‘മഴ, കട്ടൻചായ, പരിപ്പുവട’ നൊസ്റ്റു കോമ്പിനേഷൻ ആണ്, പക്ഷെ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പഠനങ്ങൾ

മഴ, കട്ടൻചായ, പരിപ്പുവട.. ആഹാ അന്തസ്.. മഴ പെയ്യാൻ തുടങ്ങുമ്പോൾ മലയാളികളുടെ ആദ്യത്തെ സ്റ്റാറ്റസ് ഇതായിരിക്കും. മഴയത്ത് ഒരു ഗ്ലാസ് ചൂട് കട്ടൻചായയും നല്ല എണ്ണ പലഹാരവും കഴിച്ചിരിക്കാൻ നല്ല രസമാണ് അല്ലേ? എന്നാൽ ഇത് ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. തണുത്ത അന്തരീക്ഷത്തിൽ ഇരുണ്ട ആകാശവും ഇഷ്ടപ്പെട്ട പാട്ടുമൊക്കെ ചായ കുടിക്കാനും ബജി കഴിക്കാനുമൊക്കെ പ്രേരിപ്പിക്കുമെങ്കിലും മൺസൂൺ കാലത്തിന് ചില പ്രശ്‌നങ്ങളുണ്ട്. വൈകാരികമായി വളരെ അധികം സ്വാധീനം ചെലുത്തുന്ന കാലാവസ്ഥയാണ് മൺസൂൺ. മൺസൂണിലെ ആരോഗ്യ പ്രശ്‌നങ്ങളെ മറികടക്കുന്നതിന് നമ്മുടെ നാട്ടിൽ പൊതുവെയുള്ള ചില മിഥ്യാധാരണകളെ ആദ്യം മാറ്റി നിർത്തണം.

വേനൽക്കാലത്തെ കടുത്ത ചൂടിൽ നിന്നും രക്ഷിക്കുമെങ്കിലും നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്ന സമയമാണ് മഴക്കാലം. അണുബാധ, ഭക്ഷ്യവിഷബാധ, ചർമ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങൾ, ശ്വാസംമുട്ട് തുടങ്ങി നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന് ഏറ്റവും കൂടുതൽ ജോലിയുണ്ടാക്കുന്ന കാലമാണ് മൺസൂൺ. ഇതിന്റെ കൂടെ ആരോഗ്യത്തിന് ദോഷം ചെയ്യുന്ന ചില അനാവശ്യ രീതികൾ നമ്മളും പിന്തുടരുന്നത് ശരിയല്ലല്ലോ.
മൺസൂണിൽ നമ്മൾ ചെയ്യുന്ന ചില തെറ്റുകൾ എന്തൊക്കെ എന്ന് നോക്കാം,

എണ്ണയിൽ വറുത്ത, എരിവുള്ള ഭക്ഷണങ്ങൾ തണുത്ത കാലാവസ്ഥയിൽ നമ്മെ രസിപ്പിക്കും എന്നത് ശെരി തന്നെ. പക്ഷെ ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പലർക്കും അറിയില്ല. മഴക്കാലത്ത് വറുത്തതും എരിവുള്ളതുമായ ഭക്ഷണങ്ങൾ അധികം കഴിക്കുന്നത് ദഹനക്കേട്, അസിഡിറ്റി തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാകാറുണ്ട്. അതിനാൽ മഴ, ചായ, പരിപ്പുവടയിൽ നിന്ന് വട ഒഴിവാക്കേണ്ടി വരും.
തണുപ്പ് ദഹനപ്രക്രിയ സാവധാനത്തിലാക്കുമെന്ന് പല കാലങ്ങളിലായി പഠനങ്ങൾ തെളിയിച്ച കാര്യമാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തിൽ നിന്ന് ദഹിക്കാൻ ബുദ്ധിമുട്ടുള്ള സാധനങ്ങൾ കുറയ്ക്കുന്നത് നന്നായിരിക്കും. നാരുകൾ, പ്രോബയോട്ടിക്കുകൾ, പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ ലഘുഭക്ഷണങ്ങൾക്ക് മഴക്കാലത്ത് പ്രാധാന്യം നൽകുക. എണ്ണ പലഹാരങ്ങൾക്ക് പകരം ആവിയിൽ വേവിച്ച ലഘുഭക്ഷണങ്ങൾ, സൂപ്പുകൾ, ഹെർബൽ ടീ എന്നിവ മഴക്കാലത്ത് ശീലമാക്കുന്നത് നല്ലതായിരിക്കും. മഴയ്‌ക്കൊപ്പം കട്ടൻ ചായയ്ക്കും, പരിപ്പുവടയ്ക്കും പകരം അടയും, ഹെർബൽ ടീയും ആക്കുന്നത് ആരോഗ്യത്തിന് കൂടുതല്‍ ഗുണകരമാവും.

മാണിയൂർ ഉസ്താദ് : അനുകരിക്കപ്പെടേണ്ട മാതൃകാ വ്യക്തിത്വം

കമ്പളക്കാട് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ്റെ രണ്ടാമത് പാഠശാലയും മാണിയൂർ ഉസ്താദ് അനുസ്മരണവും പച്ചിലക്കാട് നശാത്തുൽ ഇസ് ലാം മദ്റസയിൽ നടത്തി. പാണ്ഡിത്യത്തിനാലും ആത്മീയതയാലും ഏറെ ഉത്തുംഗതയിലെത്തിയിട്ടും ലാളിത്യം കൊണ്ടും വിനയം കൊണ്ടും വിസ്മയം തീർത്ത

നോർക്ക സാന്ത്വനം പദ്ധതി കാലതാമസം ഒഴിവാക്കണം:കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ്

കൽപ്പറ്റ: തിരികെയെത്തിയ പ്രവാസികൾക്ക് വിവിധ ആനുകൂല്യങ്ങൾ നൽകുന്ന സാന്ത്വനം പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചവരുടെ ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്നും തിരികെയെത്തിയ പ്രവാസികൾക്കായി പ്രഖ്യാപിക്കുന്ന പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ്

അശാസ്ത്രീയ റോഡ് നിര്‍മ്മാണം: അപകടത്തിനായി ആളെ കാത്ത് പടിഞ്ഞാറത്തറ പഞ്ചായത്തും പി.ഡബ്ല്യു.ഡിയും

പടിഞ്ഞാറത്തറ: അശാസ്ത്രീയമായ റോഡ് നിർമ്മാണം കാരണം അപകടം വിളിച്ചു വരുത്തി കാത്തിരിക്കുകയാണ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് അധികൃതരും, പി.ഡബ്ല്യു.ഡി വകുപ്പും. പടിഞ്ഞാറത്തറ – തെങ്ങുമുണ്ട – വാരാമ്പറ്റ റോഡില്‍ മുബാറക് മണ്ണത്താമല്‍ റോഡിലേക്ക് തിരിയുന്ന ഇറക്കത്തില്‍

യുവ സാഹിത്യ ക്യാമ്പിലേക്ക് സൃഷ്ടികള്‍ ക്ഷണിച്ചു.

യുവസാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള, 18 നും 40 നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സൃഷ്ടി ക്ഷണിച്ചു. മലയാളത്തില്‍ തയ്യാറാക്കിയ കഥ, കവിത രചനകള്‍ സൃഷ്ടാവിന്റെ പേര്, മേല്‍വിലാസം, ഡിടിപി

തദ്ദേശസ്ഥാപന പരിധികളിലെ ജല സംഭരണികളുടെ പരിശോധന ശക്തമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം

തദ്ദേശ സ്ഥാപന പരിധികളില്‍ ജല സംഭരണത്തിനായി നിര്‍മ്മിച്ച പദ്ധതികള്‍ കാലവര്‍ഷത്തില്‍ അപകടകരമായ അവസ്ഥയിലേക്ക് മാറുന്നതിനാല്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ജല സംഭരണികൾ പരിശോധിച്ച് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ.

കുട്ടികൾക്ക് പോഷകാഹാരം സുപ്രധാനം: മന്ത്രി ഒ ആർ കേളു.

പോഷകാഹാരം ആരോഗ്യത്തിന് അത്യാവശ്യമാണെന്ന കാര്യം മറക്കരുതെന്നും കുട്ടികൾക്ക് എപ്പോഴും പോഷകം നിറഞ്ഞ ഭക്ഷണം നൽകണമെന്നും പട്ടികജാതി – പട്ടികവർഗ – പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. തിരുനെല്ലി ഗ്രാമപഞ്ചായത്തും അപ്പപ്പാറ കുടുംബാരോഗ്യ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.