മൊബൈൽ പുറത്തേക്ക് വീണാൽ അപായ ചങ്ങല വലിക്കരുതെന്ന് റെയിൽവേ; പകരം ഇങ്ങനെ ചെയ്യാം

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ റെയിൽവേ ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. യാത്ര സുഖമമാക്കാനും യാത്രക്കാർക്ക് പ്രശ്‌നങ്ങൾ ഒന്നും ഇല്ലാതിരിക്കാനും നിരവധി നിർദേശങ്ങളാണ് റെയിൽവേ പുറത്തിറക്കുക. ഇപ്പോൾ അങ്ങനെയൊരു നിർദേശമാണ് റെയിൽവേയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. യാത്രകളിൽ വിൻഡോ സീറ്റിന് വേണ്ടി വാശിപിടിക്കുന്നവരാണ് നമ്മൾ, ഒപ്പം വാതിൽക്കൽ നിന്ന് അപകടകരമായി യാത്ര ചെയ്യുന്നവരും കുറവല്ല. ഇത്തരകാർക്ക് സംഭവിക്കുന്ന ഏറ്റവും വലിയ ദുരിതമാണ് മൊബൈൽ ഫോണുകൾ നഷ്‌ടപ്പെടുന്നത്.

അടുത്തിടെ റെയിൽവേ തന്നെ ഇതിനെതിരെ ബോധവത്കരണ വീഡിയോകളുമായി രംഗത്തെത്തിയിരുന്നു. കയ്യിൽ നിന്നും ഫോൺ മോഷ്ടിച്ച് ഓടുന്നതും, തെറിച്ച് വീഴുന്നതും ഉൾപ്പെടെ നിരവധി സംഭവങ്ങളാണ് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. പലപ്പോഴും ഫോൺ നഷ്ട്‌ടപ്പെട്ട പരിഭ്രാന്തിയിൽ അപായ ചങ്ങല വലിക്കുകയാണ് നമ്മൾ ചെയ്യുന്നത്. എന്നാൽ ഇനി ഇത് പാടില്ല എന്നാണ് റെയിൽവേയുടെ നിർദേശം.

അപകടങ്ങൾ, തീപിടുത്തം, മെഡിക്കൽ അത്യാഹിതങ്ങൾ പോലുള്ള ജീവൻ അപകടത്തിലാകുന്ന സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ വേണ്ടിയാണ് അപായ ചങ്ങലകൾ രൂപകല്പന ചെയ്‌തിരിക്കുന്നത്‌ എന്നതിനാലാണിത്. ദുരുപയോഗം ചെയ്യുന്നവരിൽ നിന്ന് ₹5,000 വരെ പിഴ ഈടാക്കാനും നിയമമുണ്ട്. ട്രെയിൻ ഷെഡ്യൂളിൽ അനാവശ്യ കാലതാമസം വരുത്തും എന്നല്ലാതെ ഇങ്ങനെ ചെയ്യുന്നതിലൂടെ യാതൊരു ഗുണവും ഇല്ല എന്നാണ് റെയിൽവേ പറയുന്നത്. അതിന് പകരമായി ചില നിർദേശങ്ങളും റെയിൽവേ മുന്നോട്ടുവെക്കുന്നു.

അതിൽ ഏറ്റവും പ്രധാനം, കൃത്യമായ സ്ഥലം ശ്രദ്ധിക്കുകയെന്നതാണ്: ഫോൺ എവിടെയാണ് വീണതെന്ന് കൃത്യമായി തിരിച്ചറിയുകയും ഓർത്തുവെക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. റെയിൽവേ ട്രാക്കുകൾക്ക് അരികിലായി തൂണുകളും കിലോമീറ്റർ മാർക്കറുകളും ഉണ്ട്. തൂണിലെ നമ്പറോ അടുത്തുള്ള മാർക്കോ ഓർമ്മിക്കുന്നതും നഷ്ടപ്പെട്ടവ വീണ്ടെടുക്കാൻ സഹായിക്കും

ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കുക:

സഹയാത്രികരിൽ ആരുടെയെങ്കിലും ഫോൺ കടം വാങ്ങി ഉടൻ തന്നെ 24/7 പ്രവർത്തിക്കുന്ന റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ഹെൽപ്പ് ലൈൻ നമ്പറായ 182ൽ വിളിച്ച് പരാതി അറിയിക്കുക. ട്രെയിൻ നമ്പർ, കോച്ച് നമ്പർ, സംഭവം നടന്ന ഏകദേശ സ്ഥലം, ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ കൃത്യമായി അറിയിക്കാൻ ശ്രദ്ധിക്കണം. അടുത്ത സ്റ്റേഷനിലെ ആർപിഎഫ് സംഘത്തെ അറിയിക്കുന്നതും ഗുണം ചെയ്യും. ഏതെങ്കിലും കാരണവശാൽ ആർപിഎഫ് ഹെൽപ്പ്ലൈൻ (182) ബന്ധപ്പെടാൻ കഴിയുന്നില്ലെങ്കിൽ, ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) നമ്പറായ 1512, ജനറൽ റെയിൽവേ പാസഞ്ചർ ഹെൽപ്പ്ലൈൻ നമ്പറായ 138 എന്നിവയിൽ ബന്ധപ്പെടാം.

നിങ്ങളുടെ ഫോൺ വീണ്ടെടുത്താൽ:

ഫോൺ വീണ്ടെടുത്താൽ, തൊട്ടടുത്ത ആർപിഎഫിലോ, ജിആർപി സ്റ്റേഷനിലോ നിക്ഷേപിക്കും. നിങ്ങൾക്ക് ലഭിക്കുന്ന റഫറൻസ് ഐഡി അല്ലെങ്കിൽ പരാതി നമ്പർ കേസിന്റെ പുരോഗതി ട്രാക്ക് ചെയ്യാൻ ഉപയോഗിക്കാവുന്നതാണ്. ഉടമ സാധുവായ ഐഡന്റിറ്റി പ്രൂഫ് ഹാജരാക്കുകയും ഫോണിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകുകയും ചെയ്‌താൽ ഔപചാരിക പരിശോധനയ്ക്ക് ശേഷം തിരികെ ലഭിക്കും. ഇത്തരത്തിൽ 2024 ജനുവരി മുതൽ 2025 ഫെബ്രുവരി വരെ മാത്രം, ആർപിഎഫ് ₹84 കോടിയിലധികം രൂപ വിലവരുന്ന വസ്‌തുക്കൾ തിരികെ നൽകിയതായ് പറയുന്നു. ട്രെയിൻ സർവീസുകൾ തടസ്സപ്പെടുത്താതെ നഷ്ടപ്പെട്ട ഫോൺ സുരക്ഷിതമായി വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ വേഗത്തിൽ നടത്തുകയാണ് ചെയ്യേണ്ടത്.

ഉദ്ഘാടനത്തിനൊരുങ്ങി ഫാമിലി, മാർക്കറ്റിം​ഗ് ക്യാംപെയിന് തുടക്കം!

ബത്തേരി ഫാമിലി വെഡിം​ഗ് സെന്റർ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള മാർക്കറ്റിം​ഗ് ക്യാംപെയിന് തുടക്കമായി. സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി കൗൺസിലർ ആരിഫ് സി കെ ക്യാംപെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്തു. ചടങ്ങിൽ ഫാമിലി വെഡിം​ഗ് സെന്റർ മാനേജിം​ഗ്

ശ്രേയസ് യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

ചുള്ളിയോട് യൂണിറ്റിൽ സംഘടിപ്പിച്ച യോഗ പരിശീലന ക്ലാസ് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ഒ.ജെ. ബേബി അധ്യക്ഷത വഹിച്ചു. ചുള്ളിയോട് ഹോമിയോ ആശുപത്രിയിലെ റീഷ്മ ഷാജി

മൊബൈൽ പുറത്തേക്ക് വീണാൽ അപായ ചങ്ങല വലിക്കരുതെന്ന് റെയിൽവേ; പകരം ഇങ്ങനെ ചെയ്യാം

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ റെയിൽവേ ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. യാത്ര സുഖമമാക്കാനും യാത്രക്കാർക്ക് പ്രശ്‌നങ്ങൾ ഒന്നും ഇല്ലാതിരിക്കാനും നിരവധി നിർദേശങ്ങളാണ് റെയിൽവേ പുറത്തിറക്കുക. ഇപ്പോൾ അങ്ങനെയൊരു നിർദേശമാണ് റെയിൽവേയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

വിവാഹ ധനസഹായത്തിന് മംഗല്യ സമുന്നതി പദ്ധതി: അപേക്ഷ നവംബർ ഒന്നുമുതൽ

കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വിവാഹ ധനസഹായം നൽകുന്ന മംഗല്യ സമുന്നതി’ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2025 ജനുവരി ഒന്നിനും ഒക്ടോബർ 31നും ഇടയിൽ

വീടിനുമുകളിലെ താത്കാലിക മേൽക്കൂരകൾക്ക് ഇനി നികുതിയില്ല

തിരുവനന്തപുരം: വീടുകൾക്കുമേൽ താത്കാലിക ഷീറ്റോ ഓടോ മേഞ്ഞ മേൽക്കൂരകൾക്ക് ഇനിമുതൽ നികുതിയില്ല. മഴക്കാലത്തെ ചോർച്ച തടഞ്ഞ് കെട്ടിടം സംരക്ഷിക്കാനും തുണി ഉണക്കുന്നതുപോലുള്ള ആവശ്യങ്ങൾക്കും ഇത്തരം നിർമാണം വ്യാപകമായതോടെയാണ് ഇളവനുവദിച്ച് കെട്ടിടനിർമാണ ചട്ടങ്ങളിൽ ഭേദഗതിവരുത്തിയത്. മൂന്നുനിലവരെയുള്ള

നമ്പറിനൊപ്പം വിളിക്കുന്നയാളുടെ പേരും ഇനി മൊബൈൽ സ്‌ക്രീനില്‍ എഴുതി കാണിക്കും; പരീക്ഷണം അടുത്തയാഴ്‌ച്ച മുതല്‍

ട്രൂകോളർ പോലുളള ആപ്പിന്റെ സഹായമില്ലാതെ ഇനി നിങ്ങളുടെ ഫോണിൽ വിളിക്കുന്നയാളുടെ പേര് ദൃശ്യമാകും.  പരിഷ്കാരം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും (ട്രായ്) ടെലികമ്മ്യൂണിക്കേഷൻ വകുപ്പും (ഡിഒടി) ഈ നടപടി തുടങ്ങി. സിം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.