മാനന്തവാടി: വീട്ടുകാരുടെയും, നാട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലമാക്കി
ഷീജ ഒടുവിൽ മരണത്തിന് കീഴടങ്ങി. മെയ് ആറിന് ചുള്ളിയോട് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന എടവക പഞ്ചാ യത്ത് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആശാ വർക്കർ പാണ്ടിക്കടവ് മുത്താറി മൂല ആലഞ്ചേരി കെ.വി ഷീജ (42) ആണ് ഇന്ന് മരണപ്പെട്ടത്. ഭർത്താവ് രാമകൃഷ്ണനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ കാറിടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഭർത്താവ് രാമകൃഷ്ണനും അപകടത്തിൽ പരിക്കുണ്ടായിരുന്നു. ഷീജയുടെ ചികിത്സാ ധനസഹായാർത്ഥം നാട്ടുകാർ കുടുംബ ധനസഹായ കമ്മിറ്റി രൂപീകരിച്ച് ധന സമാഹരണം നടത്തിവരുന്നതിനിടെയാണ് വിയോഗം. മൃതദേഹം നാളെ (ജൂലൈ 2) മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് സംസ്‌ക്കാരം വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും. മക്കൾ: നികന്യ ആർ.കൃഷ്‌ണ (വിദ്യാർഥിനി, ഗവ.കോളജ്, മാനന്തവാടി), നിവേദ്യ ആർ.കൃഷ്‌ണ (വിദ്യാർഥിനി, ജീവിഎച്ച് എസ്എസ്, മാനന്തവാടി).

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ