ഹെയര്‍ഡൈ ഉപയോഗിക്കുന്നവര്‍ക്ക് ബ്ലാഡര്‍ കാന്‍സറിന് സാധ്യത;ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

വ്യത്യസ്തമായ നിറങ്ങളിലുള്ള മുടി ലഭിക്കാനായി ബ്യൂട്ടി പാര്‍ലറില്‍ പോയി മുടിക്ക് നിറം നല്‍കുന്നത് ഇന്ന് പുതുമയുള്ള കാര്യമല്ല. പുത്തന്‍ ഹെയര്‍ സ്‌റ്റൈല്‍ പരീക്ഷിക്കാനും അടിപൊളി ലുക്ക് നേടുന്നതിനുമായി പലരും നരച്ച മുടി കറുപ്പിച്ചും മുടികളില്‍ പലനിറത്തിലുള്ള ചായങ്ങള്‍ പൂശിയും പരീക്ഷണങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ നിങ്ങള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം. ഹൈയര്‍ ഡൈ ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് വര്‍ഷങ്ങളായി നമ്മള്‍ പറഞ്ഞ് കേട്ടിട്ടുള്ള കാര്യമാണ്. എന്നാല്‍ ഇതില്‍ വാസ്തവമുണ്ട്. ഹെയര്‍ഡൈയില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ ക്യാന്‍സറിന് കാരണമാകുന്നുവെന്ന് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ (IARC)പറയുന്നു.

ഹെയര്‍ഡൈയുടെ ഉപയോഗം ബ്ലാഡര്‍ ക്യാന്‍സര്‍, സ്തനാര്‍ബുദം, ലുക്കീമിയ, ലിംഫോമ തുടങ്ങിയ രക്താര്‍ബുദങ്ങള്‍ക്ക് കാരണമാകും. ഇതില്‍ ബ്ലാഡര്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യതയാണ് ഏറ്റവും കൂടുതലെന്ന് പഠനങ്ങള്‍ പറയുന്നു. പാര്‍ലറുകളില്‍ കളറിംഗ് ജോലി ചെയ്യുന്നവര്‍ക്കും ക്യാന്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഹെയര്‍ ഡൈയില്‍ അടങ്ങിയിരിക്കുന്ന ചില രാസവസ്തുക്കളാണ് ക്യാന്‍സര്‍ ഉണ്ടാക്കുന്നത്. ഇതിലടങ്ങിയിരിക്കുന്ന അമോണിയയും മറ്റും മുടിയുടെ പിഎച്ച് വര്‍ധിപ്പിക്കുകയും ഹെയര്‍ഡൈ ഉള്ളിലെത്താന്‍ കാരണമാകുകയും ചെയ്യും. ഹൈഡ്രജന്‍ പെറോക്‌സൈഡ് ബ്ലീച്ചിംഗ് ഏജന്റും, ഓക്‌സിഡൈസിംഗ് ഏജന്റും ആയി പ്രവര്‍ത്തിക്കുന്നു. ഇവ നാച്ചുറല്‍ പിഗ്മെന്റിനെ വിഘടിപ്പിക്കുന്നു. അതുപോലെതന്നെ ഹെയര്‍ ഡൈകളില്‍ ഉപയോഗിക്കുന്ന ആരോമാറ്റിക്ക് അമീന്‍ ആയ പാരാഫിനൈന്‍ എനൈഡിയാമിന്‍ (PPD) ആണ് മുടിക്ക് ഏറെക്കാലത്തേക്ക് നിറം നിലനിര്‍ത്താന്‍ സഹായിക്കുന്നത്. ഇവയെല്ലാംതന്നെ ഫലപ്രദമാണെങ്കിലും ഇവ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ്. അതായത് ഇവ തലയോട്ടിയില്‍ അസ്വസ്ഥത ഉണ്ടാക്കുകയും മുടിക്ക് കേടുപാടുകള്‍, അലര്‍ജി എന്നിവയുണ്ടാകാന്‍ കാരണമാകുന്നു. ഈ രാസവസ്തുക്കളൊക്കെത്തന്നെയും രക്തത്തില്‍ കലരുകയും കാന്‍സറുണ്ടാകാനും കാരണമാകും. രക്തത്തില്‍ രാസവസ്തുക്കള്‍ കലരുമ്പോള്‍ അത് വൃക്കകള്‍ അരിച്ചുമാറ്റുകയും കാലക്രമേണ ഇവ മൂത്രസഞ്ചിയില്‍ അടിഞ്ഞുകൂടുകയും ചെയ്യുന്നു. ഇതാണ് ക്യാന്‍സറിലേക്ക് നയിക്കുന്നത്

ക്യാന്‍സര്‍ സാധ്യത കൂടുതലുള്ളവര്‍
ഹെയര്‍ഡൈ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ക്യാന്‍സര്‍ വരില്ല. ഇപ്പോള്‍ ലഭ്യമായ ഹെയര്‍ഡൈകളെല്ലാം താരതമ്യേന സുരക്ഷിതമാണ്. വീട്ടില്‍ വല്ലപ്പോഴും ഉപയോഗിക്കുന്നവര്‍ക്ക് അപകടമുണ്ടാകാന്‍ സാധ്യതയില്ല. ഹൈയര്‍ഡൈ ഉത്പന്നങ്ങളുമായി നിരന്തരമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ബ്ലാഡര്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ജോലിയുടെ ഭാഗമായി ദീര്‍ഘകാലമായി ഹെയര്‍ഡൈയുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ ഗ്ലൗസ് ധരിക്കുകയും ഏറ്റവും ഗുണമേന്മയുളളതുമായ ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുകയും വേണം. വായു സഞ്ചാരമുളള ഇടങ്ങളില്‍ വച്ച് ഉപയോഗിക്കാന്‍ ശ്രമിക്കേണ്ടതാണ്.

സി-മാറ്റ് പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ

സിപ്‌ലൈന്‍ അപകടമെന്ന രീതിയിലുള്ള വ്യാജ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി

കല്‍പ്പറ്റ: വയനാട്ടില്‍ സിപ്‌ലൈന്‍ അപകടമെന്ന രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് കൃത്രിമ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി വയനാട് സൈബര്‍ പോലീസ്. ആലപ്പുഴ, തിരുവമ്പാടി, തൈവേലിക്കകം വീട്ടില്‍, കെ. അഷ്‌കര്‍(29)നെയാണ് ഇൻസ്‌പെക്ടർ എസ്

ഐഡിയൽ ലൈവ് എക്സ്പോ നവംബർ 27 മുതൽ: ലോഗോ പ്രകാശനം ചെയ്തു.

സുൽത്താൻബത്തേരി: ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന വാർഷിക എക്സിബിഷൻ, ഐഡിയൽ ലൈവ് എക്സ്പോ 2025 ഈ മാസം 27ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. എക്സ്പോയുടെ ഔദ്യോഗിക ലോഗോ സ്കൂളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഓയിസ്ക

എംഡിഎംഎ യുമായി പിടിയിൽ

അമ്പലവയൽ : ബത്തേരി കൈപ്പഞ്ചേരി ചെമ്പകശ്ശേരി വീട്ടിൽ ജിഷ്ണു ശശികുമാർ(30)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗോവിന്ദ മൂലയിൽ വച്ച് ഇയാൾ

എസ്.ഐ.ആർ; അസ്വഭാവിക തിടുക്കം നിഗൂഢതവർദ്ധിപ്പിക്കുന്നു. എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: ആവശ്യമായ സമയം അനുവദിക്കാതെ ത്രീവ്ട്ടർ പട്ടിക പുതുക്കുന്നതിൽ നീഗൂഢതയെന്ന് എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. അമിത സമ്മർദ്ദം മൂലം ബി.എൽ.ഒ. അനീഷ് ജോർജ്ജ് പയ്യന്നൂരിൽ ആത്മഹത്യ ചെയ്തുമായി ബന്ധപ്പെട്ട് വയനാട് കളക്ട്രറ്റിന് മുന്നിൽ സംഘടിപ്പിച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.