മൊബൈൽ പുറത്തേക്ക് വീണാൽ അപായ ചങ്ങല വലിക്കരുതെന്ന് റെയിൽവേ; പകരം ഇങ്ങനെ ചെയ്യാം

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ റെയിൽവേ ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. യാത്ര സുഖമമാക്കാനും യാത്രക്കാർക്ക് പ്രശ്‌നങ്ങൾ ഒന്നും ഇല്ലാതിരിക്കാനും നിരവധി നിർദേശങ്ങളാണ് റെയിൽവേ പുറത്തിറക്കുക. ഇപ്പോൾ അങ്ങനെയൊരു നിർദേശമാണ് റെയിൽവേയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. യാത്രകളിൽ വിൻഡോ സീറ്റിന് വേണ്ടി വാശിപിടിക്കുന്നവരാണ് നമ്മൾ, ഒപ്പം വാതിൽക്കൽ നിന്ന് അപകടകരമായി യാത്ര ചെയ്യുന്നവരും കുറവല്ല. ഇത്തരകാർക്ക് സംഭവിക്കുന്ന ഏറ്റവും വലിയ ദുരിതമാണ് മൊബൈൽ ഫോണുകൾ നഷ്‌ടപ്പെടുന്നത്.

അടുത്തിടെ റെയിൽവേ തന്നെ ഇതിനെതിരെ ബോധവത്കരണ വീഡിയോകളുമായി രംഗത്തെത്തിയിരുന്നു. കയ്യിൽ നിന്നും ഫോൺ മോഷ്ടിച്ച് ഓടുന്നതും, തെറിച്ച് വീഴുന്നതും ഉൾപ്പെടെ നിരവധി സംഭവങ്ങളാണ് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. പലപ്പോഴും ഫോൺ നഷ്ട്‌ടപ്പെട്ട പരിഭ്രാന്തിയിൽ അപായ ചങ്ങല വലിക്കുകയാണ് നമ്മൾ ചെയ്യുന്നത്. എന്നാൽ ഇനി ഇത് പാടില്ല എന്നാണ് റെയിൽവേയുടെ നിർദേശം.

അപകടങ്ങൾ, തീപിടുത്തം, മെഡിക്കൽ അത്യാഹിതങ്ങൾ പോലുള്ള ജീവൻ അപകടത്തിലാകുന്ന സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ വേണ്ടിയാണ് അപായ ചങ്ങലകൾ രൂപകല്പന ചെയ്‌തിരിക്കുന്നത്‌ എന്നതിനാലാണിത്. ദുരുപയോഗം ചെയ്യുന്നവരിൽ നിന്ന് ₹5,000 വരെ പിഴ ഈടാക്കാനും നിയമമുണ്ട്. ട്രെയിൻ ഷെഡ്യൂളിൽ അനാവശ്യ കാലതാമസം വരുത്തും എന്നല്ലാതെ ഇങ്ങനെ ചെയ്യുന്നതിലൂടെ യാതൊരു ഗുണവും ഇല്ല എന്നാണ് റെയിൽവേ പറയുന്നത്. അതിന് പകരമായി ചില നിർദേശങ്ങളും റെയിൽവേ മുന്നോട്ടുവെക്കുന്നു.

അതിൽ ഏറ്റവും പ്രധാനം, കൃത്യമായ സ്ഥലം ശ്രദ്ധിക്കുകയെന്നതാണ്: ഫോൺ എവിടെയാണ് വീണതെന്ന് കൃത്യമായി തിരിച്ചറിയുകയും ഓർത്തുവെക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. റെയിൽവേ ട്രാക്കുകൾക്ക് അരികിലായി തൂണുകളും കിലോമീറ്റർ മാർക്കറുകളും ഉണ്ട്. തൂണിലെ നമ്പറോ അടുത്തുള്ള മാർക്കോ ഓർമ്മിക്കുന്നതും നഷ്ടപ്പെട്ടവ വീണ്ടെടുക്കാൻ സഹായിക്കും

ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കുക:

സഹയാത്രികരിൽ ആരുടെയെങ്കിലും ഫോൺ കടം വാങ്ങി ഉടൻ തന്നെ 24/7 പ്രവർത്തിക്കുന്ന റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ഹെൽപ്പ് ലൈൻ നമ്പറായ 182ൽ വിളിച്ച് പരാതി അറിയിക്കുക. ട്രെയിൻ നമ്പർ, കോച്ച് നമ്പർ, സംഭവം നടന്ന ഏകദേശ സ്ഥലം, ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ കൃത്യമായി അറിയിക്കാൻ ശ്രദ്ധിക്കണം. അടുത്ത സ്റ്റേഷനിലെ ആർപിഎഫ് സംഘത്തെ അറിയിക്കുന്നതും ഗുണം ചെയ്യും. ഏതെങ്കിലും കാരണവശാൽ ആർപിഎഫ് ഹെൽപ്പ്ലൈൻ (182) ബന്ധപ്പെടാൻ കഴിയുന്നില്ലെങ്കിൽ, ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) നമ്പറായ 1512, ജനറൽ റെയിൽവേ പാസഞ്ചർ ഹെൽപ്പ്ലൈൻ നമ്പറായ 138 എന്നിവയിൽ ബന്ധപ്പെടാം.

നിങ്ങളുടെ ഫോൺ വീണ്ടെടുത്താൽ:

ഫോൺ വീണ്ടെടുത്താൽ, തൊട്ടടുത്ത ആർപിഎഫിലോ, ജിആർപി സ്റ്റേഷനിലോ നിക്ഷേപിക്കും. നിങ്ങൾക്ക് ലഭിക്കുന്ന റഫറൻസ് ഐഡി അല്ലെങ്കിൽ പരാതി നമ്പർ കേസിന്റെ പുരോഗതി ട്രാക്ക് ചെയ്യാൻ ഉപയോഗിക്കാവുന്നതാണ്. ഉടമ സാധുവായ ഐഡന്റിറ്റി പ്രൂഫ് ഹാജരാക്കുകയും ഫോണിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകുകയും ചെയ്‌താൽ ഔപചാരിക പരിശോധനയ്ക്ക് ശേഷം തിരികെ ലഭിക്കും. ഇത്തരത്തിൽ 2024 ജനുവരി മുതൽ 2025 ഫെബ്രുവരി വരെ മാത്രം, ആർപിഎഫ് ₹84 കോടിയിലധികം രൂപ വിലവരുന്ന വസ്‌തുക്കൾ തിരികെ നൽകിയതായ് പറയുന്നു. ട്രെയിൻ സർവീസുകൾ തടസ്സപ്പെടുത്താതെ നഷ്ടപ്പെട്ട ഫോൺ സുരക്ഷിതമായി വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ വേഗത്തിൽ നടത്തുകയാണ് ചെയ്യേണ്ടത്.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല എൻജിനീയർമാരാണ്’: കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി വയനാട് ടൗൺഷിപ്പിൽ നിർമിച്ച വീട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രി കെ.രാജനെ പരിഹസിച്ച് വി. ഡി.സതീശൻ. വിള്ളൽ പരിശോധിക്കാൻ മന്ത്രി വന്നത് നാടകമാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. എൻജിനീയർമാരാണെന്നും പ്രതിപക്ഷ നേതാവ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.