കല്യാണം മുതല്‍ കൊച്ചുമുക്ക് വരെ സ്റ്റാർ ഹോട്ടല്‍ മുതല്‍ പെട്ടിക്കട വരെ മലയാളികളുടെ ഇഷ്ട ഭക്ഷണമാണ് പോത്തിറച്ചി .മലയാളിക്ക് പോത്തിറച്ചിയോടുള്ള കമ്ബം കണ്ടറിഞ്ഞുതന്നെയാണ് ഇന്നത്തെ ഇറച്ചിവിലയുടെ കുതിച്ചു കയറ്റവും .കൃത്രിമ ക്ഷാമമോ യഥാർത്ഥ ക്ഷാമമോ എന്ന് തിരിച്ചറിയാൻ കഴിയില്ല മാർക്കറ്റില്‍ പോത്തിറച്ചിയുടെ വില യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് 400 രൂപയില്‍ വ്യാപാരം നടന്ന പോത്തിറച്ചി 10 ശതമാനം ഉയർത്തി ഇന്നത്തെ മാർക്കറ്റ് 440 ക്ലോസ് ചെയ്തിരിക്കുന്നത് .മലയാളിയെ സംബന്ധിച്ചിടത്തോളം വലിയൊരു ചതിതന്നെയാണ് .കഴിഞ്ഞ വർഷത്തെപ്പോലെ ഒരു 20 രൂപ ആയിരുന്നെങ്കില്‍ അല്പം ചീത്തവിളിയും ബഹളവും ഒക്കെയായി രണ്ട് ആഴ്ച കൊണ്ട് വിലയോട് ഒന്ന് അഡ്ജസ്റ് ആകുമായിരുന്നു . ഇതിപ്പോ കിലോക്ക് 40 രൂപ കൂടുമ്ബോള്‍ ഹോട്ടലുകളും വലിയ തോതിലുള്ള വിലക്കയറ്റത്തിന് കാരണം ആകുമെന്ന ആശങ്കയല്ല യാഥാർഥ്യമാണ് .
ഓരോ വർഷവും പോത്തിറച്ചിക്ക് വിലക്കയറ്റാൻ വ്യാപാരികള്‍ നടത്തുന്ന ഒളിച്ചുകളിയുടെ ഭാഗമാണ് വിലയ്ക്കയറ്റം എന്നാണ് ജനങ്ങള്‍ പറയുന്നത് . 90 ശതമാനം വ്യാപാരികളും പോത്തിറച്ചിയുടെ വില 440 ആക്കി ഉയർത്തിക്കഴിഞ്ഞു . എന്നാല്‍ ചുരുക്കം ചില വ്യാപാരികള്‍ കിലോക്ക് 350 മുതല്‍ 370 വരെ വ്യാപാരം നടത്തുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം . വിലക്കയറ്റത്തിന് വേണ്ടി മൊത്തവ്യാപാരികള്‍ ഒരുക്കിയ ഒത്തുകളി നാടകമാണ് പോത്തുകളെ കിട്ടാനില്ല എന്ന ക്ഷാമം എന്നാണ് ജനങ്ങള്‍ പറയുന്നത് . ഇറച്ചി വ്യാപാര രംഗത്ത് വില നിശ്ചയിക്കാൻ ആരുമില്ലാത്തത് ഇത്തരത്തില്‍ മൊത്തക്കച്ചവടക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണ് . പോത്തിറച്ചിക്ക് ഒപ്പം കാളയിറച്ചി കൂട്ടികലർത്തി ഇറച്ചിയില്‍ പോലും തട്ടിപ്പ് നടക്കുന്നുണ്ട് .