തിരുവനന്തപുരം :
കേരളത്തില്‍ അതിശക്തമായ യുഡിഎഫ് തരംഗമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനങ്ങളുടെ സര്‍വ്വേ നാലാം തീയതി പുറത്തുവന്നാല്‍ നൂറിലധികം സീറ്റുമായി യുഡിഎഫ് ജയിച്ചിരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. സ്വന്തം മണ്ഡലത്തില്‍ പ്രചാരണത്തിനിടെയാണ് പ്രതികരണം. ‘ഈ സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് മടുപ്പും വെറുപ്പുമാണ്. ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നു. യുഡിഎഫില്‍ ജനത്തിന് വിശ്വാസമുണ്ട്. സര്‍വ്വേകളില്‍ വിശ്വാസമില്ല’, വി ഡി സതീശന്‍ പറഞ്ഞു.
യുഡിഎഫ് പരാജയപ്പെട്ടാല്‍ വാക്ക് പാലിക്കുന്ന നേതാവെങ്കില്‍ വി ഡി സതീശന്‍ വനവാസത്തിന് പോകേണ്ടി വരുമല്ലോയെന്ന കെ സുധാകരന്റെ പരാമര്‍ശത്തോട് ‘വാക്ക് പാലിക്കും. ഞാന്‍ വാക്ക് പാലിക്കും എന്ന് എന്റെ കൂടെ പ്രവര്‍ത്തിച്ചയാള്‍ക്കല്ലേ അറിയൂ. അത് സംഭവിക്കാതിരിക്കട്ടെയെന്ന് പറഞ്ഞാല്‍ യുഡിഎഫ് ജയിക്കട്ടെയെന്നല്ലേ അദ്ദേഹം പറഞ്ഞത്. ‘നീ എന്തിനാ ഇങ്ങനെയൊക്കെ കേറി പറയുന്നത്. നിന്റെയൊരു സ്വഭാവം’ എന്നുപറഞ്ഞ് അദ്ദേഹം ദേഷ്യപ്പെട്ടിട്ടുണ്ട്. ഞാന്‍ ഒന്നും മാറ്റിപ്പറയാറില്ല. രാഷ്ട്രീയ വനവാസത്തിന് പോകും എന്ന് പറഞ്ഞിരുന്നു’, വി ഡി സതീശന്‍ പറഞ്ഞു.

കുടിവെള്ള വിതരണം തടസ്സപ്പെടും
വൈദ്യുതി തടസ്സം മൂലം വാട്ടർ അതോറിറ്റിയുടെ ചൂട്ടക്കടവ് ജല ശുചീകരണശാലയിൽ നിന്നുള്ള ശുദ്ധജല വിതരണം നിലച്ചതിനാൽ മെഡിക്കൽ കോളേജ്, മാനന്തവാടി മുനിസിപ്പാലിറ്റി പരിധി, കല്ലിയോട്ടുകുന്ന്, പയ്യംപള്ളി, എടവക, തോണിച്ചാൽ, ഗവ.എഞ്ചിനീയറിംഗ് കോളേജ് എന്നീ ഭാഗങ്ങളിൽ







