ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന് പുലർച്ചെ ദില്ലിയിൽ നിന്ന് വിയന്നയിലേക്ക് പറന്ന ബോയിംഗ് 777 വിമാനത്തിനാണ് ടേക്ക് ഓഫിന് പിന്നാലെ സ്റ്റാള്‍ മുന്നറിയിപ്പ് ലഭിച്ചത് (ചിറകിന്റെ ക്രിട്ടിക്കൽ ആംഗിൾ ഓഫ് അറ്റാക്ക് കവിയുന്നത് മൂലം ലിഫ്റ്റ് നഷ്ടപ്പെടുമ്പോള്‍ നല്‍കുന്ന മുന്നറിയിപ്പ്). ഗ്രൗണ്ട് പ്രോക്സിമിറ്റി മുന്നറിയിപ്പ് സംവിധാനവും (GPWS) പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകി. ടേക്ക് ഓഫിന് പിന്നാലെ ഉയരുന്നതിനിടെ ഏകദേശം 900 അടി ഉയരം കുറഞ്ഞതിനെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയത്. വിമാനത്തിന്റെ ഉയരം കുറയ്ക്കരുതെന്നും പൈലറ്റുമാരോട് ആവശ്യപ്പെട്ടു. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

വിജയികൾക്ക് ആദരവ്
തരിയോട്: ഉപജില്ലാ കലോത്സവം, ശാസ്ത്രോത്സവം മേളകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ജി എൽ പി എസ്. തരിയോട് പി ടി എ കമ്മറ്റി ആദരിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ







