പമ്പയിൽ ഇന്നുമുതൽ സ്പോട്ട് ബുക്കിങ്ങിന് നിയന്ത്രണം. നിലയ്ക്കലിലാണ് ഇനി പ്രധാന സ്പോട്ട് ബുക്കിങ് കേന്ദ്രം. 20,000 എത്തിയാൽ സ്പോട്ട് ബുക്കിങ് നിയന്ത്രിക്കും. പരിധി കഴിഞ്ഞാൽ സ്പോട്ട് ബുക്കിങ്ങിനുള്ളവർ കാത്ത് നിൽക്കേണ്ടി വരും. ഡിസംബർ 10 വരെ ഓൺലൈൻ ബുക്കിങ് ഒഴിവില്ലാത്തതിനാൽ സ്പോട്ട് ബുക്കിങ്ങുകാർ കൂടുതൽ വന്നേക്കും. പമ്പയിൽ തീർഥാടകർ കൂടുതൽ സമയം കാത്ത് നിൽക്കുന്നത് ഒഴിവാക്കാനാണ്
ഇന്നലെ ഉണ്ടായ അതിഗുരുതര സാഹചര്യത്തിൻ്റെ പശ്ചാത്തലത്തിൽ കുറുക്കുവഴികളിൽ തീർഥാടകർ ഇറങ്ങാതെ ഇരിക്കാൻ നിരീക്ഷണം കർശനമാക്കും. രണ്ടേകാൽ ലക്ഷത്തിലധികം തീർഥാടകരാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ദർശനത്തിന് എത്തിയത്. കാരണം പലർക്കും മലകയറാനായില്ല. സേലത്ത് നിന്നെത്തിയ 37 പേർ പന്തളത്ത് എത്തി മാലയൂരി. ബെംഗളൂരുവിൽ നിന്നുള്ളവരും മടങ്ങിപ്പോയവരിലുണ്ട്. അതേസമയം ഡിസംബർ 10 വരെ ശബരിമലയിൽ ഇനി ഓൺലൈൻ ബുക്കിങ്ങിന് ഒഴിവില്ല. ഉച്ചയ്ക്ക് 11മണിയോടെയാണ് സന്നിധാനത്ത് തിരക്കേറിയത്. ഭയാനകമായ സാഹചര്യം എന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് തന്നെ പറഞ്ഞു. തിരക്ക് നിയന്ത്രിക്കാൻ ബെയിലി പാലംവഴി കടത്തിവിട്ടവരും തിങ്ങി നിറഞ്ഞു. ഒരുമണിയോടെ തീർഥാടകർ ബാരിക്കേട് തകർത്ത് ഇരച്ചുകയറി.
പലരും ബാരിക്കേടിന് മുകളിൽകൂടി കയറി. പതിനെട്ടാംപടിയുടെ താഴെ തിക്കും തിരക്കുമായി. കുട്ടികൾ അലറിക്കരഞ്ഞു.
നട അടയ്ക്കുന്നത് രണ്ട് മണിയാക്കി. പൊലീസിന്റെ കഠിന പരിശ്രമത്തിൽ മൂന്നുമണിയോടെ തിരക്ക് നിയന്ത്രിച്ചു. 20,000 തീരുമാനിച്ച സ്പോട്ട് ബുക്കിങ് 35000വരെ കടന്നുപോയി.








