തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ 200 രൂപ വർദ്ധിപ്പിച്ച് 1800 രൂപയാക്കാൻ സർക്കാർ ആലോചിക്കുന്നു. നിലവില്‍ 1600 രൂപയാണ് പെൻഷൻ.വർദ്ധിപ്പിച്ച തുക ഉടൻ പ്രാബല്യത്തില്‍ വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനം ഘട്ടംഘട്ടമായി ഉയർത്തുമെന്നായിരുന്നുവെങ്കിലും, സംസ്ഥാനം നേരിടുന്ന കടുത്ത സാമ്ബത്തിക പ്രതിസന്ധി കാരണം നീണ്ടുപോവുകയായിരുന്നു.കഴിഞ്ഞ ആറ് മാസത്തെ കുടിശ്ശിക കൊടുത്തുതീർക്കുന്നതിനൊപ്പം ഈ വർദ്ധനവ് നടപ്പാക്കാനാണ് ധനവകുപ്പ് ശ്രമിക്കുന്നത്. പ്രകടനപത്രികയിലെ ലക്ഷ്യം 2500 രൂപയാണെന്നിരിക്കെ,സർക്കാരിന്റെ അവസാന വർഷത്തില്‍ ഈ വർദ്ധനവ് നടപ്പിലാക്കുന്നത് ശ്രദ്ധേയമാവുകയാണ്.

ക്വട്ടേഷൻ ക്ഷണിച്ചു.
കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,







