ഫുട്‌ബോള്‍ കാണാത്തവര്‍ക്ക് വരെ മെസ്സിയെ ഇഷ്ടമാണ്; കേരളത്തിലേക്ക് വരുമ്പോള്‍ അഭിമാനമാണ്: ഐ എം വിജയന്‍

ലോക ചാമ്പ്യന്മാരായ ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലേക്ക് എത്തുന്നതിലുള്ള സന്തോഷം പങ്കുവച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍. മെസ്സിയെ പോലെ വലിയ താരത്തെ സര്‍ക്കാർ കേരളത്തിലേക്ക് കൊണ്ടുവരികയെന്നത് എല്ലാ ഫുട്‌ബോള്‍ പ്രേമികളെയും സംബന്ധിച്ച് വലിയ കാര്യമാണെന്ന് ഐഎം വിജയന്‍ പറഞ്ഞു.

‘ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും മികച്ച പത്ത് താരങ്ങളില്‍ എന്നും മുന്നിലുള്ള താരമാണ് ലയണല്‍ മെസ്സി. ഫുട്‌ബോള്‍ കാണാത്തവര്‍ക്ക് വരെ മെസ്സിയെ ഇഷ്ടമാണ്. മെസ്സിയെ പോലൊരു താരത്തെ റി
സര്‍ക്കാർ കേരളത്തിലേക്ക് കൊണ്ടുവരികയെന്ന് പറഞ്ഞാല്‍ എല്ലാ ഫുട്‌ബോള്‍ പ്രേമികളെയും സംബന്ധിച്ച് വലിയ കാര്യമാണ്’, മുന്‍ താരം പറഞ്ഞു

14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും ഇന്ത്യയിലെത്തുന്നത്. മുന്‍പ് 2011ലായിരുന്നു മെസ്സിയുടെ ഇന്ത്യ സന്ദര്‍ശനം. 2011 സെപ്റ്റംബറില്‍ അര്‍ജന്റീനയും മെസ്സിയും കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ സൗഹൃദമത്സരത്തില്‍ വെനസ്വേലയെ നേരിടാനെത്തിയതായിരുന്നു. അന്നത്തെ ഓര്‍മകളെ കുറിച്ചും ഐ എം വിജയന്‍ പങ്കുവെച്ചു.

‘അര്‍ജന്റീനയെയും ബ്രസീലിനെയും പിന്തുണയ്ക്കുകയും ആരാധിക്കുകയും ചെയ്യുന്നയാളുകള്‍ അവരുടെ രാജ്യത്തേക്കാള്‍ കൂടുതല്‍ കേരളത്തിലുണ്ട്. അര്‍ജന്റീന ടീം ഡല്‍ഹിയിലെത്തിയപ്പോള്‍ ഞാനും പോയിരുന്നു. അപ്പോള്‍ അര്‍ജന്റീന ടീം കേരളത്തിന് നന്ദിയറിയിക്കുകയും ചെയ്തു. അവരുടെ ടീമിന് ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് കിട്ടുന്നത് കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞു. അതുകേള്‍ക്കുമ്പോള്‍ വലിയ അഭിമാനമാണ് തോന്നിയത്’, ഐ എം വിജയന്‍ കൂട്ടിച്ചേര്‍ത്തു.

മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും പരിശുദ്ധ മറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ  ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇടവക വികാരി റവ.ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടർന്നുള്ള വിശുദ്ധ

സ്വയം തൊഴില്‍ പദ്ധതിക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ മില്‍മയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാത്തില്‍പ്പെട്ട, സംരംഭകരായ 18 നും 60 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പാലിനും അനുബന്ധ ഉത്പന്നങ്ങള്‍ക്കും വിപണന

ഗതാഗത നിയന്ത്രണം

തരുവണ – കാഞ്ഞിരങ്ങാട് റോഡില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 31 വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

മദ്യത്തോടൊപ്പം ടച്ചിംഗ്‌സിന് ചിക്കനുംമട്ടനും ഒക്കെ കഴിക്കാറുണ്ടോ?

മാംസാഹാരവും വറുത്ത ലഘുഭക്ഷണങ്ങളുമൊക്കെ പലരും മദ്യത്തിനൊപ്പം കഴിക്കാറുണ്ട്. ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് മദ്യത്തോടൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പറയുന്നു. അതും ചില തരത്തിലുള്ള

ഇന്ത്യയിലെ 99% ഹൃദയഘാതവുമായി ബന്ധപ്പെട്ടിരിക്കുന്ന ‘അദൃശ്യമായ’ 4 ഘടകങ്ങൾ ഇവയാണ്!

ഹൃദയ സംബന്ധമായ അസുഖങ്ങളാണ് രാജ്യത്ത് ആശങ്ക ഉയർത്തുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. ഇക്കാര്യം ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കാർഡിയോളജിസ്റ്റുമാർ മുന്നറിയിപ്പും നൽകുന്നുണ്ട്. 99 ശതമാനം ഹൃദയഘാതങ്ങൾ, ഇതിനൊപ്പം ഉണ്ടാകുന്ന പക്ഷാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം ഇവയെ കുറിച്ചടക്കം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.