‘മഴ, കട്ടൻചായ, പരിപ്പുവട’ നൊസ്റ്റു കോമ്പിനേഷൻ ആണ്, പക്ഷെ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പഠനങ്ങൾ

മഴ, കട്ടൻചായ, പരിപ്പുവട.. ആഹാ അന്തസ്.. മഴ പെയ്യാൻ തുടങ്ങുമ്പോൾ മലയാളികളുടെ ആദ്യത്തെ സ്റ്റാറ്റസ് ഇതായിരിക്കും. മഴയത്ത് ഒരു ഗ്ലാസ് ചൂട് കട്ടൻചായയും നല്ല എണ്ണ പലഹാരവും കഴിച്ചിരിക്കാൻ നല്ല രസമാണ് അല്ലേ? എന്നാൽ ഇത് ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. തണുത്ത അന്തരീക്ഷത്തിൽ ഇരുണ്ട ആകാശവും ഇഷ്ടപ്പെട്ട പാട്ടുമൊക്കെ ചായ കുടിക്കാനും ബജി കഴിക്കാനുമൊക്കെ പ്രേരിപ്പിക്കുമെങ്കിലും മൺസൂൺ കാലത്തിന് ചില പ്രശ്‌നങ്ങളുണ്ട്. വൈകാരികമായി വളരെ അധികം സ്വാധീനം ചെലുത്തുന്ന കാലാവസ്ഥയാണ് മൺസൂൺ. മൺസൂണിലെ ആരോഗ്യ പ്രശ്‌നങ്ങളെ മറികടക്കുന്നതിന് നമ്മുടെ നാട്ടിൽ പൊതുവെയുള്ള ചില മിഥ്യാധാരണകളെ ആദ്യം മാറ്റി നിർത്തണം.

വേനൽക്കാലത്തെ കടുത്ത ചൂടിൽ നിന്നും രക്ഷിക്കുമെങ്കിലും നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്ന സമയമാണ് മഴക്കാലം. അണുബാധ, ഭക്ഷ്യവിഷബാധ, ചർമ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങൾ, ശ്വാസംമുട്ട് തുടങ്ങി നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന് ഏറ്റവും കൂടുതൽ ജോലിയുണ്ടാക്കുന്ന കാലമാണ് മൺസൂൺ. ഇതിന്റെ കൂടെ ആരോഗ്യത്തിന് ദോഷം ചെയ്യുന്ന ചില അനാവശ്യ രീതികൾ നമ്മളും പിന്തുടരുന്നത് ശരിയല്ലല്ലോ.
മൺസൂണിൽ നമ്മൾ ചെയ്യുന്ന ചില തെറ്റുകൾ എന്തൊക്കെ എന്ന് നോക്കാം,

എണ്ണയിൽ വറുത്ത, എരിവുള്ള ഭക്ഷണങ്ങൾ തണുത്ത കാലാവസ്ഥയിൽ നമ്മെ രസിപ്പിക്കും എന്നത് ശെരി തന്നെ. പക്ഷെ ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പലർക്കും അറിയില്ല. മഴക്കാലത്ത് വറുത്തതും എരിവുള്ളതുമായ ഭക്ഷണങ്ങൾ അധികം കഴിക്കുന്നത് ദഹനക്കേട്, അസിഡിറ്റി തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാകാറുണ്ട്. അതിനാൽ മഴ, ചായ, പരിപ്പുവടയിൽ നിന്ന് വട ഒഴിവാക്കേണ്ടി വരും.
തണുപ്പ് ദഹനപ്രക്രിയ സാവധാനത്തിലാക്കുമെന്ന് പല കാലങ്ങളിലായി പഠനങ്ങൾ തെളിയിച്ച കാര്യമാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തിൽ നിന്ന് ദഹിക്കാൻ ബുദ്ധിമുട്ടുള്ള സാധനങ്ങൾ കുറയ്ക്കുന്നത് നന്നായിരിക്കും. നാരുകൾ, പ്രോബയോട്ടിക്കുകൾ, പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ ലഘുഭക്ഷണങ്ങൾക്ക് മഴക്കാലത്ത് പ്രാധാന്യം നൽകുക. എണ്ണ പലഹാരങ്ങൾക്ക് പകരം ആവിയിൽ വേവിച്ച ലഘുഭക്ഷണങ്ങൾ, സൂപ്പുകൾ, ഹെർബൽ ടീ എന്നിവ മഴക്കാലത്ത് ശീലമാക്കുന്നത് നല്ലതായിരിക്കും. മഴയ്‌ക്കൊപ്പം കട്ടൻ ചായയ്ക്കും, പരിപ്പുവടയ്ക്കും പകരം അടയും, ഹെർബൽ ടീയും ആക്കുന്നത് ആരോഗ്യത്തിന് കൂടുതല്‍ ഗുണകരമാവും.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.