രാത്രിയും പകലുമില്ലാത്ത സ്ക്രോളിങ്; ഒരു തലമുറയുടെ ഉറക്കം കെടുത്തുന്ന സ്ക്രീന്‍ അഡിക്ഷന്‍

ഫോണ്‍ ഉപയോഗവും അഡിക്ഷനും ഇന്ന് ലോകം ചര്‍ച്ച ചെയ്യുന്ന ഏറ്റവും വലിയ വിഷയങ്ങളിലൊന്നാണ്. കുട്ടികളിലും ചെറുപ്പക്കാരിലും വര്‍ദ്ധിച്ച് വരുന്ന ഫോണ്‍ അഡിക്ഷന്‍ എങ്ങനെയാണ് കുടുംബങ്ങളെയും സാമൂഹിക വലയത്തെയും ബാധിക്കുന്നതെന്നും ഇതിനെ എങ്ങനെ മറികടക്കാമെന്നും ആരോഗ്യ വിദഗ്ദര്‍ മനസിലാക്കി വരികയാണ്. തുടര്‍ച്ചയായി റീലുകള്‍ കാണുക, മണിക്കൂറോളം സ്‌ക്രോളിങ് ചെയ്യുക, ഫോണ്‍ ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോള്‍ അസ്വസ്ഥരാവുക ഇത്തരത്തിലുള്ള ശീലങ്ങളുള്ളയാളാണ് നിങ്ങളെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം.
എന്താണ് സ്‌ക്രീന്‍ അഡിക്ഷന്‍ ?
‘സ്‌ക്രീന്‍ അഡിക്ഷന്‍’ എന്ന ഒരു രോഗാവസ്ഥ ഇത് വരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ അഡിക്ഷന്‍ മൂലം ഉണ്ടാവുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ ആരോഗ്യ വിദഗ്ദര്‍ വിലയിരുത്തിയിട്ടുണ്ട്. അമിത ഫോണ്‍ ഉപയോഗം, ഇത് പരിമിതപ്പെടുത്താനുള്ള ബുദ്ധിമുട്ട്, വിച്ഛേദിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ദേഷ്യം, സംതൃപ്തിക്കായി കൂടുതല്‍ സ്‌ക്രീന്‍ സമയത്തിന്റെ ആവശ്യകത തുടങ്ങിയ പാറ്റേണുകളാണ് സ്‌ക്രീന്‍ അഡിക്ഷന്‍ ഉള്ള ഒരു വ്യക്തിയില്‍ കണ്ടു വരുന്ന പ്രത്യേകതകള്‍. ഇത് പതിയെ നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും മാനസികാവസ്ഥയെ പ്രതികൂലമായി മാറ്റുകയും ചെയ്യും.

സ്‌ക്രീന്‍ അമിത ഉപയോഗം ഉറക്കത്തെ എങ്ങനെ ബാധിക്കുന്നു ?
ഉറക്കത്തിലെ അസ്വസ്ഥതയാണ് പലപ്പോഴും ആദ്യം പ്രത്യക്ഷപ്പെടുന്ന ലക്ഷണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ഉറക്കക്കുറവിനുള്ള പ്രധാന ഘടകങ്ങളിലൊന്ന് രാത്രിയില്‍ ദീര്‍ഘനേരം സ്‌ക്രീന്‍ കാണുന്നതാണ്. ഇത് ശാരീരിക പ്രവര്‍ത്തനങ്ങളെ കുറയ്ക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരത്തെ കൂടുതല്‍ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. സ്‌ക്രീനില്‍ നിന്നുള്ള നീല വെളിച്ചത്തിന്റെ എക്‌സ്‌പോഷര്‍ ഉറക്ക-ഉണര്‍വ് ചക്രങ്ങളെ നിയന്ത്രിക്കുന്ന ഹോര്‍മോണായ മെലറ്റോണിന്‍ തടസ്സപ്പെടുത്തുകയും ഉറക്കമില്ലായ്മ വഷളാക്കുകയും ചെയ്യും.

സുൽത്താൻ ബത്തേരിയെ അതിദാരിദ്ര്യ വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു.

സുൽത്താൻ ബത്തേരി നഗരസഭയെ അതിദാരിദ്ര്യ വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭാ ഹാളിൽ നടന്ന പ്രഖ്യാപന പരിപാടി നഗരസഭ ചെയർപേഴ്സൺ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ പരിധിയിൽ ആകെ 124 അതിദാരിദ്ര്യ കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ മരണപ്പെട്ടവരെ

നിരന്തരമായ ഗാർഹീക പീഡനം മൂലം ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന് തടവും പിഴയും

മീനങ്ങാടി : മീനങ്ങാടി ചൂതുപാറ സോസൈറ്റിക്കവല മുണ്ടിയാനിൽ വീട്ടിൽ ബൈജു (50) വിനെയാണ് 10 വർഷത്തെ തടവിനും 60000 രൂപ പിഴയടക്കാനും കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതി (1) ജഡ്ജ് എ

ഓൺലൈൻ വാതുവെപ്പ് കെണിയിൽ പെട്ട് കുട്ടികളും; കോഴിക്കോട് രണ്ടാഴ്ചയ്ക്കിടെ നാടുവിട്ടത് മൂന്നു പ്ലസ് വൺ വിദ്യാർത്ഥികൾ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഓൺലെെൻ വാതുവെപ്പ് കുട്ടികളെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്നതിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. വാതുവെപ്പിൽ പണംനഷ്ടപ്പെട്ടതിനെ തുടർന്ന് രണ്ടാഴ്ചയ്ക്കിടെ താമരശ്ശേരിയിൽ നിന്ന് പ്ലസ്വൺ വിദ്യാർത്ഥികളായ മൂന്ന് കുട്ടികളാണ് ബെംഗളൂരുവിലേക്ക് നാടുവിട്ടത്. മൂന്ന്

ഒരവസരം കൂടി, മുൻഗണനാ റേഷൻ കാര്‍ഡിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി.

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറാൻ ഒരവസരം കൂടി നല്‍കി സംസ്ഥാന സർക്കാർ.അക്ഷയാ സെന്ററുകള്‍ മഖേന ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 28 വരെ നീട്ടി. നേരത്തെ ഒക്ടോബർ

വായനക്കൂട് ലൈബ്രറി ഉദ്ഘാടനം ചെയ്‌തു.

കാക്കവയൽ ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കുവേ ണ്ടി തയ്യാറാക്കിയ വായനക്കൂട് ലൈബ്രറി പി ടി എ പ്രസിഡൻ്റ് വിശ്വേശ്വരൻ ഉദ്ഘാടനം ചെയ്തു. മുൻ അധ്യാപകരായ വനജ ടീച്ചറും റെൻസി ടീച്ചറുമാണ്

വികസന നേട്ടങ്ങളും ഭാവി പദ്ധതികളും അവതരിപ്പിച്ച് പൂതാടി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

വികസന നേട്ടങ്ങളും ഭാവിയിലേത്തുള്ള ആശയങ്ങളും പങ്കുവെച്ച് പൂതാടി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. പൂതാടി ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് മിനി പ്രകാശൻ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു. അടിസ്ഥാന- പശ്ചാത്തല സൗകര്യ വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.