നട്ടെല്ലിനുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ

മനുഷ്യശരീരത്തെ ധരിച്ചു നിർത്തുന്ന ഒരു നെടുംതൂണാണ് നട്ടെല്ല്. കുനിയുക, നിവരുക, അങ്ങോട്ടും ഇങ്ങോട്ടും തിരിയുക തുടങ്ങിയ ശരീരത്തിലെ ചലനങ്ങളെ നിയന്ത്രിക്കുന്നത് നട്ടെല്ലാണ്. 33 കശേരുക്കൾ ഓര്‍ഡറിൽ അടുക്കിവച്ചിരിക്കുന്നതും ഇതിനോടനുബന്ധമായി ഇതിന്റെ ഇടയിൽ ഡിസ്കുകളും ഒരു പ്രത്യേക രീതിയിൽ സംവിധനം ചെയ്തിരിക്കുന്നതാണ്നമ്മുടെ വെട്ടിബ്രൽ കോളം. അതിനു നടുവിലൂടെ സുഷുമ്നാ നാഡി കടന്നുപോകുന്നു. ഇതെല്ലാം കൂടി കൂടുമ്പോഴാണ് ശരീരത്തിന്റെ പ്രവർ‌ത്തികളെ വേണ്ടരീതിയിൽ കേന്ദ്രീകരിച്ചു കൊണ്ടുപോകുന്നത്.

വളരെ ചെറു പ്രായത്തിൽതന്നെ കഴുത്തിനും നടുവിനും പ്രശ്നങ്ങളുമായി വരുന്ന ഒരു യുവതലമുറയാണ് ഇപ്പോഴുള്ളത്. നട്ടെല്ലിനെ ആശ്രയിച്ചു വരുന്ന രോഗങ്ങൾക്ക് ഇപ്പോൾ പ്രായവ്യത്യാസമില്ലെന്നാണ് ഇതിൽ നിന്നു മനസ്സിലാകുന്നത്. സ്കൂൾ കുട്ടികളിൽ വരെ സെർവിക്കൽ പ്രശ്നങ്ങളും നടുവിനു നീർക്കെട്ടും കണ്ടുവരുന്നുണ്ട്. യുവജനങ്ങളിൽ വളരെ നല്ലൊരു ശതമാനം കശേരുക്കൾക്കുണ്ടാകുന്ന പ്രശ്നങ്ങൾക്കു ചികിൽസ തേടിയെത്തുന്നുണ്ട്. മുതിർന്നവരിലും വാർധക്യസഹജമായി ഈ വേദനകൾ എത്തുന്നുണ്ട്.

അസ്ഥികൾക്കും പല്ലുകൾക്കും എല്ലുകൾക്കും ബലം ഉണ്ടാക്കുന്നതും നമ്മുടെ പ്രതിരോധശക്തി ആർ‌ജ്ജിക്കുന്ന രീതിയിലുമുള്ള ആഹാരങ്ങളും ഔഷധങ്ങളും ശീലങ്ങളും കൈവരിക്കാൻ നമ്മൾ ശ്രദ്ധിക്കണം.

എല്ലിനു ബലം നൽകാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ
അസ്ഥി സന്ധിയെ ആശ്രയിച്ചു വരുന്ന വേദനകളും പ്രശ്നങ്ങളും എല്ലാ പ്രായക്കാരിലും കാണുന്നുണ്ട്. ഇതിനൊരു പ്രധാന കാരണം ആഹാരശീലങ്ങളാണ്. എല്ലുകളുടെ പോഷണവും വളർച്ചയും ശരിയായ രീതിയിൽ നടക്കാത്തതാണ് അസ്ഥിസംബന്ധമായ വേദനകൾക്കു കാരണമാകുന്നത്. അതിനാൽ ഇതിനു സഹായിക്കുന്ന രീതിയിലുള്ള ആഹാരങ്ങൾ നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തണം.

പാൽ, മുട്ട, സോയാബീൻ, പയറുവർഗങ്ങൾ, മുളപ്പിച്ച ചെറുപയർ എന്നിവ ചെറുപ്രായത്തിലെ കുട്ടികളിൽ ശീലിപ്പിക്കാം. പാലും മുട്ടയും സ്ഥിരമായി കഴിക്കുന്നത് മുതിർന്നവരിൽ ചിലപ്പോൾ കൊളസ്ട്രോൾ പ്രശ്നങ്ങൾ സൃഷ്ടിക്കാം. അതിനാൽ വിദഗ്ധ നിർദേശ പ്രാകാരം ഇവ കഴിക്കുക. വൈറ്റമിൻ കെ സപ്ലിമെന്റ് അസ്ഥി സന്ധികളുടെയും എല്ലുകളുടെയും പോഷണത്തിന് സഹായകമാണ്. ബ്രക്കോളി, കോളിഫ്‌ളവർ, ബീൻസ് മുതലായവ ആഹാരത്തിൽ ഉൾപ്പെടുത്താം. പാലും പാലുൽപ്പന്നങ്ങളും കാൽസ്യം വർധിപ്പിക്കാൻ സഹായിക്കും.

വൈറ്റമിൻ ഡിയുടെ കുറവ് അസ്ഥിവേദനകൾക്കു പ്രധാന കാരണമാണ്. ഇതു പരിഹരിക്കാൻ വൈകുന്നേരം ഇളംവെയിൽ ഏൽക്കാം. വൈറ്റമിൻ ഡിയിൽ വരുന്ന കുറവ് കഴിക്കുന്ന ആഹാരത്തിലുള്ള കാൽസ്യം ശരീരത്തിലേക്കു വലിച്ചെടുക്കുന്നതു കുറയ്ക്കും. ഇത് അസ്ഥിക്ഷയം, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയവയ്ക്കു കാരണമാകും.

ബേക്കറിയിൽ നിന്നു വാങ്ങുന്ന പലഹാരങ്ങളിൽ മിക്കവയിലും കലോറിക മൂല്യം കൂടുതലാണ്. എന്നാൽ പോഷകം വളരെ കുറവും. വീട്ടിൽത്തന്നെ ഇവ ആവശ്യത്തിനു പോഷകം കൂടി കിട്ടുന്ന രീതിയിൽ ഉണ്ടാക്കി ഉപയോഗിക്കാവുന്നതാണ്. ഇലക്കറികൾ, പച്ചക്കറികൾ, പഴവർഗങ്ങൾ, ചെറുമത്സ്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.