ഹൃദയാഘാതം മൂലമുള്ള മരണം സംഭവിക്കുന്നത് കൂടുതലും ഒറ്റയ്ക്കിരിക്കുമ്പോഴെന്ന് കണക്കുകൾ; ഈ സാഹചര്യം എങ്ങനെ നേരിടും

2024ലിനും 2025നും ഇടയിൽ സംഭവിച്ച ഹൃദയാഘാതം മൂലമുള്ള മരണങ്ങളിൽ പകുതിയിലേറെയും സംഭവിച്ചത് മരിച്ചവർ ഒറ്റയ്ക്ക് ആയിരുന്നപ്പോഴെന്ന് റിപ്പോർട്ട്. ഇത്തരം സന്ദർഭങ്ങളിൽ അടിയന്തരമായി ലഭിക്കേണ്ട സഹായം ലഭിക്കാതെ പോകുന്നതോ അല്ലെങ്കിൽ വൈകുന്നതോ ആണ് മരണത്തിനിടയാക്കുന്നത്. ഇങ്ങനെ മരണം സംഭവിച്ചവരില്‍ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ മണിക്കൂറുകൾക്ക് മുമ്പോ അല്ലെങ്കിൽ ദിവസങ്ങൾക്ക് മുമ്പോ ശരീരം കാട്ടിക്കൊടുത്തിട്ടുണ്ട്. എന്നാൽ ചിലരിൽ നിമിഷങ്ങൾക്കുള്ളിലാണ് അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിച്ചിരിക്കുന്നത്. ഇത്തരം പ്രവചനാതീതമായ സന്ദർഭങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യമാണ്. ഒറ്റയ്ക്കായി പോകുന്ന സമയങ്ങളിൽ ഹൃദയാഘാതം വന്നാൽ എന്ത് ചെയ്യണമെന്ന് പലർക്കും അറിവുണ്ടാകില്ല.

മൂന്നിൽ രണ്ട് പേർക്ക് ഹൃദയാഘാതം ഉണ്ടാവുന്നതിന് മുന്നേ തന്നെ ശരീരം മുന്നറിയിപ്പുകളും ലക്ഷണങ്ങളും കാണിച്ചുകൊടുക്കും. അത് മിക്കപ്പോഴും നടക്കുന്ന സമയങ്ങളിലായിരിക്കും. പലരും അതിനെ സമ്മർദ്ദമായും ഭാരമായുമൊക്കെ കണക്കാക്കി വലിയ പ്രാധാന്യം നൽകാതെ ഒഴിവാക്കും. പെട്ടെന്ന് വരികയും പോകുകയും ചെയ്യുന്ന വേദന അല്ലെങ്കിൽ കുറച്ച് നിമിഷങ്ങൾ നീണ്ടുനിൽക്കുന്ന തരത്തിൽ ഇങ്ങനെയെല്ലാം ശരീരം വേദനയുടെ രൂപത്തിൽ ലക്ഷണങ്ങൾ കാട്ടുമെന്ന് ഇന്ത്യൻ കോളേജ് ഒഫ് കാർഡിയോളജി സെക്രട്ടറിയും കാർഡിയ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ സ്ഥാപകനുമായ ഡോ സിഎം നാഗേഷ് പറയുന്നു

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നെഞ്ചിലെ ഭാരം, സമ്മർദം എന്നിവയെ ഒരിക്കലും തള്ളിക്കളയരുത് എന്നതാണ് ആദ്യം മനസിലാക്കേണ്ട കാര്യം. എരിച്ചിലുപോലെയാവും ചിലർക്ക് അനുഭവപ്പെടുക. ഇത് ചിലസമയങ്ങളിൽ താടിയെല്ലിലേക്ക് വ്യാപിക്കാം. കഴുത്ത്, തോളുകൾ, കൈകൾ, പിൻഭാഗം എന്നിവിടങ്ങളിലെല്ലാം വേദന വരാം. ചിലർക്ക് ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടിന്റെ രൂപത്തിലാകും ശരീരം ലക്ഷണങ്ങൾ കാണിക്കുക. കൂടാതെ ഓക്കാനം, തലയ്ക്ക് ഭാരംകുറവ്, വിയർക്കുക തുടങ്ങിയവയും ലക്ഷണങ്ങളിൽ ഉൾപ്പെടും. ഇത്തരം ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻ തന്നെ ഡോക്ടറെ കാണാൻ ശ്രമിക്കുക.
ഹൃദയാഘാതം ആണെന്ന് തോന്നിയാൽ ഉടൻ തന്നെ എമർജൻസി നമ്പറുകളിൽ ബന്ധപ്പെടുക. പെട്ടെന്ന് ചികിത്സ ലഭ്യമാകാത്ത സാഹചര്യം മരണത്തിൽ കലാശിക്കാം. വീട്ടിൽ ഒറ്റയ്ക്കാവുന്ന സാഹചര്യത്തിൽ ഫോൺ ഒപ്പം തന്നെ കരുതുക. അയൽക്കാർക്ക് വോയിസ് മെസേജ് അയക്കാൻ ശ്രമിക്കുക. സ്വയം ഡ്രൈവ് ചെയ്ത് ആശുപത്രിയിലേക്ക് പോകാൻ ശ്രമിക്കരുത്. ആരും സഹായിക്കാൻ ഇല്ലെങ്കിൽ മാത്രം ആ വഴി സ്വീകരിക്കുക. എമർജൻസി ടീമാണ് രക്ഷയ്‌ക്കെത്തുന്നതെങ്കിൽ അവർക്ക് വഴിമധ്യേ ജീവൻരക്ഷാ ചികിത്സ നൽകാൻ കഴിയും
സഹായം ആവശ്യപ്പെട്ടു കഴിഞ്ഞാൽ, ശാന്തമായി ഇരിക്കാൻ ശ്രമിക്കുക. നേരെ ഇരിക്കുക അതും കാൽ തറയിൽ തട്ടുന്ന രീതിയിൽ. ഇത് ഹൃദയത്തിലെ സമ്മർദം കുറയ്ക്കാൻ സഹായിക്കും. കിടക്കുകയോ നടക്കുകയോ ചെയ്യരുത്. ഏത് നീക്കവും ഹൃദയത്തിൽ ഓക്‌സിജന്റെ ആവശ്യം ഉയർത്തും. ഇത് അവസ്ഥ ഗുരുതരമാക്കും. പതിയെ ശ്വാസമെടുക്കാൻ ശ്രമിക്കുക.
എമർജൻസി സർവീസിൽ സഹായം ആവശ്യപ്പെട്ടതിന് പിന്നാലെ ആസ്പിരിൻ(300mg) കൈവശം ഉണ്ടെങ്കിൽ ഒരു ടാബ്‌ലെറ്റ്‌ ചവയ്ക്കാം. കൊറോണറി ആർട്ടറികളിലെ രക്തം കട്ടപിടിക്കാതിരിക്കാൻ ഇത് സഹായിക്കും. ബ്ലീഡിങ് പ്രശ്‌നമോ അലർജിയോ ഇല്ലെങ്കിൽ മാത്രമേ ഈ വഴി സ്വീകരിക്കാവൂ, അല്ലെങ്കിൽ ഫോൺ വഴി മെഡിക്കൽ കൺഫർമേഷൻ നടത്തിയതിന് ശേഷം കഴിക്കാം.
‘കഫ് സിപിആർ’ എന്ന ഒരു രീതി പലരും ഇത്തരം സന്ദർഭങ്ങളിൽ പരീക്ഷിക്കാറുണ്ട്. ഇത് തീർത്തും തെറ്റായ തീരുമാനമാണ്. ഹൃദയം രക്തം പമ്പ് ചെയ്യാൻ ശക്തമായി ചുമച്ചാൽ മതിയെന്ന രീതിയാണിത്. ഇത് ഒരിക്കലും വീട്ടിൽ വെച്ച് സ്വയം പരീക്ഷിക്കരുത്.

ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി.

പുതുശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി. ട്രസ്റ്റി ജോർജ്കുട്ടി പാറ്റായിൽ അധ്യക്ഷത വഹിച്ചു. മുൻ ട്രസ്റ്റിമാരായ രാജൻ വെട്ടശേരി,

വയനാട് ദുരന്ത ബാധിതർക്ക് സാന്ത്വനം: മുസ്ലീം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശം ഇന്ന്

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച പുനരധിവാസ ഗ്രാമത്തിലെ ആദ്യഘട്ട വീടുകൾ ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ 51 വീടുകളിലാണ് ഇന്ന് കുടുംബങ്ങൾ താമസം ആരംഭിക്കുന്നത്. വൈകിട്ട്

ഇന്റര്‍വ്യൂ 30ന്

വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ് ) (കാറ്റഗറി.നമ്പര്‍ 603/2024) തസ്തികയുടെ ഇന്റര്‍വ്യൂ ഏപ്രില്‍ 30ന് പി എസ് സി വയനാട് ജില്ലാ ഓഫീസില്‍ നടത്തും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ്

വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം; അഭ്യർത്ഥിച്ച് KSEB

തിരുവനന്തപുരം : വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. പീക് സമയ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം

പി എസ് സി ഇന്റര്‍വ്യൂ

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്) (കാറ്റഗറി നമ്പര്‍ 602/2024) തസ്തികയുടെ ഇന്റര്‍വ്യൂ ഏപ്രില്‍ 28,29 തിയ്യതികളില്‍ പി എസ് സി വയനാട് ജില്ലാ ഓഫീസില്‍ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ്

താപവാതം, മഴക്കാല മുന്നൊരുക്കം: ഏകദിന ശില്പശാല സംഘടിപ്പിച്ചു.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ താപവാതം, പ്രാദേശിക ഹീറ്റ് ആക്ഷന്‍ പ്ലാന്‍, മഴക്കാല മുന്നൊരുക്കം എന്നിവ ആസ്പദമാക്കി ഏകദിന ശില്പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ശില്പശാല

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.