പുൽപ്പള്ളി: പെരിക്കല്ലൂർ പാതിരി വനഭാഗത്ത് റിസർവ് വനത്തിനുള്ളിൽ
കേബിൾ കുരുക്ക് സ്ഥാപിച്ച് സ്ഥിരമായി മാനുകളെ പിടിച്ച് ഇറച്ചിയാക്കിയി രുന്ന സഹോദരങ്ങൾ. പിടിയിൽ. പാതിരി മാവിൻചുവട് തടത്തിൽ ബെന്നി (54), തടത്തിൽ റെജി തോമസ് (57) എന്നിവരാണ് രാത്രികാല പരിശോധന നടത്തുന്ന പുൽപ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകരുടെ പിടിയിലായത്. പ്രതികളിൽ നിന്നും 10 കിലോയിൽ അധികം വരുന്ന കേഴമാനിൻ്റെ ഇറച്ചി, കത്തികൾ, ഹെഡ് ലൈറ്റുകൾ എന്നിവ പിടികൂടി. പുൽപ്പള്ളി ഫോറസ്റ്റ് സ്‌റ്റേ ഷൻ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് എ.നിജേഷിൻ്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ശ്രീജിത്ത് പി..എസ്, ജോജിഷ്‌കെ.കെ, പ്രഭീഷ് ടി.ആർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ചെതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ രാജീവ് കുമാറിൻ്റെ നേതൃത്വത്തിൽ പ്രതികളെ പാതിരി റിസർവ്വ് വനത്തിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയ തിൽ കേഴമാനിന്റെ തലയും തൊലിയും അവശിഷ്ടങ്ങളും കുരുക്ക് വെച്ച് പിടികൂടാൻ ഉപയോഗിച്ച കേബിൾ കുരുക്ക് തുടങ്ങിയവയും കണ്ടെടുത്തു.

ക്വട്ടേഷൻ ക്ഷണിച്ചു.
കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,







