പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പാണ് ഈ അഞ്ച് ലക്ഷണങ്ങൾ! കാർഡിയോളജിസ്റ്റ് പറയുന്നു.

അപ്രതീക്ഷിതമായി പെട്ടെന്ന് ഹൃദയാഘാതമുണ്ടാകുന്നു, അത് ജീവന് തന്നെ ഭീഷണിയാകുന്നു.. യുവാക്കളെന്നോ പ്രായം ചെന്നവരെന്നോ വ്യത്യാസമില്ലാതെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടാൻ ഈ അവസ്ഥ കാരണമാകുന്നുണ്ട്. ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത നമ്മുടെ ശരീരം പലപ്പോഴും കാണിച്ച് തന്നിട്ടുണ്ടാകും. എന്നാൽ പലരും അതിനെ കാര്യമായി കാണാറില്ലെന്നതാണ് ജീവൻ തന്നെ അപകടത്തിലാക്കുന്നത്. ഹൃദയത്തിന്റെ താളം തെറ്റി തുടങ്ങിയെന്ന് ശരീരം മനസിലാക്കി തരുന്ന ആദ്യ ലക്ഷണം അതിരോസ്‌ക്ലീറോസിസാണ്. ഇവയെ പലരും അമിതജോലി ഭാരം മൂലമുണ്ടാകുന്ന പ്രശ്‌നമാണെന്ന് കരുതി തള്ളികളയും എന്നാൽ ഇവ ശ്രദ്ധയിൽപ്പെടുമ്പോൾ തന്നെ ഡോക്ടറെ സമീപിക്കുകയാണ് വേണ്ടതെന്ന് കാർഡിയോളജിസ്റ്റായ ഡോ അലോക് ചോപ്ര ഓർമിപ്പിക്കുന്നു

നെഞ്ചുവേദന എന്ന സ്ഥിരം വില്ലനെയും സാധാരണയായി കണ്ട് തള്ളികളയാൻ പാടില്ല. കഠിനമായി അധ്വാനിക്കണമെന്നൊന്നുമില്ല ചില ജോലികൾ ചെയ്യുമ്പോൾ വിട്ടുമാറാതെ നെഞ്ചുവേദന ശല്യം ചെയ്താൽ അതിന് പിന്നിൽ ശരീരം നൽകുന്ന ഒരു മുന്നറിയിപ്പുണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഹൃദയം ഇടതുവശത്തായാണ് സ്ഥിതി ചെയ്യുന്നതെങ്കിലും നെഞ്ചിന് നടുവിലായി സോളാർ പ്ലക്‌സസിന് സമീപമാകും ഈ വേദന വരിക. ഈ വേദന മുകളിലേക്ക് ഉയരുന്നതായി അനുഭവപ്പെടും. ആദ്യം ശ്വാസമുട്ടും കഴുത്തിൽ ഞെക്കിപ്പിടിക്കുന്ന പോലൊരു അവസ്ഥയുമുണ്ടാകും. പിന്നീട് ഈ വേദന മോണയ്‌ലേക്കാകും പോകുക. ഈ വേദന രണ്ട് കൈകളിലേക്കും എത്താം. വന്നും പോയിയും നിൽക്കാം. ധമനികളിൽ ബ്ലോക്ക് ഉണ്ടെന്നതിന്റെ ലക്ഷണമാണിത്. ഇതിനെ തള്ളിക്കളഞ്ഞാൽ അത് ഹൃദയാഘാതത്തിലേക്ക് നയിക്കും.

ദൈന്യദിന കാര്യങ്ങൾ ചെയ്യുമ്പോൾ അനുഭവപ്പെടുന്ന ശ്വാസമുട്ടലാണ് മറ്റൊരു ലക്ഷണം. കുറച്ചധികം പണിയെടുക്കുമ്പോൾ ഒരു ശ്വാസംമുട്ടലുണ്ടാവുക സ്വാഭാവികമാണ്. പക്ഷേ അത് പരിധിവിടുന്നുണ്ടെന്ന് തോന്നിയാൽ തള്ളിക്കളയരുത്. നടക്കുമ്പോൾ, പടികൾ കയറുമ്പോൾ, ചെറിയ ജോലികൾ ചെയ്യുമ്പോഴൊക്കെ ശ്വാസംമുട്ട് അനുഭവപ്പെട്ടാൽ ശ്രദ്ധിക്കണം. ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസപ്പെട്ടിരിക്കുന്നു എന്നതിന്റെ വ്യക്തമായ ലക്ഷണമാണിത്. കാലുകളിലെ നീരും പെട്ടെന്നുള്ള ശരീരഭാര വർധനവും കണ്ടില്ലെന്ന് നടിക്കരുത്. പാദങ്ങൾ, കണങ്കാൽ എന്നിവടങ്ങിലാകും ഈ നീരു കാണുക. നീർവീക്കമുണ്ടാവുന്നത് ഹൃദയം പണിമുടക്കി തുടങ്ങി എന്നതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. കൃത്യമായി രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിന് കഴിയാത്ത അവസ്ഥയാണിതിന് കാരണം.

ദിവസവും മുഴുവൻ ഒന്നും ചെയ്യാൻ കഴിയാതെ ക്ഷീണവും അവശതയുമാണ് നിങ്ങൾക്കെങ്കിലും ശ്രദ്ധിക്കണം. എന്നും ചെയ്‌തോണ്ടിരുന്ന ജോലികൾ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ ക്ഷീണിപ്പിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ പേശികളിലേക്ക് ഓക്‌സിജനെത്തുന്നില്ലെന്ന് വേണം കരുതാൻ.
തലകറക്കവും ബോധക്ഷയവും ഹൃദയമിടിപ്പ് വർധിക്കുകയും ചെയ്യുന്നത് സൂക്ഷിക്കേണ്ട കാര്യമാണ്. ഹൃദയമിടിപ്പിലുണ്ടാകുന്ന മാറ്റം പരിശോധിക്കാതെ പോയാൽ അപകടമാണ്. ഈ പറഞ്ഞവയൊന്നും ചെറിയ പ്രശ്‌നങ്ങളായി കണക്കാക്കരുത്. ഇവയെല്ലാം മുന്നറിയിപ്പാണ്. കൃത്യമായ ചികിത്സ ലഭിച്ചാൽ ഒരു ജീവൻ തന്നെ രക്ഷിക്കാൻ കഴിയുമെന്ന ഉറപ്പും ഡോക്ടർ നൽകുന്നുണ്ട്.

30-40 വയസിലെത്തിയവരിലെ വന്‍കുടല്‍ കാന്‍സറിന്റെ 4 ലക്ഷണങ്ങള്‍

30 കളിലെത്തിയവരില്‍ വന്‍കുടല്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഫ്‌ളോറിഡയില്‍നിന്നുള്ള ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. ജോസഫ് സല്‍ഹാബ് 30 വയസിനും 40 വയസിനും ഇടയിലുള്ള വന്‍കുടല്‍ കാന്‍സറിന്റെ ലക്ഷണങ്ങളെക്കുറിച്ച് സൂചനകള്‍ നല്‍കുകയാണ്.

പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പാണ് ഈ അഞ്ച് ലക്ഷണങ്ങൾ! കാർഡിയോളജിസ്റ്റ് പറയുന്നു.

അപ്രതീക്ഷിതമായി പെട്ടെന്ന് ഹൃദയാഘാതമുണ്ടാകുന്നു, അത് ജീവന് തന്നെ ഭീഷണിയാകുന്നു.. യുവാക്കളെന്നോ പ്രായം ചെന്നവരെന്നോ വ്യത്യാസമില്ലാതെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടാൻ ഈ അവസ്ഥ കാരണമാകുന്നുണ്ട്. ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത നമ്മുടെ ശരീരം പലപ്പോഴും കാണിച്ച് തന്നിട്ടുണ്ടാകും. എന്നാൽ പലരും

നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധിപറയും; നടൻ ദിലീപ് അടക്കം പത്ത് പ്രതികൾ

നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി പറയും. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി പറയുന്നത്. നടൻ ദിലീപ് ഉൾപ്പെടെ പത്ത് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. വിധി പ്രസ്താവിക്കുന്ന

നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്

നടിയെ ആക്രമിച്ച കേസിൽ വിചാരണയിലെ സുപ്രധാന വിവരങ്ങൾ പുറത്ത്. നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നതായും 2017 ജനുവരി 3 ന് ഗോവയിൽ കൃത്യം നടത്താനായിരുന്നു പദ്ധതിയെന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നത്. നടി നായികയായ

ലോക ഭിന്നശേഷിദിനത്തിൽ സ്പെഷ്യൽ അസംബ്ലി ചേർന്നു.

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ അസംബ്ലി ചേർന്നു. വിദ്യാലയത്തിൽ പഠിക്കുന്ന 11 വിഭിന്നശേഷി വിദ്യാർഥികളെ അസംബ്ലിയിൽ ആദരിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർസ്റ്റെബിൻ സെബാസ്റ്റ്യൻ ഭിന്നശേഷി ദിന

ധാര്‍മികതയുടെ അടിത്തറ കുടുംബങ്ങളില്‍: മാര്‍ ജോസ് പൊരുന്നേടം

മാനന്തവാടി: സമൂഹത്തിന്റെ പ്രത്യാശയും ധാര്‍മികതയുടെ അടിത്തറയും കുടുംബങ്ങളിലാണെന്ന് മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം. ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ സഭാ ജൂബിലിയുടെയും കുടുംബ നവീകരണ വര്‍ഷത്തിന്റെയും സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബങ്ങളുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.