121 ഫെരാരി എസ്‌യുവി സ്വന്തമാക്കി ഫഹദ് ഫാസിൽ; കേരളത്തിൽ ആദ്യത്തെത്

മലയാള സിനിമ താരങ്ങളില്‍ ഏറ്റവും സമ്ബന്നമായ വാഹന ഗ്യാരേജ് ആരുടേതാണെന്ന ചോദ്യത്തിന് ഇനി ഒരേയൊരു ഉത്തരം മാത്രമേയുള്ളൂ, ഫഹദ് ഫാസില്‍. ലംബോർഗിനിയുടെ സൂപ്പർ എസ്യുവി മുതല്‍ ടൊയോട്ടയുടെ ആഡംബര എംപിവി വരെയുള്ള ഫഹദ് ഫാസിലിന്റെ ഗ്യാരേജിലേക്ക് ഏറ്റവും ഒടുവില്‍ എത്തിയിട്ടുള്ള വാഹനം ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ ഫെരാരിയുടെ വാഹന നിരയിലെ ഒരേയൊരു എസ്യുവി മോഡലായ പ്യൂറോസങ് ആണ്.

കേരളത്തിലെ ആദ്യ ഫെരാരി പ്യൂറോസങ് ആണ് ഫഹദ് ഫാസിലിന്റെ ഗ്യാരേജില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. 12.13 കോടി രൂപയാണ് ഈ പെർഫോമെൻസ് സൂപ്പർ എസ്യുവിയുടെ ഡല്‍ഹിയിലെ എക്സ്ഷോറൂം വില. ബിയാൻകോ സെർവിനോ ഫിനീഷിങ്ങിലാണ് ഫഹദ് സ്വന്തമാക്കിയ പ്യൂറോസങ് ഒരുങ്ങിയിരിക്കുന്നത്. കാർബണ്‍ ഫൈബറില്‍ ഒരുങ്ങിയിട്ടുള്ള ബമ്ബർ ഗാർണിഷുകള്‍ ഉള്‍പ്പെടെയുള്ളവ ആക്സസറിയായി നല്‍കിയിട്ടുള്ളതാണ്. ഇരട്ട നിറങ്ങളിലാണ് ഈ വാഹനത്തിന്റെ അലോയി വീല്‍ ഒരുങ്ങിയിരിക്കുന്നത്.

നീല നിറത്തിലുള്ള അസൂറോ സാന്റോറിനി ലെതറിലാണ് ഫഹദ് ഫാസിലിന്റെ ഫെരാരി പ്യൂറോസങ്ങിന്റെ അകത്തളം ഒരുങ്ങിയിരിക്കുന്നത്. സീറ്റുകളിലും ഡാഷ്ബോർഡിലും ഉള്‍പ്പെടെ ഈ നിറമാണ് നല്‍കിയിരിക്കുന്നത്. പ്രീമിയം സ്റ്റിച്ചിങ്ങിനൊപ്പം ഫെരാരിയുടെ ലോഗോയും സീറ്റുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. കാർബണ്‍ പാക്കേജില്‍ ഒരുങ്ങിയതാണ് അകത്തളത്തിന്റെ മറ്റൊരു പ്രത്യേകത. സീറ്റുകളുടെയും മറ്റും നിറത്തിന് ഇണങ്ങുന്ന നീല നിറം തന്നെയാണ് ബ്രേക്ക് കാലിപ്പറുകളിലും നല്‍കിയിരിക്കുന്നത്.

ഫെരാരിയുടെ വാഹനശ്രേണിയിലെ ഏക എസ്യുവി മോഡലാണ് പ്യൂറോസങ് അതുകൊണ്ടുതന്നെ കരുത്തിന് ഏറെ പ്രാധാന്യം നല്‍കിയാണ് ഈ വാഹനം എത്തിച്ചിരിക്കുന്നത്. 6.5 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 725 പിഎസ് പവറും 716 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എഫ് 1 ഗിയർബോക്സ് എന്ന് അറിയപ്പെടുന്ന എട്ട് സ്പീഡ് വെറ്റ് ക്ലെച്ച്‌ ഡ്യുവല്‍ ക്ലെച്ച്‌ ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഇതില്‍ ട്രാൻസ്മിഷൻ ഒരുക്കുന്നത്.

ആഡംബര വാഹനങ്ങളുടെ വലിയ ശേഖരമാണ് ഫഹദ് ഫാസിലിന്റെ ഗ്യാരേജിലുള്ളത്. മിനി കണ്‍ട്രിമാൻ, മെഴ്സിഡീസ് ബെൻസ് ജിഎല്‍എസ് 450, ലാൻഡ് റോവർ ഡിഫൻഡർ, പോർഷെ 911 കരേര എസ്, ലംബോർഗിനി ഉറുസ്, മെഴ്സിഡീസ് ജി 63 എ.എം.ജി, ടൊയോട്ട വെല്‍ഫയർ, ലാൻഡ് റോവർ ഓട്ടോബയോഗ്രഫ് ലോങ് വീല്‍ ബേസ്, ഫോക്സ്വാഗണ്‍ ഗോള്‍ഫ് ജിടിഐ, ലെക്സസ് എല്‍എം 350 എച്ച്‌ തുടങ്ങിയ വാഹനങ്ങളാണ് അദ്ദേഹത്തിന്റെ ഗ്യാരേജിലുള്ളത്.

കുതിച്ച് പൊന്ന്; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

റെക്കോർഡ് ഭേദിച്ച് സ്വർണവില. സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 600 രൂപ വർധിച്ച് ഒരു പവന് 98,800 രൂപയായി. ഗ്രാമിന് 12,350 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സ്വർണവില ഓരോ ദിവസവും

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് വിജയികളുടെസത്യപ്രതിജ്ഞ 21ന്

തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചവർ ഡിസംബർ 21ന് അധികാരമേൽക്കും. ഭരണസമിതിയുടെ കാലാവധി 20ന് അവസാനിക്കുന്ന എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും 21ന് പുതിയ അംഗങ്ങൾ ചുമതല ഏൽക്കണമെന്നാണ് സർക്കാർ ഉത്തരവ്. ആറ് പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്,

യുഡിഎഫ് തരംഗത്തില്‍ വിറച്ച് കണ്ണൂരിലെ ചെങ്കോട്ടകളും: ആകെ ഒന്ന് ഉലഞ്ഞു, വിയർത്തു; പിടിച്ച് നിന്ന് എല്‍ഡിഎഫ്

തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗത്തില്‍ ആടിയുലഞ്ഞ് ചെങ്കോട്ടകളും. ഇടതുകോട്ടയായ കണ്ണൂരിലും വലിയ വിളളലുണ്ടായി. യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഇത്തവണ തിരിച്ചുപിടിക്കുകയായിരുന്നു എല്‍ഡിഎഫിന്റെ ലക്ഷ്യം. എന്നാല്‍ കഴിഞ്ഞ തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച സീറ്റ്

ഇലക്ട്രോണിക്സ് ദേശീയ ശല്‍പശാല ഡിസംബര്‍ 15 മുതല്‍

മാനന്തവാടി ഗവ കോളേജില്‍ ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മൈക്രോ കണ്‍ട്രോളര്‍ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം ഡെവലപ്‌മെന്റില്‍ ദേശീയ ശില്‍പശാല സംഘടിപ്പിക്കുന്നു. ഡിസംബര്‍ 15 മുതല്‍ 19 വരെ നടക്കുന്ന സെപം 2025 ശില്‍പശാലയില്‍ ദേശീയതലത്തിലെ അധ്യാപകര്‍,

വാട്‌സ്ആപ്പ് ഓൺ ഹോളിഡേ മൂഡ്; ഇനി ഒരു കോളും മിസ്സാവില്ല, ന്യൂ അപ്പ്‌ഡേറ്റ്‌സ് ഓൺ ദ വേ!

തിരുവനന്തപുരം: ഈ വർഷം ഉപയോക്താക്കൾക്കായി നിരവധി അപ്പ്‌ഡേറ്റുകളാണ് വാട്‌സ്ആപ്പ് പുറത്തിറക്കിയത്. ഇത്തവണ വർഷം അവസാനിക്കുന്നതിനൊപ്പം അവധിദിനങ്ങൾ കൂടി പരിഗണിച്ച് അപ്പ്‌ഡേറ്റുകളുടെ ഒരു നിര തന്നെയാണ് വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുറത്തിറക്കാൻ പോകുന്നത്. കോളുകൾ, ചാറ്റുകൾ, AI

കാമ്പസിൽ പൂന്തോട്ടമൊരുക്കി മുട്ടിൽ എൻഎസ്‌എസ്‌ യൂണിറ്റ്

മുട്ടിൽ: മുട്ടിൽ WOVHSS, NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കാമ്പസിൽ പൂന്തോട്ടം നിർമ്മിച്ചു. കാമ്പസ് ബ്യൂട്ടിഫിക്കേഷൻ്റെ ഭാഗമായാണ് പൂന്തോട്ട നിർമ്മാണം നടത്തിയത്. ലാബ് അസിസ്റ്റൻ്റ് പി.കെ ബഷീറിൻ്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ കാമ്പസ് മനോഹരമാക്കിയത്. അധ്യാപകരായ സീനത്ത്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.