും; കണ്ണൂർ – മംഗലാപുരം റൂട്ടിൽ കൂടുതൽ ട്രെയിൻ സർവീസുകൾക്ക് സാധ്യത

ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിന് പിന്നാലെ കൂടുതൽ ട്രെയിനുകൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ വടക്കൻ കേരളം. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് കാസർകോട് – മംഗലാപുരം ഭാഗത്തേക്ക് വന്ദേ ഭാരതും മെമു ട്രെയിനുകളും ഉൾപ്പെടെ കൂടുതൽ ട്രെയിൻ സർവീസുകൾ എംപിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യങ്ങളോട് അനുകൂലമായാണ് റെയിൽവേ അധികൃതർ പ്രതികരിച്ചത്. ഇതോടെ ട്രെയിൻ യാത്ര ദുരിതത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ തീരുമാനങ്ങൾ യാഥാർഥ്യമായാൽ കോഴിക്കോടിന് രണ്ട് വന്ദേ ഭാരത് സർവീസാണ് അധികമായി ലഭിക്കുക. നിലവിൽ ഓടുന്ന ഗോവ മംഗലാപുരം വന്ദേ ഭാരത് ട്രെയിൻ കോഴിക്കോട് വരെ നീട്ടാനും. പുതിയ വന്ദേ ഭാരത് ട്രെയിൻ കോയമ്പത്തൂർ മംഗലാപുരം റൂട്ടിൽ ആരംഭിക്കാനും ശുപാർശ ചെയ്യുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ഉറപ്പ് നൽകിയിട്ടുണ്ട്. ഇവയ്ക്ക് പുറമെയാണ് മെമു സർവീസുകൾ.

കോഴിക്കോട് നിന്ന് മംഗലാപുരത്തേക്കോ കണ്ണൂർ നിന്ന് മംഗലാപുരത്തേക്കോ മെമു ട്രെയിൻ ആരംഭിക്കുകയോ കണ്ണൂർ മഞ്ചേശ്വരം മെമു ചെയിൻ സർവീസ് ആരംഭിക്കുകയോ ചെയ്യണമെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. മംഗലാപുരം – രാമേശ്വരം ട്രെയിൻ യഥാർഥ്യമാക്കുക എന്ന ആവശ്യത്തോട് വൈകാതെ തന്നെ ഈ സർവീസ് ആരംഭിക്കുമെന്ന മറുപടിയാണ് റെയിൽവേ മാനേജർ നൽകിയത്.

രാത്രി യാത്രയ്ക്ക് കോയമ്പത്തൂർ – മംഗളൂരു ഇൻ്റർസിറ്റി ആരംഭിക്കുമെന്നും റെയിൽവേ ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിനുപുറമെ വരുന്ന ജൂൺ ജൂലൈ മാസത്തോടെ മൂകാംബിക രാമേശ്വരം എന്നീ സുപ്രധാന തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതും നേരെത്തെ ഓടിക്കൊണ്ടിരുന്നതുമായ ബൈൻദൂർ എക്സ്പ്രസ്സ്‌ പുനഃരാരംഭിക്കുമെന്നാണ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ഉറപ്പ് നൽകിയത്. കോയമ്പത്തൂർ മുതൽ കണ്ണൂർ വരെ ഓടുന്ന ട്രെയിൻ ഉടനടി മംഗലാപുരം വരെ നീട്ടുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.

കൊവിഡിനു ശേഷം നിർത്തലാക്കിയ ട്രെയിനുകൾ പുനഃസ്ഥാപിക്കാനും ഏറ്റവും അടിയന്തിരമായി ആവശ്യമുള്ള സ്ഥലങ്ങളിൽ പുതുതായി സ്റ്റോപ്പുകൾ അനുവദിക്കാനും ആവശ്യമായ രീതിയിൽ റെയിൽവേ ബോഡിലേക്ക് ശുപാർശ അയക്കുമെന്ന ഉറപ്പും യോഗത്തിൽ ലഭിച്ചു.അന്ദ്യോദയ എക്സ്പ്രസ് ദിവസേനെ ആരംഭിക്കുക, വൈകിട്ട് പരശുരാം എക്സ്പ്രസ് കോഴിക്കോട് നിർത്തിയിടുന്നത് ഒഴിവാക്കുക. കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന വിവിധ ട്രെയിനുകൾ മംഗലാപുരം വരെ നീട്ടുക തുടങ്ങിയ ആവശ്യങ്ങളും റെയിൽവേയ്ക്ക് മുന്നിലുണ്ട്.

ഉന്നയിച്ച പല കാര്യങ്ങളിലും തികച്ചും അനുകൂലമായ തീരുമാനങ്ങൾ ഉണ്ടായത് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. കാഞ്ഞങ്ങാട് നീലേശ്വരം സ്റ്റേഷനുകൾ അമൃത് ഭാരത് സ്റ്റേഷൻ നിലവാരത്തിൽ എത്തുന്ന നിർമാണ നവീകരണ പ്രവർത്തി ആരംഭിക്കും. കാസർകോട് മണ്ഡലത്തിലെ വിവിധ സ്റ്റേഷനുകളിലെ എസ്‌കേലേറ്റർ ലിഫ്റ്റ് എന്നിവ സ്ഥാപിക്കുന്ന പ്രവർത്തി ഉടനടി പൂർത്തിയാക്കും തുടങ്ങിയ ഉറപ്പുകളും ലഭിച്ചിട്ടുണ്ട്.

സി-മാറ്റ് പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ

സിപ്‌ലൈന്‍ അപകടമെന്ന രീതിയിലുള്ള വ്യാജ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി

കല്‍പ്പറ്റ: വയനാട്ടില്‍ സിപ്‌ലൈന്‍ അപകടമെന്ന രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് കൃത്രിമ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി വയനാട് സൈബര്‍ പോലീസ്. ആലപ്പുഴ, തിരുവമ്പാടി, തൈവേലിക്കകം വീട്ടില്‍, കെ. അഷ്‌കര്‍(29)നെയാണ് ഇൻസ്‌പെക്ടർ എസ്

ഐഡിയൽ ലൈവ് എക്സ്പോ നവംബർ 27 മുതൽ: ലോഗോ പ്രകാശനം ചെയ്തു.

സുൽത്താൻബത്തേരി: ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന വാർഷിക എക്സിബിഷൻ, ഐഡിയൽ ലൈവ് എക്സ്പോ 2025 ഈ മാസം 27ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. എക്സ്പോയുടെ ഔദ്യോഗിക ലോഗോ സ്കൂളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഓയിസ്ക

എംഡിഎംഎ യുമായി പിടിയിൽ

അമ്പലവയൽ : ബത്തേരി കൈപ്പഞ്ചേരി ചെമ്പകശ്ശേരി വീട്ടിൽ ജിഷ്ണു ശശികുമാർ(30)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗോവിന്ദ മൂലയിൽ വച്ച് ഇയാൾ

എസ്.ഐ.ആർ; അസ്വഭാവിക തിടുക്കം നിഗൂഢതവർദ്ധിപ്പിക്കുന്നു. എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: ആവശ്യമായ സമയം അനുവദിക്കാതെ ത്രീവ്ട്ടർ പട്ടിക പുതുക്കുന്നതിൽ നീഗൂഢതയെന്ന് എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. അമിത സമ്മർദ്ദം മൂലം ബി.എൽ.ഒ. അനീഷ് ജോർജ്ജ് പയ്യന്നൂരിൽ ആത്മഹത്യ ചെയ്തുമായി ബന്ധപ്പെട്ട് വയനാട് കളക്ട്രറ്റിന് മുന്നിൽ സംഘടിപ്പിച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.