കീറിയ നോട്ടുകള്‍ മാറ്റിയെടുക്കേണ്ടത് ഇങ്ങനെ; ഇക്കാര്യങ്ങള്‍ നോട്ടിലുണ്ടെന്ന് ഉറപ്പുവരുത്തണം

ബസ് യാത്രയ്ക്കിടയിലും സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോഴും ഒക്കെ അപ്രതീക്ഷിതമായി കീറിയ നോട്ട് കിട്ടിയിട്ടില്ലേ. അബദ്ധം പറ്റിയെന്ന് പറഞ്ഞ് ചിലരെങ്കിലും അത് വലിച്ചെറിഞ്ഞിട്ടുമുണ്ടാവാം . പക്ഷേ കീറിയതും മുഷിഞ്ഞതുമായ നോട്ട് അതിനി എത്ര രൂപയുടെ ആയാലും കളയാന്‍ നില്‍ക്കണ്ട. കേടുപാടുകള്‍ സംഭവിച്ച നോട്ട് നഷ്ടം കൂടാതെ എങ്ങനെ മാറ്റിയെടുക്കാമെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നുണ്ട്.എല്ലാ വാണിജ്യ ബാങ്ക് ശാഖകളും മുഷിഞ്ഞതും കേടുപാടുകള്‍ സംഭവിച്ചതുമായ നോട്ടുകള്‍ പൊതുജനങ്ങളില്‍നിന്ന് സ്വീകരിക്കാന്‍ ബാധ്യസ്ഥരാണ്.

മുഷിഞ്ഞ നോട്ടുകളും കേടുപാടുകള്‍ സംഭവിച്ച നോട്ടുകളും

അതായത് നിറംമങ്ങിയതോ അഴുക്ക് പുരണ്ടതോ ചെറുതായി കീറിയതോ ആയ നോട്ടുകളെയാണ് മുഷിഞ്ഞ നോട്ടുകള്‍ solid note എന്ന് പറയുന്നത് . അതുപോലെ തന്നെ നോട്ടിന്റെ ഭാഗങ്ങള്‍ നഷ്ടപ്പെടുകയോ വലിയ കീറലുകള്‍ സംഭവിക്കുകയോ ചെയ്ത നോട്ടുകളാണെങ്കില്‍ അവയെ കേടുപാടുകള്‍ സംഭവിച്ച നോട്ട് Mutilated Note എന്നാണ് പറയുന്നത്

എങ്ങനെ നോട്ടുകള്‍ മാറ്റിയെടുക്കാം, എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഇത്തരം നോട്ടുകള്‍ ഏതൊരു ബാങ്ക് ശാഖയിലും നല്‍കി മാറ്റിയെടുക്കാം. നിങ്ങള്‍ക്ക് അക്കൗണ്ട് ഇല്ലാത്ത ബാങ്ക് ആണെങ്കിലും ഈ സൗകര്യം ലഭ്യമാണ്. നേരിട്ട് അല്ലെങ്കില്‍ അക്കൗണ്ടിലേക്ക് പണം ലഭിക്കും. നോട്ടിന്റെ ഭാഗങ്ങള്‍ നഷ്ടപ്പെടുകയോ വലിയ കീറലുകള്‍ സംഭവിക്കുകയോ ചെയ്യുകയാണെങ്കില്‍ ഇത്തരം നോട്ടുകള്‍ RBI യുടെ നോട്ട് റീഫണ്ട് നിയമങ്ങള്‍ അനുസരിച്ച് മാറ്റിയെടുക്കേണ്ടതുണ്ട്. നോട്ടിന്റെ എത്രഭാഗം കേടുവന്നു എന്നതിനെ ആശ്രയിച്ചാണ് തിരികെ ലഭിക്കുന്ന തുക. ഇതിനുവേണ്ടി ബാങ്കുകളുടെ പ്രത്യേക ശാഖകളെ സമീപിക്കണം.

നോട്ട് മാറ്റിയെടുക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍

ഒരുപാട് മോശമായതും കത്തിക്കരിഞ്ഞതോ, ഒട്ടി പിടിച്ചതോ, തീരെ തിരിച്ചറിയാന്‍ പറ്റാത്തതോ ആയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ RBI യുടെ ഇഷ്യു ഓഫീസുകളില്‍ നേരിട്ട് നല്‍കി പരിശോധനയ്ക്ക് വിധേയമാക്കണം. നോട്ടുകളില്‍ പശ തേയ്ക്കുക, സ്റ്റാപ്ലര്‍ അടിക്കുക ടേപ്പ് ഒട്ടിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യരുത്.

പണം തിരികെ ലഭിക്കുന്ന മാനദണ്ഡങ്ങള്‍

കേടുപാടുകള്‍ സംഭവിച്ച നോട്ടിന് എത്ര തുക തിരികെ ലഭിക്കും എന്നത് അതിലെ വാട്ടര്‍മാര്‍ക്ക്, സീരിയല്‍ നമ്പര്‍ തുടങ്ങിയ പ്രധാന ഭാഗങ്ങള്‍ വ്യക്തമാണോ എന്നതിനെ ആശ്രയിച്ചിരിക്കും.

ഇത്തവണ ക്രിസ്മസ് അവധി എത്ര ദിവസം കൂടും? പരീക്ഷാ ടൈംടേബിൾ പുനക്രമീകരിച്ചു, പരീക്ഷ 15ന് ആരംഭിക്കും, ജനുവരി അഞ്ചിന് സ്കൂൾ തുറക്കും

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. 1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഡിസംബർ 15 മുതൽ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബർ 23 ന് സ്കൂളുകളിൽ ക്രിസ്മസ്

കേരളത്തിൽ 22 ദിവസം അവധി, ഇന്ത്യയിലെ പൊതു അവധി ദിനങ്ങൾ 13, അടുത്ത വര്‍ഷത്തെ അവധികൾ ഏതൊക്കെയെന്ന് നോക്കാം

2026 കലണ്ടർ വർഷത്തിലെ ഇന്ത്യയിലെ പൊതു അവധി ദിനങ്ങളുടെ തീയതികൾ പുറത്തുവന്നു. ദേശീയ പ്രാധാന്യമുള്ള ആഘോഷങ്ങളും പ്രധാന മതപരമായ ഉത്സവങ്ങളും ഉൾപ്പെടുന്ന അവധികൾ ഏതൊക്കെയെന്ന് ഇവിടെ പട്ടികപ്പെടുത്തിയിരിക്കുന്നു. ജനുവരി മുതൽ ഏപ്രിൽ വരെ ജനുവരി

പുക സര്‍ട്ടിഫിക്കറ്റ് വേണോ? ആര്‍സി ബുക്ക് മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്യണം, ഒ.ടി. പി പ്രധാനം

വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മൊബൈല്‍നമ്പറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ഇനി പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. ഇതുസംബന്ധിച്ച് പുകപരിശോധനകേന്ദ്രങ്ങള്‍ക്ക് നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ നിര്‍ദേശം ലഭിച്ചു. തിങ്കളാഴ്ച മൂന്നുമുതല്‍ ഒടിപി സംവിധാനം നിലവില്‍വന്നു. വാഹന ഉടമകളുടെ മൊബൈല്‍നമ്പറാണ്

ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് അവബോധ വാരാചരണത്തിന് തുടക്കമായി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു.

ആന്റിബയോട്ടിക്കുകളുടെ വിവേചന രഹിതമായ ഉപയോഗത്തിനെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ആന്റിമൈക്രോബിയൽ റസിസ്റ്റൻസ് (എ.എം.ആർ) അവബോധ വാരാചരണത്തിന് ജില്ലയിൽ തുടക്കമായി. കളക്​ടറേറ്റ് എ.പി.ജെ ഹാളിൽ നടന്ന പരിപാടി കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ലോകാരോഗ്യ

സി-മാറ്റ് പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.