റോഡില്‍ കുഴഞ്ഞ് വീണ യുവതിയ്ക്ക് സിപിആര്‍ നല്‍കിയ യുവാവിനെതിരെ പീഡന പരാതിയുമായി കാഴ്ചക്കാര്‍. ചൈനയിലെ മധ്യ ഹുനാൻ പ്രവിശ്യയിലെ ഹെങ്‌യാങ്ങിലാണ് സംഭവം. ഹെങ്‌യാങ്ങിലെ തെരുവില്‍ കുഴഞ്ഞ് വീണ യുവതിയെ സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ച 42 -കാരനെതിരെയാണ് പരാതി. ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സിപിആര്‍ നല്‍കുന്നതിനിടെ ഇയാൾ യുവതിയെ അനുചിതമായി സ്പര്‍ശിച്ചുവെന്നാണ് പരാതിയെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യുവതി തെരുവില്‍ കുഴഞ്ഞ് വീണതിന് പിന്നാലെ സമീപത്തുണ്ടായിരുന്ന ഒരു വനിതാ ഡോക്ടർ എത്തുകയും യുവതിയ്ക്ക് സിപിആർ നല്‍കുകയും ചെയ്തു. അല്പ നേരം കഴിഞ്ഞപ്പോൾ ഡോക്ടര്‍ ക്ഷീണിച്ചു. തുടര്‍ന്ന് ഇവര്‍ സഹായിത്തിനായി ആളെ വിളിക്കുകയായിരുന്നു. ഈ സമയം ക്ലിനിക്കൽ മെഡിസിനിലും സിപിആർ പരിശീലനത്തിലും ബിരുദമുണ്ടെന്ന് പറഞ്ഞ് പാൻ എന്നയാൾ മുന്നോട്ട് വന്നു. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം പാന്‍ യുവതിക്ക് ഏതാണ്ട് 10 മിനിറ്റോളം സിപിആര്‍ നല്‍കി. ഇതിനിടെ ഡോക്ടര്‍ ഒരു ആംബുലന്‍സ് വിളിച്ചു. ആംബുലന്‍സ് എത്തുന്നതിന് മുമ്പ് തന്നെ യുവതിയുടെ നാഡിമിടിപ്പ് സാധാരണ നിലയിലായി. അവര്‍ കണ്ണുകൾ തുറന്നു. എങ്കിലും കൂടുതല്‍ പരിശോധനയ്ക്കായി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇവരെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.