രാത്രിയും പകലുമില്ലാത്ത സ്ക്രോളിങ്; ഒരു തലമുറയുടെ ഉറക്കം കെടുത്തുന്ന സ്ക്രീന്‍ അഡിക്ഷന്‍

ഫോണ്‍ ഉപയോഗവും അഡിക്ഷനും ഇന്ന് ലോകം ചര്‍ച്ച ചെയ്യുന്ന ഏറ്റവും വലിയ വിഷയങ്ങളിലൊന്നാണ്. കുട്ടികളിലും ചെറുപ്പക്കാരിലും വര്‍ദ്ധിച്ച് വരുന്ന ഫോണ്‍ അഡിക്ഷന്‍ എങ്ങനെയാണ് കുടുംബങ്ങളെയും സാമൂഹിക വലയത്തെയും ബാധിക്കുന്നതെന്നും ഇതിനെ എങ്ങനെ മറികടക്കാമെന്നും ആരോഗ്യ വിദഗ്ദര്‍ മനസിലാക്കി വരികയാണ്. തുടര്‍ച്ചയായി റീലുകള്‍ കാണുക, മണിക്കൂറോളം സ്‌ക്രോളിങ് ചെയ്യുക, ഫോണ്‍ ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോള്‍ അസ്വസ്ഥരാവുക ഇത്തരത്തിലുള്ള ശീലങ്ങളുള്ളയാളാണ് നിങ്ങളെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം.
എന്താണ് സ്‌ക്രീന്‍ അഡിക്ഷന്‍ ?
‘സ്‌ക്രീന്‍ അഡിക്ഷന്‍’ എന്ന ഒരു രോഗാവസ്ഥ ഇത് വരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ അഡിക്ഷന്‍ മൂലം ഉണ്ടാവുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ ആരോഗ്യ വിദഗ്ദര്‍ വിലയിരുത്തിയിട്ടുണ്ട്. അമിത ഫോണ്‍ ഉപയോഗം, ഇത് പരിമിതപ്പെടുത്താനുള്ള ബുദ്ധിമുട്ട്, വിച്ഛേദിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ദേഷ്യം, സംതൃപ്തിക്കായി കൂടുതല്‍ സ്‌ക്രീന്‍ സമയത്തിന്റെ ആവശ്യകത തുടങ്ങിയ പാറ്റേണുകളാണ് സ്‌ക്രീന്‍ അഡിക്ഷന്‍ ഉള്ള ഒരു വ്യക്തിയില്‍ കണ്ടു വരുന്ന പ്രത്യേകതകള്‍. ഇത് പതിയെ നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും മാനസികാവസ്ഥയെ പ്രതികൂലമായി മാറ്റുകയും ചെയ്യും.

സ്‌ക്രീന്‍ അമിത ഉപയോഗം ഉറക്കത്തെ എങ്ങനെ ബാധിക്കുന്നു ?
ഉറക്കത്തിലെ അസ്വസ്ഥതയാണ് പലപ്പോഴും ആദ്യം പ്രത്യക്ഷപ്പെടുന്ന ലക്ഷണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ഉറക്കക്കുറവിനുള്ള പ്രധാന ഘടകങ്ങളിലൊന്ന് രാത്രിയില്‍ ദീര്‍ഘനേരം സ്‌ക്രീന്‍ കാണുന്നതാണ്. ഇത് ശാരീരിക പ്രവര്‍ത്തനങ്ങളെ കുറയ്ക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരത്തെ കൂടുതല്‍ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. സ്‌ക്രീനില്‍ നിന്നുള്ള നീല വെളിച്ചത്തിന്റെ എക്‌സ്‌പോഷര്‍ ഉറക്ക-ഉണര്‍വ് ചക്രങ്ങളെ നിയന്ത്രിക്കുന്ന ഹോര്‍മോണായ മെലറ്റോണിന്‍ തടസ്സപ്പെടുത്തുകയും ഉറക്കമില്ലായ്മ വഷളാക്കുകയും ചെയ്യും.

ഡബ്ല്യു.എം.ഒ ഗ്രീൻ മൗണ്ട് സ്‌കൂൾ നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം 19ന്

പടിഞ്ഞാറത്തറ: സ്വപ്‌നങ്ങൾക്കുമേൽ രാത്രിയുടെ ഇരുട്ടിൽ ഒലിച്ചിറങ്ങിയ പ്രകൃതി ദുരന്തം, ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർ ഇനിയുള്ള ജീവിതം എങ്ങനെ എന്നറിയാതെ പകച്ച് നിന്നവർക്കു മുമ്പിൽ സഹായ ഹസ ങ്ങളുമായി എത്തിയവരുടെ കൂട്ടത്തിൽ ശ്രദ്ധേയമായ

ആർ.ആനന്ദിനെ അനുമോദിച്ചു.

കൽപ്പറ്റ: യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയയിൽ നിന്നും ഗ്ലോബൽ എം.ബി.എ. ബിരുദം കരസ്ഥമാക്കിയ നബാർഡ് ജില്ലാ വികസന മാനേജർ ആർ.ആനന്ദിനെ കാർഷിക ഗ്രാമ വികസന ബാങ്കുകളുടെ വയനാട് ജില്ലാ തല അവലോകന ഫോറം അനുമോദിച്ചു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പള്ളിക്കല്‍, എള്ളുമന്ദം പ്രദേശങ്ങളില്‍ (ഡിസംബര്‍ 17)നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. Facebook Twitter WhatsApp

കടുവയെ തുരത്താനോ പിടികൂടാനോ കഴിഞ്ഞില്ലെങ്കിൽ മയക്കുവെടി വെക്കാൻ ഉത്തരവ്

പനമരം: പച്ചിലക്കാട് പടിക്കംവയൽ പ്രദേശത്തെ മനുഷ്യവാസമുള്ള മേഖലയിലിറങ്ങിയ കടുവയെ തിരികെ വനത്തിലേക്ക് തുരത്താൻ കഴിഞ്ഞില്ലെങ്കിൽ കൂട് വെച്ച് പിടിക്കാൻ ശ്രമിക്കണമെന്നും, അതിലും പരാജയപ്പെടുകയാണെ ങ്കിൽ മയക്കുവെടി വെച്ച് പിടികൂടണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ

മൂപ്പൻസ് മെഡിക്കൽ കോളേജിൽമൂപ്പൻസ് മെഡിക്കൽ കോളേജിൽ കുട്ടികൾക്ക് സൗജന്യമായി കിടത്തി ചികിത്സ

മേപ്പാടി ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിൽ കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സാ സൗകര്യം ഒരുക്കി. പുതുവത്സരത്തോടനുബന്ധിച്ച് ആണ് സൗജന്യ ചികിത്സ ഒരുക്കിയത്. 5 പ്രൊഫസർമാരടക്കമുള്ള 15 ഓളം വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന പീഡിയാട്രിക് വിഭാഗത്തിന്റെ

കടുവ ചീക്കല്ലൂരിൽ

പനമരം/ കണിയാമ്പറ്റ: പനമരം കണിയാമ്പറ്റ പഞ്ചായത്തുകളിലെ വിവിധ ജനവാസ മേഖലകളിൽ ആശങ്കയുയർത്തി കടുവയുടെ സഞ്ചാരം തുടരുന്നു. ഉച്ചയോടെ ചീക്കല്ലൂർ ഭാഗത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി വനം വകുപ്പ് അറിയിച്ചു. ഇതിൻ്റെ ഭാഗമായി ഈ പ്രദേശത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.